വിദേശത്ത് നിന്നും എംബിബിഎസ് കഴിഞ്ഞു വരുമ്പോൾ ചിലരുടെ സർട്ടിഫിക്കറ്റുകളിൽ ഉള്ളത് എംഡി ബിരുദം; എംബിബിഎസിന് ഈക്വാലന്റ് ആയി എംഡി നെയിം ബോർഡിൽ വരുമ്പോൾ വരുന്നത് ആശയക്കുഴപ്പവും; ഉയരുന്നത് വിദ്യാർത്ഥികളുടെ ഭാവി തുലാസിൽ ആടരുതെന്ന ആവശ്യവും ; ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാമിനേഷൻ പ്രതിസന്ധി സങ്കീർണ്ണമെന്ന് ഉന്നത ആരോഗ്യവൃത്തങ്ങളും
എം മനോജ് കുമാർ
തിരുവനന്തപുരം: മെഡിക്കൽ കൗൺസിൽ നടത്തുന്ന എഫ്എംജിഇ ടെസ്റ്റ് കർശനമായ രീതിയിൽ തന്നെ മുന്നോട്ടു പോകണം എന്ന അഭിപ്രായത്തിൽ ഉന്നത ആരോഗ്യവിദഗ്ദർ.
ഇന്ത്യൻ സർവകലാശാലകളിൽ നിന്നും വിഭിന്നമായ രീതിയിൽ എംബിബിഎസ് ബിരുദം നൽകുന്നതിനാൽ കർശനമായ സ്ക്രീനിങ് തന്നെ വിദേശ സർവകലാശാലയിൽ നിന്ന് എംബിബിഎസ് നേടുന്നവർക്ക് ഏർപ്പെടുത്തണം എന്ന അഭിപ്രായമാണ് ശക്തമാകുന്നത്. നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് നടത്തുന്ന പരീക്ഷ കർശന നിബന്ധനകളോടെ ഉള്ളതാണെങ്കിലും പരീക്ഷയിൽ തിരിമറികൾ ഉണ്ടോ എന്ന ആരോപണവും പരിശോധിക്കണം എന്ന ആവശ്യവും ആരോഗ്യ രംഗത്തെ ഉന്നതർ ഉയർത്തുന്നു. വിദേശ സർവകലാശാലകളിൽ നിന്ന് എംബിബിഎസുമായി വരുന്നവരുടെ ഭാവി തുലാസിലാകാതെ സൂക്ഷിക്കാൻ നടപടികൾ വേണം എന്നും ഉന്നത ആരോഗ്യവൃത്തങ്ങൾ ആവശ്യപ്പെടുന്നു.
കേരളത്തിൽ മെഡിക്കൽ എന്‍ട്രൻസ് ടെസ്റ്റ് എഴുതാത്തവരോ പരാജയമടഞ്ഞവരോ ആണ് വിദേശ സർവകലാശാലയിൽ നിന്നും എംബിബിഎസ് നേടുന്നത്. ഇവിടെ ക്വാളിഫൈ ആകാത്തവർക്കും പുറത്ത് പോയി പഠിക്കാം. ഇതാണ് പല വിദ്യാർത്ഥികളും മെഡിക്കൽ ബിരുദത്തിനു വിദേശ സർവകലാശാലയെ ആശ്രയിക്കുന്നത്. ഇവിടെ ട്യൂട്ടോറിയൽ പോലുള്ള പഠനം പോലെയാണ് വിദേശത്തുള്ള എംബിബിഎസ് പഠനം. എംബിബിഎസിന് പകരം അഞ്ച് വർഷം കഴിഞ്ഞു എംഡിയുമായാണ് ചില വിദ്യാർത്ഥികൾ വരുന്നത്. അത് എംഡിയല്ല. എംബിബിഎസിന് ഈക്വാലന്റ് ആണ്. എംഡി എന്ന് ബോർഡിൽ പ്രദർശിപ്പിക്കുന്നതിനാൽ എംഡി കഴിഞ്ഞവരെ സന്ദർശിക്കുന്ന രോഗികൾ എംഡി എന്ന രീതിയിൽ ഈ എംബിബിഎസ് കഴിഞ്ഞവരിൽ ചികിത്സ തേടും.
ഇത് പലപ്പോഴും ആശയക്കുഴപ്പം സൃഷ്ടിക്കാറുണ്ട്. പ്രമേഹത്തിനും ഹൈപ്പർ ടെൻഷനും ഹാർട്ട് പ്രശ്നങ്ങൾക്കുമെല്ലാം ഇവർ ഈ ഡോക്ടർമാരുടെ കീഴിൽ ചികിത്സ തേടും. ഇത് കുഴപ്പങ്ങൾക്ക് ഇടവരുത്തും. 2000 വരെ ഇങ്ങനെയാണ് ഉക്രയിനിൽ നിന്നും ചൈനയിൽ നിന്നും വന്നവർ പ്രാക്ടീസ് ചെയ്തത്. അതിനു ശേഷമാണ് എഫ്എംജിഇ ടെസ്റ്റ് വന്നത്. എംബിബിഎസ് പരീക്ഷയ്ക്ക് ചോയ്സ് ഇല്ല. അഞ്ചു ചോദ്യം വന്നാൽ അഞ്ചിനും ഉത്തരം നൽകണം. ആരോഗ്യ പരിപാലനവും രോഗികളുടെ ജീവന്റെ പ്രശ്നവും ആയതിനാൽ ഇതിൽ വിട്ടുവീഴ്ചയില്ലെന്നാണ് ആരോഗ്യവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
വിദേശ സർവകലാശാലകളിൽ നിന്നും വിഭിന്നമായി കേരളത്തിലെയോ ചെന്നൈയിലെയോ മെഡിക്കൽ കോളേജുകളിൽ നിന്നും എംബിബിഎസ് കഴിഞ്ഞാൽ അവർ ടാലന്റഡ് സ്റ്റുഡന്റ്സ് ആകും. ഇത് രോഗികൾ വളരെ കൂടുതൽ ഉള്ള സ്ഥലങ്ങളാണ്. അപകടത്തിൽപ്പെട്ടു ഒരു രോഗി എത്തിയാൽ ആ രോഗിയെ അടിയന്തിരമായി എന്ത് ചെയ്യണം എന്ന കാര്യത്തിൽ ആ ഡോക്ടർമാർക്ക് തീരുമാനമെടുക്കാൻ കഴിയും. കാരണം ഇത്തരം കേസുകൾ വളരെ കൂടുതൽ ഈ വിദ്യാർത്ഥികൾ കണ്ടിരിക്കും.
അവർക്ക് ഇതൊരു പ്രാക്ടീസ് കൂടിയാണ്. പക്ഷെ വിദേശ സർവകലാശാലകളിൽ സ്ഥിതി വ്യത്യസ്തമാണ്. ഒന്നാമത് അവരുടെ ഭാഷ അറിയില്ല. റഷ്യയിലും ചൈനയിലും ഉക്രയിനിലുമാണ് ഈ വിദ്യാർത്ഥികൾ പോകുന്നത്. ക്ലാസിൽ ഇരുന്നോ ട്യൂട്ടോറിയൽ പോലുള്ള പഠനമോ ആണ് അവിടെ നടക്കുന്നത്. അവർ രോഗികളെ കാണുന്നതും തുലോം കുറവ്. അതുകൊണ്ടാണ് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ ഒരു യൂണിഫൈഡ് പരീക്ഷ നടത്തി അതിൽ വിജയിക്കുന്നവർക്ക് മാത്രമായി ഹൗസ് സർജൻസി പരിമിതപ്പെടുത്തിയത്.
ടെസ്റ്റ് ഏർപ്പെടുത്തിയപ്പോൾ വിജയ ശതമാനം വെറും ഒരു ശതമാനമാണ്. ആയിരം പേർ എഴുതിയാൽ പത്ത് പേർ പാസാകും. ഇവർക്ക് അതിനുള്ള അറിവ് മാത്രമേയുള്ളൂ. കുട്ടികളെ കുറ്റപ്പെടുത്തുന്ന കാര്യമല്ലിത്. അവിടുത്തെ വിദ്യാഭ്യാസ രീതിയുടെ പ്രശ്നമാണ്. ടെസ്റ്റ് പാസായി വന്നാൽ തന്നെ ജനറൽ ആശുപത്രികളിലാണ് ഹൗസ് സർജൻസി. അവിടെ രോഗികളെ ചികിത്സിക്കുമ്പോൾ ഇവർ പ്രശ്നങ്ങളും നേരിടുന്നു. അക്കാദമിക ഇൻസ്റ്റിട്ട്യുട്ടുകളിൽ അല്ല ഇവരെ ട്രെയിനിംഗിനു വിടുന്നത് എന്നതും പരിഗണിക്കേണ്ട കാര്യമാണ്. റെഫർ ചെയ്യുക മാത്രമാണ് ഈ ഡോക്ടർമാർ പലപ്പോഴും ചെയ്യുന്നത്.
കേരളത്തിൽ അഞ്ഞൂറോളം കുട്ടികളാണ് എംബിബിഎസ് കഴിഞ്ഞു ഇറങ്ങുന്നത്. ഇതിൽ വലിയ ശതമാനം അമേരിക്ക, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലേക്ക് മൈഗ്രേറ്റ് ചെയ്തുപോകും. പത്ത് ശതമാനം പേർ മാത്രമാണ് ഹെൽത്ത് സർവീസിൽ ജോലി ചെയ്യുന്നത്. പക്ഷെ ഒഴിവുകൾ ധാരാളമുണ്ട്. ഈ ഒഴിവുകൾ നികത്തുന്നതിനു വിദേശത്ത് എംബിബിഎസ് കഴിഞ്ഞു വരുന്നവരെ പരിഗണിക്കുമ്പോൾ അത് കർശന നിബന്ധനകൾ അനുസരിച്ച് മാത്രമാകണം എന്നാണ് ഉന്നത മെഡിക്കൽ വൃത്തങ്ങൾ ആവശ്യപ്പെടുന്നത്. ഇവിടെ എൻട്രൻസ് എഴുതുകയും ഇവിടെ തന്നെ എംബിബിഎസ് ചെയ്യുന്നതും പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത് എന്ന അഭിപ്രായമാണ് ആരോഗ്യവിദഗ്ദർ പങ്കു വയ്ക്കുന്നത്.
വിദേശരാജ്യങ്ങളിൽ എംബിബിഎസ് നേടിയവർക്കുള്ള യോഗ്യതാ പരീക്ഷയായ ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാമിനേഷൻ (എഫ്.എം.ജി.ഇ.) അടുത്ത മാസം നടക്കാനിരിക്കെ രക്ഷിതാക്കളിൽ പലർക്കും ചങ്കിടിക്കുകയാണ്. മെഡിക്കൽ കൗൺസിൽ നടത്തുന്ന ഈ തുല്യതാ പരീക്ഷ പാസായാൽ മാത്രമേ ഡോക്ടർ ആയി പ്രാക്ടീസ് നടത്താനോ എംഡിക്ക് പോകാനോ കഴിയുകയുള്ളൂ. ആറു മാസം കൂടുമ്പോൾ പരീക്ഷ നടക്കും. അൻപത് ശതമാനം മാത്രം മാർക്ക് മതിയെങ്കിലും ഈ പാസ് മാർക്ക് കരസ്ഥമാക്കാൻ വിദ്യാർത്ഥികൾക്ക് പലർക്കും കഴിയുന്നുമില്ല. 17000 ത്തോളം കുട്ടികളാണ് ഓൾ ഇന്ത്യാ ലെവലിൽ ഓരോ തവണയും പരീക്ഷ എഴുതുന്നത്. ഇരുപത് തവണ വരെ എഴുതിയിട്ടും പരാജയം നുകർന്ന വിദ്യാർത്ഥികളുണ്ട്.
പലപ്പോഴും വിജയം ഒരു ശതമാനം മാത്രമായി ചുരുങ്ങുന്നു എന്നതാണ് പരീക്ഷയുടെ ഏറ്റവും വലിയ വെല്ലുവിളി. എഫ്.എം.ജി.ഇ ടെസ്റ്റിലെ തോൽവിയിൽ പല വിദ്യാർത്ഥികളുടെ ജീവിതവും വഴിമുട്ടുകയാണ്. നാല്പത് ലക്ഷത്തോളം രൂപ മുടക്കിയാണ് എംബിബിഎസുമായി വിദ്യാർത്ഥികൾ ഇന്ത്യയിൽ വരുന്നത്. ഇവിടെ എത്തുമ്പോൾ എഫ്.എം.ജി.ഇ എന്ന കടമ്പയിൽ തട്ടി മുക്കാൽ പങ്കു വിദ്യാർത്ഥികളും കടപുഴകുകയാണ്. 2002 മാർച്ച് മുതലാണ് ഈ ടെസ്റ്റ് മെഡിക്കൽ കൗൺസിൽ ഏർപ്പെടുത്തുന്നത്. അതിനു ശേഷമുള്ള അവസ്ഥയ്ക്ക് ഇപ്പോഴും മാറ്റം വന്നിട്ടില്ലെന്നാണ് രക്ഷിതാക്കളും വിദ്യാർത്ഥികളും ചൂണ്ടിക്കാട്ടുന്നത്. നിലവിലെ വിദ്യാർത്ഥികളുടെ അവസ്ഥ സങ്കീർണ്ണമാണ് എന്ന് തന്നെയാണ് അക്കാദമിക വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍