എനിക്ക് ഒന്നും പോകാനില്ല... ഏറിയാൽ ഇനി സസ്പെൻഷൻ. അത് ആറുമാസം കഴിഞ്ഞ ജോലിയിൽ കയറാം... ; മറുനാടൻ റിപ്പോർട്ടർക്ക് ക്വട്ടേഷൻ കൊടുത്ത് ഹരിസാർ; ശ്രീലേഖാ ഐപിഎസിനും കൊല്ലത്തെ യുവതിക്കു നേരേയും അസഭ്യം; ഫയർഫോഴ്സിലെ വില്ലന്റെ ഗൂഢാലോചന ഓഡിയോ പുറത്ത്
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: ഹരിസാറിന് പണികൊടുത്ത ടീമിനെ കൊടുക്കാൻ ക്വട്ടേഷൻ ഏറ്റെടുക്കുന്നത് എറണാകുളത്തെ താമസക്കാരി. മറ്റൊരു ഓഫീസറുടെ ഫോണിലാണ് ഇവരുമായി ഹരിസാറിന്റെ സംസാരം. കൊല്ലത്തെ യുവതിയോടും തീർത്താൽ തീരാത്ത പക. മനോജ് ഗാലക്സിയ്ക്കെതിരെ യുദ്ധ പ്രഖ്യാപനം. ഡിജിപിയായിരുന്ന ശ്രീലേഖയ്ക്കും ഉണ്ട് പരിഹാസം. സർക്കാർ സംവിധാനങ്ങളോടും പുച്ഛമാണ് ഈ ഹരിസാറിന്. അങ്ങനെ മറുനാടൻ മലയാളിക്ക് ക്വട്ടേഷൻ കൊടുക്കുന്ന പത്തനംതിട്ടയിലെ ഫയർഫോഴ്സ് മേധാവിക്ക് മനോജ് ഗാലക്സി എന്നൊരു റിപ്പോർട്ടർ മറുനാടന് ഇല്ലെന്നും പോലും അറിയില്ലെന്നതാണ് വസ്തുത.
വീമ്പിളക്കലിന്റെ ആശാനാണ് ഈ യുവതിയുമായി സംസാരിക്കുന്നത്. എനിക്കെന്ത് പേടി അവനെ... എനിക്കൊരു പുല്ലുമില്ല... കാരണം എനിക്ക് ഒന്നും പോകാനില്ല... ഏറിയാൽ ഇനി സസ്പെൻഷൻ. അത് ആറുമാസം കഴിഞ്ഞ ജോലിയിൽ കയറാം... പക്ഷെ ഭാര്യയും പെൺമക്കളുമൊക്കെ ഉള്ളതുകൊണ്ട്... രണ്ട് പെൺമക്കള... അവരെയൊക്കെയോർത്താ ഞാൻ പിന്നെ ഒന്നിനും പോകാത്തെ...-ഇങ്ങനെ പോകുന്നു സംഭാഷണം. ഈ ഫോൺ സംഭാഷണത്തിൽ യുവതിയും പേരും മറ്റും വെളിപ്പെട്ടുന്നുണ്ട്. എങ്ങനേയും സത്യസന്ധമായ വാർത്ത നൽകിയ മറുനാടനെ കുടുക്കുകയാണ് ലക്ഷ്യം.
മറുനാടൻ മലയാളിയുടെ റിപ്പോർട്ടർക്കിട്ട് ഒരു പണികൊടുക്കണമെന്ന് പത്തനംതിട്ട ജില്ലാ ഫയർഫോഴ്സ് മേധാവി ഹരികുമാർ കെ.യുടെ നിർദ്ദേശത്തിൽ നിറയുന്നത് പകയും ചതിയുമാണ്. പെരുമ്പാവൂരിലെ സിവിൽ ഡിഫൻസ് വോളന്റിയറായ യുവതിയോടാണ് ഹരികുമാറിന്റെ നിർദ്ദേശം. കൊല്ലം അഗ്നിരക്ഷാ നിലയത്തിലെ സിവിൽ ഡിഫൻസിന്റെ മറവിൽ സ്ത്രീകളെ ചൂഷണം ചെയ്തെന്ന പരാതിയിൽ സിവിൽ ഡിഫൻസ് ഓഫീസറെ പുറത്താക്കി.ിരുന്നു. ഇക്കാര്യം മറുനാടൻ മലയാളിയാണ് റിപ്പോർട്ട് ചെയ്തത്. മറുനാടൻ വാർത്ത ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അന്ന് വകുപ്പ് മേധാവി ആർ ശ്രീലേഖ തന്നെ നേരിട്ട് ഇടപെട്ട് വീഴ്ച്ചവരുത്തിയവർക്കെതിരെ കർശന നടപടി എടുത്തിരുന്നു. ഈ കേസിലെ പ്രധാനിയാണ് ഹരികുമാർ. ഈ വാർത്തയുടെ പേരിലാണ് ഹരികുമാറിന്റെ പുതിയ പ്രതികാര നീക്കം.
കോവിഡ് മാനദണ്ഡം ലംഘിച്ചതിന്റെ പേരിൽ ഡിഎഫ്ഒ അടക്കം മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ജില്ലാ സിവിൽ ഡിഫൻസ് ഓഫീസർ നിഷാന്തിനെ പുറത്താക്കി. നേരത്തെ കോവിഡ് മാനദണ്ഡം ലംഘനത്തിന്റെ പേരിൽ കൊല്ലം ജില്ലാ ഫയർ ഓഫീസർ കെ ഹരികുമാറിനെ പത്തനംതിട്ടയിലേക്കും, സീനിയർ ഫയർ ആൻഡ് റസ്ക്യു ഓഫീസർ ഇ ഡൊമനിക്കിനെ അടൂരിലേക്കും,ഫയർ ആൻഡ് റസ്ക്യു ഓഫിസർ ഡിഎസ് വിവേകിനെ പത്തനംതിട്ടയിലേക്കുമാണ് സ്ഥലം മാറ്റിയിരുന്നു.
യുവതിയുമായി പുറത്തുവന്ന ശബ്ദ സന്ദേശം ഇങ്ങനെ
ഓഫീസർ: ഹലോ... എവിടെയാടി കൊച്ചേ നീ..
(യുവതി): ഞാൻ എറണാകുളത്ത്.. ഇപ്പൊ ഇവിടെയാ..
ഓഫീസർ: അവിടെ സ്റ്റേ ആണോ
യുവതി: അതെ... ഞാനും കൊച്ചുങ്ങളും ഇവിടെ റുമുണ്ട്
ഓഫീസർ: നീ മൂവാറ്റുപുഴയല്ലെ.. ആരാ ഈ ഗ്യാലക്സി മനോജ്
യുവതി: അറിയില്ലലോ... ഗ്യാലക്സി മനോജോ... എനിക്കറിയില്ല... സിവിൽ ഡിഫൻസാണോ...
ഓഫീസർ: നമ്മുടെ ഹരിസാറിന് പണികൊടുത്ത ടീമാ .. അവൻ ഏതാന്നറിയാമോ നിനക്ക്..
യുവതി: ഇല്ല.... അറിയില്ല... എന്ത് പണിയാ കൊടുത്തെ മുവാറ്റുപുഴക്കാരൻ എങ്ങിനെയാ പത്തനംതിട്ടക്കാരന് പണികൊടുക്കുന്നെ
ഓഫീസർ: അതുകൊല്ലത്തിരുന്നപ്പോ കൊടുത്ത പണിയാ .. അവനെ ഒന്ന് തപ്പിപ്പിടിക്കാൻ പറ്റുമോ
യുവതി: അയ്യോ എനിക്കറിയില്ലലോ... ഞാൻ അവിടെ ആരോടെലും ചോദിച്ച് നോക്കാം
ഓഫീസർ: തപ്പിപ്പിടിച്ചെടുക്കണം... നമ്മുടെ ഒരു ഗ്ലാമറിന്റെ പ്രശ്ന.. പറ്റുവോ ഇല്ലയോ..
യുവതി: അയോ അത്.... ഞാനവിടെയുള്ളവവരോട് ഒന്ന് ചോദിച്ച് നോക്കട്ടെ....
ഓഫീസർ: ചോദിക്കാം എന്നല്ല.... അല്ലെങ്കിൽ ഞാനിപ്പോ ഡിഎഫ്ഒയുടെ കയ്യിൽ കൊടുക്കാം.. നീ ഇത് വേറെ ആരോടും പറയരുത്.. നിന്റെ ചങ്കിനോട് പോലും.. നമ്മുടെ സകല കോൺടാക്ടും വച്ച് അവനെ തപ്പിപ്പിടിക്കണം.. നീ അന്വേഷിച്ച് ഈ ഗ്യാലക്സി മനോജ് ആരാണെന്ന് തപ്പിപ്പിടിച്ച് എനിക്ക് എടുത്ത് തരണം
ഡിഎഫ്ഒയ്ക്ക് ഫോൺ കൈമാറുന്നു
ഡിഎഫ്ഒ: ഹലോ
യുവതി: ഹലോ സർ ഗുഡ് ഇവിനിങ്ങ്..
ഡിഎഫ്ഒ; ഗുഡ് ഈവിനിങ്ങ്.. അതേ ഞാൻ കൊല്ലത്തെ ഡിഎഫ്ഒ ആയിരുന്നു. അവിടെ മറുനാടൻ മലയാളി വീഡിയോ വിഷയം ഉണ്ടായിരുന്നു. ( ഇടയ്ക്ക് ഇടപെട്ട് എനിക്കറിയാമെന്ന് യുവതിയുടെ മറുപടി) ഞാൻ നമ്മുടെ നിശാന്ത് എന്ന് പറഞ്ഞയാളെ സപ്പോർട്ട് ചെയ്തു എന്നൊക്കെ പറഞ്ഞിട്ട് ഇവര് ശ്രീലേഖ മാഡത്തിന്റെ ------- വിധേയത്വവുമായിരുന്നു. അങ്ങിനെ ക്വട്ടേഷൻ കൊടുത്ത് എന്നെ അവിടുന്ന് മറ്റാനുള്ള ശ്രമം നടത്തി പത്തനംതിട്ടയിലോട്ട് മാറ്റുകയായിരുന്നു. അപ്പോ ഈ മനോജ് ഗ്യാലക്സി എന്നൊരുത്തനായിരുന്നു മറുനാടൻ മലയാളിയുടെ റിപ്പോർട്ടറായി പ്രവർത്തിച്ചത്. അവനാണ് നിശാന്തിന്റെ എതിരാളി,
അപ്പൊ കൊല്ലത്തുള്ളൊരു .......... ഒരു ഫ്രോഡുണ്ട്. അവൾ പക്ക ...... സ്ത്രീയാണ്. അവളാണ് ഈ മനോജ് ഗ്യാലക്സിയുമായുള്ള അവിഹിത ബന്ധത്തിൽ ക്വട്ടേഷൻ കൊടുത്തിട്ടാണ് ഈ പണി നടത്തിയത്. നിശാന്തനെയും എന്നെയും പണിഞ്ഞത്. നിശാന്തിനെ റിമൂവ് ചെയ്യുകയും എന്നെ ട്രാൻസ്ഫർ ചെയ്യുകയും ചെയ്തത്. പിന്നെ ഇവർ തമ്മിൽ സംസാരിച്ച ഫോൺ ഓഡിയോ ക്ലീപ്പ് ഉൾപ്പടെയുള്ള ക്ലീപ്പ് എന്റെ കൈയിലുണ്ട്. ഞാൻ കോടതിയിലൊക്കെ കൊടുത്തിട്ടുണ്ട്. പക്ഷെ നോട്ടിഫിക്കേഷൻ വരുന്നതുകൊണ്ട് ഞാൻ കരുതി പത്തനംതിട്ടയിൽ തന്നെ അങ്ങ് ജീവിച്ച് പോകാം എന്ന്. പിന്നെ മനോജ് എന്ന് പറയുന്നവൻ ഒരു ഫ്രോഡാണ്. അവൻ വളരെ മോശമായിട്ടാണ് ഓഫീസർമാരെയൊക്കെ ട്രീറ്റ് ചെയ്യുന്നത്. അവനെ അറിയാമോ മനോജ് ഗ്യാലക്സിയെ.
യുവതി: ഞാൻ കേട്ടിട്ടില്ലലോ സാറെ...
ഡിഎഫ്ഒ: അ... ഫേസ്ബുക്കിൽ അടിച്ചാൽ കാണാൻ പറ്റും... മനോജ് ഗ്യാലക്സി എന്ന അവന്റെ പേര്. മൂവാറ്റ്പുഴയാണ് അവന്റെ താമസം എന്നാണ് എനിക്ക് മനസിലാക്കാൻ കഴിഞ്ഞത്.
യുവതി: മൂവാറ്റ്പുഴയാണേൽ നമുക്ക് നോക്കാം സാറെ... ഏത് ലൊക്കേഷനാണെന്ന് നോക്കാം
ഡിഎഫ്ഒ: ആം... ഒരിക്കൽ അവനോട് സംസാരിച്ചപ്പോ പറയുവ... ഡിഎഫ്ഒ ഹരിസാർ നിന്നെ ഒന്ന് കോണ്ടാക്ട് ചെയ്യട്ടെ എന്നു ചോദിച്ചപ്പോ അവൻ പറയുവാ.... വേണ്ടടെ... വേണ്ട ആ പേടി അങ്ങ് മാറുമെന്ന്.... എനിക്കെന്ത് പേടി അവനെ... എനിക്കൊരു പുല്ലുമില്ല... കാരണം എനിക്ക് ഒന്നും പോകാനില്ല... ഏറിയാൽ ഇനി സസ്പെൻഷൻ. അത് ആറുമാസം കഴിഞ്ഞ ജോലിയിൽ കയറാം... പക്ഷെ ഭാര്യയും പെൺമക്കളുമൊക്കെ ഉള്ളതുകൊണ്ട്... രണ്ട് പെൺമക്കള... അവരെയൊക്കെയോർത്താ ഞാൻ പിന്നെ ഒന്നിനും പോകാത്തെ... പക്ഷെ അവൻ വിചാരിക്കുന്നത് നമ്മളൊക്കെ ഉണ്ണാക്കന്മാരാന്നാ...മനസിലായില്ലെ... അവന് ഈ അവളുമായിട്ടുള്ള അവിഹിതബന്ധം വച്ചാ ഇതൊക്കെ കളിക്കുന്നെ ...അവളൊരു ഫ്രാഡ് ഒരുത്തി കൊല്ലത്തുള്ളത്... അവളെക്കൂട്ടിയാണ് അവനീ പന്ന പരിപാടികളൊക്കെ കാണിക്കുന്നെ...
യുവതി; ഓഹോ അത് ശരി....
ഡിഎഫ്ഒ: അങ്ങിനെ ഒരു ഫ്രോഡാണ് അവൻ.. നാട്ടിലെ പെണ്ണുങ്ങളുമായ് കോൺടാക്ട് ചെയ്യുവ.. ഫേസ്ബുക്ക് വഴി... എന്നിട്ടവൻ നല്ല പിള്ള ചമയുക..മറുനാടനെ കൊണ്ട് ഉണ്ടാക്കുക ഇതൊക്കെയ അവന്റെ പരിപാടി.വേണ്ട.. വേണ്ടന്നു വച്ച നടക്കത്തില... അങ്ങിനെ ഞാൻ ഇറങ്ങിത്തിരിക്കുവാ. പത്ത് പതിനഞ്ച് വർഷം സർവ്വീസ്സുള്ളത്... എന്നാലും വേണ്ടില്ല.. ഇനി വരുന്നിടത്ത് വച്ച് കാണാം... ഇവനീ പെട്ടിമുടി ദുരന്തമൊക്കെയായിട്ട് ഇടപെട്ടിട്ടുണ്ടായിരുന്നു
യുവതി: ഓ.... ആ മനോജാണോ.... പക്ഷെ ആ മനോജ് നമ്മുടെ മൂന്നാർ ഭാഗത്തല്ലെ തൊടുപുഴക്കാരൻ.. ഞാൻ കേട്ടിട്ടുണ്ട്. ഇടുക്കിക്കാരനാണ്. തൊടുപുഴയിലെങ്ങാണ്ടാണ് ആൾടെ വീട്.
ഡിഎഫ്ഒ: അ... അതെ അതെ...
യുവതി: മൂവാറ്റുപുഴയല്ല...കാരണം അന്ന് അവിടെ അഡ്വ മനോജ് എന്നൊരാളും ഈ പുള്ളിയും ഉണ്ടായിരുന്നു.കാരണം ഞാനും പോയിട്ടുണ്ടായിരുന്നു മൂന്നാർ റസ്ക്യുവിൽ.അന്ന് ഞാൻ ഈ പേര് കേട്ടിട്ടുണ്ട് പക്ഷെ കണ്ടിട്ടില്ല. എനി ഞാൻ കണ്ടുപിടിച്ച് തരാം സറെ... സാറിന് ലൊക്കേഷൻ അറിഞ്ഞ പോരെ..എവിടെയാന്ന്
ഡിഎഫ്ഒ: ഉം.. അവന്റെ ലൊക്കേഷൻ... അവന്റെ ദൗർബല്യങ്ങൾ.... ഉം... അവനിട്ടൊരു പണി കൊടുക്കണം...അവനിതൊക്കെ വച്ച് വല്യ ആളായിട്ടെ.. സർക്കാറിനൊക്കെ മുകളിലാ അവൻ എന്ന കരുതുന്നെ... ഞാനെ എന്റെ ഫേസ്ബുക്ക് വാട്സ് ആപ്പിൽ അയച്ചുതരാം..
യുവതി: കുഴപ്പമില്ല സർ.. ഇന്നലെ എന്റെ എഫ് ബിയിൽ ഫ്രണ്ട് സജഷൻ വന്നപ്പോ ഞാൻ സർ ന് റിക്വസ്റ്റ് അയച്ചിട്ടുണ്ട്.
മറുനാടനെതിരെ വലിയ ഗൂഢാലോചനയാണ് ഹരികുമാർ നടത്തിയത്. യുവതിയുമായി നടത്തിയ ഫോൺ സംഭാഷണം പുറത്തായി. കൊല്ലം ജില്ലാ ഫയർഫോഴ്സ് ഓഫീസർ ആയിരുന്ന ഹരികുമാറിനെ പണീഷ്മെന്റ് എന്ന നിലയിലാണ് പത്തനംതിട്ടയിലേക്ക് മാറ്റിയത്. ഇദ്ദേഹത്തിനെതിരെ നിരവധി ആരോപണങ്ങൾ പലരിൽനിന്നും ഉണ്ടായിരുന്നു. സർക്കാരിന്റെയോ ഫയർ ആൻഡ് റെസ്ക്യു മേധാവിയുടെയോ അനുവാദമില്ലാതെ സിവിൽ ഡിഫൻസ് അംഗങ്ങൾക്ക് സർക്കാർ മുദ്രയുള്ള ഐഡന്റിറ്റി കാർഡ് നൽകിയതും വിവാദമായി. ഈ കാർഡുകൾ പിന്നീട് തിരിച്ചെടുത്തിരുന്നു.
മറുനാടനിലെ വാർത്തയ്ക്ക് പിന്നിൽ മനോജ് ഗാലക്സി എന്ന റിപ്പോർട്ടർ ആണെന്നും പറയുന്നു. അയാൾക്കിട്ട് പണി കൊടുക്കണമെന്നാണ് ആവശ്യം. മനോജിന്റെ ദൗർബല്യങ്ങൾ മനസ്സിലാക്കി പണി കൊടുക്കാനാണ് നിർദ്ദേശം. തനിക്ക് ഇനിയും 15 വർഷം സർവീസ് ഉണ്ടെന്നും ഇനിയും അതൊന്നും കാര്യമാക്കുന്നില്ലെന്നും ഏറിയാൽ ഒരു സസ്പെൻഷൻ കിട്ടുമെന്നും പറയുന്നു. യുവതിയെ വിളിച്ച് വിവരങ്ങൾ അവതരിപ്പിക്കുന്നത് ഹരികുമാറാണ്. സുഹൃത്തിന്റെ ഫോണിൽ നിന്നാണ് വിളി. തന്നെ സ്ഥലം മാറ്റിയ ഐപിഎസ് ഓഫീസർ ശ്രീലേഖയെ കുറിച്ചും വളരെ മോശമായി സംസാരിക്കുന്നുണ്ട്. 2020-21ൽ ബാഡ്ജ് ഓഫ് ഹോണർ ഇയാൾക്ക് ലഭിച്ചിരുന്നു എന്നതാണ് അശ്ചര്യജനകം. മനോജ് ഗാലക്സി എന്ന ഒരു റിപ്പോർട്ടർ മറുനാടനില്ലെന്നതാണ് വസ്തുത. പത്തനംതിട്ട മീഡിയയാണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. ഈ വാർത്തയ്ക്ക് ആധാരമായ ഫോൺ സംഭാഷണം മറുനാടനും ലഭിച്ചു.
കൊല്ലത്ത് ജില്ലാ ഫയർ ഓഫീസറുടെ ഒത്താശയോടെ സമാന്തര സർക്കാർ സംവിധാനം എന്ന രീതിയിൽ നിഷാന്ത് സിവിൽ ഡിഫൻസിനായി ഓഫീസ് വരെ നടത്തിയിരുന്നു. ഇതിന്റെ മറവിലാണ് സിവിൽ ഡിഫൻസിലേക്ക് വരുന്ന സ്ത്രീകളെ വ്യാജ വാഗ്ദാനങ്ങൾ നൽകി നീശാന്ത് ചൂഷണം ചെയ്തത്. സിവിൽ ഡിഫൻസിലേക്ക് എത്തുന്നവർക്ക് ഫയർഫോഴ്സിൽ സ്ഥിരനിയമനം ഉൾപ്പടെയുള്ള വ്യാജവാഗ്ദാനങ്ങളാണ് ഇയാൾ നൽകിയത്. ഈ വാഗ്ദാനങ്ങളിലുടെയാണ് മാനസീകമായി പല ഉദ്യോഗാർത്ഥികളെയും ഇയാൾ ചൂഷണം ചെയതത്.
പീഡനം അടക്കമുള്ള പരാതികൾ ഉണ്ടായ സാഹചര്യത്തിലാണ് നടപടികൾ അന്നുണ്ടായത്. പ്രശ്നം ചൂണ്ടിക്കാട്ടി നിഷാന്തിന്റെ മേൽഉദ്യോഗസ്ഥനായ ജില്ലാഫയർ ഓഫീസർക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിരുന്നില്ല. ഇതിനുപുറമെ പലവിധത്തിലുള്ള ഭയം കാരണം പലരും ഇയാൾക്കെതിരെ പരാതി നൽകാൻ തയ്യാറായില്ല, എന്നാൽ മറുനാടൻ വാർത്ത പുറത്ത് വിട്ടതോടെ ഇയാൾക്കെതിരെ പരാതിയുമായി സ്ത്രീകൾ രംഗത്തെത്തി. തുടർന്ന് വകുപ്പ് മേധാവി നേരിട്ടുനടത്തിയ അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെടുകയും കുറ്റക്കാർക്കെതിരെ നടപടി എടുക്കുകയുമായിരുന്നു.
കൊല്ലത്ത് ജില്ലാതല പരിശീലനത്തിന്റെ സമാപന ദിവസമാണ് കോവിഡ് മാനദണ്ഡം ലംഘിച്ച് അംഗങ്ങൾക്കായി പരിപാടികൾ സംഘടിപ്പിച്ചത്. ഡാൻസും പാട്ടും ഒക്കെയായി കോവിഡ് മാനദണ്ഡത്തിന്റെ പരിപൂർണ്ണലംഘനമായിരുന്നു നടന്നത്. തിരുവനന്തപുരം ഫയർ ഓഫീസർ അന്വേഷണം നടത്തി പരാതി ശരിയാണെന്നും കണ്ടെത്തി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഇത്തരം വീഴ്ച്ചകൾ നിയന്ത്രിക്കാൻ ചുമതലയുള്ള ജില്ലാ ഓഫീസർ തന്നെ ഗുരുതരവീഴ്ച്ചയ്ക്ക് കൂട്ടുനിന്നതായും അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്.
Stories you may Like
- മുതിർന്ന ആർഎസ്എസ് നേതാവ് ആർ ഹരി അന്തരിച്ചു
- മോദിപ്പേടിയിൽനിന്ന് പ്രതിപക്ഷം ഇ.ഡിപ്പേടിയിലേക്ക്!
- പോക്സോ കേസിൽ പ്രതിയായ അദ്ധ്യാപകനെ കോടതി കുറ്റവിമുക്തനാക്കി
- പാർക്കിങ് സ്ഥലത്ത് കിടന്നുറങ്ങി; കാർ ഇടിച്ച് മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം
- യുകെയിൽ മറ്റൊരു തൊഴിൽ മേഖല കൂടി കുടിയേറ്റക്കാർക്ക് നഷ്ടമാകുന്ന സാഹചര്യം
- TODAY
- LAST WEEK
- LAST MONTH
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്