ഒരു ദിവസം 24 മണിക്കൂറും ഓക്സിജൻ നൽകിയാലും ചെലവ് 3500 രൂപയിൽ താഴെ; പൊന്നയ്യന്റെ ബില്ലിൽ പറയുന്നത് ഒരു ദിവസത്തേക്ക് 45600 രൂപ; മൂന്ന് ദിവസത്തേക്കുള്ള ചാർജെന്ന വാദിച്ചാലും പാവപ്പെട്ട രോഗിയിൽ നിന്നും വാങ്ങിയത് അഞ്ചിരട്ടി; പാറശ്ശാലയിലെ എസ് പി ആശുപത്രിക്കെതിരെ ഒരു നടപടിയുമില്ല
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: അടിയന്തരഘട്ടങ്ങളിൽ ഗതികേടിന് വന്നുകേറുന്ന രോഗികളെ കൊള്ളയടിക്കുന്നതിൽ കുപ്രസിദ്ധിയാർജ്ജിച്ച ആശുപത്രികൾ കേരളത്തിൽ ഏറെയാണ്. കഴിഞ്ഞദിവസം ഓക്സിജന്‍ 45600 രൂപ ഈടാക്കിയ പാറശാല എസ്പി ആശുപത്രിയെ കുറിച്ച് മറുനാടൻ വിശദമായ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഇതുവരെ നടപടികൾ എടുക്കാൻ സർക്കാർ തയ്യാറായില്ലെന്നതാണ് വസ്തുത.
ഇത്തരം ആശുപത്രികൾക്കെതിരെ നിരവധി പരാതികൾ മുമ്പും ഉണ്ടായിട്ടുണ്ടെന്ന് എന്നതാണ് വസ്തുത. എന്നാൽ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. മറ്റ് മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളെക്കാൾ പല ഇരട്ടി ചാർജാണ് ഇവിടെ ഈടാക്കുന്നതെന്നാണ് ആരോപണം. കേരളത്തിലെ ഒരു ആശുപത്രിയിലും ഓക്സിജന്‍ ഇത്രയും വിലയില്ലെന്നതാണ് വസ്തുത. നെയ്യാറ്റിൻകര നഗരത്തിന് സമീപമുള്ള വളരെ പ്രശസ്തമായ സ്വകാര്യ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിൽ ഓക്സിജന്‍ ഒരു ദിവസം 3000 മുതൽ 3500 രൂപ വരെ ഈടാക്കുമ്പോഴാണ് എസ്പി ആശുപത്രിയിൽ 45600 രൂപ പിടിച്ചുവാങ്ങുന്നത്.
ഒരു ദിവസത്തേയ്ക്കാണ് ഈ ചാർജ്ജ് എന്നാണ് എസ് പി ആശുപത്രിയുടെ ബില്ലിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇത് മൂന്ന് ദിവസത്തേയ്ക്കാണെന്നും ബില്ലിൽ അബദ്ധം പറ്റിയതാണെന്നും ആശുപത്രി അധികൃതർ അവകാശപ്പെടുന്നു. എങ്കിൽ പോലും മറ്റ് ആശുപത്രികൾ മൂന്ന് ദിവസത്തേക്ക് 9000 മുതൽ 10500 രൂപ വരെ ഈടാക്കുന്ന സ്ഥാനത്താണ് എസ്പി ആശുപത്രി നാൽപ്പത്തിഅയ്യായിരത്തോളം രൂപ വാങ്ങുന്നത്. ഇത് തീർത്തും കൊള്ളയാണ്. നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയിൽ അടക്കം കോവിഡ് ചികിൽസ പ്രതിദനം 3000 രൂപയ്ക്ക് ലഭ്യമാണെന്നതാണ് വസ്തുത.
ഈ കോവിഡ് കാലത്ത് ഓക്സിജൻ ക്ഷാമം അതിരൂക്ഷമായിരിക്കുന്ന സമയത്താണ് എസ്പി ആശുപത്രിയുടെ ഈ ഓക്സിജൻ കൊള്ളയെന്നതും ശ്രദ്ധേയമാണ്. എന്നിട്ടും അതിനെതിരെ നടപടിയെടുക്കാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. പരാതികളൊന്നും ലഭിച്ചിട്ടില്ല എന്നാണ് സർക്കാർവൃത്തങ്ങൾ അതിന് നൽകുന്ന ന്യായീകരണം. ഇത്തരം ക്രൂരതകളിൽ സ്വയമേവെ സർക്കാരിന് നടപടി എടുക്കാം. പ്രത്യേകിച്ച് ആശുപത്രിയുടെ പേരു വച്ച് മറുനാടൻ വാർത്ത നൽകിയ സാഹചര്യത്തിൽ. എന്നിട്ടും പൊന്നയ്യന്റെ ആശുപത്രിയായ എസ് പി ആശുപത്രിക്കെതിരെ നടപടി എടുക്കുന്നില്ല.
ഇത്തരമൊരു സാഹചര്യത്തിൽ അവശ്യവസ്തുവായ ഓക്സിജന്റെ പേരിൽ ഈ വലിയ കൊള്ള നടത്തിയ ബിൽ അടക്കം പുറത്തുവന്നപ്പോഴും പരാതിക്ക് വേണ്ടി കാത്തിരിക്കണമോ എന്നാണ് ഉയരുന്ന ചോദ്യം. ഇത്രയും വലിയ കൊള്ള നടന്നിട്ടും പ്രദേശത്തെ രാഷ്ട്രീയകക്ഷികളൊന്നും കാര്യമായി പ്രതികരിക്കാൻ തയ്യാറായിട്ടില്ല എന്നാണ് ശ്രദ്ധേയമായ മറ്റൊരുകാര്യം. ആദ്യം പ്രതിഷേധവുമായി മുന്നോട്ട് വന്ന ബിജെപി പോലും പിന്നീട് സജീവ ഇടപെടൽ നടത്തുന്നില്ല.
അതിനിടെ ആശുപത്രിയിലെ ഉദ്യോഗസ്ഥനും രോഗിയുടെ ബന്ധുവും തമ്മിലുള്ള ടെലിഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തായതും ആശുപത്രി അധികൃതരെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഒത്തു തീർപ്പിന്റെ സൂചനകളാണ് ഈ സംഭാഷണത്തിലുള്ളത്. ഇവിടെ ചികിൽസിച്ച രോഗിയെ അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. അതിനൊപ്പമാണ് ഈ വലിയ ബിൽ നൽകിയത്. ഈ രോഗി പിന്നീട് മരിച്ചുവെന്നതാണ് വസ്തുത.
സോഷ്യൽ മീഡിയ സജീവമായി ചർച്ച ചെയ്ത ഈ ആശുപത്രി ബില്ലിൽ മുഖ്യധാരാ മാധ്യമങ്ങൾ ആരും വാർത്ത നൽകിയില്ലെന്നതാണ് മറ്റൊരു വസ്തുത. 2005ൽ തുടങ്ങിയതാണ് പാറശാലയിലെ എസ് പി ആശുപത്രി. പൊന്നയ്യൻ എന്ന വ്യവസായി ആണ് ഇത് തുടങ്ങിയതെന്ന് ആശുപത്രി വെബ് സൈറ്റിൽ പറയുന്നു. ഡോ പി റോബർട്ട് രാജാണ് മാനേജിങ് ഡയറക്ടർ എന്നും പറയുന്നു. ഡോ ജെടി അനുപ്രിയയും പുഷ്പകുമാരി പൊന്നയ്യനുമാണ് ഡയറക്ടർമാർ. തമിഴ്നാട്ടുകാരനാണ് പൊന്നയ്യൻ. ആശുപത്രിയാണ് ഓക്സിജനിൽ 45,000 രൂപ ഈടാക്കിയത്. മതസ്ഥാപനങ്ങളുടേയോ മറ്റ് സംഘടനകളുടേയോ ഒന്നുമായും ഈ ആശുപത്രിക്ക് ബന്ധമില്ല. കുടുംബ സ്ഥാപനമാണ് ഇത്.
രോഗിയുടെ സ്ഥിതി ഗുരുതരമായതിനാൽ കൂടിയ അളവിൽ മൂന്ന് ദിവസം ഓക്സിജൻ നൽകിയതായും, ബില്ലിൽ ഒരു ദിവസം രേഖപ്പെടുത്തിയത് പിഴവ് ആണെന്നുമായിരുന്നു ആശുപത്രി അധികൃതർ വിശദീകരിച്ചത്. രോഗിയുടെ ബന്ധുക്കൾ ഇതു സംബന്ധിച്ച് പരാതി നൽകിയിട്ടില്ലെന്നും അവർ വിശദീകരിക്കുന്നു. ഏതായാലും ഈ ബിൽ സോഷ്യൽ മീഡിയയിൽ വൈറലായി. ഇതു കണ്ട് ആരോഗ്യ രംഗത്തുള്ളവർ എല്ലാം ഞെട്ടി. കോവിഡ് കൊള്ളയ്ക്ക് തെളിവായി ഈ ബിൽ കോടതി പോലും കാണുകയും ചെയ്തു. ഈ ബിൽ തങ്ങളുടേത് തന്നെന്ന് ആശുപത്രിയും മറുനാടൻ മലയാളിയോട് സമ്മതിച്ചു.
രോഗിയുടെ സ്ഥിതി ഗുരുതരമായതിനാൽ കൂടിയ അളവിൽ മൂന്ന് ദിവസം ഓക്സിജൻ നൽകിയതായും, ബില്ലിൽ ഒരു ദിവസം എന്ന് രേഖപ്പെടുത്തിയത് പിഴവ് ആണെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഒരു മണിക്കൂറിൽ 8 ലിറ്റർ ഓക്സിജൻ വീതമാണ് നൽകിയതെന്നും അവർ പറഞ്ഞു. എന്നാൽ മറുനാടൻ റിപ്പോർട്ടറുടെ കൂടുതൽ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ തയ്യാറാകാതെ പിആർഒ ഫോൺ കട്ട് ചെയ്തു. ചോദ്യങ്ങൾക്ക് കൃത്യമായ പ്രതികരണവും ഉണ്ടായില്ല. കൈകൊണ്ട് എഴുതിയ ബില്ലാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍