ഫോൺ എടുത്താൽ തെറിവിളിയാണ്; വിളിക്കുന്നവനെയെല്ലാം തിരിച്ചും പറയുന്നുണ്ട്; മാന്യതയുള്ള മുസ്ലീങ്ങൾ ഇങ്ങനെയൊക്കെ ചെയ്യുമോ? അടിക്കാൻ വരുന്നവനെ തിരിച്ചടിക്കാനുള്ള ആരോഗ്യമുണ്ട്; ഈരാറ്റുപേട്ടയിൽ ഇറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥ വന്നാൽ ആത്മഹത്യ ചെയ്യും; പിസി ജോർജ് രണ്ടും കൽപ്പിച്ചു തന്നെ; പൂഞ്ഞാറിലെ തോൽവിയുടെ കാരണം പിസി മറുനാടനോട് പറയുമ്പോൾ
ആർ പീയൂഷ്
കോട്ടയം: ഒപ്പമുണ്ടായിരുന്ന ഈരാറ്റുപേട്ടക്കാരനായ പേഴ്സനൽ സ്റ്റാഫാണ് തനിക്കെതിരെ വർഗ്ഗീയ പ്രചരണം അഴിച്ചു വിട്ടതെന്ന് പി.സി ജോർജ്ജ്. കൈക്കൂലി വാങ്ങിയതിന് ജോലിയിൽ നിന്നും പിരിച്ചു വിടുകയും പാർട്ടിയിൽ നിന്നും പുറത്താക്കുകയും ചെയ്തതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് വർഗ്ഗീയ പ്രചരണത്തിന് കാരണമെന്നും പി.സി ജോർജ്ജ് മറുനാടനോട് പറഞ്ഞു. ഈരാറ്റുപേട്ടയിലെ മുസ്ലിം പള്ളികളിൽ തനിക്ക് വോട്ട് ചെയ്യരുതെന്ന് വിളിച്ചു പറയിപ്പിച്ചെന്നും അതിന്റെ ഭാഗമായി ഇസ്ലാം മത വിശ്വാസികളുടെ ഒരു വോട്ടു പോലും കിട്ടിയില്ല എന്നും അദ്ദേഹം പറഞ്ഞു.
ലൗജിഹാദിനെ ഉയർത്തിക്കാട്ടിയതും വലിയ രീതിയിൽ വോട്ട് കുറയാൻ കാരണമായി. ഈരാറ്റുപേട്ടയിൽ മാത്രമായി 47 പെൺകുട്ടികളാണ് ലൗജിഹാദിനിരയായത്. സ്നേഹിച്ച് വിവാഹം കഴിച്ചതിന് ശേഷം മതം മാറ്റുകയും പിന്നീട് ഉപേക്ഷിക്കുകയോ നാടുകടത്തുകയോ ചെയ്യുന്ന ഇത്തരം സമ്പ്രദായങ്ങൾ അംഗീകരിക്കാൻ കഴിയില്ല. അതിനാൽ ശക്തമായി ഇക്കാര്യത്തെ എതിർത്തു. എന്നാൽ മറ്റൊരു രീതിയിലേക്ക് അവർ വളച്ചൊടിച്ച് ആയുധമാക്കി പ്രയോഗിക്കുകയായിരുന്നു. എസ്.ഡി.പി.ഐ എന്ന തീവ്രവാദ സംഘടനയും കരുക്കൾ നീക്കി. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ തേവരുപാറയിൽ വച്ച് കൂകി വിളിച്ച് അപമാനിച്ചു. കൂകി വിളിച്ചവനോട് എനിക്ക് നിന്റെ വോട്ട് വേണ്ട എന്ന് പറഞ്ഞു. കൂകി വിളിച്ചയാളുടെ വോട്ട് വേണ്ട എന്നാണ് പറഞ്ഞത്. എന്നാൽ അത് വീഡിയോ പകർത്തി ആരുടെയും വോട്ട് വേണ്ട എന്നാക്കി പ്രചരിപ്പിച്ചു. ഇതെല്ലാം ഇസ്ലാം വിശ്വാസികളുടെ വോട്ട് ലഭിക്കാതിരിക്കാൻ ഇടയായി.
എന്നാൽ ഹിന്ദു സമൂഹം എല്ലാവരും എനിക്ക് വോട്ട് ചെയ്തു. പക്ഷേ എസ്.എൻ.ഡി.പി വിഭാഗത്തിലെ കുറച്ചു വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ക്രിസ്ത്യൻ വോട്ടുകൾ 27 ശതമാനം പോലും കിട്ടിയില്ല. മൂന്നു സ്ഥാനാർത്ഥികൾ ക്രിസ്ത്യാനികൾ ആയതാണ് അതിന് കാരണം. പക്ഷേ ഈരാറ്റുപേട്ടക്കാർ ഒന്നു മനസ്സിലാക്കണം. ഒന്നുമല്ലാതിരുന്ന ഈരാറ്റുപേട്ടയെ ഇന്ന് ഈ കാണുന്ന രൂപചത്തിലാക്കിയത് ഞാനാണ്. വില്ലേജ് ഓഫീസ്, ട്രഷറി, മുൻസിഫ് കോടതി, ബസ് സ്റ്റാന്റ്, 110 കെ.വി സബ് സ്റ്റേഷൻ, ബ്ലോക്ക് ഓഫീസ്, ഫയർ സ്റ്റേഷൻ തുടങ്ങീ നിരവധി ഓഫീസുകൾ ഇവിടെ എത്തിച്ചു. ഇനിയും നടപ്പിലാക്കാൻ പദ്ധതികൾക്ക് ഫണ്ട് അനുവദിപ്പിച്ചുണ്ട്. ഫയർ സ്റ്റേഷന് സ്വന്തമായി കെട്ടിടം, വാഗമൺ റോഡിന്റെ ടെണ്ടർ പൂർത്തിയാക്കി, കോരുത്തോട് റോഡിന് 10 കോടി, എരുമേലി - മുണ്ടക്കയം ബൈപാസിൽ ലൈറ്റ് തെളിയിക്കാൻ 30 ലക്ഷം, വയോജനങ്ങളുടെ ഉല്ലാസ ഉദ്യോനത്തിന് 35 ലക്ഷം അങ്ങനെ പോകുന്നു. നിയുക്ത എംഎൽഎയെക്കൊണ്ട് ഈ പദ്ധതികളൊക്കെ പൂർത്തിയാക്കിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണമെന്നും പി.സി പറഞ്ഞു.
എൻ.ഡി.എയ്ക്ക് വേണ്ടി പ്രവർത്തിച്ചിട്ടില്ല എന്ന് പി.സി പറയുന്നു. പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയായി നിന്ന കെ.സുരേന്ദ്രന് വേണ്ടി പ്രവർത്തിച്ചിരുന്നു. സുരേന്ദ്രനെ പിൻതുണയ്ക്കാൻ കാരണം ശബരിമല വിഷയത്തിൽ ഉറച്ച നിലപാടുമായി മുന്നിട്ടു വന്നതു കൊണ്ടാണ്. അതു കൊണ്ട് ഈരാറ്റുപേട്ടയിൽ വലിയ രീതിയിൽ എതിർപ്പുയർന്നു. വിവാഹത്തിന് വിളിക്കരുത് മരണത്തിന് വിളിക്കരുത് എന്നൊക്കെ പള്ളികളിൽ കൂടി നിർദ്ദേശം നൽകുകയും ചെയ്തു. ശബരിമല പ്രശ്നത്തിൽ ഇടപെട്ടു എന്നകാരണം മൂലം മാറ്റിനിർത്തപ്പെടുകയായിരുന്നു. എനിക്ക് ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയും ഒരു പോലെയാണ്. ആർക്കു പ്രശ്നമുണ്ടായാലും ഞാൻ ഇടപെടും. അതാണ് ഇതുവരെയുള്ള ശീലം.
തോൽവിക്ക് ശേഷം മൊബൈൽ ഫോണിലേക്ക് നിരന്തരം ഫോൺകോളുകൾ വരുന്നുണ്ട്. ഇന്റർനെറ്റ് കോളുകളാണ് വരുന്നതേറെയും. ഫോൺ എടുത്താൽ ഉടൻ തെറിവിളിയാണ്. വിളിക്കുന്നവനെയെല്ലാം തിരിച്ചും പറയുന്നുണ്ട്. മാന്യതയുള്ള മുസ്ലീങ്ങൾ ഇങ്ങനെയൊക്കെ ചെയ്യുമോ? ഇവനൊക്കെ ഹറാമായി ജനിച്ചവന്മാരാണ്. ഇതിനിടയിൽ ഒരുത്തൻ എന്നെ അങ്ങ് തീർക്കുമെന്ന് പറഞ്ഞ് രംഗത്ത് വന്നിട്ടുണ്ട്. ഞാൻ ഈരാറ്റുപേട്ടയിൽ ഇറങ്ങിയാൽ എന്തൊക്കെയോ ചെയ്യുമെന്ന്. അവന് നട്ടെല്ലിന് ഉറപ്പുണ്ടേൽ എന്റെ മുന്നിൽ വരട്ടെ. വിദേശത്തെവിടെയോ ഇരുന്ന് ചെലക്കാനല്ലാതെ അവനെ കൊണ്ട് എന്തെങ്കിലും പറ്റുമോ? അടിക്കാൻ വരുന്നവനെ തിരിച്ചടിക്കാനുള്ള ആരോഗ്യമൊക്കെ എനിക്കുണ്ട്. ഈരാറ്റുപേട്ടയിൽ ഇറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥ വരികയാണെങ്കിൽ ആത്മഹത്യ ചെയ്യുമെന്നും പിസി പറയുന്നു.
തൻപ്രമാണിത്തമാണ് യു.ഡി.എഫിന്റെ തോൽവിക്ക് കാരണമെന്ന് പി.സി ചൂണ്ടിക്കാട്ടുന്നു. യു.ഡി.എഫിന്റെ ഒപ്പം എന്നെയും നിർത്തിയിരുന്നെങ്കിൽ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂർ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ ജയിച്ചിരുന്നേനെ. ജയിക്കുന്ന സീറ്റുകളൊക്കെ അവർ തന്നെ നശിപ്പിച്ചു. എന്നെ കൂട്ടണ്ട എന്ന തീരുമാനം അവരെ 41 സീറ്റിൽ കൊണ്ടെത്തിച്ചു. അതേ പോലെ തന്നെയാണ് ജോസ് കെ മാണിയെ ഒഴിവാക്കിയത്. കോൺഗ്രസ്സിന് ഇനിയും ചിന്തിക്കാൻ സമയമുണ്ട്. ചിന്തിച്ചു പ്രവർത്തിച്ചാൽ അടുത്ത തവണ വിജയിക്കാൻ കഴിയും.
പിണറായി വിജയനുമായി യാതൊരു പടലപിണക്കവുമില്ലെന്ന് ജോർജ്ജ് വ്യക്തമാക്കുന്നു. ആകെ ചെയ്ത തെറ്റ് വി എസ് അച്ചുനാനന്ദനെ ജനകീയ നേതാവാക്കി മാറ്റി എന്നതാണ്. പ്രതപക്ഷ നേതാവായിരിക്കുമ്പോൾ നിരവധി കേസുകൾ വി.എസിന് കൈമാറുകയും വലിയ പ്രതിഷേധങ്ങൾ ഉണ്ടാകുകയും ചെയ്തു. അത് പിണറായിക്ക് ഇഷ്ടപ്പെട്ടില്ല എന്ന് പിന്നീടാണ് അറിയുന്നത്. കമ്യൂണിസ്റ്റ് പാർട്ടിയിൽ അങ്ങനെയൊരു തർക്കമുണ്ടാകുമെന്ന് അറിയില്ലായിരുന്നു. പിണറായി കരുതി ഞാൻ എതിരാണെന്ന്. പക്ഷേ ഞാൻ കരുതിയത് എന്നെ വലിയ ഇഷ്ടമാണെന്ന്. എന്നാൽ അന്ന് പിണറായി എന്നോട് അങ്ങനെ പോകരുത് എന്ന് ഒരുവാക്ക് പറഞ്ഞിരുന്നെങ്കിൽ ഞാൻ വി.എസിനൊപ്പം പോകില്ലായിരുന്നു. പിണറായി എനിക്ക് വലിയ ഇഷ്ടമാണ്, പക്ഷേ സ്വർണ്ണക്കടത്തിന് കൂട്ടു നിന്നത് അംഗീകരിക്കാൻ കഴിയില്ല. ഇതു പോലെയുള്ള കള്ളന്മാരെ ഇപ്പോഴും അദ്ദേഹം ചുമന്നുകൊണ്ട് നടക്കുന്നത് ശരിയല്ല. കുറച്ചു കൂടി മാന്യതയിലേക്ക് വരണം എന്നാണ് ഈ ഘട്ടത്തിൽ പറയാനുള്ളത്.
തോറ്റതുകൊണ്ട് പൂഞ്ഞാറുകാരോട് യാതൊരു പിണക്കവുമില്ലെന്നാണ് പി.സി ജോർജ്ജ് പറയുന്നത്. വർഗ്ഗീയത പറഞ്ഞ് വോട്ടു പിടിക്കേണ്ട ആവശ്യം എനിക്കില്ല. ഇതുവരെയും അങ്ങനെ ചെയ്തിട്ടില്ല. എന്നോട് വൃത്തികേടുകൾ പറഞ്ഞപ്പോൾ ഞാനും ദേഷ്യപ്പെട്ട് എന്തെങ്കിലും പറഞ്ഞു കാണും. അത് നിങ്ങൾക്ക് വേദനയുണ്ടാക്കിയെങ്കിൽ എന്റെ വേദന കൂടി നിങ്ങൽ മനസ്സിലാക്കണം. അല്ലാതെ ജീവിതകാലം മുഴുവൻ ശത്രുതയുമായി പോകുന്നത് ശരിയല്ല എന്നാണ് എന്റെ അഭിപ്രായം. പക്ഷേ എന്നെ ചീത്ത വിളിച്ചാൽ ഞാൻ തിരിച്ചു ചീത്ത വിളിക്കും, തല്ലിയാൽ തിരിച്ചു തല്ലും, വെടിവച്ചാൽ തിരിച്ചു വെടിവയ്ക്കും. അതിന് ആരും എന്നോട് പിണങ്ങരുത്. 40 കൊല്ലം എംഎൽഎ ആയി ജോലി ചെയ്തവനാണ് ഞാൻ. എന്നെ ജീവിക്കാൻ സമ്മതിക്കണം. അച്ഛനെ കേറിമോൻ എടോ പോടോന്ന് വിളിക്കുമ്പോൾ തോന്നുന്ന അതേ വികാരമാണ് എനിക്കും ഉള്ളത് എന്ന് മനസ്സിലാക്കണം.
Stories you may Like
- പിസി ജോർജ് വഴി കോട്ടയം ജില്ലാ പഞ്ചായത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമ്പോൾ
- സ്ഥാനാർത്ഥിയായി പിസി ജോർജ് വരുമോ? എല്ലാം മോദിയും അമിത് ഷായും തീരുമാനിക്കും
- താമര ചിഹ്നത്തിൽ പിസി മത്സരിക്കാൻ സാധ്യത ഏറെ
- പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥിയാവുക നടൻ ഉണ്ണി മുകുന്ദനോ പിസി ജോർജോ?
- ഏത് കുറ്റിച്ചൂലിനെ സ്ഥാനാർത്ഥിയായി നിർത്തിയാലും പിന്തുണയ്ക്കുമെന്ന പ്രസ്താവന ദോഷം ചെയ്യുമോ?
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്