പോക്സോ കേസിലെ ഇരയെ ഒരു ദിവസത്തേക്ക് വിട്ടുനൽകാൻ പ്രതികൾ അഞ്ചു കോടി രൂപ വാഗ്ദാനം ചെയ്തു; മഹിളാ സമഖ്യ പ്രൊജക്ട് ഡയറക്ടർ പി.ഇ. ഉഷയുടെ വെളിപ്പെടുത്തൽ മറുനാടനോട്; പ്രതികളെ സംരക്ഷിക്കുന്നതിൽ രാഷ്ട്രീയ നേതൃത്വങ്ങൾ ഒറ്റക്കെട്ട്; പീഡനക്കേസുകളിൽ തന്റെ നിലപാടുകൾ സർക്കാരിന് അലോസരം സൃഷ്ടിച്ചു; കാലാവധി നീട്ടാനുള്ള അപേക്ഷ സർക്കാർ തള്ളിക്കളഞ്ഞത് സമ്മർദ്ദത്താലെന്നും ഉഷ
എം മനോജ് കുമാർ
തിരുവനന്തപുരം: മഹിള സമഖ്യ സൊസൈറ്റി സംരക്ഷിക്കുന്ന പോക്സോ കേസിലെ ഒരു ഇരയെ ഒരു ദിവസത്തേക്ക് വിട്ടു നൽകാൻ അഞ്ചു കോടി രൂപ തനിക്ക് വാഗ്ദാനം ചെയ്യപ്പെട്ടതായി മഹിള സമഖ്യ സൊസൈറ്റി പ്രോജക്ട് ഡയറക്റ്റർ പി.ഇ.ഉഷ മറുനാടൻ മലയാളിയോട് പറഞ്ഞു. ഇന്നു ഡയറക്ടർ പോസ്റ്റിൽ നിന്ന് വിരമിക്കുന്ന വേളയിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പി.ഇ.ഉഷ മറുനാടനോട് നടത്തിയത്. പെൺകുട്ടിയെ ഒരു ദിവസത്തേക്ക് ഞങ്ങൾക്ക് വിട്ടു നലകിയാൽ മതി. നടക്കേണ്ടത് നടന്നു. ആ കുട്ടിക്ക് ഒരു ഭാവിയില്ലേ? ആ ഭാവി സംരക്ഷിക്കണം. അതിനു ഒരു ദിവസത്തേക്ക് ഞങ്ങൾക്ക് വിടണം. കോടതിയിൽ പ്രതിയെ അറിയില്ലെന്ന് വ്യക്തമാക്കാൻ ഇരയെ സ്വാധീനിക്കാൻ വേണ്ടി പ്രബലനായ ഒരു പ്രതിയാണ് ഇത്തരം വാഗ്ദാനം നടത്തിയത്. കുറെയധികം പ്രതികൾ ഉള്ള കേസ് ആണിത്. എല്ലാവര്ക്കും സ്വയം രക്ഷപ്പെടണം. അതിനായി എന്ത് വേണമെങ്കിലും ചെയ്യാൻ അവർ ഒരുക്കമായിരുന്നു. അതിനാണ് അഞ്ചു കോടി വാഗ്ദാനം നടത്തുകയും പെൺകുട്ടിയെ ഒരു ദിവസത്തേക്ക് ഞങ്ങൾക്ക് വിട്ടു നൽകാൻ എന്റടുത്ത് സമ്മർദ്ദം നടത്തുകയും ചെയ്തത്.
ഈ ബലാത്സംഗ കേസ് തേച്ചുമാച്ച് കളയുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. അതിനായാണ് എന്ത് വേണമെങ്കിലും ചെയ്യാൻ അവർ സന്നദ്ധരായത്. ഈ കേസ് ഇപ്പോഴും തീർന്നിട്ടില്ല. ഞാൻ ഡയറക്ടർ ആയിരുന്ന വേളയിൽ മഹിളാ സമഖ്യ എപ്പോഴും ഇരയ്ക്ക് ഒപ്പമായിരുന്നു. തൊണ്ണൂറു ശതമാനം കേസുകളിലും ഇരയ്ക്ക് നീതി ലഭ്യമാകുന്ന വിധത്തിൽ മഹിളാ സമഖ്യ നീങ്ങിയിട്ടുണ്ട്. പ്രതികളെ രക്ഷിക്കുന്ന കാര്യത്തിൽ പലപ്പോഴും രാഷ്ട്രീയ നേതൃത്വങ്ങൾ വരെ ഒറ്റക്കെട്ടായി നീങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പലവിധ ഭീഷണികളും എനിക്ക് നേരെ വന്നു. പക്ഷെ ഞങ്ങൾ നീതിക്കായി ഉറച്ചു നിന്നു. ഞങ്ങൾക്ക് നേരിന്റെ ശക്തിയുണ്ടായിരുന്നു. നീതിക്കായി അവസാനം വരെ പൊരുതാനുള്ള ചങ്കുറപ്പ് ഉണ്ടായിരുന്നു.
ലൈംഗിക പീഡനക്കേസുകളിൽ ഇരയ്ക്കായി വാദമുഖങ്ങൾ ഉയരാറുണ്ട് എങ്കിലും കാര്യത്തിനോട് അടുക്കുമ്പോൾ ഈ പിന്തുണ പിൻവലിക്കുന്ന വിചിത്രമായ കാഴ്ചകളാണ് കണ്ടതെന്നും ഉഷ പറഞ്ഞു. ഒരു കുട്ടിയുടെ സംരക്ഷണം ആവശ്യപ്പെട്ടു മഹിളാ സമഖ്യയ്ക്ക് മുന്നിൽ ഒരു രാഷ്ട്രീയക്കാരനും പൊതുപ്രവർത്തകനും എത്തിയിട്ടില്ല. പക്ഷെ പ്രതികൾക്ക് വേണ്ടി ഇവരെല്ലാം രംഗത്തുമുണ്ട്. കോടിക്കണക്കിന് രൂപയുടെ വാഗ്ദാനങ്ങൾ നിരത്തപ്പെടുകയും വ്യക്തിപരമായ തങ്ങളെ കുടുക്കാൻ ശ്രമിക്കുകയും പ്രതികൾക്ക് വേണ്ടി പ്രബലരായ ചിലർ നടത്തിയിട്ടുണ്ട്-ഉഷ പറയുന്നു,
വിടിനകത്തും പുറത്തും നിന്നും പീഡനത്തിന് ഇരയായ നൂറുകണക്കിന് കുട്ടികൾക്ക് അഭയമൊരുക്കുന്ന മഹിള സമഖ്യ സൊസൈറ്റി. മഹിള സമഖ്യ സൊസൈറ്റി നടത്തുന്ന നിർഭയയിലെ അമ്പതിലധികം പീഡനകേസുകളിൽ വിധി വന്നപ്പോൾ 90 ശതമാനം പ്രതികളും ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. മുന്നൂറോളം കേസുകൾ വിധി കാക്കുന്നുമുണ്ട്.ഈ കേസുകൾ ശക്തമായ രീതിയിൽ നടത്തപ്പെടുന്നതിനാൽ സമഖ്യയുടെ പരിധിയിൽ നിന്ന് പീഡനത്തിന് ഇരയായ കുട്ടികളെ മാറ്റാൻ ആസൂത്രിതമായ ശ്രമങ്ങൾ നടന്നുവരുന്നുണ്ട്. കർശന നിലപാടുകൾ മഹിള സമഖ്യ സൊസൈറ്റി ഡയറക്ടർ സ്ഥാനത്ത് ഇരുന്നു ഉഷ കൈക്കൊണ്ടതിനാൽ ഉഷ ആവശ്യപ്പെട്ടിട്ടും സർവീസ് നീട്ടി നൽകാൻ സർക്കാർ തയ്യറായില്ല. വിരമിച്ചവർ ഡയറക്ടർ പദവിയിൽ മുൻപും നിയമിക്കപ്പെട്ട ചരിത്രം ഉണ്ടെങ്കിലും ഉഷയുടെ കാര്യത്തിൽ സർക്കാർ കണ്ണടയ്ക്കുകയായിരുന്നു. അതുകൊണ്ട് തന്നെയാണ് സർവീസ് കാലാവധി തികയുന്ന ഇന്ന് തന്നെ ഉഷയ്ക്ക് വിരമിക്കേണ്ടിയും വരുന്നത്.
ലൈംഗിക പീഡനക്കേസുകളിൽ പലപ്പോഴും ഉഷയുടെ നിലപാടുകൾ കർശനമായിരുന്നു. നേരിട്ട് അല്ലെങ്കിലും ഉഷയുടെ നിലപാടുകൾ സർക്കാരിന് തലവേദനയുണ്ടാക്കിയിരുന്നു. ചില കേസുകളിൽ എങ്കിലും നിലപാടുകൾക്ക് വേണ്ടി പോരാടേണ്ട അവസ്ഥയും വന്നു. ഇതൊക്കെ ഉഷയെ കണ്ണിലെ കരടായി മാറ്റിയിരുന്നു. അതുകൊണ്ട് തന്നെ സർവീസ് കാലാവധി നീട്ടണമെന്ന ഉഷയുടെ ആവശ്യത്തിന് നേരെ സർക്കാർ മുഖം തിരിക്കുക തന്നെ ചെയ്തു. ഇരകളെ മൊഴി മാറ്റാൻ സമ്മർദ്ദം ചെലുന്നതിനും ഇരകളെ പ്രതികൾക്ക് മുന്നിൽ എത്തിക്കുന്നതിനും മഹിള സമഖ്യയിലെ തന്നെ ചില ജീവനക്കാർ പ്രവർത്തിക്കുന്നുെവെന്ന ആക്ഷേപം നിലനിൽക്കുമ്പോഴാണ് ഉഷയുടെ വിരമിക്കലും നടക്കുന്നത്. പീഡനത്തിനിരയായ മുന്നൂറോളം കുട്ടികൾ ഇപ്പോഴും നിർഭയാ ഷെൽട്ടറുകളിൽ തങ്ങുന്നുമുണ്ട്.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഉഷ വിരമിക്കേണ്ടിയിരുന്നത്. പക്ഷെ നിയമസഭാ സമിതിയുടെ ഒരു ശുപാർശ നിലവിൽ ഉള്ളതിനാൽ നിലവിലെ ലാവണത്തിൽ നിന്നുമാണ് ഉഷ വിരമിക്കുന്നത്. ഉഷയുടെ കേസിൽ പുറത്തുള്ള ഒരു ഏജൻസിയുടെ അന്വേഷണം നടന്നശേഷം മാത്രം ഇനി ഉഷ യൂണിവേഴ്സിറ്റി ജോലിയിൽ തിരിച്ചുകയറിയാൽ മതി എന്ന് സാവിത്രി ലക്ഷ്മണൻ അധ്യക്ഷയായ നിയമസഭാ സമിതി ശുപാർശ നടത്തിയിരുന്നു. അത്തരം ഒരു സമിതിയുടെ അന്വേഷണം വരാത്ത സാഹചര്യത്തിലാണ് ഉഷ മഹിള സമഖ്യ സൊസൈറ്റി പ്രോജക്ട് ഡയറക്ടർ സ്ഥാനത്ത് നിന്ന് വിരമിക്കുന്നത്. അഞ്ചര വർഷമാണ് ഈ തസ്തികയിൽ ഉഷ തുടർന്നത്.
കേന്ദ്ര സർക്കാരിന്റെ പദ്ധതിയായിരുന്നു മഹിള സമഖ്യ. പിന്നീട് സംസ്ഥാന സർക്കാർ ഏറ്റെടുക്കുകയാണ് ഉണ്ടായത്. മോദി സർക്കാർ അധികാരത്തിൽ വന്നശേഷം മഹിളാ സമഖ്യയ്ക്ക് ഫണ്ട് അനുവദിക്കാതിരുന്നതിലാണ് സമഖ്യ പിന്നീട് സംസ്ഥാന സർക്കാർ ഏറ്റെടുത്തത്. അഞ്ചര വർഷമായി സംസ്ഥാന പ്രൊജക്ട് ഡയറക്ടറായി പ്രവർത്തിക്കുകയാണ് ഉഷ. ഡോ.സീന ഭാസ്കറിന്റെ കാലാവധി കഴിഞ്ഞ ശേഷമാണ് ഈ പോസ്റ്റിലേക്ക് ഉഷ എത്തിയത്.
Stories you may Like
- ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്ക് നൂറുവയസ്സാവുമ്പോൾ!
- മഹിളാ കോൺഗ്രസിനെ ജെബി മേത്തർ നയിക്കുന്നത് എല്ലാ ഗ്രൂപ്പുകളുടേയും പിന്തുണയിൽ
- പ്രായപൂർത്തിയാകാത്തവരുടെ പ്രണയ ബന്ധത്തെ കുറ്റകൃത്യമാക്കാനുള്ളതല്ല പോക്സോ നിയമം
- പോക്സോ കോടതിയിൽ തീർപ്പാകാനുള്ളത് 8506 കേസുകൾ
- സഹകരണ സൊസൈറ്റി ജീവനക്കാരിയുടെ മരണത്തിലെ ദുരൂഹത നീക്കാൻ ശാസ്ത്രീയാന്വേഷണം
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍