പുൽവാമ ഭീകരാക്രമണത്തിൽ ജന്മനാടിനോടുള്ള സ്നേഹം രോഷാഗ്നിയാക്കി ബ്രിട്ടനിലെ ഇന്ത്യക്കാർ; കാശ്മീരിന് പ്രത്യേക അവകാശം കൊടുക്കുന്ന ആർട്ടിക്കിൾ 370 പിൻവലിക്കാൻ വൻ ക്യാമ്പെയ്ൻ; കുറഞ്ഞ മണിക്കൂറുകളിൽ തന്നെ പ്രചരണത്തിൽ ഒപ്പിട്ട് രണ്ടര ലക്ഷം പേർ; മാഞ്ചസ്റ്ററിലും ലണ്ടനിൽ ഗാന്ധി പ്രതിമക്ക് മുന്നിലും കൊട്ടാരത്തിനു മുന്നിലും ദേശസ്നേഹ മുദ്രാവാക്യങ്ങളുമായി അണിനിരന്ന് വൻ ജനാവലി; പാക്കിസ്ഥാനോടുള്ള ബ്രിട്ടന്റെ മൃദു സമീപനത്തിനെതിരെയും ജനരോഷം പുകയുന്നു; പാക് വംശജരുടെ കടകൾ ഉപേക്ഷിക്കാനും
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: ഒളിഞ്ഞിരുന്നെത്തിയ അക്രമിയുടെ മുന്നിൽ ജീവൻ ഹോമിച്ചവർ ഉൾപ്പെടെ തുടർച്ചയായ ദിവസങ്ങളിലെ ആക്രമത്തിൽ 44 ധീര ജവാന്മാരെ ഇന്ത്യക്കു നഷ്ടമായതിൽ രാജ്യത്തിനൊപ്പം വിദേശ മണ്ണിലും പ്രതിഷേധം പുകയുന്നു. സ്വാഭാവികമായും കാശ്മീർ വിഘടനവാദത്തിനു പലവിധത്തിൽ ഊർജ്ജം ലഭിക്കുന്ന ബ്രിട്ടനിൽ ഇന്ത്യക്കാരുടെ വികാര വിക്ഷുദ്ധമായ പ്രതിഷേധങ്ങൾക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ ബ്രിട്ടീഷ് ജനത സാക്ഷികളായത്.
സോഷ്യൽ മീഡിയ വഴി ഉയർന്ന പ്രതിഷേധം കഴിഞ്ഞ ദിവസം ലണ്ടനിൽ പാക് എംബസിക്കു മുന്നിൽ നൂറുകണക്കിന് ഇന്ത്യക്കാരുടെ സാന്നിധ്യം വഴി ശ്രദ്ധ നേടിയപ്പോൾ തുടർ ദിവസങ്ങളിൽ പാർലമെന്റ് സ്ക്വയർ, ബക്കിങ്ഹാം പാലസ് പരിസരം, ലണ്ടൻ ഗാന്ധി പ്രതിമയുടെ മുൻവശം, പ്രധാന മന്ത്രിയുടെ വീടിനു മുൻവശം, മാഞ്ചസ്റ്റർ എന്നിവിടങ്ങളിൽ എല്ലാം വൻ ജനസഞ്ചയമായി എത്തിയാണ് ഇന്ത്യക്കാർ പ്രതിഷേധത്തിൽ പങ്കുചേർന്നത്.
അതിനിടെ, കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടു രണ്ടു നാൾ മുൻപ് ആരംഭിച്ച ഓൺ ലൈൻ പരാതിയിൽ ഇതിനകം രണ്ടര ലക്ഷത്തോളം പേർ ഒപ്പിട്ടു കഴിഞ്ഞു. കാശ്മീരിന് നൽകിയ പ്രത്യേക പദവി വഴി ഇന്ത്യക്കു ദുഃഖവും കണ്ണീരും മരണവും മാത്രമാണ് പ്രതിഫലമായി ലഭിച്ചിട്ടുള്ളതെന്നു പരാതി തയ്യാറാക്കിയവർ ചൂണ്ടിക്കാട്ടുന്നു. കാശ്മീരിന് പ്രത്യേക പദവി ഉള്ളതിനാൽ അത് അന്നാട്ടിലെ ജനങ്ങളെയും നേതാക്കളെയും ഇന്ത്യൻ പൊതു ധാരയിൽ എത്തിക്കുന്നതിന് പകരം വ്യത്യസ്ത ചിന്താഗതി പുലർത്തുന്നവരാക്കി മാറ്റുകയാണ്.
ചെയ്ഞ്ച് ഡോട് ഓർഗിലാണ് പ്രതിഷേധ ക്യാമ്പെയ്ൻ നടക്കുന്നത്. ലിങ്ക് ചുവടെ:
https://www.change.org/p/president-of-india-campaign-to-abolish-article-370
ഇന്ത്യക്കാരൻ എന്ന പേരിൽ കാശ്മീരിൽ എത്തി ഭൂമിയോ മറ്റോ സ്വന്തമാക്കാനാകില്ല. ബിസിനസ് ആരംഭിക്കുന്നതിനും പ്രയാസമുണ്ട്. ചുരുക്കത്തിൽ പുറത്തു നിന്നൊരാൾക്കും അവിടെയെത്തി ഒന്നും ചെയ്യാനാകില്ല. ഈ സാഹചര്യം മാറേണ്ടതുണ്ട്, കാശ്മീരിനെ ഇന്ത്യൻ മുഖ്യധാരയിൽ എത്തിച്ചേ മതിയാകൂ. ഇതിനു ഭരണാധികാരികൾ കഴിഞ്ഞ 70 വർഷമായി പരാജയപ്പെട്ട സാഹചര്യത്തിൽ ഇനി പ്രത്യേക പദവി നിർത്തലാക്കുകയാണ് പ്രധാന പരിഹാരം എന്നും ഈ ആവശ്യം ഉന്നയിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.
അതിനിടെ എംപിമാരുടെയും മറ്റും നേതൃത്വത്തിൽ തുടർച്ചയായി ബ്രിട്ടനിൽ കാശ്മീർ വിഷയം പാക്കിസ്ഥാന് അനുകൂലമായി ചർച്ച ചെയ്യാൻ അവസരം ഒരുക്കുന്നതിൽ ഇന്ത്യൻ വംശജരുടെ പ്രതിഷേധം പുകയുകയാണ്. ഏതാനും ആഴ്ച മുൻപ് പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി നേരിട്ടെത്തിയാണ് പാർലിമെന്റിൽ ടോറിയെന്നോ ലേബറെന്നോ വ്യത്യസമില്ലാതെ മുസ്ലിം വംശജരായ എംപിമാരുടെ നേതൃത്വത്തിൽ കാശ്മീർ വിരുദ്ധ കോൺഫ്രൻസ് നടന്നത്. ഇക്കാര്യത്തിൽ ഇന്ത്യ ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചപ്പോൾ എംപിമാരുടെ സ്വതന്ത്ര പ്രവർത്തനത്തിൽ ഇടപെടാൻ പ്രയാസമുണ്ട് എന്നായിരുന്നു ബ്രിട്ടന്റെ മറുപടി.
നാലു പതിറ്റാണ്ട് മുൻപ് ബ്രിട്ടീഷ് മണ്ണിൽ രൂപം കൊണ്ട് ഇന്ത്യയുടെ സ്വൈര്യം കെടുത്തിയ ജെകെഎൽഎഫ് ഭീകര സംഘടനയുടെ പ്രവർത്തനം അടുത്തിടെയായി ബ്രിട്ടനിൽ വീണ്ടും ജീവൻ വയ്ക്കുന്നതടക്കമുള്ള കാര്യങ്ങളിൽ ഇന്ത്യ അസ്വസ്ഥമാണ്. ഇത്തരം കാര്യങ്ങളിൽ സമയാസമയം ഇന്ത്യയിൽ നിന്നും പ്രതിഷേധം ബ്രിട്ടനെ അറിയിക്കാറുണ്ടെങ്കിലും പാക്കിസ്ഥാനോടുള്ള മൃദു നയം മാറ്റാൻ ബ്രിട്ടൻ ഒരുക്കമല്ലെന്നാണ് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നത്.
ഇതുകൂടി മനസ്സിൽ വച്ചാണ് ഇന്ത്യൻ വംശജർ ഇപ്പോൾ ബ്രിട്ടന്റെ പലഭാഗങ്ങളിൽ പ്രതിഷേധം ഉയർത്തുന്നത്. ലണ്ടനിൽ കേന്ദ്രീകരിച്ചിരുന്ന പ്രതിഷേധം ഇപ്പോൾ മാഞ്ചസ്റ്റർ അടക്കമുള്ള ഇന്ത്യൻ സ്വാധീന മേഖേലകളിലും പടരുകയാണ്. ലണ്ടനിൽ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ മെഴുകുതിരികൾ കത്തിച്ചു പ്രതിഷേധം നടത്തിയ ഇന്ത്യൻ സമൂഹം ബക്കിങ്ഹാം പാലസിൽ രാജ്ഞിയുടെ മുന്നിൽ എത്തിയപ്പോൾ വന്ദേമാതരം വിളികളുമായാണ് വികാര പ്രകടനം നടത്തിയത്.
ലണ്ടന്റെ മറ്റു ഭാഗങ്ങളിൽ സ്ത്രീകൾ അടക്കമുള്ള നൂറുകണക്കിനാളുകളാണ് തെരുവുകളിൽ പ്രകടനം നടത്തിയത്. ഇന്ത്യ കാട്ടുന്ന ദയ ഒരിക്കലും വീക്നെസ് ആയി കരുതരുത് എന്ന മുന്നറിയിപ്പും പ്രകടനത്തിൽ പങ്കെടുത്ത സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടി. ഈ പ്രതിഷേധങ്ങൾ തുടരാൻ ഉള്ള കരുത്തു ബ്രിട്ടനിലെ ഇന്ത്യൻ സമൂഹത്തിനു ഉണ്ടെന്നും വിവിധ സംസ്ഥാനക്കാരുടെ കൂട്ടായ്മകൾ ചേർന്ന് നടത്തുന്ന പ്രകടനത്തിൽ പങ്കെടുക്കുന്നവർ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം മാഞ്ചസ്റ്ററിൽ നടന്ന കൂട്ടായ്മായിൽ നൂറ്കണക്കിന് ആളുകളുടെ സാന്നിധ്യമാണ് ശ്രദ്ധ നേടിയത്. വിവിധ ഇന്ത്യൻ സംസ്ഥാനക്കാരുടെ കൂട്ടായ്മയാണ് പ്രതിഷേധം നടത്തിയത്. എന്നാൽ ആയിരത്തിലേറെ മലയാളി കുടുംബങ്ങൾ താമസിക്കുന്ന മാഞ്ചസ്റ്ററിൽ നടന്ന പ്രതിഷേധ റാലികളിൽ മലയാളി സാന്നിധ്യം കാര്യമായി മലയാളി സാന്നിധ്യം ഉണ്ടായില്ല. മാഞ്ചസ്റ്ററിൽ ഗീത ഭവൻ കേന്ദ്രീകരിച്ചു നടന്ന പരിപാടിയിൽ കുട്ടികളും പ്രായമായവരും ഒരേമനസോടെയാണ് പങ്കെടുത്തത്. ഒന്നിച്ചു നിൽക്കാം എന്നതായിരുന്നു മാഞ്ചസ്റ്ററിൽ ഉയർന്ന പൊതു മുദ്രാവാക്യം.
ഒരു ഘട്ടത്തിൽ ബ്രിട്ടനിലെ പാക് വംശജരുടെ കടകളിൽ നിന്നും സാധനങ്ങൾ വാങ്ങുന്നത് ഇന്ത്യക്കാർ അവസാനിപ്പിക്കണമെന്നും ഇത്തരം കടകളിൽ വിൽപ്പനക്ക് എത്തുന്ന സാധനങ്ങൾ കരിച്ചന്ത വഴി എത്തുന്നതാണെന്നും ഇത് പരോക്ഷമായി ഭീകരർക്ക് ധനസഹായം നൽകുന്നതിന് തുല്യമാണെന്നും റാലിയെ അഭിസംബോധന ചെയ്തവർ ചൂണ്ടിക്കാട്ടി.
ചെറിയ ലാഭം ഉണ്ടാകും എന്ന കാരണത്താലാണ് പൊതുവെ ഇന്ത്യക്കാർ ഇത്തരം കടകൾ കയറുന്നത്. എന്നാൽ സ്വന്തം സഹോദരന്റെ സ്ഥാപനം എന്ന വിശ്വാസവുമായാണ് പാക്കിസ്ഥാനികൾ ഈ കടകളിൽ എത്തുന്നത്. ഈ വ്യത്യാസമാണ് തിരിച്ചറിയപ്പെടേണ്ടത് . ഇന്ത്യൻ കടകളിൽ എത്തുന്ന പാക്കിസ്ഥാൻ വംശക്കാരുടെ എണ്ണം കുറവാണെന്നും യോഗത്തിൽ പരാമർശമുണ്ടായി.
പത്തു വർഷത്തിലേറെയായി പ്രവർത്തിക്കുന്ന മലയാളി സംഘടനകൾ ഉണ്ടെങ്കിലും ഇന്ത്യക്കാരുടെ പൊതുവികാര പ്രകടനങ്ങളിൽ മലയാളികളുടെ ഒറ്റപ്പെടൽ ശ്രദ്ധിക്കപെടുന്നുണ്ട്. നോർത്ത് വെസ്റ്റ് തെലുങ്ക് സംഘം, മുംബൈ ദേശി ഗ്രൂപ്, യുകെ തെലുങ്ക് ഹിന്ദു അസോസിയേഷൻ, ഫ്രണ്ട്സ് ഓഫ് ഇന്ത്യൻ സൊസൈറ്റി, കരുണാദിയ അനിവാസി കന്നഡിഗര ഒക്കൂട്ട, ഹിന്ദു സ്വയം സേവക് സംഘം, മറാത്തി സമാജ് ഓഫ് മാഞ്ചസ്റ്റർ, മാഞ്ചസ്റ്റർ തമിഴ് സംഘം, ജൈന സമാജം മാഞ്ചസ്റ്റർ, ഇന്ത്യൻ അസോസിയേഷൻ മാഞ്ചസ്റ്റർ, ഇന്ത്യൻ സീനിയർ സിറ്റിസൺ സെന്റർ മാഞ്ചസ്റ്റർ എന്നീ സംഘടനകളാണ് മാഞ്ചസ്റ്ററിൽ പ്രതിഷേധത്തിനു ഏകോപനം നടത്തിയത്. ഈ കൂട്ടായ്മകളിൽ ഉള്ളവർക്ക് മലയാളി സംഘടനകളെ കുറിച്ച് കാര്യമായി അവബോധം ഇല്ലെന്നും സംഘാടനത്തിൽ മലയാളികളുടെ അസാന്നിധ്യം വ്യക്തമാക്കുന്നതായിയിരുന്നു.
കൂറ്റൻ പതാകകൾ റോഡിൽ നെടുകെ വിരിച്ചു പിടിച്ചു സ്ത്രീകൾ അടക്കമുള്ള വലിയ സംഘങ്ങൾ ഇന്ത്യൻ ദേശഭക്തി ഗാനങ്ങൾ പാടിയാണ് പിറന്ന നാടിനോടുള്ള കൂറ് കാട്ടാൻ എത്തിയത്. റാലികൾ കടന്നു പോയ സ്ഥലങ്ങളിൽ എല്ലാം പൊലീസ് എത്തി കാഴ്ച്ചക്കാരായി മാറിയിരുന്നു. പ്രകോപനപരമായ മുദ്രാവാക്യങ്ങൾ കാര്യമായി ഉയർത്താതിരിക്കാനും ഇന്ത്യക്കാരുടെ വികാരത്തിനൊപ്പമാണ് ബ്രിട്ടനിലെ ഇന്ത്യൻ വംശജരും എന്ന് തെളിയിക്കുകയായിരുന്നു റാലിയുടെ പ്രധാന ഉദ്ദേശം. എന്നാൽ പാക്കിസ്ഥാൻ കാര്യങ്ങൾ മനസിലാക്കുന്നത് നന്നായിരിക്കുമെന്ന് ഓർമ്മപ്പിക്കാനും റാലിക്കെത്തിയവർ മറന്നില്ല.
Stories you may Like
- നരേന്ദ്ര മോദിയുടെ വിമർശനത്തിന് മറുപടിയുമായി ഫാറൂഖ് അബ്ദുല്ല
- 370-ാം അനുച്ഛേദം താത്കാലിക വ്യവസ്ഥ; ജമ്മു കാശ്മീരിലേത് സുപ്രധാന വിധി
- രക്തംചിന്തി ഇന്ത്യൻ സൈന്യം കാശ്മീരിൽ സമാധാനം കൊണ്ടുവരുമ്പോൾ!
- കൂടുതൽ ശക്തമായ ഇന്ത്യ നിർമ്മിക്കാൻ പ്രതീക്ഷ നൽകുന്ന വിധിയെന്ന് പ്രധാനമന്ത്രി
- ഇന്ത്യയുടെ പരമാധികാരം മാത്രം ഉയർത്തി സുംപ്രീകോടതി വിധി
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്