അമേരിക്കയിലെ മയോ ക്ലിനിക്കിൽ ചികിത്സയിലായിരിക്കെ ഇറക്കിയ ഉത്തരവിനെതിരെ കേസു കൊടുത്തത് കളി കാര്യമാക്കി; ആക്ട് പൊളിച്ചെഴുതി 100 ഡിവൈഎസ്പിമാരുടെ പ്രൊമോഷൻ സ്ഥിരപ്പെടുത്തി; തരംതാഴ്ത്തിയവരിൽ ഉണ്ണിത്താൻ കേസിലേയും സമ്പത്ത് വധക്കേസിലെയും പ്രതികൾ; ഇഷ്ടക്കാരനായ വാഹന മോഷണക്കേസിലെ നായകന് സ്ഥാനക്കയറ്റം; എസ് എഫ് ഐക്കാരെ അടിച്ച ഉദ്യോഗസ്ഥനും പണി കിട്ടി; പൊലീസ് ഇനി പിണറായിയുടെ കൈപ്പിടിയിൽ
പി വിനയചന്ദ്രൻ
തിരുവനന്തപുരം: പതിനൊന്ന് ഡിവൈഎസ്പിമാരെ സിഐമാരായി തരംതാഴ്ത്താൻ മുഖ്യമന്ത്രി പിണറായി വിജയനെടുത്ത ഐതിഹാസികമായ തീരുമാനത്തിനു പിന്നിൽ ഒരു വാശിയുടെ കഥയുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ അമേരിക്കയിലെ മയോ ക്ലിനിക്കിലെ ചികിത്സയ്ക്കിടെ മുഖ്യമന്ത്രി ഓൺലൈനിലൂടെ ഒപ്പിട്ട് ഇറക്കിയ ധീരമായ ഒരു ഉത്തരവിനെ ചോദ്യംചെയ്ത് കേസുകൊടുത്ത ഏമാന്മാർക്കുള്ള എട്ടിന്റെ പണിയാണ് ഈ തരംതാഴ്ത്തൽ. ഇരട്ടച്ചങ്കനെ കോടതിയിൽ വെല്ലുവിളിച്ച ഡിവൈഎസ്പിമാർക്ക് യൂണിഫോമിലെ നക്ഷത്രം കുറഞ്ഞു. അധികമാരും അറിയാത്ത ഈ വാശിയുടെ കഥ മറുനാടൻ പുറത്തുവിടുന്നു.
കേരളാ പൊലീസിൽ ഏറെക്കാലമായി ഒരു മൂപ്പിളമ തർക്കമുണ്ടായിരുന്നു. ഡയറക്ട് ഹെഡ്കോൺസ്റ്റബിൾ ബാച്ചിൽ പെട്ടവരും ഡയറക്ട് എസ്ഐ ബാച്ചിൽ പെട്ടവരും തമ്മിലുള്ള സീനിയോരിറ്റി തർക്കം. രണ്ടുപേർക്കും ഇടയ്ക്കിടെ സീനിയോരിറ്റി കിട്ടുമായിരുന്നു. 2014ൽ ഡയറക്ട് എസ്ഐമാർക്ക് സീനിയോരിറ്റി കിട്ടി. ഇതിനെ എതിർത്ത് രണ്ടു കൂട്ടരും കേസ് നൽകി. 2014ൽ റിവൈസ് ചെയ്ത് ഡയറക്ട് എസ്ഐമാർക്ക് സീനിയോരിറ്റി നൽകി. വീണ്ടും കേസായി 2015ൽ ഫൈനലൈസ് ചെയ്യാൻ അനുവദിച്ചില്ല. അപ്പോൾ തസ്തികകൾ വേക്കന്റായി. എ.പ്രമോദ് കുമാറിനു ശേഷം ആർക്കും ഡിവൈ.എസ്പിമാരാൻ പറ്റാത്ത സ്ഥിതിയുണ്ടായി. വേക്കൻസി വന്നപ്പോൾ ആദ്യം സിഐയായ ഡയറക്ട് എസ്ഐമാരുടെ ലിസ്റ്റിൽ നിന്ന് ഡിവൈഎസ്പിമാരായി താത്കാലിക പ്രമോഷൻ നൽകി. അതിനു മുന്നിലുണ്ടായിരുന്ന പ്രൊമോഷൻ ആകാതെ കിടന്ന എല്ലാവരെയും എടുക്കേണ്ടി വന്നു. അങ്ങനെ മുഹമ്മദ് ഫാരി അടക്കമുള്ള വിവാദ നായകരെ ഡിവൈഎസ്പിമാരാക്കി. 2018ൽ ശേഷിക്കുന്നവരുടെ സീനിയോരിറ്റി സെറ്റിൽ ചെയ്തു.
2018 അവസാനം വകുപ്പുതല സ്ഥാനക്കയറ്റ സമിതി 9ദിവസം യോഗം ചേർന്നു. ആദ്യഘട്ടത്തിൽ 25പേർ തരംതാഴ്ത്തപ്പെടുമെന്ന സ്ഥിതിയുണ്ടായി. പിന്നീട് ചിലർ അപ്പീൽ നൽകി. ശിക്ഷാ നടപടി ഇളവുചെയ്തു കൊടുത്തു. അങ്ങനെ 12 പേരായി. കടന്നുകൂടിയവരിൽ പലരുംക്രൈം കേസുകളിൽ പ്രതികളാണ്. പക്ഷേ ഇവർക്കെതിരേ ശിക്ഷാനടപടിയില്ലാത്തതിനാൽ രക്ഷപെട്ടു. കേരള ചരിത്രത്തിൽ ഡി.പി.സി ചേരാതെ സിഐ, ഡിവൈഎസ്പി പ്രമോഷൻ ഇത് രണ്ടാംവട്ടമാണ്. നേരത്തേ യു.ഡി.എഫ് സർക്കാരിന്റെ അവസാന കാലത്ത് ചെന്നിത്തല ഇത്തരം പ്രമോഷൻ നടത്തിയിരുന്നു. അന്ന് തുടങ്ങിയത് ഇപ്പോഴും തുടർന്നു.
സംഭവം വിവാദമായതോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഐതിഹാസികമായ നിലപാടെടുത്തു. അമേരിക്കയിൽ മയോ ക്ലിനിക്കിൽ ചികിത്സയിലിരിക്കെയാണ് ആ ഓൺലൈൻ ഉത്തരവിറക്കിയത്. ഫയൽ ഓൺലൈനിൽ അയച്ചുകൊടുത്തത് പരിശോധിച്ച് മുഖ്യമന്ത്രി ഉത്തരവിറക്കുകയായിരുന്നു. ഇനി സീനിയോരിറ്റി ലിസ്റ്റുകൾ ഫൈനലൈസ് ചെയ്തത് വകുപ്പുതല സ്ഥാനക്കയറ്റ സമിതി കൂടി സെലക്ട് ലിസ്റ്റിലൂടെയേ പ്രൊമോഷൻ നടത്താവൂ എന്നായിരുന്നു ഉത്തരവ്. താത്കാലിക പ്രൊമോഷൻ ഇനി വേണ്ടെന്നും ഉത്തരവിലുണ്ടായിരുന്നു.
ഡയറക്ട് എച്ച്.സി, എസ്ഐ തർക്കം ഇതോടെ തീർന്നെന്നാണ് എല്ലാവരും കരുതിയത്. പിന്നീടാണ് താത്കാലിക ലിസ്റ്റിലെ അബദ്ധം മുഖ്യമന്ത്രി തിരിച്ചറിഞ്ഞത്. താത്കാലിക പ്രൊമോഷൻ കൊടുക്കുന്നത് ഒരു തരത്തിലുള്ള പരിശോധനയും കൂടാതെയാണ്. ഒരു ലിസ്റ്റെടുത്ത് വച്ച് എല്ലാവരെയും പ്രൊമോട്ട്ചെയ്തു.
താത്കാലിക ലിസ്റ്റിലെ കുഴപ്പക്കാരെ എൽ.ഡി.എഫ് സർക്കാർ മാറ്റിനിർത്താൻ തുടങ്ങിയത് ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചു. ഇത് അവർ കോടതിയിൽ ചോദ്യം ചെയ്തു. താത്കാലിക സ്ഥാനക്കയറ്റത്തിൽ മാറ്റിനിർത്താൻ പാടില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് കൊടുത്തു. പൊലീസ് ആക്ടിലെ 101 (6) സെക്ഷൻ എടുത്തിട്ടു. കേരളാ സർവീസ് റൂളിന് വിരുദ്ധമാണിത്. ഇൻക്രിമെന്റ് തടയൽ അടക്കമുള്ള ശിക്ഷകിട്ടിയവരേയും പ്രൊമോഷന് പരിഗണിക്കാം. സംസ്ഥാന സർക്കാർ ജീവനക്കാർക്ക് സർവീസ് ചട്ടങ്ങളും കെ.എസ്.എസ്.ആറുമാണ് ശിക്ഷാനടപടിക്കും സ്ഥാനക്കയറ്റത്തിനും. പൊലീസിനും ഇത് ബാധകം. വ്യത്യസ്ത നിയമമില്ലെന്ന് സർക്കാർ നിലപാടെടുത്തു. പൊലീസായതിനാൽ കൂടുതൽ കടുപ്പമാവുകയേയുള്ളൂ. മുൻകാല പ്രാബല്യത്തോടെയുള്ള ഇൻക്രിമെന്റ് തടയൽ മൈനർ ശിക്ഷയാക്കി മാറ്റി വകുപ്പുതല സമിതി സർക്കാരിനെ കബളിപ്പിക്കാൻ ശ്രമിച്ചു. ചട്ടവിരുദ്ധമായതിനാൽ ഹൈക്കോടതി അംഗീകരിച്ചില്ല. പക്ഷേ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ അംഗീകരിച്ചു.
തരംതാഴ്ത്തുമ്പോൾ നിയമപ്രശ്നമാവും എന്നതിനാൽ 101(6) സർക്കാർ ഭേദഗതി ചെയ്ത് എടുത്തുകളഞ്ഞു. പൊലീസ് ആക്ടിലും കെ.എസ്.എസ്.ആറിലും രണ്ട് തരം നിയമം പറ്റില്ലെന്നായിരുന്നു പിണറായിയുടെ നിലപാട്. താത്കാലിക പ്രൊമോഷൻ കൊടുത്തപ്പോഴേ പറഞ്ഞിരുന്ന വ്യവസ്ഥയാണ് ഏറെ കടുപ്പം. വകുപ്പുതല സമിതിയുടെ നടപടിക്ക് അനുസൃതമായിരിക്കും സ്ഥാനക്കയറ്റം എന്നാണ് വ്യവസ്ഥ. ഈ വ്യവസ്ഥ ചോദ്യം ചെയ്ത് കേസുകളുണ്ടായപ്പോൾ മുഖ്യമന്ത്രി വജ്രായുധം പ്രയോഗിച്ചു. കുഴപ്പക്കാരായ 11പേരെ തരംതാഴ്ത്തി. ഡിവൈഎസ്പി ആകേണ്ടിയിരുന്ന 20 സിഐമാരും പുറത്തായി. തരംതാഴ്ത്തപ്പെട്ടവർ തസ്തികയോടെ തരംതാഴ്ത്തപ്പെട്ടു. എന്നാൽ പാർട്ടിക്കും മുഖ്യമന്ത്രിക്കും വേണ്ടപ്പെട്ട 100 പേർ ഡിവൈഎസ്പിമാരായി സ്ഥിരപ്പെടുകയും ചെയ്തു. നേരത്തേ താത്കാലിക സ്ഥാനക്കയറ്റം നേടിയിരുന്നവരാണിവർ.
തരംതാഴ്ത്തിയവരിൽ ഉണ്ണിത്താൻ വധശ്രമക്കേസിൽ സിബിഐ പ്രതിയാക്കിയ ആളും പാലക്കാട് സമ്പത്ത് വധക്കേസിലെ പ്രതിയുമുണ്ട്. നെയ്യാറ്റിൻകര സിഐ ആയിരിക്കെ കേസിൽ പെട്ട വാഹനം അടിച്ചുമാറ്റിയതിന് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ പ്രതിയായ ഡിവൈഎസ്പിക്കു പോലും താത്കാലിക നിയമനം സ്ഥിരപ്പെടുത്തി നൽകി. എസ്.എഫ്.ഐക്കാരെ തല്ലിച്ചതച്ച ഡിവൈഎസ്പിക്ക് ഒരു ദിവസത്തെ ശിക്ഷ കിട്ടിയതിന്റെ പേരിൽ തരംതാഴ്ത്താൻ തീരുമാനിച്ചിട്ടുണ്ട്. പത്തനംതിട്ടയിലെ കോടതി സ്വകാര്യ കേസിൽ ശിക്ഷിക്കപ്പെട്ട മധുബാബു കോടതിയിൽ നിന്ന് 2ദിവസം സ്റ്റേ നേടിയിരിക്കുകയാണ്.
ചുരുക്കത്തിൽ ഈ 11പേരെ തരംതാഴ്ത്തിയതിലൂടെ പൊലീസ് സേനയെ മുഴുവൻ പിണറായി വിജയൻ തന്റെ ചൊൽപ്പടിയിലാക്കിയിരിക്കുകയാണ്. എന്തെങ്കിലും നടപടി നേരിട്ടാൽ സ്ഥാക്കയറ്റം പോകുമോ എന്ന പേടിയുള്ളതിനാൽ പൊലീസ് ഉദ്യോഗസ്ഥർ പിണറായിയുടെ കൈപ്പിടിയിലായിരിക്കും.
Stories you may Like
- സിദ്ധാർത്ഥനെതിരെ ഒരു പെൺകുട്ടിയും പരാതി നൽകിയിട്ടില്ല
- മജിസ്ട്രേറ്റ് പുറത്തുനിർത്തിയെന്ന വാർത്തയോട് പ്രതികരിച്ചു സി കെ ശശീന്ദ്രൻ
- ഹരിപ്പാടിലെ ലോക്കൽ മർദ്ദനത്തിൽ വഴിത്തിരവ്; അരുണിന്റെ പോരാട്ടം മുമ്പോട്ട്
- മോദിക്കും പിണറായിക്കും ഒരേ സ്വരം; രണ്ടു പേരുടെയും ലക്ഷ്യം രാഹുൽ ഗാന്ധി: വി ഡി സതീശൻ
- താനൂരിലെ കസ്റ്റഡി മരണത്തിൽ എസ്ഐ അടക്കം എട്ട് പേർക്ക് സസ്പെൻഷൻ
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍