എട്ട് വിരലിലും മരതകവും രത്നവും പതിച്ച സ്വർണ്ണ മോതിരങ്ങൾ; കഴുത്തിൽ രുദ്രാക്ഷം സ്വർണ്ണത്തിൽ കെട്ടിയ മാല; ഒറ്റ നോട്ടത്തിൽ ശ്രദ്ധ പതിയുന്ന സ്വർണ്ണ ബ്രെയ്സ് ലെറ്റ് കൈയിലും; സിംഗപ്പൂരിലുള്ളത് കൺസ്ട്രക്ഷൻ കമ്പനി; കാറുകൾക്ക് ബുള്ളറ്റ് പ്രൂഫ് നിർമ്മിക്കുന്ന ഇന്ത്യൻ സ്ഥാപനത്തിന്റെ ഉടമ; ഷെട്ടി ജീവനും കൊണ്ടോടിയ 1250 കോടിയുടെ 'രണ്ടാമൂഴം' പ്രോജക്ട് ഏറ്റടുക്കുന്നത് ചങ്ങനാശ്ശേരിക്കാരനായ ഹൈദരാബാദുകാരൻ; ഒടിയൻ ശ്രീകുമാർ മേനോൻ പുഷ് ചെയ്യുന്ന ഡോ എസ് കെ നാരായണന്റെ കഥ
എം മനോജ് കുമാർ
കോട്ടയം: ശതകോടീശ്വരനെന്ന് കേൾക്കുമ്പോൾ മലയാളിയുടെ മനസ്സിൽ ഓടിയെത്തുന്നത് എം.എ.യൂസഫലിയേയും രവി പിള്ളയേയും പേരുകളാണ്. എന്നാൽ അവർ പോലും ചെയ്യാൻ ഭയക്കുന്ന റിസ്ക് എടുക്കുകയാണ് മറ്റൊരു മലയാളി. ഇതോടെ ഏവരേയും ഞെട്ടിച്ച് ശതകോടികളുള്ള ഒരു മലയാള ഗ്രൂപ്പ് കൂടി കേരളത്തിൽ ചർച്ചയാവുകയാണ്. ശ്രീകുമാർ മേനോന്റെ ആയിരംകോടി മോഹൻലാൽ ചിത്രമായ രണ്ടാമൂഴത്തിന് പുതിയ നിർമ്മാതാവ് എത്തുകയാണ്. എംടി കനിഞ്ഞാൽ ഈ ചിത്രം സഫലമാകും. കോടതിയുടെ നൂലാമാലകളിൽ കുടുങ്ങിയ രണ്ടാമൂഴം ശ്രീകുമാർ മേനോന് എംടി തിരികെ നൽകിയാൽ ഡോ. എസ് കെ നാരായണന് അതിന്റെ നിർമ്മാതാവും. എന്നാൽ ഇത് വെറും അവകാശവാദമാണെന്നും എംടിയെ അനുനയിപ്പിക്കാൻ ശ്രീകുമാർ മേനോന് കഴിയില്ലെന്നുമാണ് സിനിമാ ലോകത്തിന്റെ വിലയിരുത്തൽ.
സിംഗപ്പൂരിലെ കിരീടം വയ്ക്കാത്ത രാജാവായി അരങ്ങുവാണ മലയാളിയും അവരുടെ ഗ്രൂപ്പും കൂടിയാണ് മഹാഭാരത കഥ വെള്ളിത്തിരയിലെത്തിക്കാനെത്തുന്നത്. ശതകോടികൾ ഉള്ള സിംഗപ്പൂരിലെ മലയാളി കൺസ്ട്രക്ഷൻ ഗ്രൂപ്പ് ആയ എസ്എംബിസിയും അതിന്റെ അധിപനായ ഡോക്ടർ എസ്.കെ.നാരായണനാണ് 1200 കോടി രൂപയുടെ മഹാഭാരതം സിനിമാ പ്രൊജക്റ്റിലൂടെ കേരളത്തിൽ രംഗപ്രവേശം ചെയ്യുന്നത്. മലയാളികൾ അടങ്ങിയ ശതകോടികളുടെ ബിസിനസ് സാമ്രാജ്യ അധിപന്മാരുടെ പട്ടികയിലേക്കാണ് മലയാളികൾക്കിടയിൽ അധികം അറിയപ്പെടാത്ത ഒരു ബിസിനസ് ഐക്കൺ കൂടി കടന്നുവരുന്നത്. . ഡോക്ടർ എസ്.കെ.നാരായണൻ. അതുകൊണ്ട് കൂടിയാണ് ശ്രീകുമാർ മേനോന്റെ നീക്കങ്ങളിൽ സംശയം വരുന്നത്. ഒരു കാരണവശാലും രണ്ടാമൂഴം ശ്രീകുമാർ മേനോന് നൽകില്ലെന്ന് എംടി തന്നെ പലരോടും സംസാരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സംശയങ്ങൾ ഏറെയുമാണ്.
യുഎഇ ആസ്ഥാനമായ ഷെട്ടി ഗ്രൂപ്പിന്റെ അധിപനായ ബി.ആർ.ഷെട്ടി പിൻവാങ്ങിയ 1000 കോടി രൂപയുടെ രണ്ടാമൂഴം സിനിമാ പ്രോജക്ട് ഏറ്റെടുത്ത് അത് 200 കോടി കൂടി വർധിപ്പിച്ചു കൊണ്ടാണ് എസ്.കെ.നാരായണൻ കേരളത്തിലേക്ക് രംഗപ്രവേശം ചെയ്യുന്നത്. തെലുങ്ക് ഇതിഹാസ സിനിമ ബാഹുബലിക്ക് തത്തുല്യമോ അതിനപ്പുറമോ നിന്ന് മഹാഭാരതം തന്നെ പുനസൃഷ്ടിക്കാൻ കൂടി വേണ്ടിയാണ് നാരായണൻ എത്തുന്നതെന്നാണ് അവകാശവാദം. പ്രമുഖ വിവരാവാകാശ പ്രവർത്തകൻ ജോമോൻ പുത്തൻപുരക്കലാണ് എസ്.കെ.നാരായണനെ കേരളത്തിൽ അവതരിപ്പിക്കുന്നത്. എന്നാൽ ഒടിയൻ സിനിമയിൽ ഏറെ വിവാദങ്ങളുണ്ടാക്കിയ ്ശ്രികുമാർ മേനോനെ മോഹൻലാൽ പോലും സംശയത്തോടെയാണ് കാണുന്നത്. ഇതിനിടെയാണ് നിർമ്മാതാവായെന്ന വെളിപ്പെടുത്തലെത്തുന്നത്.
ജോമോന്റെ ഫെയ്സ് ബുക്ക് പോസ്റ്റിൽ മഹാഭാരതം സിനിമാനിർമ്മാണ ഉടമ്പടിയിൽ ജോമോന്റെ സവിധത്തിൽ സിനിമാ സംവിധായകൻ ശ്രീകുമാർ മേനോനും എസ്.കെ.നാരായണനും ഒപ്പ് വയ്ക്കുന്ന ചിത്രം ജോമോൻ തന്റെ ഫെയ്സ് ബുക്ക് പേജ് വഴി പരസ്യപ്പെടുത്തിയപ്പോഴാണ് ആരാണ് എസ്.കെ.നാരായണൻ എന്ന് കേരളം അന്വേഷിച്ച് തുടങ്ങിയത്. 1000 കോടി രൂപയുടെ എംടിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന രണ്ടാമൂഴം പ്രോജക്ട് പ്രഖ്യാപിച്ച ശേഷം ബി.ആർ.ഷെട്ടി മുങ്ങിയപ്പോൾ ഇതേ പ്രോജക്ട് 1200 കോടിക്ക് മഹാഭാരതം എന്ന പേരിൽ സാക്ഷാത്ക്കരിക്കാൻ എസ്.കെ.നാരായണൻ ഒരുങ്ങുന്നു എന്നതുകൊണ്ട് തന്നെ നാരായണനെ കേരളം ശ്രദ്ധിക്കുന്നത്.
എംടിയുടെ മാത്രമല്ല മലയാളികളുടെ കൂടി സ്വപ്ന സിനിമയാണ് മഹാഭാരതം. അത് പൂവണിയിക്കാൻ കൂടിയാണ് നാരായണൻ എത്തുന്നതും. കോയമ്പത്തൂരിൽ 200 ഏക്കർ സ്ഥലം ഏറ്റെടുത്ത് ആ സ്ഥലത്ത് മഹാഭാരത രംഗങ്ങൾ പുനർ നിർമ്മിക്കാൻ വേണ്ടിയാണ് ശ്രീകുമാരമേനോനും എസ്.കെ.നാരായണനും കൂടി തീരുമാനിച്ചത്. രണ്ടാമൂഴത്തിന്റെ പേരിൽ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയാക്കിയാണ് എസ്.കെ. നാരായണൻ ഈ സിനിമാ പ്രോജെക്ട് വഴി കേരളത്തിൽ രംഗപ്രവേശം ചെയ്യുന്നത്.
ആരാണ് ഈ എസ്.കെ.നാരായണൻ
കേരളവുമായി എസ്.കെ.നാരായണന് എന്താണ് ബന്ധം. 50000 കോടി രൂപയുടെ ആസ്തിയുള്ള ഈ ബിസിനസ് ഗ്രൂപ്പിന്റെ ലക്ഷ്യമെന്ത്? എന്താണ് കേരളത്തിലെ ഈ ഗ്രൂപ്പിന്റെ പദ്ധതികൾ? നമുക്ക് മലയാളികളുടെ ഈ പുതിയ ഐക്കണെ നേരിട്ട് അറിയാം. 50000 കോടിയോളം വരുന്ന സിംഗപ്പൂർ കേന്ദ്രമാക്കിയ എസ്എം ബിസി ഗ്രൂപ്പിന്റെ അധിപനാണ് ഡോക്ടർ എസ്.കെ.നാരായണൻ. തനി ചങ്ങനാശേരിക്കാരനും ചങ്ങനാശേരിയിൽ വേരുകളുള്ള കുടുംബത്തിലെ അംഗവുമായ നാരായണൻ പക്ഷെ കഴിഞ്ഞ 30 വർഷമായി ഹൈദരാബാദിൽ സെറ്റിൽ ചെയ്തിരിക്കുകയാണ്. കുടുംബവും അടുത്ത കുടുംബങ്ങളും എല്ലാം ഹൈദരാബാദിൽ തന്നെ.
എട്ട് വരിലലും മരതകവും രത്നവും പതിച്ച് സ്വർണ്ണ മോതിരങ്ങൾ, കഴുത്തിലുള്ളത് ഒർജിനൽ രുദ്രാഷം സ്വർണ്ണത്തിൽ കെട്ടിയ മാല, ഒറ്റ നോട്ടത്തിൽ ആരുടേയും ശ്രദ്ധപതിയുന്ന സ്വർണ്ണ ബ്രെയ്സ് ലെറ്റ് കൈയിൽ, കാഷായവും വെള്ളയും ചേർന്ന വസ്ത്രമാണ് ധരിക്കുന്നതും. സിംഗപ്പൂരിൽ ഇരുന്നുകൊണ്ടാണ് എസ്.കെ.നാരായണൻ തന്റെ ബിസിനസ് ഗ്രൂപ്പിനെ നയിക്കുന്നത്. സിംഗപ്പൂരിലെ കൺസ്ട്രക്ഷൻ രംഗത്ത് എസ്എംബിസി ശ്രദ്ധ കേന്ദ്രികരിക്കുമ്പോൾ ഇന്ത്യയിലെ വിവിധ ബിസിനസുകളിൽ ഈ ഗ്രൂപ്പ് ശ്രദ്ധിക്കുന്നുണ്ട്. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് നിർമ്മാണം, കാറുകളെ ബുള്ളറ്റ് പ്രൂഫ് ആക്കി മാറ്റുന്ന കമ്പനി, റിയൽ എസ്റ്റേറ്റ് രംഗം, കൺസ്ട്രക്ഷൻ കമ്പനികൾ, ഡൽഹിയിലും ബംഗ്ളാവുമുണ്ട്. ഈ കമ്പനിയുടെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും കാറുകളും ഏറ്റെടുക്കുന്നത് പ്രതിരോധ വകുപ്പ് തന്നെയാണ്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഈ ബിസിനസ് ഗ്രൂപ്പിന് ആസ്തികളും ബിസിനസ് സംരംഭങ്ങളുമുണ്ട്.
റിസോർട്ടുകൾ തുടങ്ങി വൻകിട സംരംഭങ്ങളിലാണ് നാരായണന്റെ ഗ്രൂപ്പ് ശ്രദ്ധയൂന്നുന്നത്. യുപി നോയിഡയിൽ കൊട്ടാര തുല്യമായ ഒരു ബംഗ്ളാവ് നാരായണനുണ്ട്. മറുനാടന് ലഭിക്കുന്ന വിവരങ്ങൾ പ്രകാരം കേരളത്തിലെ കണ്ണായ സ്ഥലത്തെ ഭൂമികളും റിസോർട്ടുകളും വൻകിട സ്ഥാപനങ്ങളും നാരായണന്റെ കമ്പനിയായ എസ്എം ബിസി ഗ്രൂപ്പിന്റെ പിടിയിൽ അമരുകയാണ്. വർക്കലയിലെ ഒരു റിസോർട്ട് താമസിയാതെ ഈ ഗ്രൂപ്പിന്റെ കയ്യിൽ അമരും. പല ഭൂമികളും ഏറ്റെടുക്കാൻ ഒരുങ്ങുകയാണ് എസ്എംബിസി. അതോടൊപ്പം കേരളത്തിന്റെ പല സ്ഥാപനങ്ങളും ഈ ഗ്രൂപ്പിന്റെ കയ്യിൽ അമരും. കേരളത്തിൽ വൻ മുതൽമുടക്കിനാണ് നാരായണന്റെ ഗ്രൂപ്പ് ഒരുങ്ങുന്നത്. കൊല്ലത്തും ഒട്ടനവധി സ്ഥാപനങ്ങൾ ഏറ്റെടുക്കാൻ ഗ്രൂപ്പ് ഒരുങ്ങുന്നുണ്ട്.
'30 വർഷമായി സിനിമ കണ്ടിട്ട്. എനിക്ക് സിനിമാ മോഹങ്ങൾ ഇല്ല. പക്ഷെ സിനിമകൾ ഇഷ്ടവുമാണ്. പക്ഷെ മഹാഭാരതം അത് പൂർത്തീകരിക്കാൻ അതിന്റെ പിന്നിൽ വലിയ ഉദ്യമം വേണം. ഇത് മലയാളികൾക്കാണ് എങ്കിൽ കൂടി ലോകമെങ്ങുമുളവർക്ക് കൂടിയാണ്. അതിനാൽ ഈ സിനിമാ നിർമ്മാണത്തിൽ ഞാൻ ഒപ്പു വയ്ക്കുകയാണ്.'' മഹാഭാരതം ഒപ്പ് വച്ചപ്പോൾ അടുത്ത സുഹൃത്തായ ജോമോൻ പുത്തൻപുരക്കലിനോടും സംവിധായകൻ ശ്രീകുമാർ മേനോനുമായി എസ്.കെ.നാരായണൻ പറഞ്ഞു. പുഷ് എന്ന പരസ്യ കമ്പനി നടത്തിയിരുന്ന ശ്രീകുമാർ മേനോൻ ഒടിയൻ എന്ന സിനിമയാണ് ആദ്യമായി സംവിധാനം ചെയ്യുന്നത്.
മിസ്സിസ് നാരായണയും അവിവാഹിതരായ രണ്ടു ആൺ മക്കളും ഒരു പെൺകുട്ടിയും അടങ്ങുന്ന നാരായണന്റെ കുടുംബം തന്നെയാണ് ശതകോടികൾ ആസ്തിയുള്ള ഈ ബിസിനസ് ഗ്രൂപ്പ് നയിക്കുന്നത്. 1200 കോടി രൂപ മുടക്കിയുള്ള മഹാഭാരതം പ്രൊജക്റ്റിന്റെ കൂടുതൽ വിവരങ്ങൾ നായകനായ മോഹൻലാലും സംവിധായകനായ ശ്രീകുമാരൻ മേനോനും എസ്.കെ.നാരായണനും കൂടി അടുത്ത് തന്നെ പുറത്തുവിടും. സിനിമ മാത്രമല്ല നാരായണന്റെ ലക്ഷ്യം. കേരളത്തിൽ ഒരു ബിസിനസ് സാമ്രാജ്യം കൂടിയാണ് എന്ന് വരുമ്പോഴാണ് ശതകോടികളുമായി കേരളത്തെ നിയന്ത്രിക്കുന്ന ബിസിനസ് രാജാക്കന്മാർക്ക് ഭയപ്പാട് നേരിടേണ്ടി വരുന്നത്. അതിന്റെ ഭാഗമായ വിപുലമായ ഏറ്റെടുക്കൽക്ക് ഇപ്പോൾ എസ് .കെ.നാരായണൻ തുടക്കമിടുകകൂടി ചെയ്തിരിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്