ബിജെപിയുടെ ശബരിമല സമരം അവസാനിപ്പിച്ചത് നക്ഷത്ര ഹോട്ടലിലെ നോൺ വെജിറ്റേറിയൻ നിശാപാർട്ടിയോടെ; പ്രമുഖർ പങ്കെടുത്ത പാട്ടും കൂത്തുമായി നടന്ന പാർട്ടിയുടെ വിശദാംശങ്ങൾ അറിഞ്ഞ് പൊട്ടിത്തെറിച്ച് ആർഎസ്എസ്; സമരത്തിന്റെ പേരിൽ ആത്മഹൂതിയും അനേകം പ്രവർത്തകർ ജയിലാകുകയും ചെയ്തിട്ടും ഉളുപ്പില്ലാതെ നിശാപാർട്ടി നടത്താൻ നേതൃത്വം നൽകിയ ജില്ലാ പ്രസിഡന്റിന് താക്കീത് നൽകി ആർഎസ്എസ്; അമ്മക്ക് പ്രസവ വേദന മകൾക്ക് വീണവായന എന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിലും കടുത്ത വിമർശനം
എം മനോജ് കുമാർ
തിരുവനന്തപുരം: ശബരിമല പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള സെക്രട്ടറിയേറ്റ് നടയിലെ നിരാഹാരം സമരം അവസാനിപ്പിച്ചത് ബിജെപി ആഘോഷിച്ചത് നക്ഷത്ര ഹോട്ടലിലെ നോൺ വെജിറ്റേറിയൻ പാർട്ടിയുമായി. പുളിമൂടിന് അടുത്ത 'നക്ഷത്ര' ഹോട്ടലിലെ പാർട്ടിയുടെ വിവരമറിഞ്ഞ് ഞെട്ടിയത് സംഘപരിവാർ നേതൃത്വമാണ്. ഡാൻസും പാട്ടുമായി അടിച്ചു പൊളിച്ചാണ് ബിജെപിക്കാർ നിരാഹാരം നിർത്തിയതിനെ ആഘോഷിച്ചത്. പ്രതിഷേധ സമരം പൂർണ്ണമായും വിജയിച്ചില്ലെന്ന് ബിജെപി പ്രസിഡന്റ് ശ്രീധരൻ പിള്ള തന്നെ പ്രഖ്യാപിച്ചിരുന്നു. ഇത്തരത്തിലൊരു സമരത്തിന്റെ പേരിലെ ആഘോഷം ബിജെപിയിൽ പുതിയ പൊട്ടിത്തെറിക്ക് അവസരമുണ്ടാക്കുകയാണ്. ആർഎസ്എസ് നേതൃത്വം കടുത്ത അതൃപ്തിയുമായി രംഗത്ത് വരികയും ചെയ്തു. ബിജെപി ജില്ലാ പ്രസിഡന്റ് എസ് സുരേഷിനെ പരിവാർ നേതൃത്വം ശാസിക്കുകയും താക്കീത് ചെയ്യുകയും ചെയ്തു.
ബിജെപിക്കാർക്ക് വേണ്ടി മാത്രമായിരുന്നു പാർട്ടി. സംഘപരിവാറുകാരെ ആരേയും വിളിച്ചതുമില്ല. നിരാഹാരത്തിന് വേണ്ടി കഷ്ടപ്പെട്ടവർക്കുള്ള സമ്മാനമായിരുന്നു പരിപാടി. ഒ രാജഗോപാവും പികെ കൃഷ്ണദാസും ശോഭാ സുരേന്ദ്രനും വരെ ഈ പാർട്ടിയുടെ ഭാഗമായി. നോൺ വെജ് വിഭവങ്ങളും പാട്ടും നൃത്തവുമെല്ലാം ഉണ്ടായിരുന്നു. വി മുരളീധര പക്ഷത്തെ ആരും പരിപാടിയിൽ പങ്കെടുത്തില്ലെന്നതും ശ്രദ്ധേയമാണ്. ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിലായിരുന്നു എല്ലാം സംഘടിപ്പിക്കപ്പെട്ടത്. ശബരിമല സമരവുമായി ബന്ധപ്പെട്ട് നിരവധി ആർ എസ് എസുകാർ ഇപ്പോഴും ജയിലിലാണ്. സെക്രട്ടറിയേറ്റിന്റെ സമരത്തിനിടെ മണ്ണെണ്ണ ഒഴിച്ച് ഒരാൾ ആത്മഹൂതിയും നടത്തി. വേണുഗാപാലൻ നായരുടെ ബലിദാനം ഹർത്താലിലേക്കും കാര്യങ്ങളെത്തിച്ചു. ഇങ്ങനെ പരിവാർ പ്രസ്ഥാനങ്ങൾക്ക് ഏറെ നഷ്ടങ്ങളുണ്ടാക്കിയ സമരത്തിന്റെ പേരിലെ ആഘോഷം ആർഎസ്എസ് നേതൃത്വത്തെ ചൊടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് സുരേഷിനെ ആർഎസ്എസ് നേതൃത്വം ശാസിക്കുകയും ചെയ്തു.
ശബരിമല സമരം ബിജെപി കൊണ്ടു പോയതിൽ പരിവാറിന് പലതരത്തിലുള്ള എതിർപ്പുകളുണ്ടായിരുന്നു. ആർ എസ് എസുമായി ആലോചിക്കാതെയാണ് സമരം പ്രഖ്യാപിച്ചത് പോലും. ശബരിമലയിൽ പ്രതിഷേധിക്കാൻ അഞ്ഞൂറോളം പ്രവർത്തകർ ദിവസവും പോകുമായിരുന്നു. എന്നാൽ ബിജെപി നേതാക്കളെല്ലാം സെക്രട്ടറിയേറ്റ് സമരത്തിന്റെ പേരിൽ തിരുവനന്തപുരത്ത് തുടർന്നു. യുവതി പ്രവേശനത്തെ തടയാൻ ഉറക്കമിളഞ്ഞ് ഇരുന്നതും സാധാരണ പ്രവർത്തകരാണ്. കെ സുരേന്ദ്രന്റെ അറസ്റ്റും ജയിൽവാസവും കണ്ട് ഭയന്നായിരുന്നു ബിജെപി നേതാക്കൾ രക്ഷപ്പെടാനായി തിരുവനന്തപുരത്ത് സമരം പ്രഖ്യാപിച്ചതെന്ന വിവാദവും ഉയർന്നിരുന്നു. ശബരിമലയിലെ വിഷയങ്ങളെ ഗൗരവത്തോടെ കാണണമെന്ന് ആർഎസ്എസ് ബിജെപിക്ക് മുന്നറിയിപ്പും നൽകി. എന്നിട്ടും നിരാഹാരം അവസാനിപ്പിച്ചതിന്റെ പേരിലെ ആഘോഷം ആർ എസ് എസിനേയും ഞെട്ടിച്ചു. ഈ സാഹചര്യത്തിലാണ് പാർട്ടി ഒരുക്കിയവർക്ക് ആർഎസ്എസ് താക്കീത് നൽകിയത്.
രാജഗോപാലും കൃഷ്ണദാസും ശോഭാ സുരേന്ദ്രനും എത്തിയതും ആർഎസ്എസ് ഗൗരവത്തോടെ എടുത്തിട്ടുണ്ട്. എന്നാൽ ഇതൊരു പാർട്ടിയാണെന്ന് അറിയില്ലായിരുന്നുവെന്നാണ് നേതാക്കളുടെ നിലപാട്. പാർട്ടി പ്രവർത്തകരുടെ മീറ്റിങ് എന്ന് കരുതിയെത്തിയതാണെന്നും അവർ പറയുന്നു. ഈ സാഹചര്യത്തിലാണ് ജില്ലാ പ്രസിഡന്റിനെതിരെ കടുത്ത നിലപാട് ആർഎസ്എസ് എടുക്കുന്നത്. എല്ലാം പ്രസിഡന്റാണ് ചെയ്തതെന്ന് മറ്റ് ജില്ലാ ഭാരവാഹികളും ആർഎസ്എസ് നേതൃത്വത്തോട് വിശദീകരിച്ചു. ഏതായാലും പാർട്ടി പ്രവർത്തകർ ജയിലിനുള്ളിൽ കഷ്ടത അനുഭവിക്കുമ്പോൾ ആഘോഷമൊരുക്കിയത് ക്രൂരതയാണെന്ന് തന്നെയാണ് ആർഎസ്എസ് നേതൃത്വത്തിന്റെ നിലപാട്. തിരുവനന്തപുരത്ത് ബിജെപിയെ വളർത്തിയത് ആർഎസ്എസ് ഇടപെടലാണ്. അതു മറന്ന് ആരും കളിക്കരുതെന്ന ശാസനയും നൽകിയിട്ടുണ്ട്.
തിരുവനന്തപുരത്ത് പാർട്ടിയിൽ സ്വന്തം ഗ്രൂപ്പ് വളർത്താൻ ശ്രമിക്കുന്നവരാണ് ഈ ആഘോത്തിന് പിന്നിലെന്നാണ് ഉയരുന്ന ആരോപണം. പരിവാറുകാരുടെ വാട്സാപ്പ് കൂട്ടായ്മകളിൽ പ്രതിഷേധം ശക്തമാണ്.
അമ്മയ്ക്കു പ്രസവവേദന - മകൾക്കു വീണ വായന :::.... :- .ആയിരക്കണക്കിന് ആളുകളുടെ പേരിൽ കേസ്സ് ,പലരും ഇന്നും ജയികലിൽ, കോടികൾ വേണം കേസ് നടത്തിപ്പിനും, ജാമ്യത്തിനും, പാവം ശശികല ടീച്ചറുടെ ദീനരോദനം 100 രൂപയ്ക്ക്. എങ്ങിനെ പണമുണ്ടാക്കണമെന്ന് തല പുകയുന്ന നേതൃത്വം; അപ്പോഴാണ് വീടു കത്തുമ്പോൾ വാഴവെട്ടുന്നവർ അവസരം കാത്തിരിക്കുന്നത്. (അയ്യപ്പ സംഗമത്തിൽ ഉറഞ്ഞു തുള്ളുന്ന അവതാരക ) അതും ക്ഷമിക്കാം, അബദ്ധം പറ്റിയതാണല്ലോ, ആർക്കോ ഒരാൾക്ക് ': എന്നാൽ സംഘടയെന്ന അമ്മ പ്രസവവേദനയനുഭവിക്കുമ്പോൾ ( പ്രസവവേദന പ്രസവിച്ചാൽ തീരും'ഇത് അതിനെക്കാൾ ഭയാനക മാണ്) വാഴവെട്ടുന്ന ചിലർ അവരെകുറിച്ച് എന്തു പറയാൻ-ഇങ്ങനെയാണ് പരിവാർ ഗ്രൂപ്പുകളിൽ ഹോട്ടൽ നക്ഷത്രയിലെ പാർട്ടിക്ക് വിമർശനവുമായെത്തുന്ന കുറിപ്പിലുള്ളത്.
തിരുവനന്തപുരം ബിജെപി യിലെ ചില കൂലിക്കാർ, ഒരു നേതാവിനെ ചാണക്യനാക്കി 'അവതരിപ്പിക്കുന്നുണ്ട്.' ഈ നാണമില്ലാത്തവന്മാർ ബുദ്ധിജീവികളോ ബുദ്ധിരാക്ഷസരോ അറിയില്ല. തിരുവനന്തപുരം നഗരസഭയിൽ 35 പേർ കൗൺസിലർമാർ ആയത് 1946 മുതലുള്ള പ്രവർത്തഫലമായാണ് .എത്രയോ പേരുടെ ത്യാഗം. 'മരണം വരിച്ചവർ, ജീവിതോപാധി പോലും നഷ്ടപ്പെട്ടവർ, '.. അവർ സ്വാഭിമാനത്തിന്റെ പേരിൽ രംഗത്തിറങ്ങി ആത്മാർത്ഥമായി പ്രവർത്തിച്ചതിന്റെ ഫലമായി കിട്ടിയതാണ് 35 കൗൺസിലർമാരും ഒരു എംഎൽഎയും, പ്രവർത്തിച്ചവരെ മുഴുവൻ വി ഡ്ഡികളാക്കി നാട്ടിൽ നിന്നു പണം പിരിച്ചു സുഖിച്ചു ജീവിക്കുന്നവരാണത്രേ രാഷ്ട്രീയ ചാണക്യന്മാർ 1500 രൂപയുടെ ചിലവെഴുതി കൊടുത്ത ഗോകുൽ എന്ന പ്രവർത്തകന്റെ പേരിൽ ഒരു ഒന്ന് ഇപ്പുറത്തിട്ട് ഒരു ലക്ഷത്തി പതിനയ്യായിരം എന്നാക്കി ഒരു ലക്ഷം തട്ടിപ്പു നടത്തിയവർ തന്നെ എത്ര ലക്ഷങ്ങളാണ് സ്വന്തമാക്കിയത്? ഈ രാഷ്ട്രീയ ചാണക്യനെ പൊന്നാടയണിയിച്ച സംസ്ഥാന അദ്ധ്യക്ഷന് എന്തു പറ്റി എന്നറിയില്ല. ശ്രീധരൻ പിള്ളേ, താങ്കൾ കബളിപ്പിക്കപ്പെട്ടിരിക്കുന്നു.-ഇങ്ങനെ നീളുന്നു വിമർശനവും പരിഹാസവും.
അവിടെ ഒരു കോർഡിനേഷനും നടന്നിരുന്നില്ല. രണ്ടാളുകൾ മാത്രം ഇരുന്ന ദിവസങ്ങൾ, 15-ൽ താഴെ മാത്രം ഇരുന്ന ദിവസങ്ങൾ .... ഇതു കണ്ട് മനസ്സ് നീറിയപ്പോൾ ക്ഷേത്ര സംരക്ഷണ സമിതിയുടെ ജില്ലാ സെക്രട്ടറിയടക്കമുള്ളവരെ ഈയുള്ളവൻ വിളിച്ചു പറഞ്ഞിട്ടാ അവിടെ ചില ദിവസങ്ങളിൽ ആൾക്കാർ വന്നിരുന്നത്.... ഇവിടെ നടക്കുന്ന ഗ്രൂപ്പുകളിയേക്കാൾ വലിയ വൃത്തികെട്ട കളികൾ താങ്കൾ ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കിയിരുന്നെങ്കിൽ എന്നു ചിന്തിച്ചു പോവുകയാണ്....വിഷമം കൊണ്ട് പറയാൻ വിചാരിച്ചതിൽ നിന്ന് അല്പം വ്യതിചലിച്ചു പോയി. ഹോട്ടൽ ഗീതിൽ വച്ചു വലിയൊരു ' ഗ്രൂപ്പ് സഹപ്രവർത്തകയോഗം' നടന്നു. ഒരു പ്ലേറ്റിന് എത്ര രൂപയാ എന്ന് താങ്കൾ അന്വേഷിച്ചോളൂ. ഒരു നേരത്തെ ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്നവർ, ഭർത്താവും മക്കളും ജയിലിലായതിനാൽ ഭക്ഷണത്തിന് വകയില്ലാത്തവർ,കേസിന് പോകാൻ യാത്രാ പണമില്ലാത്തവർ.
ഇതൊക്കെയുള്ള ഈ ജില്ലയിൽ നടന്ന സംഭവമാണ് നിരാഹാര സമരമവസാനിപ്പിച്ചതിലുള്ള ' ആഹാര മാമാങ്ക സന്തോഷം പങ്കുവയ്ക്കൽ '.... എന്തൊക്കെ കണ്ടു. ഇനിയൊന്തൊക്കെ കാണാനും കേൾക്കാനും അനുഭവിക്കാനും കിടക്കുന്നു..... അടിയേൽക്കാൻ ചെണ്ടയും ( പാവപ്പെട്ട സ്വയംസേവകർ) പണം വാങ്ങിക്കാൻ മാരാരും ', ... ഇതെന്താ രണ്ടാം കോൺഗ്രസ്സോ?-ഇങ്ങനെയാണ് വിമർശനം.
Stories you may Like
- സുരേഷ് ഗോപി ഈ ശനിയാഴ്ച കേന്ദ്രമന്ത്രി ആവുമോ?
- ഇനിയും നിയമോപദേശം തേടും; ആക്ഷൻ ഹീറോയെ ഇനി സ്റ്റേഷനിൽ വരുത്തില്ല
- ഷാജി കൈലാസ് കുറിപ്പിൽ ഒളിപ്പിക്കുന്നത് എന്ത്? തൃശൂരിലെ 'ത്രികോണം' ചർച്ചകളിൽ
- പ്രചരണത്തിന് ഔദ്യോഗിക തുടക്കമിടാൻ പ്രധാനമന്ത്രി; മോദിക്കായി കനത്ത സുരക്ഷ
- മോദിക്കൊപ്പം ആക്ഷൻ ഹീറോ വേദി പങ്കിടുക അറസ്റ്റ് ഭീഷണിയിൽ; സർക്കാർ നിലപാട് നിർണ്ണായകം
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്