അപേക്ഷ ക്ഷണിക്കലും അഭിമുഖവും എല്ലാം വെറും പ്രഹസനം; കണ്ണൂർ വിമാനത്താവളത്തിലെ നിയമനങ്ങൾക്കെല്ലാം അടിസ്ഥാന യോഗ്യത രാഷ്ട്രീയ ബന്ധം തന്നെ; അസിസ്റ്റന്റ് മാനേജർ തസ്തികയിൽ നിയമിച്ചത് മുഖ്യമന്ത്രിയുമായും പി കെ ശ്രീമതിയുമായും അടുപ്പമുള്ള യുവതിയെ എന്ന് ആക്ഷേപം; എയർപോർട്ട് എക്സ്പീരിയൻസ് അധിക യോഗ്യതയുള്ളവരെ തഴഞ്ഞതായി പരാതി; ആരോപണങ്ങൾ അടിസ്ഥാന രഹിതരമെന്നും എയർപോർട്ട് നിയമനത്തിൽ ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ലെന്നും കണ്ണൂർ എംപി ശ്രീമതിയും
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിൽ നടത്തിയ തൊണ്ണൂറ് ശതമാനം നിയമനങ്ങളും രാഷ്ട്രീയ അടിസ്ഥാനത്തിൽ ആയിരുന്നു എന്നാണ് ഈ നിയമങ്ങളെ ചൊല്ലി ഉയരുന്ന പ്രധാന ആക്ഷേപം. യോഗ്യതയുള്ളവർ തഴയപ്പെടുകയും അയോഗ്യരായവർ അവർക്ക് അനുസരിച്ചുള്ള യോഗ്യതകൾ പ്രകാരം പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എല്ലാ നിയമനങ്ങളെയും അടിത്തട്ടിൽ നിന്ന് നിയന്ത്രിച്ചത് സിപിഎം രാഷ്ട്രീയമായിരുന്നു. അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് വേണ്ടി നടത്തിയ ഒരു നിയമനം പോലും ഈ രാഷ്ട്രീയത്തിൽ നിന്നും വിമുക്തമായില്ലാ എന്നാണ് ഈ നിയമനത്തിന്റെ പേരിൽ ഇപ്പോൾ ഉയരുന്ന ആക്ഷേപം.
അഭിമുഖം നടത്തി ഷോട്ട് ലിസ്റ്റ് ചെയ്താണ് അസിസ്റ്റന്റ് മാനേജരെ കണ്ണൂർ എയർപോർട്ടിൽ നിയമിച്ചത്. ഈ നിയമനവും മുഖ്യമന്ത്രി പിണറായി വിജയനുമായും പി.കെ.ശ്രീമതി ടീച്ചർ അടുപ്പമുള്ള വനിതയ്ക്കായി മാറ്റിവെക്കപ്പെട്ടു എന്ന് തന്നെയാണ് വ്യക്തമാകുന്നത്. തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ കണ്ണൂർ എയർപോർട്ട് എംഡി തുളസീദാസ് അടക്കമുള്ളവർ നേരിട്ട് വന്നാണ് ഈ പോസ്റ്റിലേക്കുള്ള അഭിമുഖം നടത്തിയത്. ഒൻപത് പേരാണ് ഈ അഭിമുഖത്തിനു ഷോട്ട് ലിസ്റ്റ് ചെയ്യപ്പെട്ടത്. ഇവർ കൃത്യമായി ഇന്റർവ്യൂ ബോർഡിന് മുന്നിൽ ഹാജരാകുകയും ചെയ്തു.
കഴിഞ്ഞ നവംബർ നവംബർ 21, 22 തിയ്യതികളിലായാണ് അഭിമുഖം നടന്നത്. അഭിമുഖത്തിനായി ആദ്യം വിളിച്ചത് ഈ പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ദിവ്യ എംപിയെ ആയിരുന്നു. ഇവർക്ക് വളരെ വിശാലമായ സ്വീകരണം തന്നെയാണ് അഭിമുഖ വേളയിൽ നൽകപ്പെട്ടത്. സമയം എടുത്തു ഇവരെ അഭിമുഖം നടത്തിയപ്പോൾ അഭിമുഖത്തിന്നെത്തിയ മറ്റുള്ളവർക്ക് ഒരു വഴിപാട് മാത്രമായി അഭിമുഖം മാറുകയും ചെയ്തു. ഉദ്യോഗാർത്ഥികൾ ഭയന്നത് പോലെ ദിവ്യ എംപിക്ക് നിയമനം നൽകപ്പെടുകയും ചെയ്തു. ദിവ്യ തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ദിവ്യയുടെ ഭർത്താവ് മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പം നിൽക്കുന്ന ചിത്രവും നിയമനം നേടിയ ദിവ്യ പി.കെ.ശ്രീമതി ടീച്ചർ എംപിക്ക് ഒപ്പം നിൽക്കുന്ന ചിത്രങ്ങളും വെളിയിൽ വരുകയും ചെയ്തു. ഇതോടെയാണ് ഈ നിയമനവും രാഷ്ട്രീയ നിയമനമായി മാറി എന്ന് അഭിമുഖത്തിന് എത്തിയ ഉദ്യോഗാർത്ഥികൾ ആക്ഷേപം ഉന്നയിക്കുന്നത്. അതേസമയം, തനിക്കൊപ്പം ചിത്രമെടുത്തവർ ആരാണെന്ന് പോലും അറിയില്ലെന്നും ഏതെങ്കിലും സന്ദർഭത്തിൽ തനിക്കൊപ്പം എടുത്ത സെൽഫിയാണ് പരിചയമുണ്ടെന്ന പേരിൽ പ്രചരിപ്പിക്കുന്നതെന്നും പികെ ശ്രീമതി മറുനാടനോട് വ്യക്തമാക്കി.
അഭിമുഖം നടക്കുമ്പോൾ തസ്തികക്ക് ആവശ്യമായ യോഗ്യത എംബിഎ ആണ് എന്ന് പരസ്യപ്പെടുത്തിയിരുന്നു. എന്നാൽ എയർ പോർട്ട് എക്സ്പീരിയൻസ് അധിക യോഗ്യതയായി കണക്കാക്കും എന്ന് നോട്ടിഫിക്കേഷനിൽ രേഖപ്പെടുത്തിയിരുന്നു. ദിവ്യ പങ്കെടുത്ത അഭിമുഖത്തിൽ എത്തിയവരിൽ ചിലർക്ക് ഈ യോഗ്യതകൾ ഉണ്ടായിരുന്നു എന്നും സൂചനയുണ്ട്. വൈകുന്നേരം ഏഴുമണിയോടെയാണ് അഭിമുഖം നടന്നത്. അഭിമുഖ വേളയിൽ തന്നെ അഭിമുഖം പ്രഹസനമാകും എന്ന തോന്നൽ ഉദ്യോഗാർത്ഥികളിൽ വളർന്നിരുന്നു. ആ രീതിയിലായിരുന്നു അഭിമുഖത്തിന് എത്തിയവരുടെ സമീപനം. തൊഴിൽ പരിചയം സംബന്ധിച്ചോ തൊഴിൽ സംബന്ധമായോ യാതൊരു ചോദ്യങ്ങളും ഉണ്ടായില്ല ,എങ്ങിനെയെങ്കിലും ഇന്റർവ്യു തീർക്കുക എന്ന വ്യഗ്രതയുള്ളതായാണ് അനുഭവപ്പെട്ടത് എന്നും ഉദ്യോഗാർത്ഥികൾ പറയുന്നു.
ഇന്റർവ്യൂ പ്രഹസനമായിരുന്നു എന്നും നിയമിക്കേണ്ട ഉദ്യോഗാർത്ഥിയെ മുൻകൂട്ടി തീരുമാനിച്ചതായി ഫീൽ ചെയ്തതായും ഉദ്യോഗാർത്ഥികൾ തന്നെ പരസ്പരം പറഞ്ഞു. അഭിമുഖത്തിന്റെ ഫലം വന്നപ്പോൾ ആ സംശയം ശരിയെന്നു തെളിയുകയും ചെയ്തു. ആദ്യമായി ഈ പോസ്റ്റിനു അഭിമുഖം ചെയ്യപ്പെട്ട ദിവ്യയ്ക്ക് നിയമനം ലഭിക്കുകയും ചെയ്തു. കണ്ണൂർ എയർപോർട്ടിലെ തൊണ്ണൂറു ശതമാനം നിയമനങ്ങളും രാഷ്ട്രീയ നിയമങ്ങളാണ് എന്നാണു ആരോപണം ഉയർന്നത്. സിപിഎമ്മിൽ നിന്ന് തന്നെ ഈ ആരോപണം ഉയർന്നു എന്ന് വരുമ്പോൾ ആ ആരോപണങ്ങൾക്ക് കുറച്ചുകൂടി സ്വീകാര്യത ലഭിക്കുകയും ചെയ്യുന്നു.
കണ്ണൂർ എയർപോർട്ട് നിയമനങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റിയ ഒരു നിയമനമായിരുന്നു ഈ സർക്കാരിലെ മന്ത്രിയുടെ പുത്രന്റെ നിയമനം. മന്ത്രി പുത്രന് 35 ആം റാങ്കായിരുന്നു ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടപ്പോൾ ലഭിച്ചത്. ഈ മുപ്പത്തിയഞ്ചാം റാങ്കിന് ഒന്നാം റാങ്കിന്റെ മൂല്യമുണ്ടായിരുന്നുവെന്നു പിന്നീട് അഭിമുഖ വേളയിൽ തെളിഞ്ഞു. 35 ആം റാങ്ക് ഒൻപതാം റാങ്ക് ആയാണ് അഭിമുഖ വേളയിൽ ഉയർന്നത്. ഈ ഒൻപതാം റാങ്ക് പിന്നീട് ഒന്നാം റാങ്കായി ഉയരുകയും ചെയ്തു. മന്ത്രി പുത്രന് നിയമനം ലഭിക്കുകയും ചെയ്തു.
ഇങ്ങിനെ സിപിഎമ്മിന്റെ അടുപ്പക്കാർക്ക് വാരിക്കോരി നിയമനം നൽകിയപ്പോൾ ഉന്നത ഉദ്യോഗസ്ഥരുടെ മക്കൾ ,സ്ഥാപനവുമായി അടുപ്പമുള്ളവർ , രാഷ്ടീയ നേതാക്കളുടെ ഇഷ്ടക്കാർ , വിമാനത്താവള നിർമ്മാണത്തിന്റെ കൺസൾട്ടൻസിയിലെ ജീവനക്കാരൻ തുടങ്ങി ഒട്ടേറെപ്പേർക്ക് വഴിയേ നിയമനവും വന്നു. ഇതുകൊണ്ട് തന്നെ പല രഹസ്യങ്ങളും പുറത്തവരാതെ ഒളിപ്പിക്കാൻ എയർപോർട്ടുമായി ബന്ധപ്പെട്ടവർക്ക് കഴിഞ്ഞു. എന്നിട്ടുപോലും അനധികൃത നിയമനങ്ങളുടെ വിവരങ്ങൾ പുറത്ത് വന്നു എന്നത് മറ്റൊരു കാര്യം. ദിവ്യ എംപിയുടെ നിയമനവും പുറത്ത് വന്നത് ഈ വിധം തന്നെയാണ്.
കണ്ണൂർ എയർപോർട്ട് നിയമനങ്ങളുടെ കാര്യത്തിൽ എല്ലാ മാനദണ്ഡങ്ങളും ലംഘിക്കപ്പെട്ടു. സർക്കാർ ഉടമസ്ഥതയിൽ ഉള്ള ഒരു കമ്പനിയിലാണ് ഇത്തരം നഗ്നമായ നിയമലംഘനങ്ങൾ നടന്നത്. കിയാൽ ഒരു സർക്കാർ കമ്പനിയല്ല എന്ന് കണ്ണൂർ എയർപോർട്ട് എംഡി തുളസീദാസ് അടക്കമുള്ളവർ പറയുന്നുണ്ടെങ്കിലും സിഎജി റിപ്പോർട്ടിൽ കിയാൽ സർക്കാർ കമ്പനി തന്നെയാണ് എന്നാണ് വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ നിയമന അഴിമതികൾ നടന്നിരിക്കുന്നത് സർക്കാർ ഉടമസ്ഥതയിലുള്ള കിയാലിൽ തന്നെയാണ്. കിയാൽ സർക്കാർ ഉടമസ്ഥതിയിൽ ആണ് എന്ന് വ്യക്തമാക്കാൻ സിഎജി ഈ കാര്യമാണ് വിരൽ ചൂണ്ടുന്നത്. കേരള സർക്കാരിനും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്കുമായി 70% ഷെയർ കിയാലിലുണ്ട്. അതുകൊണ്ട് തന്നെ കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (കിയാൽ ) ഒരു സർക്കാർ : കമ്പനിയാണ് എന്ന് സിഎജിയുടെ റിപ്പോർട്ടിൽ രേഖപ്പെടുത്തുന്നു. ഇത്തരത്തിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഒരു കമ്പനിയിലാണ് എല്ലാ ചട്ടങ്ങളും ലംഘിച്ച് അനധികൃത നിയമങ്ങൾ ഒരു പരമ്പര പോലെ നടന്നുവരുന്നത്.
തനിക്ക് നിയമനങ്ങളിൽ ഒരു ബന്ധവുമില്ലെന്ന് പി കെ ശ്രീമതി
അതേസമയം, നിയമനങ്ങളുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ ഒട്ടും കഴമ്പില്ലെന്ന് പികെ ശ്രീമതി എംപി മറുനാടനോട് വ്യക്തമാക്കി. എയർപോർട്ടുമായി ബന്ധപ്പെട്ട് ഒരു നിയമനത്തിലും ആർക്കുവേണ്ടിയും ആരോടും സംസാരിച്ചിട്ടില്ല. ആ ചിത്രത്തിൽ വന്ന പെൺകുട്ടിയാരാണെന്നു പോലും മനസ്സിലാകുന്നില്ല. ആരാണ് ഫോട്ടോ എടുത്തത് എന്നതും അറിയില്ല. ഏതെങ്കിലും സന്ദർഭത്തിൽ പരിചയപ്പെടാൻ എത്തി എടുത്ത സെൽഫിയാകാം. മകന്റെ കാര്യത്തിൽ വിഷയം ഉണ്ടായശേഷം ഇത്തരത്തിൽ ഒരു കാര്യത്തിലും ഇടപെടാറില്ല. - കണ്ണൂർ എംപി വ്യക്തമാക്കി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്