മനോരോഗിയെന്ന് ആരോപിച്ച് അമ്പതുകാരനെ ചങ്ങലയിൽ കെട്ടിപ്പൂട്ടിയിട്ട് സഹോദരങ്ങളുടെ ക്രൂരത; കെട്ടിയിട്ട കാലുകളിലും കവിളിലുമെല്ലാം വ്രണങ്ങൾ നിറഞ്ഞ് അവശനിലയിൽ ജീവിതം; വീട്ടുവളപ്പിൽ ചങ്ങലയിൽ കെട്ടിയിട്ടത് വിഷപ്പാമ്പുകൾ വിലസുന്ന സർപ്പക്കാവിന് തൊട്ടടുത്ത്; ചോദിക്കാൻ ചെന്ന നാട്ടുകാരെ തെറിവിളിച്ച് ഓടിച്ച് ജയപ്പന്റെ കൂടപ്പിറപ്പുകൾ; 25 സെന്റ് സ്ഥലവും വീടും ഉണ്ടായിട്ടും ജയപ്പന്റെ ആരെയും കരയിക്കുന്ന ദുരിത ജീവിതം ഇങ്ങനെ
എം മനോജ് കുമാർ
ആലപ്പുഴ: മനോരോഗിയെന്ന് ആരോപിച്ച് അമ്പതുകാരനെ വിഷപ്പാമ്പുകൾ വിലസുന്ന സർപ്പക്കാവിന് അടുത്ത് കാലിൽ ചങ്ങല കൊണ്ട് കെട്ടിപ്പൂട്ടിയിട്ട് സഹോദരങ്ങളുടെ ക്രൂരത. ചോദിക്കാൻ ചെന്ന നാട്ടുകാരെ തെറിവിളിച്ച് ഓടിച്ചതോടെ ഇപ്പോൾ മൂന്നുമാസമായി ആരും തിരിഞ്ഞുനോക്കാനില്ലാതെ കാലിൽ വ്രണങ്ങളുമായി കഴിയുകയാണ് ഒരു മനുഷ്യജീവൻ. ആലപ്പുഴയിലെ ആര്യാട് ഗ്രാമത്തിലാണ് കാണുന്ന ആരെയും ഞെട്ടിക്കുന്ന സംഭവം. മനോരോഗി എന്നാരോപിച്ച്് ജയപ്പൻ എന്ന ജയനെയാണ് സഹോദരങ്ങൾ ചങ്ങലയിൽ പൂട്ടിയിട്ടിരിക്കുന്നത്. ചങ്ങലകൊണ്ട് ബന്ധിക്കപ്പെട്ടതിനാൽ ജയന്റെ കാലിൽ നിറയെ വ്രണങ്ങളാണ്. ഈ വ്രണങ്ങൾ ശ്രദ്ധിക്കാതെയാണ് സഹോദരങ്ങൾ ചങ്ങലയുമായി ജയനെ വലിച്ച് നീക്കുന്നത്.
നോർത്ത് ആലപ്പുഴയിലെ ആര്യാട് ഗ്രാമത്തിലെ ഉള്ളു വിങ്ങുന്ന കാഴ്ചയാണ് ഇപ്പോൾ ജയൻ. മനോരോഗിയല്ലാത്ത ഇയാളെ മനോരോഗം ആരോപിച്ചാണ് സഹോദരങ്ങൾ ചങ്ങലയിൽ പൂട്ടിയതെന്നും ആരോപണമുണ്ട്. മനോരോഗിയുടെ ഒരു ലക്ഷണങ്ങളും ജയനെ പ്രകടിപ്പിക്കുന്നില്ല എന്നാണ് ജയനെ അറിയുന്നവർ പറയുന്നത്. സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി സഹോദരങ്ങൾ തന്നെ കൊല്ലാൻ ശ്രമിക്കുന്നതായും വന്നു കണ്ടവരോട് ഇയാൾ പറയുന്നുമുണ്ട്.
'എനിക്ക് ഒരു കേക്ക് വാങ്ങിത്തരൂ' എന്നാണ് അഭ്യർത്ഥന. തരാം എന്ന് പറഞ്ഞാൽ സന്തോഷം. 'ആര് പണം കൊടുക്കും' എന്നാണ് അടുത്ത ചോദ്യം. 'അത് ഞങ്ങൾ തന്നെ കൊടുക്കാം' എന്നുപറഞ്ഞാൽ സംശയം അകലും. കേക്ക് വാങ്ങി കൊടുത്താൽ, അല്ലെങ്കിൽ തനിക്ക് വിശ്വാസം വരുന്നവരോട് തന്റെ ദുരവസ്ഥ ജയൻ പറയുന്നത്. തന്നെ രക്ഷിക്കാനാണ് അഭ്യർത്ഥന. സഹോദരങ്ങൾ തന്നെ വധിക്കാൻ ശ്രമിക്കുന്ന കാര്യവും ഇടയ്ക്ക് പറയുന്നു. വീഡിയോയിൽ തന്നെ ജയന്റെ ദുരവസ്ഥ വ്യക്തമാണ്. സഹോദരങ്ങൾ ആണ് കെട്ടിയത് എന്നാണ് ജയൻ പറയുന്നത്. വേദനയുണ്ട് എന്നും മൂന്നുമാസമായി ചങ്ങലയിൽ ആണെന്നും' ജയൻ വീഡിയോയിൽ പറയുന്നുണ്ട്.
സഹോദരങ്ങൾ പുറത്തു പോവുമ്പോൾ കാടും പടലും നിറഞ്ഞ സർപ്പക്കാവിനു സമീപത്താണ് ഇയാളെ ചങ്ങലയിൽ കെട്ടിയിട്ടിട്ടുള്ളത്. പഴകിയ ഒരു പ്ളാസ്റ്റിക് കസേരയും കെട്ടിയിട്ടതിന് സമീപത്തായി ഇട്ടുകൊടുത്തിട്ടുണ്ട്. ഉഗ്ര വിഷമുള്ള പാമ്പുകൾ വിഹരിക്കുന്നത് സമീപത്താണ് ജയനെ കെട്ടിയിട്ടിട്ടുള്ളത്. ആ സ്ഥലത്ത് തന്നെയാണ് ജയപ്പനെ ഇരുത്താനായി കസേരയിട്ടിരിക്കുന്നത്. തെരുവ് നായകളുടെ ശല്യവുമുണ്ട് ഇവിടെ. പാമ്പു കടിക്കുമോ എന്ന ഭീതിയും ചുറ്റുമുള്ള നായകൾ കടിച്ചു കേറുമോ എന്ന ഭീതിയും ഇയാൾ തന്നെ കാണാൻ എത്തിയവരോട് പറയുന്നുമുണ്ട്. പക്ഷെ സഹോദരങ്ങൾ ഇയാളെ മനഃപൂർവം മരണത്തിനു വിട്ടുകൊടുക്കാൻ ശ്രമിക്കുകയാണ് എന്നാണ് നാട്ടുകാരുടെ ആരോപണം. ഇത് ചോദ്യം ചെയ്ത ആളുകളുടെ നേർക്ക് സഹോദരങ്ങൾ തെറിയഭിഷേകം നടത്തിയതോടെ ഈ വിഷയത്തിൽ ഇപ്പോൾ നാട്ടുകാരും ഇടപെടാതായി.
ജയന്റെ കാര്യം ചോദിക്കുന്ന എല്ലാവരോടും വീട്ടുകാർക്ക് ഒരേ മറുപടിയേയുള്ളൂ. ചങ്ങല ഒഴിവാക്കിയാൽ ജയൻ നാടുവിടും. അതിനാൽ ചങ്ങലയിൽ പൂട്ടുന്നു. ജയൻ പുറത്തുപോയി കാണാതായാൽ ആര് ജയനെ തിരിച്ചെത്തിക്കും എന്നാണ് വീട്ടുകാർ ചോദിക്കുന്നത്. പക്ഷെ വീട്ടുകാർ ഇത് വെറുതെ പറയുന്നതാണ് എന്നാണ് നാട്ടുകാർ പറയുന്നത്. അതിനു അവർ മുൻപുള്ള ജയന്റെ അവസ്ഥയും ചൂണ്ടിക്കാട്ടുന്നു.
ചങ്ങലയിടും മുൻപ് ജയൻ വീടുകൾ കയറിയിറങ്ങുകയും ഇഷ്ടമുള്ള ഭക്ഷണം വീടുകളിൽ നിന്ന് ചോദിച്ചു വാങ്ങി കഴിക്കുകയും ചെയ്യുമായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. ഭീതിജനകമായ അവസ്ഥയിലാണ് ജയപ്പൻ ഇപ്പോൾ. കാലുകളിൽ വ്രണം. ജയപ്പന്റെ കവിളിലുമുണ്ട് ഒരു മുഴയും വ്രണവും. കാൻസർ ആണോ എന്ന സംശയവും നാട്ടുകാർ പ്രകടിപ്പിക്കുന്നു. ഈ വ്രണത്തിൽ നിന്ന് വേദന വരുമ്പോൾ വലിയ വായിൽ ജയൻ നിലവിളിക്കും. പക്ഷെ നിലവിളി നിലവിളി ആയി തന്നെ അവശേഷിക്കുകയല്ലാതെ ജയന് ഒരു ചികിത്സയും സഹോദരങ്ങൾ നൽകുന്നില്ല.
ചെറുപ്രായത്തിൽ സഹോദരന്റെ കയ്യിൽ നിന്ന് വീണ് പരിക്കേറ്റതിനാൽ അന്ന് മുതൽ ജയൻ പലവിധ രോഗങ്ങളുടെ പിടിയിലാണെന്ന് നാട്ടുകാർ പറയുന്നു. ഈ അസ്വസ്ഥതകൾ അലട്ടുന്നതിനാൽ ജയൻ വിവാഹം കഴിച്ചില്ല. ജയന്റെ കാര്യങ്ങൾ മുന്നിലുണ്ടായിരുന്നതിനാൽ ജയന്റെ മാതാപിതാക്കളായ പത്മനാഭപിള്ളയും രുഗ്മിണിയും 25 സെന്റ് സ്ഥലവും വീടും ജയന്റെ പേരിൽ എഴുതി വെച്ചിരുന്നു. ജയനെ പരിചരിക്കുന്ന ആൾക്കാണ് ഈ വീട് എന്നാണ് പറഞ്ഞിരുന്നത്.
അതുകൊണ്ട് തന്നെ ജയനെ പരിചരിക്കാൻ സഹോദരങ്ങൾ മുന്നിലുണ്ടായിരുന്നു. അതൊക്കെ പഴയ കഥ. ജയൻ ഇപ്പോൾ സഹോദരങ്ങൾക്ക് ഒരു ബാധ്യതയാണ്. വീടും സ്ഥലവും അങ്ങിനെ നിൽക്കുന്നുമുണ്ട്. അതുകൊണ്ട് ജയനെ അപായപ്പെടുത്തി വീടും സ്ഥലവും സ്വന്തമാക്കാനാണ് സഹോദരങ്ങളുടെ ശ്രമം എന്നാണ് ആക്ഷേപം ഉയരുന്നത്.
ഇപ്പോൾ മൂന്നുമാസമായി ചങ്ങലയിൽ തന്നെയാണ് എന്ന് ജയൻ തന്നെ പറയുന്നു. പുരോഗമനാശയങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിക്കാൻ വെമ്പൽ കൊള്ളുന്ന കേരളത്തിലാണ് ഇത്തരത്തിൽ ഒരാൾ ദുരിത ജീവിതം നയിക്കുന്നത്. പ്രദേശത്തെ ഒരു രാഷ്ട്രീയ നേതാവും ജയനെ സഹായിക്കാൻ ഓടിയെത്തിയിട്ടില്ല. ഒരു മനുഷ്യാവകാശ പ്രവർത്തകനും ജയന്റെ കാര്യം അറിഞ്ഞതായി സൂചനയുമില്ല. അതുകൊണ്ട് തന്നെ ജയൻ ഇപ്പോഴും ചങ്ങലയിൽ തുടരുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍