കോവിഡ് ടെസ്റ്റ് നെഗറ്റീവായി വീട്ടിൽ പോകാൻ ഇറങ്ങിയപ്പോൾ കണ്ടത് വീട്ടമ്മ കുളിക്കാൻ കയറുന്നത്; എന്നാൽ പിന്നെ അതുകൂടി മൊബൈലിൽ ചിത്രീകരിച്ചിട്ട് പോകാമെന്ന് ഡിഫി നേതാവിന്റെ തീരുമാനം; യുവതിയുടെ നിലവിളിയിൽ പൊലീസ് എത്തിയിട്ടും അശ്ലീലത വീട്ടിലിരുന്ന് കണ്ട് രസിക്കാൻ കുട്ടി സഖാവിന് അവസരമൊരുക്കി സ്ത്രീത്വത്തെ വഞ്ചിച്ചത് പൊലീസ് തന്നെ; പിടിവീണത് സിപിഎമ്മിന്റെ പാറശ്ശാലയിലെ ഓപ്പറേഷൻ സ്പെഷ്യലിസ്റ്റിന്; ചർച്ചയാകുന്നത് പിണറായി സർക്കാരിന്റെ ഇരട്ട നീതി
എം മനോജ് കുമാർ
തിരുവനന്തപുരം: പാറശാലയിലെ കോവിഡ് നീരീക്ഷണ കേന്ദ്രത്തിൽ യുവതിയുടെ നഗ്നചിത്രം പകർത്താൻ ശ്രമിച്ച ഡിവൈഎഫ്ഐ നേതാവിനെ സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ച സംഭവം പുകയുന്നു. പാറശ്ശാല ശ്രീകൃഷ്ണ ഫാർമസി കോളേജ് കോവിഡ് സെന്ററിൽ ചികിത്സയിലിരുന്ന വീട്ടമ്മ കുളിക്കാൻ കയറിയപ്പോൾ നഗ്നചിത്രം പകർത്താൻ ഡിവൈഎഫ്ഐ ചെങ്കൽ യൂണിറ്റ് പ്രസിഡന്റ് ഷാലുവിനെ പൊലീസ് രക്ഷിക്കാൻ ശ്രമിച്ച സംഭവമാണ് പുകയുന്നത്.
ജാമ്യമില്ലാ വകുപ്പ് പ്രകാരം ചാർജ് ചെയ്യേണ്ട കേസ് ഒതുക്കി സ്റ്റേഷൻ ജാമ്യത്തിൽ വിട്ട സംഭവമാണ് പാറശാലയിൽ പ്രതിഷേധത്തിനു കാരണമായിരിക്കുന്നത്. കേരള പൊലീസ് ആക്റ്റിലെ 119 (ഡി), ഐപിസി 354(സി) എന്നീ വകുപ്പുകൾ പ്രകാരമാണ് പാറശാല പൊലീസ് കേസ് എടുത്തത്. അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വീട്ടിലേക്ക് വിടുകയായിരുന്നു. ഷാലുവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ പ്രതിഷേധിച്ച് പാറശാലയിലെ രണ്ടു കോൺഗ്രസ് ബ്ലോക്ക് കമ്മറ്റികൾ സംയുക്തമായി ഇന്നു പാറശാല പൊലീസ് സ്റ്റെഷനിലേക്ക് ഇപ്പോൾ മാർച്ച് നടത്തുകയാണ്.
സിപിഎമ്മിൽ നിന്നും വന്ന രാഷ്ട്രീയ സമ്മർദ്ദം കാരണമാണ് ജാമ്യമില്ലാ വകുപ്പ് പൊലീസ് ഒഴിവാക്കി നിർത്തിയത് എന്നാണ് കോൺഗ്രസ് ഉയർത്തുന്ന ആരോപണം. കോവിഡ് കേന്ദ്രത്തിൽ ചികിത്സയിലുള്ള യുവതിയുടെ നഗ്നദൃശ്യം പകർത്താൻ ശ്രമിച്ച സംഭവം തലസ്ഥാനനഗരിയെ തന്നെ ഞെട്ടിച്ചിരിക്കെയാണ് ജാമ്യമില്ലാ വകുപ്പുകൾ ഒഴിവാക്കി ഡിവൈഎഫ്ഐ നേതാവിനെ രക്ഷിക്കാൻ പൊലീസ് തന്നെ ചൂട്ടുപിടിച്ച സംഭവവും പുറത്ത് വരുന്നത്. മൊബൈൽ ഫോൺ ഉപയോഗിച്ച് യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്താനാണ് ഷാലു ശ്രമിച്ചത്.
സ്വാഭാവികമായും ഇതിൽ ഐടി ആക്റ്റ് വരുകയും സിഐ തന്നെ നേരിട്ട് അന്വേഷിക്കേണ്ട ജാമ്യമില്ല വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യം ആവുകയും ചെയ്യുമായിരുന്നു. എന്നാൽ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ മാത്രം ചുമത്തി ഷാലുവിനെ പൊലീസ് രക്ഷിക്കാനാണ് ശ്രമിച്ചത്. ഇതാണ് പ്രതിഷേധത്തിനു കാരണമായത്. സ്ത്രീത്വത്തെ അപമാനിക്കുന്നത് ഉൾപ്പെടെയുള്ള വകുപ്പുകൾ ഒഴിവാക്കി. പീഡനത്തിന് സമാനമായ അപമാനിക്കലാണ് ഷാലു യുവതിയോട് ചെയ്തത്. എന്നാൽ അതൊന്നും പൊലീസ് മുഖവിലയ്ക്കെടുത്തില്ല. സിപിഎം സമ്മർദ്ദമാണ് എല്ലാത്തിനും കാരണം.
സ്ത്രീത്വത്തിന് ആയി വാദിക്കുന്ന പിണറായി സർക്കാരിന്റെ കാലത്താണ് ഇതെല്ലാം സംഭവിക്കുന്നത്. വീട്ടമ്മയെ പ്രവേശിപ്പിച്ച കോവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ ഷാലുവും ചികിത്സയിലായിരുന്നു. ഇന്നലെ ഷാലു കോവിഡ് നെഗറ്റീവ് ആയി. ഷാലുവിനെ ഇന്നലെ ഡിസ്ചാർജ് ചെയ്യാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. വീട്ടിലേക്ക് പോകാൻ ഒരുങ്ങവേയാണ് വീട്ടമ്മ കുളിക്കാൻ കയറുന്നത് ഷാലു കാണുന്നത്. തൊട്ടു തൊട്ടുള്ള ബാത്ത്റൂം എന്ന സൗകര്യം ഉപയോഗിച്ച് മൊബൈൽ ഫോണിൽ വീട്ടമ്മയുടെ നഗ്നത മൊബൈൽ ഫോണിൽ പകർത്താൻ ഷാലു ശ്രമിക്കുകയായിരുന്നു.
മൊബൈൽ ഫോൺ കണ്ടു വീട്ടമ്മ നിലവിളിച്ചതോടെയാണ് മറ്റുള്ളവർ ഓടിയെത്തുകയും ശാലുവാണ് പ്രതി എന്ന് മനസിലാക്കുകയും ചെയ്തത്. ഇതോടെയാണ് ശാലുവിനെ മറ്റുള്ളവർ തടഞ്ഞുവെച്ച് പൊലീസിനു കൈമാറിയത്. കോവിഡ് സെന്ററിൽ പൊലീസ് എത്തിയെങ്കിലും ഷാലുവിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് വിമുഖത കാണിച്ചതായി ആരോപണം വന്നിരുന്നു. ഈ കോവിഡ് സെന്ററുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളിൽ ഡിവൈഎഫ്ഐ മുഴുകിയിരിക്കെയാണ് നേതാവിൽ നിന്നും ഡിവൈഎഫ്ഐയുടെ മാനംകെടുത്തിയ ബാത്ത്റൂം ദൃശ്യങ്ങൾ പകർത്താനുള്ള ശ്രമം നടന്നത്.
ഡിവൈഎഫ്ഐയുടെ മാനം പോകും എന്നതിനാലാണ് നേതാക്കൾ ഇടപെട്ടു കേസ് ഒതുക്കാൻ ശ്രമിച്ചത്. പക്ഷെ വീട്ടമ്മ പരാതിയിൽ ഉറച്ചു നിന്നതോടെ കേസ് എടുക്കാൻ കഴിയാതെ വഴിയില്ലെന്നായി. ഇതിനെ തുടർന്നാണ് ഐടി ആക്റ്റ് പ്രകാരമുള്ള വകുപ്പുകൾ ഒഴിവാക്കി ജാമ്യം കിട്ടുന്ന വകുപ്പുകൾ മാത്രം ഉൾപ്പെടുത്തി കേസ് എടുത്ത് ശാലുവിനെ വീട്ടിൽ ക്വാറന്റൈനിൽ കഴിയാൻ വിട്ടത്. സംഭവം പുറത്ത് അറിഞ്ഞതോടെയാണ് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്ത് വന്നത്. സിപിഎമ്മിന്റെ ഗുണ്ടാ നേതാവാണ് ഷാലു എന്ന ആക്ഷേപമാണ് കോൺഗ്രസ് നേതാക്കൾ ഉയർത്തുന്നത്. മറ്റു പാർട്ടികൾക്ക് ഷാലു തലവേദനയാണ്.
സിപിഎമ്മിന്റെ ഓപ്പറെഷൻ സ്പെഷ്യലിസ്റ്റാണ് ശാലു. പാർട്ടിക്ക് ഷാലുവിനെ ഒഴിവാക്കാൻ കഴിയില്ല. അതുകൊണ്ടാണ് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തി പൊലീസ് ഡിവൈഎഫ്ഐ നേതാവിനെ വിട്ടയച്ചത്. ശല്യക്കാരനായ ഷാലുവിനെതിരെ കേസുകൾ നിലവിലുണ്ട് എന്നാണ് നാട്ടുകാരും പറഞ്ഞത്.
കോവിഡ് സെന്ററിൽ കുളിച്ചു കൊണ്ടിരിക്കുന്ന യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചപ്പോൾ പൊലീസ് പിടിയിലായ യുവാവിനെ എങ്ങനെ പൊലീസ് ജാമ്യം കിട്ടുന്ന വകുപ്പുകൾ മാത്രം ചുമത്തി വീട്ടിലേക്ക് വിടും. ഡിവൈഎഫ്ഐ നേതാവ് ആയതിനാലാണ് പൊലീസ് ഇങ്ങനെ ചെയ്തത്. പ്രതി ഡിവൈഎഫ്ഐ നേതാവ് ആയതിനാൽ പ്രതിയെ പൊലീസ് രക്ഷിക്കാൻ ശ്രമിച്ചു. ഇതിൽ കോൺഗ്രസിന് പ്രതിഷേധമുണ്ട്. അതിനാലാണ് പരശുവയ്ക്കൽ, പാറശാല കോൺഗ്രസ് മണ്ഡലം കമ്മറ്റികൾ യോജിച്ച് പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തുന്നത്-പാറശാല കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കൊല്ലിയോട് സത്യനേശൻ മറുനാടനോട് പറഞ്ഞു.
ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത് പൊലീസ് ക്വാറന്റൈനിൽ പ്രതിയെ പ്രവേശിപ്പിക്കേണ്ടതുണ്ടായിരുന്നു. പൊലീസ് അവരുടെ ഡ്യൂട്ടിയിൽ വീഴ്ച വരുത്തി. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ പെരുമാറി പ്രതിയെ സഹായിക്കാൻ ശ്രമിച്ചു. ഇതുകൊണ്ടാണ് മാർച്ച് നടത്തുന്നത്-സത്യനേശൻ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്