'ചേട്ടനോട് ഫോണിൽ സംസാരിച്ച് കൊണ്ട് നടക്കവേ മുതുകത്ത് എന്തോ അടിക്കുന്ന പോലെ തോന്നി; തിരിഞ്ഞുനോക്കിയപ്പോൾ പശുവിനെ മെയ്ച്ചുകൊണ്ടിരുന്ന പയ്യൻ എന്റെ അടുത്ത് നിൽക്കുന്നുണ്ടായിരുന്നു; ഞാൻ ഡാ..ന്ന് വിളിക്കുകയും പയ്യൻ ഓടുകയും ചെയ്തു; മുതുകത്ത് തൊട്ടുനോക്കിയപ്പോൾ ബ്ലഡ് വരുന്നുണ്ടായിരുന്നു; ആ കത്തി ഞാൻ തന്നെയാണ് വലിച്ചൂരിയത്; രണ്ടുകുട്ടികൾ കത്തി എറിഞ്ഞുകളിക്കുകയായിരുന്നു എന്നാണ് മാധ്യമങ്ങളിൽ തെറ്റായ രീതിയിൽ വന്നത്'; അട്ടപ്പാടി സാമ്പാർകോട് സംഭവത്തിൽ കുത്തേറ്റ രേഷ്മ മറുനാടനോട്
പ്രകാശ് ചന്ദ്രശേഖർ
അട്ടപ്പാടി: അട്ടപ്പാടി സാമ്പാർക്കോട് ഇന്നലെ കുട്ടികൾക്ക് ട്യൂഷനെടുക്കാൻ പോയ പെൺകുട്ടിക്ക് കുത്തേറ്റ സംഭവത്തിൽ വ്യത്യസ്ത റിപ്പോർട്ടുകളാണ് വന്നത്. പലതും ആശയക്കുഴപ്പം ഉണ്ടാക്കുന്നതും ആയിരുന്നു.
ഷോളയൂർ പഞ്ചായത്ത് പരിധിയിൽപ്പെട്ട സമ്പാർക്കോട് ഊരിലെ ആദിവാസി വിഭാഗത്തിൽപ്പെട്ട രാജൻ ഉഷാ ദമ്പതികളുടെ മകൾ രേഷ്മക്കാണ് മുതുകിൽ കുത്തേറ്റത്. 19 വയസ്സുള്ള രേഷ്മ പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെ കുറിച്ച് രേഷ്മ മറുനാടനോട് പറഞ്ഞ വിവരങ്ങൾ ഇങ്ങനെ:
'എനിക്കാണ് ഇന്നലെ താഴെ സമ്പാർക്കോട് പോകുന്ന വഴി കുത്തേററത്. ഞാൻ പോടിച്ചാറയിലാണ് താമസം. താഴെ സമ്പാർകോട് ബ്രിഡ്ജ് കോഴ്സ് ടീച്ചറായി വർക്ക് ചെയ്യുകയാണ്. ഇന്നലെ രാവില ട്യൂഷൻ എടുക്കാൻ പോകുന്ന വഴിയാണ് കുത്തേറ്റത്. ഞാൻ എന്നും രാവിലെ പുഴവക്കത്തുള്ള നടപ്പാതയിലൂടെയാണ് പോകുന്നത്. എന്നും ഞാനൊരു തോട്ടത്തിന്റെ സൈഡിൽ വച്ചൊരു പയ്യനെ കാണാറുണ്ട്. പശു മെയ്ച്ചോണ്ട് നിൽക്കുന്ന പയ്യനായിരുന്നു അത്. രണ്ട് ദിവസം ഒരുസ്ഥലത്ത് വച്ച് ഞാനാ പയ്യനെ കണ്ടിരുന്നു. ഇന്നലെയും ഞാനാ പയ്യനെ ആ സ്ഥലത്ത് വച്ച് തന്നെ കണ്ടിരുന്നു. ആ പയ്യനെ കണ്ട സ്ഥലത്ത് നിന്ന് ഏകദേശം നൂറു മീറ്ററോളം ഞാൻ നടന്നുപോയിരുന്നു. അതിനിടയ്ക്ക് എന്റെ ചേട്ടനായ മനോജ് ഫോൺ വിളിക്കുകയും, ചേട്ടനോട് സംസാരിച്ച് നടന്നുപൊയ്ക്കോണ്ടിരിക്കുകയുമായിരുന്നു. പെട്ടെന്നാണ് എനിക്ക് മുതുകത്ത് എന്തോ അടിക്കുന്ന പോലെ തോന്നിയത്. ഞാൻ പെട്ടെന്ന് തിരിഞ്ഞ് നോക്കുകയും, പശു മേച്ചുകൊണ്ടിരുന്ന പയ്യൻ എന്റെ അടുത്ത് നിൽക്കുന്നുണ്ടായിരുന്നു. ഞാൻ ഡാന്ന് വിളിക്കുകയും പയ്യൻ ഓടുകയും ചെയ്തു. പെട്ടെന്ന് മുതുകത്ത് നനവ് ഫീല്‍ ചെയ്യുന്ന പോലെ തോന്നി. ഞാൻ തൊട്ടുനോക്കിയപ്പോഴാണ് ബ്ലഡ് വരുന്നുണ്ടായിരുന്നു. ഒന്നൂടെ തൊട്ടുനോക്കുകയും, മുതുകത്ത് കത്തി കുത്തി നിൽക്കുന്നുണ്ടായിരുന്നു. ആ കത്തി ഞാൻ തന്നെയാണ് വലിച്ചൂരിയത്. '
'അതിന് ശേഷം ഞാനീ വിവരം ചേട്ടനോട് പറയുകയുണ്ടായി. കുത്തേറ്റ് സ്ഥലത്ത് നിന്ന് ഏകദേശം കുറച്ചുദൂരം ഞാൻ നടന്നുപോയി. എനിക്ക ശ്വാസം മുട്ടൽ അനുഭവപ്പെടുകയും അവിടെ ഒരുമോട്ടോർ റൂമിന്റെ സൈഡിൽ ഞാനിരിക്കുകയും ചെയ്തു. കത്തി, മൊബൈൽ, മാസ്ക് എന്നിവ ഞാൻ ഇരുന്ന സ്ഥലത്ത് വയ്ക്കുകയും, ചേട്ടൻ വന്ന് എന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയുമാണ് ഉണ്ടായത്. ഈ വിവരം ഞാൻ പൊലീസിനോടും മാധ്യമങ്ങളോടും പറഞ്ഞിരുന്നു.പക്ഷേ മാധ്യമങ്ങളിൽ വന്നിരിക്കുന്നത് വേറെ രീതിയിലാണ്. രണ്ട്കുട്ടികൾ കത്തി എറിഞ്ഞുകളിക്കുകയായിരുന്നു, കുരുവിയെ എറിഞ്ഞ് വീഴ്ത്തുകയായിരുന്നു എന്നാണ് പറയുകയുണ്ടായത്. പക്ഷേ ഇത് യാഥാർത്ഥ്യമല്ല. ഞാൻ പറഞ്ഞതാണ് യാഥാർത്ഥ്യമെന്ന് അറിയിക്കുന്നു.
എന്നാൽ, 12കാരൻ കരുതിക്കൂട്ടി ആക്രമണം നടത്തിയതായി തെളിവില്ലെന്ന് പൊലീസ് പറയുന്നു. കുട്ടി കുത്തിയതായിട്ടാണ് അനുഭവപ്പെട്ടതെന്ന മൊഴിയിൽ ഉറച്ചുനിൽക്കുകയാണ് പരിക്കേറ്റ യുവതി.നാടിനെ നടുക്കിയ സാമ്പാർകോട് ഊരിലെ ആക്രമണ സംഭവത്തിന്റെ സത്യം കണ്ടെത്താൻ പൊലീസ് നെട്ടോട്ടത്തിലാണ്. ഷോളയൂർ പഞ്ചായത്ത് പരിധിയിൽപ്പെട്ട സമ്പാർക്കോട് ഊരിലെ, ആദിവാസി വിഭാഗത്തിൽപ്പെട്ട രാജൻ- ഉഷാ ദമ്പതികളുടെ മകൾ രേഷ്മ(19)യ്ക്കാണ് ഓൺലൈൻ ക്ലാസ് എടുക്കാൻ ഇന്നലെ രാവിലെ 11 മണിയോടെ ഊരിലേക്ക് വരവേ മാത്തൻ എന്നയാളുടെ സ്ഥലത്തിനടുത്തുവച്ച് കത്തി മുതുകിൽ തറച്ച് ഗുരുതരമായി പരിക്കേറ്റത്.
മുതുകിൽ നിന്നും കത്തിവലിച്ചൂരിയ മുറിവുമായിട്ടാണ് രേഷ്മയെ ആദ്യം കോട്ടത്തറയിലെ ആശുപത്രിയിൽ എത്തിക്കുന്നത്. ഇവിടെ നിന്നും നിർദ്ദേശിച്ചതുപ്രകാരം ട്രൈബൽ സ്പെഷ്യലിറ്റി ആശുപത്രിയിലേയ്ക്കും തുടർന്ന് വിദഗ്ധ ചികത്സയ്ക്കായി പെരിന്തൽമണ്ണ സഹകരണ ആശുപത്രിയിലേയ്ക്കും മാറ്റുകയായിരുന്നു. അഴത്തിലുള്ള മുറിവിൽ ഉള്ളിലും പുറമെയുമായി 6 തുന്നിക്കെട്ടുണ്ടെന്നും ഇന്ന് ഐസിയുവിൽ നിന്ന് പുറത്തിറക്കിയെന്നും പെരിന്തൽമണ്ണ സഹകരണ ആശുപത്രിയിൽക്കഴിയുന്ന രേഷ്മ മറുനാടനോട് വ്യക്തമാക്കി.
പൊലീസ് പറയുന്നത്
എന്നാൽ താൻ കത്തിയെറിഞ്ഞ് കളിക്കുകയായിരുന്നെന്നും ഇതിനിടയിൽ അക്ക ഫോൺചെയ്തുകൊണ്ട് പോകുന്നതുകണ്ടുവെന്നുമാണ് ആകെ ഭയപ്പാടിൽക്കഴിയുന്ന കുട്ടി മൊഴി നൽകിയിട്ടുള്ളതെന്ന് ഷോളയൂർ സി ഐ വിനോദ് കൃഷ്ണൻ മറുനാടനോട് വ്യക്തമാക്കി. തന്നെ പിന്നിൽ നിന്ന് കുത്തിയെന്നാണ് രേഷ്മ മൊഴിനൽകിയിട്ടുള്ളത്. ഇതുപ്രകാരമാണ് സ്ഥലത്തുണ്ടായിരുന്ന 12 കാരനെ പ്രതിചേർത്ത് എഫ് ഐ ആർ തയ്യാറാക്കിയത്. ഇന്ന് പാലക്കാട് ജുവനൈൽ ജസ്റ്റീസ് ബോർഡ് മുമ്പാകെ കുട്ടിയെ ഹാജരാക്കും.ഇവർ രണ്ടുപേരുമല്ലാതെ മറ്റാരും സ്ഥലത്തില്ലായിരുന്നു. ഇതുകൊണ്ട് തന്നെ കുറ്റകൃത്യത്തിൽ കുട്ടിയുടെ പങ്ക് വ്യക്തമാവണമെങ്കിൽ കൂടുതൽ അന്വേഷണങ്ങൾ നടത്തേണ്ടതുണ്ട്. സി ഐ കൂട്ടിച്ചേർത്തു.
പ്രാഥമീക അന്വേഷണത്തിൽ കുട്ടിനൽകിയ മൊഴി ശരിയാണെന്നാണ് ബോദ്ധ്യപ്പെട്ടിട്ടുള്ളതെന്നും പെൺകുട്ടി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജായി വന്ന ശേഷം സ്ഥലത്തെത്തിച്ച് ,വിശദമായി തെളിവുകൾ ശേഖരിച്ചാൽ മാത്രമെ സംഭവത്തിന്റെ നിജസ്ഥിതി പൂർണ്ണമായും മനസ്സിലാക്കാൻ കഴിയു എന്നുമാണ് പൊലീസ് വിവരിക്കുന്നത്.
12 കാരനോ കുടുംബക്കാർക്കോ രേഷ്്മയുമായി ഒരുതരത്തിലുള്ള വൈരാഗ്യവും ഉണ്ടായിരുന്നില്ലന്നാണ് പൊലീസ് കണ്ടെത്തൽ. യുവതിയുടെ പുറത്തുതറച്ച കത്തി ഇതുവരെ പൊലീസിന് കണ്ടെടുക്കാനായിട്ടില്ല. സംഭവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചാരണണങ്ങളെക്കുറിച്ചോ പ്രതിഷേധ പരിപാടികളെ സംബന്ധിച്ചോ തങ്ങൾക്ക് അറിവില്ലന്നാണ് പെൺകുട്ടിയുടെ ബന്ധുക്കൾ പൊലീസിൽ വ്യക്തമാക്കിയിരിക്കുന്നത്. പ്രതിചേർക്കപ്പെട്ട കുട്ടിയുടെ മാതാവ് ജോലി ചെയ്യുന്നത് പ്രദേശവാസിയായ മാത്തൻ എന്നൊരാളുടെ തോട്ടത്തിലാണ്.ഇയാളുടെ സ്ഥലത്തിന് സമീപത്തെ ഇടവഴിയിൽവച്ചാണ് രേഷ്മയ്ക്ക് പരിക്കേറ്റത്.ഇയാളുടെ ഇടപെടലിൽ കുറ്റക്കാരെ സംരക്ഷിക്കുകയാണെന്നാരോപിച്ച് പൊലീസിനെതിരെ ഇന്നലെ പലകോണുകളിൽ നിന്നും പ്രതിഷേധം ശക്തമായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍