എട്ടു വർഷം നീണ്ട പ്രണയം വിവാഹമായത് കഴിഞ്ഞ വർഷം; സുഖ പ്രസവം കാത്തിരുന്ന ബന്ധുക്കളെ ഞെട്ടിച്ച് കാർഡിയാക് അറസ്റ്റ്; ആദിത്യനെ കാണാനോ ലാളിക്കാനോ കഴിയാതെ ഇരുപത്തിയാറുകാരി കിടന്നത് എട്ടു മാസത്തോളം; ശരണ്യയുടെ മരണം ഗോവിന്ദൻസ് ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്നെന്നു ബന്ധുക്കൾ; നിഷേധിച്ച് ആശുപത്രി അധികൃതരും; പരാതിയിൽ കേസ് എടുത്ത് പൊലീസും
എം മനോജ് കുമാർ
തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയയ്ക്ക് ഇടയിൽ ഇരുപത്തിയാറു വയസുള്ള ശരണ്യയ്ക്ക് എന്ത് സംഭവിച്ചു? ജനുവരി 14 നു ഡോക്ടർ ഗോവിന്ദൻസ് ആശുപത്രിയിൽ നടത്തിയ സിസേറിയനെ തുടർന്ന് ജീവച്ഛവമായാണ് ശരണ്യ പുറത്ത് എത്തിയത്. സ്ഥിതി വഷളായപ്പോൾ ശരണ്യയെ എസ്എടി ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ശരണ്യ ഒരിക്കൽ പോലും കണ്ണ് തുറന്നില്ല. എട്ടുമാസത്തോളം അബോധാവസ്തയിൽ തുടർന്ന ശരണ്യ കഴിഞ്ഞ മാസം ഇരുപത്തിയെഴിനു പിആർഎസ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്. എസ്എടി ആശുപത്രിയിലെ ചികിത്സയോ, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തുടർ ചികിത്സയോ ഒന്നും ശരണ്യയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ട് വരാൻ പര്യാപ്തമായില്ല.
ആറ്റുനോറ്റിരുന്നു ജനിച്ച ആദിത്യനെ ഒരിക്കൽ പോലും കാണാനോ ഒന്ന് തലോടാനോ കഴിയാതെയാണ് പ്രസവത്തിനു ശേഷം എട്ടു മാസങ്ങൾക്ക് ശേഷം ശരണ്യ എന്നെന്നെക്കുമായി കണ്ണടച്ചത്. എട്ടു വർഷം നീണ്ട പ്രണയത്തിനു ശേഷമാണ് സ്വകാര്യ ഫിനാൻസിങ് കമ്പനിയിലെ ജീവനക്കാരനായ അനീഷ് എസ് കെ ആശുപത്രിയിലെ ഫാർമസിസ്റ്റ് ആയിരുന്ന ശരണ്യയെ വിവാഹം കഴിക്കുന്നത്. ഒരു വർഷം മാത്രം നീണ്ട ദാമ്പത്യ ജീവിതത്തിനാണ് ഗോവിന്ദൻസ് ആശുപത്രിയിൽ നടത്തിയ പ്രസവ ശസ്ത്രക്രിയ അവസാനമിട്ടത്. ശസ്ത്രക്രിയയിൽ വന്ന പിഴവാണ് ശരണ്യയെ ജീവച്ഛവമാക്കിയതെന്നു ബന്ധുക്കൾ ആരോപിക്കുമ്പോൾ അപൂർവമായി പ്രസവത്തിനു ശേഷം വരുന്ന കാർഡിയാക് അറസ്റ്റ് ആണ് ശരണ്യയുടെ ജീവനെടുക്കാൻ കാരണമായതെന്നാണ് ഡോക്ടർ ഗോവിന്ദൻസ് ആശുപത്രിയുടെ വാദം. ശരണ്യയുടെ മരണ ശേഷം ഭർത്താവായ അനീഷ് നൽകിയ പരാതിയെ തുടർന്ന് നേമം പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഗോവിന്ദൻസ് ആശുപത്രിയിലെ ചികിത്സാ പിഴവാണ് ശരണ്യയെ ജീവനെടുത്തത് എന്ന വാദത്തിലാണ് ബന്ധുക്കൾ ഉറച്ച് നിൽക്കുന്നത്. പ്രസവത്തിനു പ്രശസ്തമായ ആശുപത്രിയാണ് ഡോക്ടർ ഗോവിന്ദൻസ് ആശുപത്രി. ശരണ്യയുടെ ചേച്ചിയുടെ രണ്ടു പ്രസവവും ഗോവിന്ദൻസ് ആശുപത്രിയിലാണ് നടന്നത്. അതുകൊണ്ട് തന്നെയാണ് ശരണ്യയുടെ പ്രസവവും അവിടെ മതി എന്ന് ശരണ്യയുടെ വീട്ടുകാർ തീരുമാനിച്ചത്. തിരുവനന്തപുരം എസ്കെ ആശുപത്രിയിൽ ഫാർമസിസ്റ്റ് ആയിരുന്നു ശരണ്യ. കഴിഞ്ഞ വർഷം മാർച്ചിലാണ് അനീഷിന്റെയും ശരണ്യയുടെയും വിവാഹം നടക്കുന്നത്. കോളേജിൽ പഠിക്കുമ്പോൾ തുടങ്ങിയ പ്രണയമാണ് വിവാഹത്തിലെത്തിയത്.
ഹിന്ദു വിഭാഗത്തിലെ വ്യത്യസ്ത ജാതികൾ ആയിട്ട് കൂടി ഇരുവീട്ടുകാരും വിവാഹത്തിനു സമ്മതം മൂളുകയായിരുന്നു. എട്ടു വർഷം നീണ്ട പ്രണയത്തിനാണ് മാർച്ചിൽ സാഫല്യമായത്. ഒരു വർഷം നീണ്ട വിവാഹ ജീവിതത്തിനാണ് ആദ്യ പ്രസവത്തിൽ തന്നെ വിരാമമായത്. ഗർഭിണിയായപ്പോൾ പ്രസവത്തിനു വീട്ടുകാർ തിരഞ്ഞെടുത്തത് ഗോവിന്ദൻസ് ആശുപത്രിയെയാണ്. പൂർണഗർഭിണിയായപ്പോൾ ജനുവരി പന്ത്രണ്ടിനാണ് ശരണ്യയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പതിമൂന്നിനു സ്കാനിങ് നടത്തി. അതിൽ കുഴപ്പമൊന്നും കണ്ടിരുന്നില്ല. പതിനാലിന് അതിരാവിലെ ലേബർ റൂമിലേക്ക് കയറ്റി. ഉച്ചയായിട്ടും പെയിൻ വരാത്തതിനെ തുടർന്നാണ് സിസേറിയൻ നടത്താൻ തീരുമാനിച്ചത്.
പതിനാലിന് ഉച്ചയ്ക്ക് നടന്ന സർജറിയിൽ എന്തോ സംഭവിച്ചു. പ്രതീക്ഷയോടെ ലേബർ റൂമിലേക്ക് കയറിയ ശരണ്യ ജീവച്ഛവമായാണ് തിരികെ എത്തിയത്. ബന്ധുക്കൾ ബഹളം വെച്ചതിനെ തുടർന്ന് അപ്പോൾ തന്നെ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവിതത്തിലേക്ക് ശരണ്യയെ തിരികെ കൊണ്ടുവരാൻ കഴിഞ്ഞില്ല. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചേങ്കിലും ഒരു മാറ്റവും കണ്ടില്ല. തനിക്ക് പിറന്ന കുട്ടിയെ ഒരു നോക്കി കാണാനോ താലോലിക്കാനോ കഴിയാതെയാണ് മാസങ്ങൾ തന്നെ ശരണ്യ അബോധാവസ്ഥയിൽ തുടർന്നത്. മെഡിക്കൽ കോളേജിൽ നിന്നും മടക്കിയപ്പോൾ ശ്രീരാമകൃഷ്ണ ആശുപത്രിയിൽ പ്രവേശിപ്പിച്ചേങ്കിലും ശരണ്യയുടെ ജീവൻ രക്ഷിക്കാനോ ഓർമ്മ തിരികെ കൊണ്ടുവരാനോ കഴിഞ്ഞില്ല. ഒടുവിൽ ഒരു ഹോം നഴ്സിനെ നിർത്തി മാസങ്ങൾ തന്നെ ശരണ്യയുടെ വീട്ടുകാർ ശരണ്യയെ പരിപാലിച്ചു. ഒടുവിൽ പിആർഎസ് ആശുപത്രിയിൽ വച്ചാണ് ശരണ്യ കണ്ണടയ്ക്കുന്നത്. തുടർന്ന് ചികിത്സാ പിഴവ് ഉന്നയിച്ച് നേമം പൊലീസിൽ അനീഷ് പരാതി നൽകുകയായിരുന്നു. ഈ പരാതിയിൽ അന്വേഷണം നടക്കുകയാണ്.
ഗോവിന്ദൻസ് ആശുപത്രിയിൽ നടത്തിയ സർജറിയിൽ സംഭവിച്ച പിഴവാണ് ശരണ്യയുടെ മരണത്തിനു കാരണമെന്നാണ് ഭർത്താവ് അനീഷ് മറുനാടനോട് പറഞ്ഞത്. അമ്മയാകാൻ പോകുന്നതിന്റെ ആഹ്ളാദത്തിലായിരുന്നു ശരണ്യ. പ്രസവത്തിനു പോകുമ്പോൾ ഒരു കുഴപ്പവുമില്ലാതെ പോയതാണ്. പക്ഷെ മടങ്ങി വന്നത് ബോധം നശിച്ച നിലയിലും. സിസേറിയന്നിടെ നഷ്ടമായ ബോധം ശരണ്യയ്ക്ക് ഒരിക്കലും തിരികെ ലഭിച്ചില്ല. മാസങ്ങൾ തന്നെ ബോധമില്ലാതെ കിടന്നു ആറ്റു നോറ്റിരുന്നു ലഭിച്ച കുട്ടിയെ ഒരു നോക്ക് കാണാൻ പോലും കഴിയാതെ തന്നെ അവൾ കണ്ണടച്ചു. ഇനി ഞങ്ങൾക്ക് നീതി കിട്ടണം. അതിനായാണ് നിയമ പോരാട്ടത്തിനു തുടക്കമിടുന്നത്-അനീഷ് പറയുന്നു. സംഭവത്തെക്കുറിച്ച് അനീഷ് മറുനാടനോട് പറഞ്ഞത് ഇങ്ങനെ:
ശരണ്യയുടെ ജീവൻ എടുത്തത് ഗോവിന്ദൻസ് ആശുപത്രിയിലെ ചികിത്സാ പിഴവ്: അനീഷ്
ശരണ്യ ഗർഭിണിയായപ്പോൾ തുടക്കം മുതൽ ഞങ്ങൾ കാണിച്ചത് ഡോക്ടർ ഗോവിന്ദൻസ് ആശുപത്രിയിലെ ഡോക്ടർ സുമയെ ആണ്. അതുകൊണ്ടാണ് ഇതേ ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. ജനുവരി 12 നു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 13 നു സ്കാൻ ചെയ്തു, കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല. 14 നു വെളുപ്പിനു അഞ്ചരയ്ക്ക് ലേബർ റൂമിൽ കയറ്റി. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് പെയിൻ വരുന്നില്ല സിസേറിയൻ ചെയ്യാം എന്ന് പറഞ്ഞു . കുറച്ച് കഴിഞ്ഞു സ്റ്റാഫുകൾ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു. എന്താണ് പ്രശ്നമെന്ന് ചോദിച്ചപ്പോൾ ഒന്നുമില്ല എന്ന് പറഞ്ഞു. ഒന്നേകാലിനു കാർഡിയോ ഡോക്ടർ വെപ്രാളത്തോടെ ഓപ്പറേഷൻ തിയേറ്ററിലേക്ക് കയറിപ്പോകുന്നത് കണ്ടു. രണ്ടു മണിയായപ്പോൾ എന്നെ വിളിച്ച് പറഞ്ഞു ശരണ്യയ്ക്ക് കാർഡിയാക് അറസ്റ്റ് വന്നു എന്ന് പറഞ്ഞു. രണ്ടര കഴിഞ്ഞിട്ട് സിപിആർ കൊടുക്കുകയാണ് എന്ന് പറഞ്ഞു. എസ്എടി ആശുപത്രിയിൽ കൊണ്ടുപോകാം എന്ന് ഞങ്ങൾ പറഞ്ഞു. പക്ഷെ അവർ സമ്മതിച്ചില്ല. ചേച്ചി ബലം പ്രയോഗിച്ച് അകത്ത് കയറിയപ്പോൾ കണ്ടത് ഒരു ബോധവുമില്ലാതെ കിടക്കുന്ന ശരണ്യയെയാണ്. ഒരു മണിക്ക് സർജറിക്കിടെ അവൾക്ക് എന്തോ അത്യാഹിതം സംഭവിച്ചതാണ്.
രണ്ടര വരെ അവിടെ തന്നെ അവർ വെച്ചു കൊണ്ടിരുന്നു. പിന്നെ ഞങ്ങൾ തന്നെ 108 വിളിച്ചാണ് എസ്എടിയിൽ കൊണ്ടുപോയത്. ആ സമയം അവളുടെ ശരീരം മുഴുവൻ ഇരുണ്ട കളർ ആയിരുന്നു. ജീവൻ ഉണ്ടെന്ന ഒരു ലക്ഷണവും ഉണ്ടായിരുന്നില്ല. ശരണ്യയുടെ ശരീരത്തിൽ ബ്ലഡ് ഒന്നുമില്ല. ബ്ലഡ് അറേഞ്ച് ചെയ്യണം എന്നാണ് എസ്എടിയിലെ ഡോക്ടർമാർ പറഞ്ഞത്. ഗോവിന്ദൻസ് ആശുപത്രിയിലെ സുമ അവിടെ വന്നിരുന്നു. ഞങ്ങൾ 35 യൂനിറ്റ് രക്തമാണ് ആ സമയത്ത് സംഘടിപ്പിച്ച് നൽകിയത്. ഗർഭപാത്രം റിമൂവ് ചെയ്യണം എന്ന് പറഞ്ഞാണ് ഐസിയുവിലെക്ക് കയറ്റിയത്. അതിനു സമ്മതപത്രം ഞാൻ ഒപ്പിട്ടു നൽകി. പിറ്റേദിവസം മെഡിക്കൽ കോളെജിലേക്ക് മാറ്റി. എംആർഎ സ്കാൻ എടുത്തു. തലച്ചോറിൽ രക്തം കട്ടപിടിച്ചു എന്നാണ് പറഞ്ഞത്.
ഫെബ്രുവരി രണ്ടിന് വീണ്ടും എസ്എടി ആശുപത്രിയിലേക്ക് മാറ്റി. അവിടുന്ന് ശ്രീരാമകൃഷ്ണ ആശുപത്രിയിലേക്ക് മാറ്റി. ഏപ്രിൽ മാസം വരെ അവിടെ ചികിത്സയിൽ കഴിഞ്ഞിരുന്നു. അതിനു ശേഷം അവർ തന്നെ പറഞ്ഞു. ഒരു നഴ്സിനെ വെച്ച് വീട്ടിൽ കിടത്തിയാൽ മതിയെന്ന്. മാസങ്ങൾ തന്നെ അവൾ സ്വന്തം വീട്ടിൽ ജീവച്ഛവമായി തന്നെ കിടന്നു. കഴിഞ്ഞ ഇരുപത്തിയേഴിനാണ് ശരണ്യ മരിക്കുന്നത്. ആൺ കുട്ടിയാണ് ഞങ്ങൾക്ക് ഉള്ളത്. അമ്മയെ അവൻ ജീവനോടെ കണ്ടതേയില്ല. കൊച്ച് ഉണ്ടോ എന്ന് പോലും ശരണ്യയ്ക്ക് അറിയില്ല., ആദിത്യനെ ഒന്ന് കയ്യുകൊണ്ട് തൊട്ടതുപോലുമില്ല. പിആർഎസ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നു. അവിടെ നിന്നാണു മരിക്കുന്നത്. നേമം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശരണ്യ മരിച്ചതിന് ശേഷം ഞാൻ ഗോവിന്ദൻസ് ആശുപത്രിയിൽ ചെന്നപ്പോൾ വാക്കു തർക്കത്തെ തുടർന്ന് അവർ എന്നെ ആശുപത്രിയിൽ ഇട്ട് പൂട്ടി. വഞ്ചിയൂർ പൊലീസ് സ്റ്റേഷനിലെ പൊലീസ് എത്തിയാണ് മോചിപ്പിച്ചത്-അനീഷ് പറയുന്നു.
എഫ്ഐആറിൽ പറയുന്നത്:
അനീഷിന്റെ ഭാര്യ ശരണ്യ (26) മരിക്കുന്നത് ഡോക്ടർ ഗോവിന്ദൻസ് ആശുപത്രീയിലെ പ്രസവത്തെ തുടർന്നുണ്ടായ അസുഖങ്ങളുടെ ചികിത്സയിൽ എസ്എടി ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപതിയിലും ശ്രീരാമകൃഷ്ണ ആശുപത്രിയിലും ചികിത്സയിൽ കഴിഞ്ഞ ശേഷം തുടർ ചികിത്സയ്ക്കിടെ വീട്ടിൽ കഴിയവേ അബോധാവസ്ഥയിലായപ്പോൾ സെപ്റ്റംബർ ഇരുപത്തി ഏഴിന് പിആർഎസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ രാത്രി പത്തേകാലോടെ ആശുപത്രിയിൽ വെച്ച് മരിച്ചു.
ഗോവിന്ദൻസ് ആശുപത്രിയുടെ വിശദീകരണം:
ശരണ്യയുടെ മരണത്തിൽ ഡിഎംഒ തലത്തിലുള്ള അന്വേഷണം വന്നിരുന്നു. പ്രസവത്തിനു ശേഷം അപൂർവമായി വരുന്ന അസുഖമാണ് അവർക്ക് വന്നത്. ഒരു ലക്ഷത്തിൽ ഒരു ഗർഭിണിക്ക് വരുന്ന രോഗമാണിത്. കാർഡിയാക് അറസ്റ്റ് ആണ് സിസേറിയന് ശേഷം ഇവർക്ക് വന്നത്. ബ്ലീഡിംഗും വന്നിരുന്നു. ഞങ്ങൾ തന്നെ മുൻകൈ എടുത്താണ് അവരെ എസ്എടി ആശുപത്രിയിലേക്ക് മാറ്റിയത്. കുട്ടിക്ക് ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല. കുട്ടിയെ അവർ കണ്ടിരുന്നു. പ്രതികരണവും നടത്തിയിരുന്നു. അതിനു ശേഷമാണ് കാർഡിയാക് അറസ്റ്റ് വന്നത്. ആശുപത്രിയുടെ ഭാഗത്ത് നിന്ന് കുഴപ്പമൊന്നും വന്നില്ല-ആശുപത്രി അധികൃതർ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്