ഡിലീറ്റ് ചെയ്ത 2000 ജിബി ഡാറ്റയിൽ അധികവും ഡൗൺലോഡ് ചെയ്ത കണ്ട സിനിമകളെന്ന് സ്വപ്നയുടെ മൊഴി; എന്നാൽ കിട്ടിയത് നിർണ്ണായക രേഖകളും ചാറ്റുകളും; ചാറ്റ് വിശദാംശങ്ങൾ വെളിപ്പെടുത്തിയത് ശിവശങ്കറിന്റെ മൊഴികളിൽ പലതും പച്ചക്കള്ളമെന്ന വസ്തുത; ഒന്നിൽ പിഴച്ചാൽ മൂന്നോ? ഇന്നത്തെ മൊഴികൾ വിശകലനം ചെയ്ത് മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറിയെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിൽ തീരുമാനം; ശിവശങ്കറും അറസ്റ്റ് ഭീഷണിയിൽ; പിണറായി സർക്കാരിന് തലവേദന കൂടിയേക്കും
എം മനോജ് കുമാർ
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ സാക്ഷിപ്പട്ടികയിൽ നിന്നും എം.ശിവശങ്കർ പ്രതിപ്പട്ടികയിലേക്ക് മാറുമോ എന്ന നിർണ്ണായകമായ തീരുമാനം ഇന്നത്തെ ചോദ്യം ചെയ്യലോടെ എൻഐഎ കൈക്കൊണ്ടെക്കും. സാക്ഷിപ്പട്ടികയിൽ പ്രതിപ്പട്ടികയിലേക്ക് മാറ്റാനുള്ള എൻഐഎ തീരുമാനത്തിനു അരങ്ങൊരുങ്ങുന്നത് 2000 ജിബി ഡാറ്റ സ്വപ്നയുടെ കമ്പ്യൂട്ടറിൽ നിന്നും എൻഐഎ വീണ്ടെടുത്തതോടെയാണ്. ഇതിലെ വിവരങ്ങളും ചാറ്റിന്റെ വിശദാംശങ്ങളും കണ്ടെടുത്തതോടെയാണ് ശിവശങ്കർ മുൻപ് നൽകിയ മൊഴിയും ലഭിച്ച വിവരങ്ങളും പൊരുത്തപ്പെടുന്നില്ലെന്നു എൻഐഎയ്ക്ക് ബോധ്യമായത്.
ഇതോടെയാണ് മൂന്നാം തവണത്തെ ചോദ്യം ചെയ്യലിന് ശിവശങ്കർ വിധേയമായിക്കൊണ്ടിരിക്കുന്നത്. ചൊവാഴ്ച മുതൽ സ്വപ്ന എൻഐഎയുടെ കസ്റ്റഡിയിലുണ്ട്. രണ്ടു ദിവസത്തെ മാരത്തോൺ ചോദ്യം ചെയ്യലിന് ശേഷമാണ് സ്വപ്നയുമായി ഒരുമിച്ചിരുത്തി ശിവശങ്കറിനെ എൻഐഎ ഇന്നു ചോദ്യം ചെയ്യുന്നത്. നാളെ വരെ മാത്രമാണ് എൻഐഎയ്ക്ക് സ്വപ്നയെ ചോദ്യം ചെയ്യാനുള്ള അവസരമുള്ളത്. നാളെ വീണ്ടും സ്വപ്നയെ ജയിലിലേക്ക് തന്നെ മടക്കി അയക്കും. അതിനു മുന്നോടിയായാണ് ശിവശങ്കറിനെ വീണ്ടും കൊച്ചിയിലേക്ക് വിളിപ്പിച്ച് എൻഐഎ ചോദ്യം ചെയ്യുന്നത്.
രാജ്യദ്രോഹക്കുറ്റം അന്വേഷിക്കുന്ന ഏജൻസി ഒരു മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ മൂന്നാം തവണയും ചോദ്യം ചെയ്യുന്നു എന്നത് തന്നെ പിണറായി സർക്കാരിനു മുഖം അടിച്ചുള്ള അടിയാണ്. ഈ ചോദ്യം ചെയ്യലോടെ സാക്ഷിപ്പട്ടികയിൽ നിന്നും പ്രതിപ്പട്ടികയിലേക്ക് ശിവശങ്കർ നീങ്ങിയാൽ ഇടത് സർക്കാരിനു പറഞ്ഞു നിൽക്കാനുള്ള എല്ലാ അവസരങ്ങളും നഷ്ടമാകും. തെളിവുകൾ എതിരായാൽ അറസ്റ്റ് ഉണ്ടായില്ലെങ്കിൽ പോലും ശിവശങ്കർ പ്രതിപ്പട്ടികയിൽ സ്ഥാനം പിടിക്കുന്നത് സ്വർണ്ണക്കടത്ത് കേസിന്റെ ജാതകം തന്നെ തിരുത്തിക്കുറിക്കുകയും ചെയ്തേക്കും.
പ്രതിപ്പട്ടികയിൽ വന്നാൽ എൻഐഎയ്ക്ക് എപ്പോൾ വേണമെങ്കിലും അറസ്റ്റ് രേഖപ്പെടുത്താവുന്നതാണ്. 2000 ജിബി ഡാറ്റ കണ്ടെടുത്ത വിവരം ചോദിച്ചപ്പോൾ എ ൻഐഎയോട് സ്വപ്ന പറഞ്ഞത് അത് സിനിമയും മറ്റും ഡൗൺ ലോഡ് ചെയ്ത് താൻ അത് ഡിലീറ്റ് ചെയ്ത് കളഞ്ഞു എന്നാണ്. 2000 ജിബി എന്നത് താൻ ഡിലീറ്റ് ചെയ്ത് കളഞ്ഞ മുഴുവൻ വിവരങ്ങളുമാണ്. അതിൽ യുഎഇ കോൺസുലേറ്റുമായും ഐടി പദ്ധതികളുമായും ബന്ധപ്പെട്ട ഫയലുകളാണ്.
പക്ഷെ നിർണ്ണായകമായ ചാറ്റ് വിവരങ്ങൾ,ശിവശങ്കറുമായി ഉള്ളത് എൻഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇതോടെയാണ് നിർണ്ണായകമായ വിധത്തിൽ സ്വപ്നയെയും ശിവശങ്കറിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്ക് നയിച്ചത്. സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷ് ചൊവാഴ്ച മുതൽ എൻഐഎ കസ്റ്റഡിയിലുണ്ട്. രണ്ടു ദിവസത്തെ മാരത്തോൺ ചോദ്യം ചെയ്യലിന് ശേഷമാണ് ഇന്നു സ്വപ്നാ സുരേഷിനെയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെയും ഒരുമിച്ചിരുത്തി എൻഐഎ ചോദ്യം ചെയ്യുന്നത്. സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കർ നൽകിയ മൊഴികളും സ്വപ്ന നൽകിയ മൊഴികളും തമ്മിൽ ചേരുന്നില്ലെന്ന് മനസിലാക്കിയാണ് ശിവശങ്കറിനെ സ്വപ്നയുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യുന്നത്.
അന്വേഷണത്തിന് സിബിഐ എത്തുമെന്നും സൂചനയുണ്ട്. എൻസിബിയും ഇഡിയും എൻഐഎയും ചാർജ് ചെയ്യാത്ത കേസുകൾ ചാർജ് ചെയ്യാനും അറസ്റ്റ് രേഖപ്പെടുത്താനുമാണ് സിബിഐ എത്തുന്നത് എന്നത് തന്നെ സ്വർണ്ണക്കടത്ത് കേസിൽ സിബിഐയുടെ വരവ് നിർണ്ണായകമാക്കുകയാണ്. എൻഐഎ, കസ്റ്റംസ്, ഇഡി, ഡിആർഐ, എൻസിബി, റോ ഏജൻസികൾക്ക് പുറമെയാണ് സിബിഐകൂടി ഈ കേസിൽ എത്തുന്നതും എന്നതും പ്രധാനമാണ്.
ശിവശങ്കർ-സ്വപ്ന മൊഴിയുടെ അടിസ്ഥാനത്തിൽ മന്ത്രി കെ.ടി.ജലീൽ, ബിനീഷ് കോടിയേരി എന്നിവരെ ചോദ്യം എൻഐഎ ചെയ്യാനുള്ള സാധ്യതകളും കൂടുകയാണ്. എൻസിബിയാണ് ബിനീഷിനെ ചോദ്യം ചെയ്യാൻ സാധ്യതകൾ ഏറെയുള്ളത്. അനൂപ് മുഹമ്മദിന്റെ മൊഴികൾ എൻസിബി വിലയിരുത്തിക്കൊണ്ടിരിക്കുന്നുണ്ട്. എൻഐഎയും ബിനീഷിനെ ചോദ്യം ചെയ്യാനുള്ള സാധ്യതകൾ ഏറെയാണ്. രണ്ടു ദിവസം മുൻപ് സ്വപ്ന സുരേഷിനെയും നേരത്തെ സന്ദീപ് നായരെയും എൻഐഎ കസ്റ്റഡിയിൽ വാങ്ങിയിരുന്നു.
ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെയും ഇവരുടെ ലാപ്ടോപ്, മൊബൈൽഫോൺ എന്നിവയിൽ നിന്ന് ലഭിച്ച ഡിജിറ്റൽ തെളിവുകളുടെയും പശ്ചാത്തലത്തലത്തിലാണ് ശിവശങ്കറെ വീണ്ടും ചോദ്യം ചെയ്യുന്നത്. സ്വർണക്കടത്ത് കേസിലെ അന്വേഷണം നിർണായക ഘട്ടത്തിൽ എത്തി നിൽക്കുകയാണ്. മന്ത്രി കെ.ടി. ജലീലിനെ ചോദ്യം ചെയ്തതിനു പിന്നാലെ എൻഐഎ ഇന്നലെയും സിആപ്ടിൽ പരിശോധന നടത്തുകയും അവിടത്തെ ജീവനക്കാരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍