പരിശോധിക്കുന്നത് യുഎഇ കോൺസുലേറ്റ് വഴിയല്ലാതെ അതിനു മുൻപ് തന്നെ സ്വപ്ന ക്ലിഫ് ഹൗസിൽ വന്നു പോയിട്ടുണ്ടോ എന്ന്; സ്വപ്നയുടെ മൊഴി സൂചനകളിൽ കേന്ദ്ര ഏജൻസികൾക്ക് കിട്ടുന്നത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുമായി സ്വർണ്ണ കടത്ത് കേസിലെ പ്രതിക്കുള്ള അടുത്ത സൗഹൃദം; അന്വേഷണം നീളുന്നത് മുഖ്യമന്ത്രിയുടെ വീട്ടിലേക്ക്; ലൈഫിൽ ചട്ടലംഘനമുണ്ടായെന്ന വാദം അതിശക്തമാക്കാൻ സിബിഐ
എം മനോജ് കുമാർ
തിരുവനന്തപുരം: മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന് പുറമേ മുഖ്യമന്ത്രി പിണറായിയും സിബിഐ പേടിയിൽ. ഈ പേടിയിൽ നിന്നാണ് ഇന്നലത്തെ മുഖ്യമന്ത്രിയുടെ തുറന്നു പറച്ചിൽ എന്നാണ് സൂചനകൾ. യുഎഇ കോൺസുൽ ജനറലിനൊപ്പം സ്വപ്ന പലതവണ വന്നിട്ടുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഇന്നലെ തുറന്നു പറച്ചിൽ നടത്തിയത്.
സ്വർണ്ണക്കടത്ത് കേസ് വന്നതിനു ശേഷം ഇതാദ്യമായി സ്വപ്ന ബന്ധത്തെക്കുറിച്ച് തുറന്നു പറച്ചിൽ മുഖ്യമന്ത്രി നടത്തിയത്. ഇത് സിബിഐ പേടിയിൽ നിന്നാണ് എന്നാണ് അനുമാനം. ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷിക്കുന്നതിൽ ഒരു പ്രധാന കാര്യം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുമായി സ്വപ്നയ്ക്ക് ഉള്ള ബന്ധമാണ്. പല തവണ സ്വപ്ന ക്ലിഫ് ഹൗസിൽ വന്നു പോയി എന്ന് സിബിഐ അടക്കമുള്ള അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെ വന്നുപോയ ഒരാളെ അറിയില്ലെന്ന് മുഖ്യമന്ത്രിക്ക് പറയാൻ കഴിയില്ല.
സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തലിനു സവിശേഷ പ്രാധാന്യം അന്വേഷണ ഏജൻസികൾ നൽകിയിട്ടുണ്ട്. സിബിഐ അന്വേഷിക്കുന്ന ഒരു കാര്യം യുഎഇ കോൺസുലേറ്റ് വഴിയല്ലാതെ അതിനു മുൻപ് തന്നെ സ്വപ്ന ക്ലിഫ് ഹൗസിൽ വന്നു പോയിട്ടുണ്ടോ എന്നാണ്. ഈ രീതിയിൽ ഒരന്വേഷണം വന്നാൽ അത് മുഖ്യമന്ത്രിക്ക് ബുദ്ധിമുട്ടാകും. പക്ഷെ യുഎഇ കോൺസുലെറ്റ് ആവശ്യങ്ങൾക്കല്ലാതെ അതിനും മുൻപും ക്ലിഫ് ഹൗസിൽ പോയിട്ടുണ്ടോ എന്ന് സ്വപ്ന അന്വേഷണ ഏജൻസികൾക്ക് മുന്നിൽ വെളിപ്പെടുത്തിയിട്ടില്ല. ഇതാണ് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്ക് ആശ്വാസകരമാകുന്നത്. അതുകൊണ്ട് തന്നെയാണ് വ്യാജ ബിരുദ കേസിൽ അടക്കമുള്ള സ്വപ്നയ്ക്ക് എതിരെയുള്ള അന്വേഷണത്തിനു നിലവിൽ കൂച്ചു വിലങ്ങിട്ടിരിക്കുന്നതും.
യുഎഇ കോൺസുലെറ്റ് അവശ്യങ്ങൾക്കല്ലാതെ ക്ലിഫ് ഹൗസിൽ സ്വപ്ന വന്നെങ്കിൽ അത് എന്തിന് എന്ന രീതിയിൽ ഒരന്വേഷണം സിബിഐ അടക്കമുള്ള ഏജൻസികൾ നടത്തുന്നുണ്ട് എന്നാണു സൂചനകൾ. ഇത് അറിഞ്ഞുകൊണ്ടാണ് യുഎഇ കോൺസുൽ ജനറലിനൊപ്പം സ്വപ്ന പലതവണ വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യമേ ഏറ്റു പറഞ്ഞതെന്നും അന്വേഷണ ഏജൻസികൾ സംശയിക്കുന്നുണ്ട്. സ്വപ്ന ചോദ്യം ചെയ്യലിൽ മുഖ്യമന്ത്രിയെയും ഇടത് സർക്കാരിനെയും സംരക്ഷിക്കുന്ന മൊഴികൾ ആണ് നൽകിയിട്ടുള്ളത്. പക്ഷെ ഈ മൊഴികളിൽ തന്നെ കോൺസുലേറ്റ് ബന്ധം വരും മുൻപ് തന്നെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ പോയതായ സൂചനകൾ അടങ്ങിയിട്ടുണ്ട്.
ഈ സൂചനകളിൽ നിന്നാണ് യുഎഇ കോൺസുലേറ്റ് ബന്ധമല്ലാതെ തന്നെ സ്വപ്ന ക്ലിഫ് ഹൗസിൽ വന്നിരുന്നോ എന്ന് സിബിഐയും എൻഐഎയും അടക്കമുള്ള ഏജൻസികൾ അന്വേഷിക്കുന്നത്. ഈ അന്വേഷണം മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയന് വ്യക്തിപരമായി പ്രതിസന്ധി തീർക്കുന്നതാണ്. ഇതു കൊണ്ട് തന്നെയാണ് ഇതുവരെ പറയാത്ത സ്വപ്ന ബന്ധവും ഇങ്ങനെ സ്വപ്ന ക്ലിഫ് ഹൗസിൽ വന്നും എന്നും സ്വപ്നയുമായുള്ള പരിചയവും എല്ലാം മുഖ്യമന്ത്രി വിശദമായി പറഞ്ഞത്. ഈ തുറന്നു പറച്ചിൽ മുഖ്യമന്ത്രിക്ക് ഒപ്പം നിൽക്കുന്ന സിപിഎം നേതാക്കളെ തന്നെ ഞെട്ടിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ തുറന്നു പറച്ചിലുമായി ബന്ധപ്പെട്ട കാര്യങ്ങൾ എൻഐഎ അടക്കമുള്ള ഏജൻസികൾ ചികഞ്ഞു പരിശോധിക്കുന്നുമുണ്ട്. സ്വപ്നയെ അറിയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി തന്നെയാണ് സ്വപ്ന പല തവണ ക്ലിഫ് ഹൗസിൽ വന്നെന്നും അറിയാമായിരുന്നെന്നും പറയുന്നത്. ഇതിൽ തന്നെ അന്വേഷണ ഏജൻസികൾക്ക് പുറമേ ഇടത് കേന്ദ്രങ്ങളും അപകടം മണക്കുന്നുണ്ട്.
ലൈഫ് മിഷനെതിരെയുള്ള സിബിഐ അന്വേഷണത്തിൽ ഹൈക്കോടതി രണ്ടു മാസത്തേക്ക് സ്റ്റേ അനുവദിച്ചത് ഒട്ടും ആശാവഹമല്ലെന്ന സൂചനയാണ് മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ള ഭരണകേന്ദ്രങ്ങൾക്ക് ലഭിച്ചത്. ലൈഫ് മിഷൻ എഫ്സിആർഎ ചട്ടങ്ങൾ ലംഘിച്ചില്ലെന്നാണ് പ്രാഥമിക വാദത്തിൽ ഹൈക്കോടതി നിരീക്ഷിച്ചത്. പക്ഷെ ലൈഫ് മിഷൻ എഫ്സിആർഎ ചട്ടം ലംഘിച്ചു എന്ന കണ്ടെത്തലിൽ തന്നെയാണ് സിബിഐ മുന്നോട്ടു പോകുന്നത്. എഫ്സി ആർഎ ചാട്ടലംഘനത്തിന്റെ മുഴുവൻ വിവരങ്ങൾ ഈ കേസ് കോടതിയിൽ വരുമ്പോൾ സിബിഐ ഹാജരാക്കും.
സിബിഐ ലഭിച്ച ഈ രണ്ടു മാസം നല്ല രീതിയിൽ തന്നെ സിബിഐ ഉപയോഗിക്കും എന്ന് ഭരണവൃത്തങ്ങൾക്ക് സൂചന ലഭിച്ചിട്ടുണ്ട്. സിബിഐ പ്രോസിക്യൂട്ടർക്ക് ശരിയായ രീതിയിൽ ഈ കേസ് പ്രസന്റ് ചെയ്യാൻ കഴിഞ്ഞോ എന്ന ചോദ്യവും ഡൽഹിയിൽ നിന്ന് ഉയർന്നു വന്നിട്ടുണ്ട്. സിബിഐ ലൈഫ് മിഷൻ കേസിൽ എഫ്സിആർഎ ചട്ടലംഘനം കണ്ടെത്തുകയും ആ ചട്ടലംഘനം എന്തുകൊണ്ട് കോടതിയിൽ തെളിയിക്കാൻ കഴിഞ്ഞില്ല എന്നുമാണ് സിബിഐ ഡൽഹിയിൽ നിന്നും നേരിട്ട ചോദ്യം. പക്ഷെ എഫ്സിആർഎ ചട്ടലംഘനം നിലനിൽക്കുന്നു എന്ന് തന്നെയാണ് സിബിഐയുടെ കണ്ടെത്തൽ. അടുത്ത തവണ എഫ്സിആർഎ ചട്ടലംഘനം ലൈഫ് മിഷൻ നടത്തി എന്ന കാര്യത്തിൽ ശക്തമായ തെളിവുകളുമായി കോടതിക്ക് മുൻപാകെ സിബിഐ എത്തും.
ലൈഫ് മിഷൻ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് ഹൈക്കോടതി സ്റ്റേ അനുവദിക്കാത്തതിനാൽ കേസിൽ അന്വേഷണം സമഗ്രമായി മുന്നോട്ടു കൊണ്ടുപോകാൻ സിബിഐയ്ക്ക് കഴിയും. എഫ്ഐആർ ഉള്ളതിനാൽ ലൈഫ് മിഷന്റെ ആരെ വേണമെങ്കിലും ചോദ്യം ചെയ്യാൻ സിബിഐയ്ക്ക് കഴിയും. എഫ്സിആർഎ ചട്ടലംഘനം ലൈഫ് മിഷൻ നടത്തിയിട്ടില്ല എന്നതുകൊണ്ട് മാത്രമാണ് ലൈഫ് മിഷൻ കേസിൽ സിഇഒ യു.വി.ജോസ് പ്രതിയാകാത്തത്. ചട്ടലംഘനത്തിന്റെ ശക്തമായ തെളിവുകൾ ഹാജരാക്കിയാൽ യു.വി.ജോസിനെ പ്രതിയാക്കാൻ ഹൈക്കോടതി എതിര് നിൽക്കില്ല. നിലവിൽ കേസിൽ യൂണിടാക് എംഡി സന്തോഷ് ഈപ്പൻ മാത്രമാണ് പ്രതി. ലൈഫ് മിഷനിലേക്കും സംസ്ഥാനസർക്കാർ ഉദ്യോഗസ്ഥരിലേക്കും അന്വേഷണസംഘത്തിന് എത്താനുള്ള ക വഴിയായി സന്തോഷ് ഈപ്പൻ മുന്നിലുണ്ട്. അതുമല്ല യു.വി.ജോസിന്റെ മൊഴി പൂർണമായും മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന് എതിരുമാണ്.
ലൈഫ് മിഷൻ-യൂണിടാക് കരാർ എല്ലാം നോക്കിയത് ശിവശങ്കറിൽ നിന്നുള്ള നിർദ്ദേശം അനുസരിച്ചാണ് എന്നാണ് ജോസ് മൊഴി നൽകിയത്. ഇതുകൊണ്ട് തന്നെ പ്രതിപ്പട്ടികയിൽ ശിവശങ്കറിന്റെ പേര് സിബിഐ ചേർക്കും എന്ന് തന്നെയാണ് ലഭിക്കുന്ന വിവരം. ലൈഫ് മിഷൻ കേസിൽ ശിവശങ്കർ പ്രതിയായാൽ അത് പിണറായി സർക്കാരിനെ നേരിട്ട് ബാധിക്കുന്ന കാര്യമാണ്. ഇതോടെ പല കാര്യങ്ങൾക്കും ലൈഫ് മിഷൻ ചെയർമാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി തന്നെ പല ചോദ്യങ്ങൾക്കും ഉത്തരം നൽകേണ്ട അവസ്ഥവരും. ഇതാണ് മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയനെ ഭയപ്പെടുത്തുന്ന ഘടകം. അതുമല്ല ലൈഫ് മിഷൻ കേസിൽ ലൈഫ് മിഷനെതിരെയുള്ള അന്വേഷണത്തിനു രണ്ടു മാസം സ്റ്റേയാണ് മുഖ്യമന്ത്രി നൽകിയത്. ഇത് തിരഞ്ഞെടുപ്പുമായി അടുത്ത് വരുകയാണ്.
പ്രതി ചേർക്കലും ശിവശങ്കറിന്റെ അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ വന്നാൽ തദ്ദേശ സ്വയം ഭരണ-നിയമസഭാ തിരഞ്ഞെടുപ്പ് വിജയ പ്രതീക്ഷകൾ വെള്ളത്തിലാകും. ഇതുകൊണ്ട് തന്നെയാണ് ലൈഫ് മിഷനിൽ ഹൈക്കോടതി നൽകിയ രണ്ടു മാസ സ്റ്റേയിൽ സർക്കാർ അപായ സൂചനകൾ മണക്കുന്നത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്്സ്മെന്റും കസ്റ്റംസും രജിസ്റ്റർ ചെയ്ത കേസിൽ ശിവശങ്കർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. അറസ്റ്റ് ഭയന്നാണ് ഈ ഹർജി. ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ എം.ശിവശങ്കറിന് ഇ.ഡി നോട്ടീസ് നൽകിയിരുന്നു.
എന്നാൽ ജാമ്യഹർജിയുടെ പശ്ചാത്തലത്തി ശിവശങ്കർ ഹാജരായിട്ടില്ല. സ്വർണ്ണക്കടത്തും ലൈഫ് മിഷൻ കേസുമെല്ലാം കൂടുതൽ സങ്കീർണ്ണമായി മാറുകയാണ് എന്നാണ് നിലവിലെ സംഭവവികാസങ്ങൾ തെളിയിക്കുന്നത്.
Stories you may Like
- ക്ലിഫ് ഹൗസിൽ പുതിയ സി സി ടിവികൾ വന്നപ്പോൾ ചെലവ് 12.93 ലക്ഷം
- പിണറായിക്ക് ക്ലിഫ് ഹൗസ് മടത്തു! മുഖ്യമന്ത്രി താമസം മാറ്റുമോ?
- ക്ലിഫ്ഹൗസിൽ അഞ്ച് ലക്ഷം മുടക്കി വാട്ടർടാങ്ക് പണിയുന്നു
- പിണറായിക്ക് യുഎഇയിലും ഷാർജയിലും അജ്മാനിലും ബെനാമി ബിസിനസ്; സ്വപ്ന സുരേഷ്
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്