ഐ എ എസുകാരന്റെ അച്ഛനോടു കളിച്ചാൽ ഇങ്ങനെ ഇരിക്കും! പറഞ്ഞ് തീർക്കേണ്ട ബന്ധുക്കൾ തമ്മിലെ വാക്കേറ്റത്തിനും കയ്യാങ്കളിക്കും ആയുധ നിയമ പ്രകാരം ബംഗാൾ കേഡറിലെ ഐഎഎസുകാരന്റെ ശത്രുവിനെതിരെ മംഗലപുരം പൊലീസ് കള്ളക്കേസ് എടുത്തെന്ന് ആരോപണം; അനന്തപുരി ആശുപത്രിയുടെ കള്ള സർട്ടിഫിക്കറ്റ് തരപ്പെടുത്തി കൊടുത്തത് എംഎൽഎ ശബരിനാഥിന്റെ ഭാര്യ സബ് കളക്ടർ ദിവ്യ എസ് അയ്യരെന്നും പരാതി; കഴക്കൂട്ടത്തെ ഹലായീസ് ഹോട്ടൽ ഉടമയുടെ പരാതിയിൽ അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിർദ്ദേശം
പ്രവീൺ സുകുമാരൻ
തിരുവനന്തപുരം. കഴക്കൂട്ടത്തെ പ്രമുഖ ബിസിനസുകാരനായ ഹലായീസ് ഹോട്ടൽ ഉടമ ഷിറോസ് ഖാനെ മംഗലപുരം പൊലീസ് കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപണം. ബന്ധുക്കൾ തമ്മിലുള്ള തർക്കവും വാക്കേറ്റവുമാണ് യുവ ഐ എ എസുകാരന്റെ ഇടപെടലിൽ ആയുധ നിയമ പ്രകാരം കേസെടുത്തിരിക്കുന്നത്. പശ്ചിമ ബംഗാളിൽ നികുതി വകുപ്പിൽ ഐ എ എസുകാരനായ സിയാദാണ് ഇടപെടലുകൾ നടത്തിയത്. സിയാദിന് വേണ്ടി സുഹൃത്തായ യുവ ഐഎസുകാരിയായ ദിവ്യാ എസ് അയ്യരും ഇടപെടൽ നടത്തിയെന്നാണ് ആരോപണം.
കഴിഞ്ഞ മാസം ഒന്നാം തിയ്യതിയാണ് സംഭവം നടന്നത്. അണ്ടൂർക്കോണം ജംഗ്ഷനടുത്ത് ഫോണിൽ സംസാരിച്ചു നിന്ന ഷിറോസ് ഖാനെ ഒരു പ്രകോപനവും ഇല്ലാതെ അതു വഴി ഇരുചക്രവാഹനത്തിൽ വന്ന ഇവരുടെ തന്നെ അടുത്ത ബന്ധുവായ നാസുമുദ്ദീൻ ആക്രമിക്കുകയായിരുന്നുവെന്നാണ് ആരോപണം. കുടുംബ പ്രശ്നങ്ങൾ ചോദിച്ചായിരുന്നു കയ്യേറ്റം. തെറിവിളിയും കയ്യേറ്റവും ഇരുഭാഗത്തു നിന്നും ഉണ്ടായി. ഇതിനിടെ ആരോ വിളിച്ച് അറിയിച്ചതനുസരിച്ച് മംഗലപുരം പൊലീസും കേസിൽ ഇടപെട്ടു. എന്നാൽ ഹോട്ടലുടമയായ ഷിറോസ് ഖാൻ പിറ്റേന്ന് റസ്റ്റാറന്റിൽ ജോലിയിൽ വ്യാപൃതനായി ഇരിക്കുമ്പോഴാണ് മംഗലപുരം പൊലീസ് സ്റ്റേഷനിൽ നിന്നും ഫോൺ വരുന്നത്.
ഉടൻ സ്റ്റേഷനിൽ എത്താനായിരുന്നു നിർദ്ദേശം. ഇതനുസരിച്ച് പൊലീസ് സ്റ്റേഷനിൽ എത്തിയ ഷിറോസ് ഖാനോടു പൊലീസ് പറഞ്ഞു. തന്റെ പേരിൽ പൊലീസ് കേസെടുത്തുവെന്ന്. അതും ആയുധ നിയമ പ്രകാരം. വാക്കേറ്റം മാത്രമാണ് ഉണ്ടായത് എന്ന് നേരിട്ടു ബോധ്യപ്പെട്ടതല്ലേ സാറെ എന്നു ചോദിച്ചപ്പോൾ ഐ എ എസുകാരന്റെ അച്ഛനോടു കളിച്ചാൽ ഇങ്ങനെ ഇരിക്കുമെന്ന് പൊലീസ് മറുപടി നല്കി. പിന്നീട് സ്റ്റേഷനിൽ നിന്നു തന്നെ ഷിറോസ് ഖാൻ ആ സത്യം അറിഞ്ഞു. പശ്ചിമ ബംഗാളിൽ നികുതി വകുപ്പിൽ ഐ എ എസുകാരനായ സിയാദ് ഐ എ എസിന്റെ ഇടപെടലിലാണ് തനിക്കെതിരെ കേസെടുത്തതെന്ന്. ഈ ഐ എ എസുകാരൻ ഡി വൈ എസ് പി യേയും സി ഐ യേയും ഒടുവിൽ റൂറൽ എസ് പി യേയും പല തവണ ബന്ധപ്പെട്ടു സമ്മർദ്ദം ചെലുത്തിയതിനെ തുടർന്നാണ് കേസെടുത്തതെന്ന് സ്റ്റേഷനിൽ നിന്ന് തന്നെ അറിഞ്ഞു.
സിയാദിന്റെ പിതാവ് നാസുമുദ്ദീൻ സ്റ്റേഷനിൽ നല്കിയ പരാതി വായിച്ചും ഷിറോസ് ഖാൻ ഞെട്ടി. വാക്കു തർക്കവും ചെറിയ കയ്യങ്കളിയും മാറി. പകരം ഗുണ്ടാ ആക്രമണം. അതും വടി വാളുമായി. ഷിറോസ് ഖാന്റെ ആക്രമണത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടതായും മൊഴി. ഷിറോസ് ഖാനൊപ്പം മൂന്ന് വണ്ടി ഗുണ്ടകൾ ഉണ്ടായിരുന്നതായും നാസുമുദ്ദീൻ മൊഴി നല്കി. കൂടാതെ തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയിൽ അഡ്മിറ്റാകുകയും ചെയ്തു. അനന്തപുരിയിൽ അഡമിറ്റാകാനും മെഡിക്കൽ സർട്ടിഫിക്കറ്റ് തരപ്പെടുത്താനും തിരുവനന്തപുരം സബ് കളക്ടർ ദിവ്യ എസ് അയ്യരും ഇടപെട്ടുവെന്നാണ് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിൽ പറയുന്നത്. സിയാദ് ഐ എ എസിന്റെ സുഹൃത്തുകൂടിയായ ദിവ്യ എസ് അയ്യർ ഇടപെട്ടുവെന്ന് ആശുപത്രിയിൽ നിന്ന് അറിയാൻ കഴിഞ്ഞുവെന്നും ഷിറോസ് ഖാൻ പറയുന്നു.
പിടിവലിക്കിടെ ശാരീരിക ബുദ്ധിമുട്ടുണ്ടായതിനാൽ ഷിരോസ് ഖാനും ആദ്യം കന്യാകുളങ്ങര ഗവൺമന്റ് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും ചികിത്സ തേടി. നാസുമുദ്ദീന്റെ ഭാര്യ സഹോദരന്റെ മകനാണ് ഷിറോസ് ഖാൻ. നാസുമുദ്ദീനും സഹോദരൻ നിസാറുദ്ദീനുമായുള്ള കുടുംബ പ്രശ്നത്തിൽ നിസാറുദ്ദീന്റെ പക്ഷം പിടിച്ചതിനെ തുടർന്നാണ് സിയാദ് ഐ എ എസും വീട്ടുകാരും തങ്ങൾക്കെതിരെ തിരിഞ്ഞതെന്ന് ഷിറോസ് ഖാൻ പറയുന്നു. ഷിറോസ് ഖാന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കേസിനെ സംബന്ധിച്ച് നിക്ഷ്പക്ഷ അന്വേഷണം നിർദ്ദേശിച്ചും ഐ എ എസുകാരുടെ സമ്മർദ്ദം ഉണ്ടോ എന്നും പരിശോധിക്കണമെന്ന് ആവിശ്യപ്പെട്ടും പരാതി റൂറൽ എസ് പി ക്ക് കൈമാറി.
മുഖ്യമന്ത്രിക്ക് പുറമെ ഡി ജി പി, കേന്ദ്ര വാണിജ്യ മന്ത്രാലയം, പേഴ്സണൽ മന്ത്രാലയം. പ്രധാന മന്ത്രി,. രാഷ്ട്രപതി, പശ്ചിമ ബംഗാൾ ഗവർണർ , മുഖ്യമന്ത്രി എന്നിവർക്കും ഷിറോസ് ഖാൻ പരാതി അയച്ചു. അതേ സമയം നാസുമുദ്ദീന്റെ മൊഴി പ്രകാരം എഫ് ഐ ആർ രജിസ്റ്റർ ചെയ്തതേയുള്ളു വെന്നും വിശദമായ അന്വേഷണം നടത്തിയ ശേഷമേ കേസെടുക്കുകയുള്ളുവെന്നും മംഗലപുരം പൊലീസ് അറിയിച്ചു.
ഷിറോസ് ഖാൻ ഡി ജി പി ക്ക് നല്കിയ പരാതി താഴെ കൊടുക്കുന്നു.
ബഹുമാനപ്പെട്ട കേരള സ്റ്റേറ്റ് പൊലീസ് മേധാവി അവർകൾ മുൻപാകെ ,
തിരുവനന്തപുരം ജില്ലയിൽ അണ്ടൂർക്കോണം പി ഒ യിൽ റോസ് ഹൗസിൽ അബ്ദുൾ ഷിബിലി മകൻ 37 വയസ്സുള്ള ഷിറാസ് ഖാൻ ബോധിപ്പിക്കുന്ന സങ്കട ഹർജി .
വിഷയം ; മംഗലാപുരം പൊലീസ് സ്റ്റേഷനലിൽ കളവായി രജിസ്റ്റർ ചെയ്യപ്പെട്ട കേസ് പുനരന്വേഷണം നടത്തുന്നതിനെ സംമ്പത്തിച്ചു....
സർ,
ഞാൻ ടി വിലാസത്തിൽ താമസിച്ചു വരുന്നു .ഞാൻ ഹലായീസ് എന്ന പേരിൽ ഹോട്ടൽ ബിസിനസ് നടത്തി വരികയാണ് . എന്റെ ബന്ധുക്കളായ നിസാറുദിനും നാസുമുദിനും 2013 കാല ഘട്ടത്തിൽ അവരുടെ കുടുംബങ്ങൾ തമ്മിലുണ്ടായ തർക്കത്തിൽ നിസാറുദിന്റെ കുടുംബത്തോടൊപ്പം നിന്നു എന്ന കാരണത്താൽ ടി നാസുമുദിൻ ഞാനുമായും എന്റെ കുടുംബവുമായി വിരോധത്തിൽ കഴിഞ്ഞു വരികയാണ് . ഇപ്രകാരമായിരിക്കെ ടി നാസുമുദിൻന്റെ മകൻ സിയാദിന് ഐ എ എസ് ലഭിക്കുകയും ഇപ്പോൾ ടിയാൻ ന്യൂ ഡൽഹിയിൽ ഡിപ്പാർട്മെന്റ് ഓഫ് കോമേഴ്സിൽ അസിസ്റ്റന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയുമാണ്.
ടി നാസുമുദിൻ തന്റെ മകന്റെ ഔദ്യോഗിക പദവി ഉപയോഗിച്ചു എന്നെ കള്ള കേസിൽ കുടുക്കുമെന്നും , എന്റെ ബിസിനസ് തകർക്കുമെന്നും എന്റെ കുടുംബത്തെയും എന്നെയും എന്റെ സ്വദേശത്തു നിന്നും ആട്ടി പായിക്കുമെന്നും പലപ്പോഴായി ഭീക്ഷണിപ്പെടുത്തിയിട്ടുള്ളതുമാകുന്നു . ഇക്കഴിഞ്ഞ 1 .1 .2019 ൽ രാത്രി 8 .30 ഓടുകൂടി ടി നാസുമുദിൻ ഫോണിൽ സംസാരിച്ചു കൊണ്ടിരുന്ന എന്നെ അകാരണമായി പൊടുന്നനെ ആക്രമിക്കുകയും എന്റെ നെഞ്ചിൽ മുഷ്ടി ചുരുട്ടി ഇടിച്ചു വേദനിപ്പിച്ചിട്ടുള്ളതുമാകുന്നു .തുടർന്ന് ഞാൻ കന്യാകുളങ്ങര പ്രൈമറി ഹെൽത്ത് സെന്ററിൽ ചികിത്സ തേടിയിട്ടുള്ളതും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്യുകയും മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിട്ടുള്ളതുമാകുന്നു ,ആയതിന്റെ പകർപ്പ് ഇതോടൊപ്പം ഹാജരാക്കുന്നു.
ഇതിനെ തുടർന്ന് ഞാൻ മംഗലപുരം പൊലീസിൽ പരാതി നൽകിയെങ്കിലും നാളിതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല .തുടർന്ന് 02 01 2019 ൽ ഞാൻ അങ്ങേക്ക് മുൻപാകെ പരാതിപ്പെടുകയും ചെയ്തിരുന്നു .ആയതിന്റെ പോസ്റ്റൽ രസീതും പരാതിയുടെ രസീതും ഇതോടൊപ്പം ഹാജരാക്കുന്നു . എന്റെ ടി പരാതിയിൽ നടപടി സ്വീകരിക്കുന്നതിന് പകരം മംഗലപുരം പൊലീസ് എനിക്കെതിരെ ഒരു കള്ളക്കേസ് രജിസ്റ്റർ ചെയ്തതായി അറിയിപ്പ് ലഭിക്കുകയുണ്ടായി .ആയതിന്മേൽ കൂടുതൽ അന്വേഷിച്ചതിൽ വച്ചു ടി നാസുമുദിൻ തന്റെ മകൻ ഐ എ എസുകാരനായ സിയാദിനെ ഉപയോഗിച്ചു മംഗലപുരം പൊലീസ് സ്റ്റേഷനിലും പോത്തൻകോട് പൊലീസ് സ്റ്റേഷനിലും തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവിയെയും സ്വാധീനിച്ചാണ് എന്റെ കേസ് അന്വേഷിക്കാതെയും എനിക്കെതിരെ കള്ളക്കേസ് ചമയ്ക്കുകയും ചെയ്തത് .
കൂടാതെ ടി സിയാദ് ഐ എ എസ് കളവായ വൂണ്ട് സെർട്ടിഫിക്കറ് ചമയ്ക്കുന്നതിലേക്കു വേണ്ടി കേരളത്തിലെ ഐ എ എസ് ഉദ്യോഗസ്ഥയായ ദിവ്യ എസ് അയ്യരെ സ്വാധീനിച്ചു അവർ മുഖേന അനന്തപുരി ആശുപത്രി അധികാരികളിൽമേൽ സ്വാധീനം ചെലുത്തിയാണ് ടി നാസുമുദിൻ കളവായ വൂണ്ട് സർട്ടിഫിക്കറ്റ് സൃഷ്ട്ടിച്ചത് .ടി സിയാദ് അദ്ദേഹത്തിന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിന് എതിരെ ന്യൂ ഡൽഹിയിലെ കൊമേഴ്സൽ ഡിപ്പാർമെന്റൽ സെക്രട്ടറി ( പേഴ്സണൽ ) ക്ക് 4 .1 .2019 ൽ തന്നെ പരാതി
പോസ്റ്റൽ മുഖാന്തിരം അയച്ചിട്ടുള്ളതുമാകുന്നു . ഞാൻ നാളിതുവരെ ടി നാസുമുദീനെ അസഭ്യം പറയുകയോ ഉപദ്രവിക്കുകയോ ചെയ്തിട്ടില്ല .ടി നാസുമുദീനെ ഉടനെ തന്നെ നിക്ഷ്പക്ഷമായ വൈദ്യപരിശോധനക്ക് ഹാജരാക്കിയാൽ ആയത് വെളിവാകുന്നതുമാണ് .മേൽ സാഹചര്യത്തിൽ സമക്ഷത്തിൽ നിന്ന് ദയവായി ടി വിഷയത്തെ കുറിച്ചു ഉചിതമായി അന്വേഷണം നടത്തി എനിക്കെതിരെ കളവായി മംഗലപുരം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യപ്പെട്ട ക്രിമിനൽ കേസ് പുനരന്വേഷണം നടത്തിക്കുവാൻ വേണ്ട നടപടികൾ കൈക്കൊള്ളുവാൻ താഴ്മയായി അപേക്ഷിക്കുന്നു.
എന്ന്
ഷിറോസ് ഖാൻ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്