പിണറായി വിജയന്റെ മകളുടെ പേരിലുള്ള കമ്പനിയിൽ സംശയം ഉന്നയിച്ച് വാർത്താസമ്മേളനം നടത്തുകയും വലിയ വിവാദമാകുകയും ചെയ്തതോടെ ശത്രുതയായി; കോടിയേരിയുടെ കുടുംബം സിങ്കപ്പൂർ യാത്ര നടത്തിയതിന്റെ തെളിവുകൾ തന്റെ പക്കലുണ്ടെന്ന് തുറന്നടിച്ചതും വിരോധമായി; ഇതോടെ അനധികൃത സ്വത്ത് സമ്പാദനം ആരോപിച്ച് വിജിലൻസ് അന്വേഷണം അടക്കമുള്ള വേട്ടയാടലുകൾ; എങ്ങനെയും നാണം കെടുത്തണം എന്ന തിരക്കഥയുടെ ഭാഗമാണ് ഒടുവിലത്തെ സംഭവങ്ങൾ; വസ്തുദല്ലാളായി പോയി ഓടി രക്ഷപ്പെട്ടെന്ന ആരോപണത്തിന് പിന്നിൽ: പി.ടി. തോമസ് മറുനാടനോട്
ആർ പീയൂഷ്
കൊച്ചി: പിണറായി വിജയനും സിപിഎമ്മിനും തന്നോടുള്ള വ്യക്തി വൈരാഗ്യത്തിന്റെ പകയാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണങ്ങൾക്ക് പിന്നിലെന്ന് തൃക്കാക്കര എംഎൽഎ പി.ടി തോമസ്. പിണറായി വിജയന്റെ മകളുടെ പേരിലുള്ള കമ്പനിയെപറ്റിയുള്ള സംശയങ്ങൾ ഉന്നയിച്ചു കൊണ്ട് പത്രസമ്മേളനം നടത്തുകയും അത് വലിയ വിവാദമാകുകയും ചെയ്തതോടെയാണ് പിണറായി വിജയന് ശത്രുത തോന്നാൻ ഇടയായത് എന്ന് പി.ടി തോമസ് മറുനാടനോട് പറഞ്ഞു. കൂടാതെ തൊടുപുഴ എംഎൽഎ ആയിരിക്കുമ്പോൾ കോടിയേരി ബാലകൃഷ്ണന്റെ കുടുംബം സിങ്കപ്പൂരിൽ യാത്ര നടത്തിയതിന്റെ തെളിവുകൾ തന്റെ പക്കലുണ്ടെന്ന് പത്രസമ്മേളനം നടത്തി പറഞ്ഞിരുന്നു. അതിന് പിന്നാലെ തനിക്കെതിരെ അനധികൃത സ്വത്തുസമ്പാദനം എന്ന് ആരോപിച്ച് വിജിലൻസ് അന്വേഷണം നടത്തുകയും അതുവഴി അപമാനിക്കാനും ശ്രമിച്ചു. എന്നാൽ യാതൊന്നും ആ കേസിൽ കണ്ടെത്താൻ കഴിഞ്ഞില്ല. ഇത്തരത്തിൽ പലവിധമായ രീതിയിലും സിപിഎം വേട്ടയാടാൻ ശ്രമിച്ചെങ്കിലും നടക്കാതിരുന്നതിനാൽ എങ്ങനെയും ജനങ്ങളുടെ മുന്നിൽ നാണം കെടുത്തണം എന്ന ഉദ്ദേശത്തോടെ തട്ടിക്കൂട്ടിയ തിരക്കഥയുടെ ഭാഗമാണ് വസ്തു കച്ചവടത്തിൽ ദല്ലാളായി പോയി എന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെ കണ്ട് ഓടി രക്ഷപെട്ടു എന്നും സിപിഎം പ്രചരിപ്പിക്കുന്നതിന് പിന്നിലെന്നും അദ്ദേഹം പറയുന്നു.
കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അക്കമിട്ട് നിരത്തി നിഷേധിക്കുകയാണ് പി.ടി.തോമസ് എംഎൽഎ. തന്റെ ഡ്രൈവറായിരുന്ന ബാബുവിന്റെ കുടുംബത്തിന്റെ വസ്തു സംബന്ധിച്ച തർക്കത്തിൽ മധ്യസ്ഥത വഹിക്കാനാണ് ഇടപ്പള്ളിയിലെ വീട്ടിൽ പോയത്. ഇവർ ഒരു കമ്മ്യൂണിസ്റ്റ് കുടുംബം കൂടിയാണ്. ബാബുവിന്റെ കുടുംബംതാമസിച്ചിരുന്ന വസ്തുവിലെ കുടികിടപ്പവകാശം സംബന്ധിച്ച തർക്കം എന്റെ നേതൃത്വത്തിലായിരുന്നു ചർച്ച ചെയ്ത് പരിഹാരമുണ്ടാക്കിയത്. ഇതിൻ പ്രകാരം 80 ലക്ഷം രൂപ ഇവർക്ക് ഭൂവുടമ നൽകാമെന്ന് സമ്മതിക്കുകയായിരുന്നു. വർഷങ്ങളായുള്ള തർക്കത്തിന് പരിഹാരം കണ്ട് കുടുംബത്തിന് വേണ്ട അവകാസം വാങ്ങിക്കൊടുക്കുകയാണ് ചെയ്തതെന്നും പി.ടി പറഞ്ഞു.
സംഭവത്തെ പറ്റി പി.ടി പറയുന്നതിങ്ങനെ; ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിലെ പ്രതിയായിരുന്ന ദിനേശൻ എന്നയാളുടെ കുടുംബം 50 വർഷത്തിലേറെയായി കുടികിടക്കുന്ന 3 സെന്റ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കമുണ്ടായിരുന്നു. ഇവർക്ക് കുടികിടപ്പായി ഭൂമി കിട്ടിയത് യഥാർഥ ഉടമയായ സിഐടിയു നേതാവ് കെ.എൻ.രവീന്ദ്രനാഥിന്റെ സഹോദരിയിൽ നിന്നാണ്. ഇവർ ഈ ഭൂമി രാമകൃഷ്ണൻ എന്നയാൾക്ക് വിറ്റതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. കുടികിടപ്പുകാരോട് ഒഴിയാൻ ഭൂമി വാങ്ങിയ ആൾ ആവശ്യപ്പെട്ടു. 2006ൽ ഞാൻ എംഎൽഎ ആകുമ്പോൾ ദിനേശന്റെ ഇളയ മകൻ രാജശേഖരൻ മൂന്നു വർഷം ഡ്രൈവറായി ഒപ്പമുണ്ടായിരുന്നു. ഇതിനിടെ ദിനേശനും രാജശേഖരനും മരിച്ചിരുന്നു. ദിനേശന്റെ ഭാര്യ തങ്കമണിയും മൂന്നു മക്കളുമാണ് ഇവിടെ താമസിച്ചിരുന്നത്. ഇവർക്ക് മൂന്ന് നമ്പരിൽ കോർപറേഷനിൽ കരം അടയ്ക്കുന്നതിന്റെ രേഖയുണ്ട്.
വർഷങ്ങളായി പ്രശ്നം പല ഘട്ടത്തിൽ ചർച്ച ചെയ്ത് പരിഹരിക്കാൻ സാധിക്കാതെ വന്നതോടെയാണ് ഇപ്പോൾ ജീവിച്ചിരിക്കുന്ന രണ്ട് സഹോദരങ്ങൾ എന്നെ സമീപിച്ചത്. പരമ്പരാഗത കമ്യൂണിസ്റ്റുകാരാണ്, സ്റ്റേഷൻ ആക്രമണക്കേസ് പ്രതികളാണ് എന്നിട്ടും നീതി കിട്ടിയിട്ടില്ല സഹായിക്കണം എന്നു പറഞ്ഞപ്പോൾ എംഎൽഎ എന്ന നിലയിൽ സഹായിക്കാം എന്ന് സമ്മതിക്കുകയായിരുന്നു. വിശദമായി അന്വേഷിച്ചപ്പോൾ രാമകൃഷ്ണൻ സ്ഥലം വാങ്ങിയ ശേഷം ജെസിബി ഉപയോഗിച്ച് വീട് ഇടിച്ചു കളയാൻ പലപ്രാവശ്യം ശ്രമിച്ചത് അറിഞ്ഞിരുന്നു. പല ഇടതു നേതാക്കളുടെയും കൗൺസിലർമാരുടെയും നേതൃത്വത്തിൽ ചർച്ച നടന്നെങ്കിലും പരിഹരിക്കപ്പെട്ടില്ല. കൊടുക്കാമെന്നു പറയുന്ന തുക മാറ്റിപ്പറഞ്ഞ് പ്രശ്നം നീണ്ടുപോയി.
ഇതിൽ രാമകൃഷ്ണൻ എന്നയാളെ നേരത്തെ അറിയുന്നതാണ്. അദ്ദേഹത്തെ വിളിച്ചപ്പോൾ പ്രശ്നം പരിഹരിക്കാൻ തയാറാണ്, എംഎൽഎ മധ്യസ്ഥം വഹിക്കണം എന്നു പറഞ്ഞു. അതിൻ പ്രകാരം കഴിഞ്ഞ രണ്ടാംതീയതി വാർഡ് കൗൺസിൽ ജോസഫ് അലക്സ്, റസിഡന്റ് അസോസിയേഷൻ വൈസ് പ്രസിന്റ് ഷൈൻ അഞ്ചുമന, സിപിഎം ബ്രാഞ്ച് സെക്രട്ടറി ഗിരിജൻ, പത്തോളം കുടുംബാംഗങ്ങൾ, രാമകൃഷ്ണൻ എന്നിവർക്കൊപ്പം ഇവരുടെ താമസസ്ഥലത്ത് എത്തി ഒരു മണിക്കൂർ ചർച്ച നടത്തി. ബാബുവിന്റെ അമ്മ അവശയായി കട്ടിലിൽ കിടക്കുന്നുണ്ട്. അവർക്കു കേൾക്കാവുന്ന രീതിയിലാണ് സംസാരിക്കുന്നത്. അഞ്ചു പേർക്ക് വീതം വയ്ക്കേണ്ടതിനാൽ പണം നൽകി സ്ഥലം വിട്ടുകൊടുക്കാനായിരുന്നു തീരുമാനം. ഒടുവിൽ 80 ലക്ഷം രൂപയ്ക്ക് പരിഹരിക്കാമെന്ന് കരാറായി. കരാറുണ്ടാക്കാൻ മക്കളിൽ ഒരാളെ ചുമതലപ്പെടുത്തി. കരാർ മുദ്രപത്രത്തിൽ എഴുതണമെന്നു പറഞ്ഞു.
കരാർ തയാറാക്കിയതിനു ശേഷം മുൻ തീരുമാനിച്ച പ്രകാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് വീണ്ടും ഇവർ താമസിക്കുന്ന വീട്ടിലെത്തി കരാർ നടപ്പാക്കാൻ തീരുമാനിച്ചു. രാവിലെ പത്തു മണിക്ക് പോകാനാണ് തീരുമാനിച്ചതെങ്കിലും വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ 11 മണിക്ക് വന്നാൽ മതി എന്നറിയിച്ചു. വീട് അറിയാത്തതിനാൽ അഞ്ചുമന ക്ഷേത്രത്തിനടുത്ത് ഒരാൾ കാത്തു നിന്നിരുന്നു. അയാളെ കൂട്ടിച്ചെല്ലുമ്പോൾ 15 പേരോളം ആ വീട്ടിലുണ്ട്. മുദ്രപത്രത്തിലെ കരാർ വായിച്ചു കേൾപ്പിച്ചു. എല്ലാവരുടെയും സമ്മതത്തോടെ താൻ അവിടെ നിന്ന് ഇറങ്ങിയിരുന്നു. ഈ സമയം അഞ്ചുമന ക്ഷേത്ര ഭാരവാഹികൾ സ്ഥലത്ത് തന്നെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഈ ഭൂമിയുടെ ചെറിയൊരു ഭാഗത്ത് ഒരു കവാടം സ്ഥാപിക്കാൻ അനുവദിക്കണം, അതിന് ഉടമയെ സമ്മതിപ്പിക്കണം എന്നായിരുന്നു ആവശ്യം. ഇവരോടൊപ്പം 50 മീറ്റർ ചെന്നപ്പോഴായിരുന്നു ഒരു വനിത ഉൾപ്പെടെയുള്ള ഒരു സംഘം ആളുകൾ നടന്നു വരുന്നത് കാണുന്നത്. അവരോട് നിങ്ങൾ ക്ഷേത്രത്തിന്റെ ആളുകളാണോ എന്ന് ചോദിച്ചപ്പോൾ ആദായനികുതി ഓഫീസിലെ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞു. ഇഥോടെ ഞാൻ അവിടെ നിന്നും തിരികെ ഓഫീസിലേക്ക് പോകുകയായിരുന്നു. ഓഫിസിലെത്തിയ ശേഷമാണ് ആദായനികുതി ഉദ്യോഗസ്ഥർ പണം പിടിച്ചെടുന്ന സംഭവങ്ങൾ അറിഞ്ഞതെന്നും എംഎൽഎ പറഞ്ഞു. ഈ പണമിടപാടി സംബന്ധിച്ച കരാറിന്റെ മുഴുവൻ രേഖകളും കൈവശമുണ്ട്.
കൃത്യമായി താൻ അവിടെ എത്തുമെന്നറിഞ്ഞ് ആദായ നികുതി ഉദ്യോഗസ്ഥരെ കൊണ്ട് കുടുക്കാൻ വേണ്ടി സിപിഎം നേതാക്കൾ നടത്തിയ ചരടുവലിയായിരുന്നു ഇത്. എന്നാൽ അവർ പ്രതീക്ഷിച്ചതു പോലെ കാര്യങ്ങൾ നടന്നില്ല. ഞാൻ കുടംബത്തോടൊപ്പം ഇരുന്ന് പണം എണ്ണി തിട്ടപ്പെടുത്തുമെന്നായിരുന്നു അവരുടെ വിശ്വാസം. എന്നാൽ അതിന് മുൻപ് തന്നെ അവിടെ നിന്നും ഞാൻ ഇറങ്ങിയിരുന്നു. ഈ സമയമാണ് ഉദ്യോഗസ്ഥർ പാഞ്ഞെത്തിയത്. രാവിലെ മുതൽ മൂന്ന് ഇന്നോവ കാറുകളിൽ ഉദ്യോഗസ്ഥർ അഞ്ചുമന ക്ഷേത്രത്തിനടുത്ത് ഉണ്ടായിരുന്നതായി പിന്നീട് വിവരം ലഭിച്ചു. സിപിഎമ്മിന്റെ ഒരു ഉന്നത് നേതാവും അവിടെയുണ്ടായിരുന്നതായി വാർഡ് കൗൺസിലർ പറഞ്ഞു. ഇതോടുകൂടി ചിത്രം വ്യക്തമാണ്. എന്നെ കുടുക്കുക എന്നതായിരുന്നു ലക്ഷ്യം. ഞാൻ എപ്പോഴും സാധാരണക്കാരുടെ കൂടെയാണ് നിൽക്കുന്നത്. ഒരു കുടുംബത്തിന് നീതി ലഭിക്കാനായി ഇടപെട്ടു എന്നതല്ലാതെ ഒരു കുറ്റം ചെയ്തതായി എനിക്ക് തോന്നുന്നില്ല. ഏതെങ്കിലും തരത്തിൽ കുറ്റം ചെയ്തതായി മുഖ്യമന്ത്രിക്ക് ബോധ്യപ്പെട്ടാൽ എന്നെ അറസ്റ്റ് ചെയ്ത് ജയിലിലടക്കട്ടെ എന്നുമാണ് പി.ടി തോമസ് വ്യക്തമാക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്