'വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിൽ മുസ്ലീങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കാൻ ഇടപെടുക എന്നതാണ് ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം; ഇന്ത്യയിലെ 58 ജില്ലകളാണ് അവർ ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്; അതിൽ ഒന്ന് കോഴിക്കോടാണ്; സ്വാധീനം വർദ്ധിപ്പിക്കാൻ മൂന്നു സംഘടനകളുണ്ട് ജമാഅത്തിന്' : ഇടത് സൈബർ ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന എളമരം കരീമിന്റെ പ്രസംഗത്തിലെ സൂചന സഖാക്കൾ ജാഗ്രത പാലിക്കണമെന്ന്; രാഷ്ട്രീയ പ്രേരിതമെന്നും വസ്തുതാവിരുദ്ധമെന്നും ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീർ എംഐ അബ്ദുൽ അസീസ് മറുനാടനോട്
ജാസിം മൊയ്തീൻ
കോഴിക്കോട്: കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചില ഇടത് സൈബർ ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു പ്രസംഗമുണ്ട്. രാജ്യസഭ അംഗവും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ എളമരം കരീം ജമാഅത്തെ ഇസ്ലാമിയെ കുറിച്ച് നടത്തിയ ഒരു പ്രസംഗമായിരുന്നു അത്. ജമാഅത്തെ ഇസ്ലാമിയുടെ പ്രവർത്തനങ്ങളെ സംശയാസ്പദമായ രീതിയിൽ മാത്രമെ സമീപിക്കാവൂ എന്നായിരുന്ന ആ പ്രസംഗത്തിൽ എളമരം കരീം പാർട്ടി അണികൾക്ക് നിർദ്ദേശം നൽകിയത്. ജമാഅത്തെ ഇസ്ലാമിയും അവരുടെ സ്ഥാപനങ്ങളും കേരളത്തിൽ നടത്തുന്ന പ്രവർത്തനങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന എളമരം കരീമിന്റെ പ്രസംഗത്തിന്റെ രൂപം ഇങ്ങനെയാണ്.
'വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലും മുസ്ലിംങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കാൻ ഇടപെടുക എന്നതാണ് ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം. ഇന്ത്യയിലെ 58 ജില്ലകളാണ് അവർ ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. അതിൽ ഒന്ന് കോഴിക്കോടാണ്. മൂന്ന് സംഘടനകൾ അവർ ഇതിന്റെ ഭാഗമായി രൂപീകരിച്ചിട്ടുണ്ട്. 1. ഹ്യൂമൻ വെൽഫയർ ഫൗണ്ടേഷൻ, അത് പ്രധാനമായും വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടിയാണ്. കോളേജുകൾ, പ്രൊഫഷണൽ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള സംഘടിത രൂപങ്ങളുണ്ടാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
രണ്ട് പീപ്പിൾസ് ഫൗണ്ടേഷനാണ്. സ്കോളർഷിപ്പ് നൽകുക, നിയമ സഹായം നൽകുക, ദുരന്തനിവാരണ പ്രവർത്തനങ്ങൾ, ഭവനനിർമ്മാണം എന്നിവയാണ് പീപ്പിൾസ് ഫൗണ്ടേഷന്റെ പ്രവർത്തനം. മൂന്ന് സൗജത്ത് മൈക്രോഫിനാൻസ് സൊസൈറ്റിയാണ്. അതൊരു എൻജിഒ ആണ്. പലിശരഹിത നിക്ഷേപം സ്വീകരിക്കുകയും പലിശ രഹിത വായ്പകൾ നൽകുകയുമാണ് ഈ സംഘത്തിന്റെ പ്രവർത്തനങ്ങൾ.
2016 മുതൽ 2035 വരെ നീളുന്ന ഒരു പ്രോഗ്രാമായി ഇതിനെ അവർ മാറ്റുന്നു. 2026 ആകുമ്പോഴേക്കും വടക്കേ ഇന്ത്യയിലേക്കും ഇവർ കേന്ദ്രീകൃതമായ പ്രവർത്തനങ്ങൾ ആരംഭിക്കും. കേരളത്തിൽ അവർ ചെയ്യുന്ന പ്രധാനപ്പെട്ടൊരു പ്രവർത്തനം വിദ്യാഭ്യാസ മേഖലയിൽ കേന്ദ്രീകരിച്ചുകൊണ്ട് ജമാഅത്തെ ഇസ്ലാമിയിലേക്ക് കുട്ടികളെ റിക്രൂട്ട് ചെയ്യുകയാണ്. എന്നിട്ട് ഈ കുട്ടികളെ ഇന്ത്യയിലെ വിവിധ സർവ്വകലാശാലകളിലേക്ക് ഉന്നത വിദ്യാഭ്യാസത്തിന് പറഞ്ഞയക്കുന്നു. ആ സർവ്വകലാശാലകളിൽ എത്തുന്ന കുട്ടികൾ അവരുടെ സമാന ചിന്താഗതിക്കാരായ കുട്ടികളെ വിളിച്ചുചേർത്ത് ഗ്രൂപ്പുകൾ രൂപീകരിക്കുന്നു. വളരെ സാമർഥ്യത്തോടെയാണ് ഈ പ്രവർത്തനങ്ങളെല്ലാം അവർ നടപ്പിലാക്കുന്നത്. ഇതിന്റെ കേരളത്തിലെ ഏറ്റവും വലിയ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ്. കോഴിക്കോട് ജില്ലയിലെ ചേന്ദമംഗല്ലൂരിൽ പ്രവർത്തിക്കുന്ന ഇസ്ലാഹിയ സ്കൂൾ.
ജമാഅത്തെ ഇസ്ലാമിയുടെ കേരളത്തിലെ ഏറ്റവും വലിയ കേന്ദ്രങ്ങളിലൊന്നാണ് മുക്കം മുനിസിപ്പാലിറ്റിയിലുള്ള ചേന്ദമംഗല്ലൂർ. ഈ സ്കൂളിൽ നിന്നുള്ള കുട്ടികളാണ് ഡൽഹിയിലെ മിക്ക സർവ്വകലാശാലകളിലും ജമാഅത്തെ ഇസ്ലാമിയുടെ റിക്രൂട്ടിങ് വഴി എത്തിയിട്ടുള്ളത്. കേരളത്തിൽ സമാനമായ മറ്റൊരു പ്രമുഖ വിദ്യാഭ്യാസ കേന്ദ്രമാണ് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണക്കടുത്തുള്ള ശാന്തപുരം അൽജാമിഅ കോളേജ്. ഇതോടൊപ്പം തന്നെ കരിയർ ഗൈഡൻസ് മേഖലയിലേക്ക് അവർ പ്രവേശിച്ചു. പത്താംക്ലാസ് കഴിഞ്ഞ് ഉപരി പഠനത്തിന് എന്ത് തിരഞ്ഞെടുക്കണമെന്ന് ഇവർ രക്ഷിതാക്കൾക്ക് പറഞ്ഞുകൊടുക്കുന്നു. ജമാഅത്തെ ഇസ്ലാമിയാണ് ഇന്ന് ഇന്ത്യയിൽ ഏറ്റവും നന്നായി കരിയർ ഗൈഡൻസ് നൽകുന്നത്.
ജമാഅത്തെ ഇസ്ലാമിയുടെ പേര് വെച്ചിട്ടല്ല ഇവർ ഈ കരിയർഗൈഡൻസ് നൽകുന്നത്. സിജി എന്ന പേരിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിന് അടുത്താണ് ആസ്ഥാനം. നിക്ഷപക്ഷമായ രീതിയിലാണ് അതിന്റെ പ്രവർത്തനം. ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപനമാണെന്ന് ആർക്കും തോന്നാത്ത വിധമാണ് സിജിയുടെ പ്രവർത്തനം. എന്നാൽ ഏറ്റവും സാമർഥ്യത്തോട ജമാഅത്തിന്റെ താത്പര്യങ്ങൾ അവർ നടപ്പിലാക്കുകയും ചെയ്യുന്നു. ഡൽഹി സർവ്വകലാശാലയിലേക്ക് മാത്രം ഏറ്റവും ചുരുങ്ങിയത് നൂറ് കുട്ടികളെ വീതം സിജിയുടെ നേതൃത്വത്തിൽ ഓരോവർഷവും പറഞ്ഞയക്കുന്നുണ്ട്. ഈ കുട്ടികൾ എല്ലാവരും ജമാഅത്ത് കുടുംബങ്ങളിൽ നിന്നുള്ളവരായിരിക്കില്ല. എന്നാൽ മുസ്ലിം കുടുംബങ്ങളിൽ നിന്നുള്ളവരായിരിക്കും. അവർക്കെല്ലാവർക്കും ഡൽഹിയിൽ താമസ സൗകര്യം ഇവർ ഒരുക്കി നൽകും. മാസം 25000 രൂപ വരെ ചിലർക്ക് സ്റ്റൈപ്പന്റ് നൽകും.അങ്ങനെ ഇവരുടെ സംരക്ഷണം ഏറ്റെടുത്ത് ഈ കുട്ടികളെയെല്ലാം അവർ കൂടെച്ചേർക്കും.
അവരെ കൂട്ടിച്ചേർത്ത് ജമാഅത്തിന്റെ പ്രാദേശിക കമ്മറ്റിയായ ഹൽക്കകൾ രൂപീകരിക്കും. എന്നിട്ട് അവരുടെ ഹാർഡ്കോർ വളണ്ടിയർമാരാക്കി പതുക്കെ വളർത്തിക്കൊണ്ട് വരും. ഓരോ വർഷവും ഇതുപോലെ ആളുകളെ റിക്രൂട്ട് ചെയ്യുന്നുണ്ട്. അങ്ങനെയാണ് വിദ്യാഭ്യാസ മേഖലയിൽ ജമാഅത്തെ ഇസ്ലാമി സ്വാധീനം നേടാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഡൽഹി മലയാളി ഹൽഖ എന്ന പേരിൽ ജമാഅത്തെ ഇസ്ലാമിയുടെ ശാഖകൾ ഡൽഹിയിൽ പ്രവർത്തിക്കുന്നത് ഇത്തരം കുട്ടികളെ ഉപയോഗിച്ച് കൊണ്ടാണ്. എസ്ഐഒ എന്നാണ് ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി സംഘടനയുടെ ശരിയായ പേര്. എന്നാൽ ഇപ്പോൾ അവർ പ്രവർത്തിക്കുന്നത് മറ്റു ചില പേരുകളിലാണ്. ഈ അടുത്ത കാലത്ത് അവർ ഇന്ത്യ ഇസ്ലാമിക അക്കാദമിക് കോൺഫ്രൻസ് എന്ന പേരിൽ വലിയൊരു സമ്മേളനം നടത്തി. ഇന്റർനാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റി മലേഷ്യ, ഖത്തർ യൂണിവേഴ്സിറ്റി, ഇന്തോനേഷ്യയിലെ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഇവിടങ്ങളിൽ നിന്നൊക്കെയുള്ള ആളുകളെ പങ്കെടുപ്പിച്ച് കൊണ്ടാണ് ഇവർ ഈ കോൺഫ്രൻസ് സംഘടിപ്പിച്ചത്. ഇത്തരത്തിൽ പുറത്ത് ജമാഅത്തെ ഇസ്ലാമിയാണെന്ന് തോന്നാത്ത എന്നാൽ വളരെ തന്ത്രപരമായി ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങളെ പ്രാവർത്തികമാക്കുന്ന ഇടപെടലാണ് ഇവർ പൊതു സമൂഹത്തിൽ ചെയ്തു കൊണ്ടിരിക്കുന്നത് എന്നും എളമരം കരീം എംപിയുടെ പ്രസംഗത്തിൽ പറയുന്നു.
ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീർ എംഐ അബ്ദുൽ അസീസിന്റെ പ്രതികരണം
അതേ സമയം എളമരം കരീമിന്റെ പ്രസ്താവനകൾ രാഷ്ട്രീയ പ്രേരിതമാണെന്നും അതിൽ വസ്തുതകളില്ലെന്നും ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീർ എംഐ അബ്ദുൽ അസീസ് മറുനാടൻ മലയാളിയോട് പറഞ്ഞു. ജമാഅത്തിന്റെ പ്രവർത്തനങ്ങൾ വളരെ സുതാര്യമാണ്. ജമാഅത്തിന്റെ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും വളരെ സുതാര്യമാണ്. അതെല്ലാം പൊതു സ്ഥാപനങ്ങളാണ്. ശാന്തപുരത്തെ കോളേജും ചേന്ദമംഗല്ലൂരിലെ സ്കൂളും ജമാഅത്തെ ഇസ്ലാമി നേരിട്ട് നടത്തുന്നതല്ല. ട്രസ്റ്റുകളാണ് നടത്തുന്നത്. ആ ട്രസ്റ്റിൽ ജമാഅത്ത് അംഗങ്ങളും ഉണ്ട്. അവിടങ്ങളിൽ നിന്ന് എല്ലാ വർഷവും ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിച്ചിറങ്ങുന്നുണ്ട്. അവരെല്ലാം ഇന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനം ചെയ്യുന്നുണ്ട്. അവരിലാരും ഏതെങ്കിലും തരത്തിലുള്ള ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ല. ഈ സ്ഥാപനങ്ങളെല്ലാം സർക്കാറിന്റെ നിയമങ്ങൾക്കനുസൃതമായാണ് പ്രവർത്തിക്കുന്നത്.
സിജിയുടെ തുടക്കത്തിന് ജമാഅത്തെ ഇസ്ലാമി കാരണമായിട്ടുണ്ട്. എന്നാൽ ഇന്ന് സിജി ഒരു പൊതുസ്ഥാപനമായാണ് പ്രവർത്തിക്കുന്നത്. പ്രൊഫഷണലുകളാണ് അത് നടത്തുന്നത്. സിജി വഴി അനേകം വിദ്യാർത്ഥികൾ പലയിടങ്ങളിൽ ഉന്നതപഠനത്തിന് പോയിട്ടുണ്ട്. അത് പൊതുവിലുണ്ടായ മലബാർ മേഖലയിലെ വിദ്യാഭ്യാസ പുരോഗതിയുടെ കൂടി ഭാഗമാണ്. പീപ്പിൾസ് ഫൗണ്ടേഷൻ അടക്കമുള്ള പദ്ധതികൾ ജനങ്ങളെ സഹായിക്കാൻ വേണ്ടി ഉണ്ടാക്കിയിട്ടുള്ളതാണ്. അതിൽ ഒന്നും ഒളിച്ചുകടത്താനില്ല. കഴിഞ്ഞ പ്രളയകാലങ്ങളിലെല്ലാം പീപ്പിൾസ് ഫൗണ്ടേഷന്റെയും ഐആർഡബ്ല്യൂവിന്റെയും പ്രവർത്തനങ്ങൾ എന്തായിരുന്നു എന്ന് പൊതുസമൂഹത്തിനറിയാം. അവരത് അനുഭവിച്ചതാണ്.
25 കോടി രൂപയാണ് ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിൽ കേരളത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനുമായി സർക്കാറിന് നൽകിയത്. ഇതിലൊന്നും ഒരു ഒളിച്ചുകളിയും ഞങ്ങൾക്കില്ല. സർക്കാർ പലപ്പോഴായി ചുമതലപ്പെടുത്തിയ അന്വേഷണ ഏജൻസികൾ തന്നെ ജമാഅത്തെ ഇസ്ലാമിയുടെ കേരളത്തിലെ പ്രവർത്തനങ്ങൾ സുതാര്യമാണെന്ന് റിപ്പോർട്ട് നൽകിയിട്ടുള്ളതാണ്. എളമരം കരീമിന്റെ പ്രസ്താവന രാഷ്ട്രീയ ഉദ്ദേശത്തോടു കൂടിയുള്ളതാണെന്നും അത് അടിസ്ഥാന രഹതിതമാണെന്നും ജമാഅത്ത ഇസ്ലാമി സംസ്ഥാന അമീർ എംഐ അബ്ദുൽ അസീസ് മറുനാടൻ മലയാളിയോട് പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്