പഞ്ചാബിൽ നിന്നും ടാൻസാനിയയിലേക്ക് ജോലി തേടി പോയ കുടുംബത്തിലെ വീട്ടമ്മ ആഭരണങ്ങൾ വിറ്റ് പെറുക്കി ബ്രിട്ടനിലേക്ക് ഒറ്റക്ക് പോയപ്പോൾ ഓർത്തിരുന്നില്ല കൊച്ചുമകൻ രാജ്യത്തിന്റെ ചാൻസലർ ആകുമെന്ന്; അടുത്ത പ്രധാനമന്ത്രിയാകാൻ ഒരുങ്ങുന്ന ഋഷി സുനാക്കിന്റെ ത്രസിപ്പിക്കുന്ന ജീവിതകഥ
മറുനാടൻ മലയാളി ബ്യൂറോ
സ്നേഹിക്കുന്ന മാതാപിതാക്കൾ, സുസ്ഥിരമായ ഒരു ഗൃഹാന്തരീക്ഷം, വലിയൊരു വീട്, കളിക്കാൻ നിറയേ സ്ഥലം, വലിയ സ്കൂളിലെ പഠനം, ജീവിതവിജയം നേടാൻ ഒരു ബാല്യത്തിന് ആവശ്യമായതൊക്കെ അനുഭവിച്ച് തന്നെയാണ് ഋഷി സുനാക് വളർന്നത്. എന്നാൽ അതിന് വഴിയൊരുക്കിയത് ആഫ്രിക്കയിലെ ഒരു കുഗ്രാമത്തിൽ വളർന്ന ഒരു പഞ്ചാബി സ്ത്രീയുടെ അസാമാന്യമായ ധൈര്യവും നിശ്ചയദാർഢ്യവുമായിരുന്നു.
വർഷങ്ങൾക്ക് മുൻപ് നല്ലൊരു ജീവിതം തേടി ടാൻസാനിയയിലേക്ക് കുടിയേറിയ ഒരു പഞ്ചാബി കുടുംബത്തിലാണ് ശ്രക്ഷയുടെ ജനനം. ഒരു കുഗ്രാമത്തിലെ കുടിലിൽ ബാല്യം കഴിച്ച അവർ സ്വാഹിലി പഠിച്ച്, സ്വയം ഒരു ആഫ്രിക്കക്കാരിയായി പരിഗണിച്ച് വളർന്ന ഒരു കുട്ടിയായിരുന്നു. എന്നാൽ, അപ്പോഴുമാ കുടുംബം, തങ്ങൾ പുറകിലുപേക്ഷിച്ചുവന്ന ഇന്ത്യയുമായിം, അവിടെയുള്ള ബന്ധുക്കളുമായി നല്ല ബന്ധം പുലർത്തിയിരുന്നു.പതിനാറാം വയസ്സി, പഞ്ചാബിൽ നിന്നും വന്ന്, ടാൻസാനിയയിൽ റെയിൽവേ എഞ്ചിനീയർ ആയി ജോലിചെയ്യുന്ന രഘുബീർ ബെറി എന്ന പഞ്ചാബി യുവാവിനെ അവർ വിവാഹം കഴിക്കുന്നു.
വിവാഹശേഷം, ശ്രക്കയുടെ നിർബന്ധപ്രകാരം, രഘുബീർ ആഫ്രിക്കയിൽ തന്നെ സ്ഥിരതാമസമാക്കുവാൻ തീരുമാനിക്കുകയായിരുന്നു. ഡെപ്യുട്ടേഷൻ കഴിഞ്ഞ് തിരിച്ചുപോകാതെ, ടൻസാനിയയിൽ ടാക്സ് ഓഫീസർ ആയി ജോലി നേടി ആഫ്രിക്കയിൽ തുടരുന്നു. രണ്ട് ആൺമക്കളും ഒരു പെൺകുട്ടിയുമാണ് അവർക്കുള്ളത്. എന്നും ഓക്സ്ഫോർഡും ഷേക്സ്പിയറും സ്വപ്നങ്ങളിൽ കൊണ്ടുനടന്നിരുന്ന ശ്രക്ഷയുടെ നിർബന്ധത്തിൽ 1960-ൽ ഈ കുടുംബം ബ്രിട്ടനിലേക്ക് കുടിയേറുവാൻ തീരുമാനിക്കുകയായിരുന്നു. അന്ന് കുടിയേറ്റ നിയമങ്ങൾ ഇത്ര കർശനമായിരുന്നില്ല, എന്നാൽ, സമ്പത്തിക സ്ഥിതി ഒരു പ്രശ്നം തന്നെയായിരുന്നു.
നിശ്ചയദാർഢ്യത്തിന്റെ പര്യായമായ ശ്രക്ഷയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടതായി വന്നില്ല, തന്റെ വിവാഹാഭരണങ്ങൾ ഉൾപ്പടെ എല്ലാം വിറ്റുപെറുക്കി അവർ ഒറ്റക്ക് ബ്രിട്ടനിലേക്ക് യാത്രയായി. തികച്ചും അനിശ്ചിതത്വം നിറഞ്ഞയാത്രയിലും അവരുടെ മനസ്സിലെ കെടാതെ നിന്നിരുന്നത്, ഒരുനാൾ തന്റെ ഭർത്താവിനേയും കുട്ടികളേയും തന്റെ കൂടെ ബ്രിട്ടനിലേക്ക് കൊണ്ടുവരാൻ കഴിയുമെന്ന സ്വപ്നമായിരുന്നു.വരവേൽക്കാൻ സുഹൃത്തുക്കളോ ബന്ധുക്കളോ ഇല്ലാത്ത ലണ്ടനിലെത്തിയ ശ്രക്ഷ, ലെസ്റ്ററിൽ ഒരു താമസസ്ഥലം വാടകയ്ക്ക് എടുത്ത് തന്റെ ജീവിതമാരംഭിച്ചു.
കണക്കിലെ പ്രാവീണ്യം കൊണ്ടുതന്നെ, ഒരു എസ്റ്റേറ്റ് ഏജന്റിന്റെ ഓഫീസിൽ ബുക്ക്-കീപ്പറായി ജോലിയിൽ പ്രവേശിച്ച അവർ, മുണ്ട് മുറുക്കിയുടുത്തും തന്റെ ശമ്പളത്തിൽ നിന്നും മിച്ചം പിടിക്കാൻ തുടങ്ങി. ഇങ്ങനെ ഒരു വർഷം കഴിഞ്ഞപ്പോൾ, തന്റെ ഭർത്താവിനേയും കുട്ടികളേയും ലണ്ടനിൽ എത്തിക്കാൻ അവർക്കായി. ഒരേയൊരു മകളായ ഉഷ, ഏസ്റ്റൺ യൂണിവേഴ്സിറ്റിയിൽ ഫാർമക്കോളജി പഠിക്കാൻ ചേര്‍ന്നു. അവിടേ വച്ചാണ് മെഡിക്കൽ വിദ്യാർത്ഥിയായിരുന്ന യശ്വീർ സുനാകിനെ പരിചയപ്പെടുന്നതും അത് വിവാഹത്തിൽ കലാശിക്കുന്നതും.
1977 ൽ ലെസ്റ്ററിൽ വച്ച് വിവാഹിതരായ ഇവർ പിന്നീട് സൗത്ത്ആമ്പ്ടണിലേക്ക് താമസം മാറ്റി. 1980 മെയ് 12 നാണ് അവവർക്ക് ആദ്യ പുത്രൻ ജനിക്കുന്നത്. അവർ അവനെ പേരിട്ടു വിളിച്ചു, ഋഷി. ഔദ്യോഗിക രേഖകളിൽ ആ പേര് ഋഷി സുനാക് എന്നറിയപ്പെട്ടു. പിന്നീട് ഒരു കോവിഡ് കാലത്ത്, ബ്രിട്ടനെ അതിധീരം മുന്നോട്ട് നയിക്കുവാൻ എത്തിയ ധീരപോരാളിയായി ആ പേര് ബ്രിട്ടന്റെ ചരിത്രത്തിൽ സുവർണ്ണലിപികളിൽ എഴുതപ്പെട്ടു..
അന്ന്, അയല്‍ക്കാർക്കെല്ലാം പ്രിയപ്പെട്ടവരായിരുന്നു യശ്വീറും ഉഷയും. ഫാമിലി ഡോക്ടറായ യശ്വീറും, സ്ഥലത്തെ ഒരു ഫാർമസിയിൽ മാനേജരായ ഉഷയും ഇടയ്ക്കിടയ്ക്ക് ഭക്ഷണം കഴിക്കാനായി അവിടെ അടുത്തുള്ള ഒരു ബംഗ്ലാദേശിയുടെ റെസ്റ്റോറന്റിൽ പോകുമായിരുന്നു. കുട്ടി മിയാ എന്ന ആ റെസ്റ്റോറന്റ് ഉടമസ്ഥൻ ആ കുടുംബത്തിന്റെ ഉറ്റ സുഹൃത്തുമായി മാറി. ജനിച്ച അന്നു മുതൽ തന്നെ ഋഷി സുനാകിനെ അറിയാമായിരുന്ന മിയ പറയുന്നത് കേൾക്കൂ, ''അവന്റെ പിതാവിനെ പോലെത്തന്നെ എല്ലാവരേയും ആകർഷിക്കുന്ന ഒരു പ്രഭാവം ഋഷിക്ക് ചെറുപ്പം മുതൽക്കേ ഉണ്ടായിരുന്നു. '' ഋഷിയുടെ ബാല്യകാല സുഹൃത്തുകൂടിയായ ഓല്ലി കേസ് പറയുന്നത് നഴ്സറിയിൽ ആദ്യ ദിവസം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട കുട്ടിയായിരുന്നു ഋഷി എന്നാണ്. അവൻ പ്രധാനമന്ത്രിയാകുമെന്ന് അദ്ധ്യാപകർ പറയുമായിരുന്നു എന്നും ഒല്ലി പറയുന്നു.
സ്കൂൾ അവധിക്കാലത്ത് തന്റെ അമ്മയുടെ ഫാർമസി ബിസിനസ്സിൽ സഹായിച്ചുകൊണ്ടായിരുന്നു ഋഷി ബിസിനസ്സ് രംഗത്ത് പിച്ചവച്ചത്. സർക്കാരിന്റെ സാമ്പത്തിക നയങ്ങൾ തങ്ങളുടെ ബിസിനസ്സിനെ എങ്ങനെ ബാധിക്കുമെന്ന് മനസ്സിലാക്കാൻ തുടങ്ങിയതോടെ നാഷണൽ ഇൻഷുറൻസ്, വാറ്റ് തുടങ്ങിയവയിൽ വരുന്ന മറ്റങ്ങളെക്കുറിച്ചും കൂടുതൽ അറിയുവാനുള്ള താത്പര്യം ജനിച്ചു. മാത്രമല്ല, രാഷ്ട്രീയ പാർട്ടികൾ ഇവയെ എങ്ങനെ വിലയിരുത്തുന്നു എന്ന് മനസ്സിലാക്കാനും ആരംഭിച്ചു,. ഇതായിരുന്നു രാഷ്ട്രീയത്തിലേക്കുള്ള ആദ്യ കാൽവയ്പ്.
ടോണി ബ്ലെയറിന്റെ നേതൃത്വത്തിൽ ലേബർ പാർട്ടി വളർച്ചയുടെ പാരമ്യതയിലെത്തി നിൽക്കുന്ന കാലം. കൺസർവേറ്റീവ് പാർട്ടി അതിന്റെ ഏറ്റവും മോശപ്പെട്ട കാലത്തിലൂടെ കടന്നു പോകുന്നു. അന്ന്, ഏതൊരു സാഹചര്യത്തിലും ഋഷിയെ പോലൊരു ചെറുപ്പക്കാരൻ രാഷ്ട്രീയത്തിൽ ഇറങ്ങുവാൻ കൺസർവേറ്റീവ് പാർട്ടി തെരഞ്ഞെടുക്കില്ല.എന്നിട്ടും ഋഷി തെരഞ്ഞെടുത്തത് കൺസർവേറ്റീവ് പാർട്ടിയെ. വിദ്യാഭ്യാസത്തിന്റെ മൂല്യം, കഠിനാദ്ധ്വാനം തുടങ്ങിയ പലകാര്യങ്ങളിലും തന്റെ പിതാവ് പഠിപ്പിച്ച മൂല്യങ്ങളോട് അടുത്തു നിൽക്കുന്നത് കൺസർവേറ്റീവ് പാർട്ടിയായിരുന്നു എന്നതായിരുന്നു അതിന് കാരണം.
ഇതിനിടയിലാണ് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ പ്രവേശനത്തിന് ശ്രമിക്കുന്നത്. മിക്ക വിദ്യാർത്ഥികളേയും പോലെ സാമ്പത്തികം ഒരു പ്രധാന പ്രശ്നമായി ഉയര്‍ന്നു വന്നു. അവിടെ രക്ഷക്കെത്തിയത് കുടുംബ സുഹൃത്തായ കുട്ടിമിയ തന്നെയായിരുന്നു. 1998 ലും 1999 ലും രണ്ട് വേനലവധിക്കാലങ്ങളിൽ ഋഷി കുട്ടി മിയയുടെ റെസ്റ്റോറന്റിൽ ജോലിചെയ്തു. അന്ന് ഋഷി അവിടെ ഒരു വെയിറ്റർ അല്ലായിരുന്നു മറിച്ച് ഒരു എന്റർടെയ്നർ ആയിരുന്നു എന്നാണ് കുട്ടി മിയ പറയുന്നത്. തികച്ചും സന്തോഷവാനായി ഓരോ ഉപഭോക്താവിന്റെയും ആവശ്യങ്ങൾ മനസ്സിലാക്കി പെരുമാറാൻ ഋഷിക്ക് കഴിഞ്ഞിരുന്നു. കൂടെ അവരെ സന്തോഷിപ്പിക്കുവാനും.
പഠനശേഷ അമേരിക്കയിലെത്തി വർഷങ്ങളോളം ഇൻവെസ്റ്റ്മെന്റ് ബ്രോക്കറായി ജോലിചെയ്തതിനു ശേഷം തിരിച്ചെത്തിയിട്ടാണ് രാഷ്ട്രീയത്തിൽ സജീവമാകാൻ തീരുമാനിക്കുന്നത്. അന്ന് നോർത്ത് യോർക്ക്ഷയറിലെ റിച്ച്മോണ്ട് മണ്ഡലത്തിൽ ദീർഘകാലം എം പി ആയിരുന്ന വില്യം ഹേഗ് തനിക്ക് വീണ്ടും മത്സരിക്കാനുള്ള താത്പര്യം ഇല്ലെന്നറിയിച്ച സമയം. അവിടെ ഒരു കൈ നോക്കുവാൻ ഋഷി തീരുമാനിച്ചു. അന്ന് ഋഷിയോടൊപ്പം സീറ്റിനായി മത്സരിച്ച സ്റ്റീഫൻ പർകിൻസൺ (ഇപ്പോൾ വൈറ്റ്ലി ബേയിലെ പാർക്കിൻസൺ പ്രഭു) പറയുന്നത് അനിതര സാധാരണമായ ബുദ്ധിവൈഭവമാണ് മത്സരത്തിൽ ഋഷി കാഴ്ച്ചവച്ചതെന്നാണ്.
സമ്മേളനത്തിനു ശേഷം ഇരുവരും ഒരുമിച്ചാണ് ലണ്ടനിലേക്ക് തിരിച്ചത്. ലണ്ടനിൽ ട്രെയിൻ ഇറങ്ങുന്നതിനു മുൻപ് തന്നെ താൻ ഋഷിക്ക് വോട്ടുചെയ്യാൻ തീരുമാനിച്ചതായി പാർക്കിൻസൺ പറയുന്നു. അപ്പോൽ പിന്നെ സെലക്ഷൻ കമ്മിറ്റിയുടെ കാര്യം പറയേണ്ടല്ലോ. അവർ ഐക്യകണ്ഠമായി തന്നെ സുനാകിനെ തെരഞ്ഞെടുത്തു. 2015 ലെ തെരഞ്ഞെടുപ്പിൽ 51 ശതമാനത്തിലേറെ വോട്ട് നേടിയാണ് ഋഷി സുനാക് ജയിച്ചത്.
പിന്നീട് നടന്നതെല്ലാം ചരിത്രമാണ്. സമ്പദ്വ്യവസ്ഥയുടെ നടുവൊടിക്കാൻ എത്തിയ കൊറോണയെ നെഞ്ചുവിരിച്ചു നിന്ന് നേരിടുന്ന ചാൻസലർ ഇന്ന് ബ്രിട്ടീഷ് ജനതയുടെ പ്രിയപ്പെട്ടവനാണ്. തൊഴിൽ നഷ്ടവും, ലോക്ക്ഡൗൺ മൂലമുള്ള അടച്ചുപൂട്ടലുമൊക്കെ കാരണമായുള്ള ആഘാതത്തിന്റെ തീവ്രത കുറയ്ക്കുവാൻ ഋഷിയുടെ നയങ്ങൾക്ക് കഴിഞ്ഞു. താഴെ കിടയിലുള്ള തൊഴിലാളികൾ മുതൽ, ഹോസ്പിറ്റാലിറ്റി മേഖലയിലെ വമ്പന്മാർ വരെ ഇന്ന് പാടിപ്പുകഴ്ത്തുന്നത് ഋഷിയുടെ നയങ്ങളാണ്.
ഫർലോ പദ്ധതി പോലുള്ള വിവിധ പദ്ധതികൾ കൊണ്ട്, തൊഴിൽ നഷ്ടങ്ങൾ പരിമിതപ്പെടുത്തുവാനും, അതുമൂലം തൊഴിലാളികൾക്ക് ഉണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒരു പരിധിവരെ ഇല്ലാതെയാക്കുവാനും കഴിഞ്ഞു. സ്വയം തൊഴിൽ കണ്ടെത്തിയവർക്കുള്ള ആശ്വാസ പാക്കേജുകൾ, ഏകദേശം മൃതപ്രായമായ റിയൽ എസ്റ്റേറ്റ് മേഖലയെ പുനരുജ്ജീവിപ്പിക്കാൻ ഉള്ള സ്റ്റാമ്പ് ഡ്യുട്ടി ഇളവ്, ഹോസ്പിറ്റാലിറ്റി ഇൻഡസ്ട്രിക്ക് പുതുജീവൻ നൽകിയ ഈറ്റ് ഔട്ട് ടു ഹെൽപ് ഔട്ട് പദ്ധതി തുടങ്ങിയവ, തകർന്നടിയുന്ന ബ്രിട്ടന്റെ സമ്പദ്വ്യവസ്ഥയെ, കൂടുതൽ തകരാതെ സംരക്ഷിക്കുന്നതിൽ വലിയ പങ്കാണ് വഹിച്ചത്.
സാമ്പത്തിക കാര്യങ്ങൾ കൈകാര്യംചെയ്യുന്നതിലെ മികവ് കൊണ്ടുതന്നെ ഒരു ജനതയുടെ പ്രിയപ്പെട്ട നേതാവായി മാറിയ ഋഷി സുനാക് തന്നെയായിരിക്കും ഭാവിയിലെ ബ്രിട്ടീഷ് പ്രധാനമന്ത്രി എന്ന് കരുതുന്നവരുടെ എണ്ണം ബ്രിട്ടനിൽ ദിനംപ്രതി പെരുകുകയാണ്. നഴ്സറി സ്കൂളിലെ അദ്ധ്യാപകർ കളിയായി പറഞ്ഞതാണെങ്കിലും അത് അറംപറ്റുന്ന വാക്കുകളായി മാറുമോ എന്നറിയാൻ ബ്രിട്ടനിലെ ഇന്ത്യൻ സമൂഹവും കാത്തിരിക്കുന്നു.
Stories you may Like
- ഋഷി സുനക് ഹിന്ദുവാണോ എന്ന് സംശയിച്ച സോഷ്യൽ മീഡിയ പ്രൊഫൈലുകൾക്കുള്ള മറുപടി
- ഹിരോഷിമയിൽ താരമായി സെലെൻസ്കിയും മോദിയും
- കുട്ടിക്കാലത്ത് താനും വംശീയതയുടെ ഇരയായിട്ടുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്
- ഹിന്ദുവായതിൽ തനിക്ക് അഭിമാനം: ഋഷി സുനക്
- ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള വ്യാപാര കരാറിനെ കുറിച്ചുള്ള ചർച്ചകൾ തുടരും
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍