കണ്ണാടി ഷാജി കേസിൽ പ്രതിയായത് ചെറു സഹായങ്ങളുടെ പേരിൽ; ടാറ്റു പതിച്ച് കൊടുക്കുന്ന സ്ഥാപന മറവിൽ പുതു മേഖലയിലേക്ക്; ശാസ്തമംഗലത്ത് പൂട്ടു വീണപ്പോൾ താവളം മാറ്റിയത് ആന്ധ്രയിലേക്ക്; കൂട്ടിന് റിട്ടയേർഡ് എസ് പിയുടെ മകനും; മയക്കുമരുന്ന് മാഫിയയെ കേരളത്തിൽ നിയന്ത്രിക്കുന്നത് ഈ 29കാരൻ; അലൻ പുന്നൂസ് എന്ന ഡോൺ എക്സൈസിന് തലവേദനയാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തിലെ കഞ്ചാവ് മാഫിയയെ ഇപ്പോൾ നിയന്ത്രിക്കുന്നത് തിരുവനന്തപുരം സ്വദേശിയായ 29കാരൻ. കണ്ണാടി ഷാജി കൊലക്കേസിലെ പ്രതിയാണ് ഈ മാഫിയാ നേതാവ്. സിനിമകളെ വെല്ലും വിധമാണ് ഈ യുവാവ് കഞ്ചാവ് ലോബിയുടെ പ്രധാനിയാകുന്നത്. കണ്ണാടി ഷാജി കൊലക്കേസിൽ പ്രതിയായതാണ് ഈ യുവാവിന്റെ ജീവിതം മാറി മറിയുന്നത്.
നന്തൻകോട് വാട്സ് ലെയിനിൽ അലൻ പുന്നൂസ് എന്ന അലൻ ജയരാജാണ് എക്സൈസിന് തലവേദനായി മാറുന്ന ഈ മലയാളി. ആന്ധ്രയിൽ ഇരുന്ന് കേരളത്തിലെ മയക്കുമരുന്ന് കച്ചവടം നിയന്ത്രിക്കുന്ന ഗുണ്ടാ നേതാവ്. ഇയാളുടെ സംഘത്തിലെ ആളുകളാണ് രണ്ട് ദിവസമായി എക്സൈസിന്റെ വലയിൽ കടുങ്ങുന്നത്. ഇടവക്കോട് കൊലക്കേസിലെ പ്രതി പാറ അഭിലാഷാണ് അലൻ പുന്നൂസിന്റെ വലംകൈ. കേരളത്തിൽ അഭിലാഷാണ് കച്ചവടം നിയന്ത്രിക്കുന്നത്. വിവാദങ്ങളെ തുടർന്ന് ഏതാനും വർഷമായി അലൻ നാട്ടിൽ പോലും വരാറില്ല.
ആന്ധ്രയിലെ രഹസ്യ കേന്ദ്രത്തിൽ ഇരുന്നാണ് അലൻ എല്ലാം നിയന്ത്രിക്കുന്നത്. ഒരു റിട്ടേഡ് എസ് പിയുടെ മകനാണ് സംഘത്തിലെ രണ്ടാമൻ. ഇവരെ രണ്ടു പേരേയും ഉടൻ പിടികൂടിയാലേ കേരളത്തിലേക്കുള്ള കഞ്ചാവ് വരവും മയക്കുമരുന്ന് കടത്തും നിയന്ത്രിക്കാൻ കഴിയൂവെന്ന് എക്സൈസ് പറയുന്നു. എന്നാൽ ആന്ധ്രയിലെ അതീവ രഹസ്യ കേന്ദ്രത്തിലുള്ള ഇവരിലേക്ക എത്തുക എളുപ്പമല്ലെന്നും എക്സൈസിന് അറിയാം. കേരളത്തിലെ ജയിലുകളിൽ പോലും ഈ സംഘം മയക്കുമരുന്ന് കടത്തുന്നുണ്ടെന്നതാണ് വസ്തുത.
2016ൽ അലൻ പുന്നൂസ് പിടിയിലായിരുന്നു. ഒന്നര ലിറ്റർ ഹാഷിഷ് ഓയിലും ഒന്നര കിലോ കഞ്ചാവും മാരകായുധങ്ങളുമായിട്ടായിരുന്നു അലനും കൂട്ടാളികളും പിടിയിലായത്. അന്ന് ചിറക്കുളം കോളനിയിൽ അനൂപ് (27), ചിറക്കുളം അച്ചുനിവാസിൽ ഗിരീഷ് (19) എന്നിവരെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. ശാസ്തമംഗലത്ത് വീട് വാടകയ്ക്കെടുത്ത് അലൻ പുന്നൂസിന്റെ നേതൃത്വത്തിലുള്ള സംഘം ശരീരത്തിൽ ടാറ്റൂ പതിച്ച് കൊടുക്കുന്നതിന്റെമറവിൽ വിദ്യാർത്ഥികളെ ആകർഷിച്ച് വലയിലാക്കി മയക്കുമരുന്നുകൾ വിപണനം നടത്തിവരികയായിരുന്നു.
ബംഗളൂരുവിലെ ചിക് തിരുപ്പതി എന്ന സ്ഥലത്ത് വീട് വാടകയ്ക്കെടുത്തിട്ടുള്ള സംഘം അവിടെ ഹാഷിഷ്, ബ്രൌൺഷുഗർ, കഞ്ചാവ് തുടങ്ങിയ ലഹരിവസ്തുക്കൾ ശേഖരിച്ചശേഷം അവിടെയും വിൽപ്പന നടത്തുകയും വോൾവോ ബസുകളിൽ വിദ്യാർത്ഥികൾ എന്ന വ്യാജേന മയക്കുമരുന്നുകൾ ബാഗുകളിലാക്കി ശാസ്തമംഗലത്തെ കേന്ദ്രത്തിൽ എത്തിച്ചശേഷമാണ് വിൽപ്പന നടത്തുന്നതെന്ന് അന്ന് കണ്ടെത്തിയിരുന്നു. ഇവിടെ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനും സൗകര്യം ചെയ്തുകൊടുത്തു. ആധുനികരീതിയിലുള്ള മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങളും വിവിധ തരത്തിലുള്ള സിറിഞ്ചുകളും ഹോർഡറുകളും മാരകായുധങ്ങളും അന്ന് കണ്ടെടുക്കുകയും ചെയ്തു. ഈ കേസിൽ പിടിയിലായി പുറത്തിറങ്ങിയ ശേഷമാണ് അലൻ കേരളത്തിൽ നിന്നും താവളം മാറ്റുന്നത്.
ഒന്നാംപ്രതി അലൻ കണ്ണാടി ഷാജി കൊലക്കേസിലെ പ്രതിയും ഒമ്പതോളം അടിപിടി കേസിലെയും മയക്കുമരുന്ന് കേസുകളിലെയും പ്രതിയാണ്. ഇയാളുടെപേരിൽ കർണാടകത്തിലും തമിഴ്നാട്ടിലും കേസുകളുണ്ട്. കണ്ണാടി ഷാജി കൊലക്കേസിൽ അലൻ നേരിട്ട് പങ്കെടുത്തിരുന്നില്ല. ഒന്നാം പ്രതി പേരൂർക്കട കൃഷ്ണകുമാറിനും മറ്റും സഹായ ചെയ്തു കൊടുത്തതാണ് വിനയായത്. എന്നാൽ ഈ കേസിൽ അലൻ ഗൂഢാലോചന കുറ്റത്തിന് പ്രതിയായി. ഇതോടെയാണ് ഇയാൾ പൊലീസിനെ കുഴക്കുന്ന കുറ്റവാളിയായി മാറിയത്. പിന്നീട് മയക്കുമരുന്ന് കച്ചവടത്തിലെ സാധ്യതകളിലേക്ക് ഇടപാടുകൾ മാറ്റി. ഇതോടെ സാമ്പത്തികമായും കരുത്തനായി.
തിരുവനന്തപുരം ആക്കുളം റോഡിൽ എക്സൈസ് എൻഫോഴ്സ്മെന്റ് നടത്തിയ റെയ്ഡിൽ 200 കിലോ കഞ്ചാവ് ഇന്ന് പിടികൂടിയിരുന്നു. സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത കഞ്ചാവിന് രണ്ടര കോടിയോളം വില വരുമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം തിരുവനന്തപുരം തച്ചോട്ടുകാവിൽ നിന്ന് 205 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ലോക്ക്ഡൗൺ സാഹചര്യത്തിൽ ചരക്ക് വാഹനങ്ങളിൽ കർശന പരിശോധന നടത്തേണ്ടെന്ന് സർക്കാർ ഉത്തരവുണ്ടായിരുന്നു. ഇതിന്റെ മറവിലാണ് വ്യാപകമായി കഞ്ചാവ് കടത്ത്. ഇതിനെല്ലാം പിന്നിൽ അലനാണ്. അഭിലാഷിന് കൈമാറാൻ കൊണ്ടു വന്ന കഞ്ചാവാണ് പിടികൂടിയത്.
തച്ചോട്ടുകാവിന് അടുത്ത് അന്തിയൂർക്കോണത്തിനു സമീപം മുക്കംപാലമൂടിനു സമീപത്തുവച്ച് വെള്ളിയാഴ്ച വൈകീട്ട് നാലിനാണ് കഞ്ചാവുമായി വന്ന കാർ എക്സൈസ് പിന്തുടർന്നു പിടികൂടിയത്. കെ.എൽ. 45 സി 6408 രജിസ്ട്രേഷനുള്ള കാറിൽ ചാക്കുകളിലായിട്ടാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ആന്ധ്രയിലെ രാജമുന്ദ്രിയിൽനിന്ന് കഞ്ചാവ് കയറ്റിയ കാർ കാര്യവട്ടത്ത് എത്തിക്കാനായിരുന്നു ലഹരികടത്തുകാർ ഇവർക്കു നൽകിയിരുന്ന നിർദ്ദേശം. അഞ്ചു ലക്ഷം രൂപയാണ് പ്രതിഫലമെന്ന് പ്രതികൾ എക്സൈസിനോടു പറഞ്ഞു. ഇവർക്കൊപ്പം എത്തിയ മറ്റൊരു വാഹനമാണ് ഇന്ന് പിടികൂടിയത്.
ആന്ധ്രയിൽനിന്നുള്ള യാത്രയ്ക്കിടെ ചെന്നൈയിൽവച്ച് ഇവരുടെ കാർ ലോറിയുമായി കൂട്ടിയിടിച്ചിരുന്നു. സാരമായി കേടുപാടുണ്ടായെങ്കിലും ഇവർ വാഹനം ഓടിച്ചുവരുകയായിരുന്നു. എക്സൈസ് പിടികൂടുന്ന സമയത്തും ഇവർ അമിത വേഗതയിലായിരുന്നു. രണ്ടു കാറുകളിലായി 203 കിലോ കഞ്ചാവ് കടത്തവേ ബാലരാമപുരത്തുവച്ച് ആറു മാസം മുമ്പ് പിടിയിലായ സംഘമാണ് തലസ്ഥാനത്ത് കഞ്ചാവ് കച്ചവടം പൊടിപൊടിക്കുന്നത്. അന്ന് എക്സൈസ് ഉദ്യോഗസ്ഥരെ കാറിടിച്ച് കൊല്ലാനും ശ്രമിച്ചു. എന്തിനും മടിക്കാത്ത ഈ ടീമിനെ വളർത്തുന്നത് അലൻ പൊന്നൂസാണെന്ന് എക്സൈസ് പറയുന്നു.
സർക്കിൾ ഇൻസ്പെക്ടർമാരായ ടി.അനികുമാർ, ജി.കൃഷ്ണകുമാർ, ഇൻസ്പെക്ടർമാരായ കെ.വി.വിനോദ്, ടി.ആർ.മുകേഷ്കുമാർ, ആർ.ജി.രാജേഷ്, എസ്.മധുസൂദനൻനായർ, പ്രിവന്റീവ് ഓഫീസർമാരായ ബി.ഹരികുമാർ, രാജ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.സുബിൻ, എസ്.ഷംനാദ്, ആർ.രാജേഷ്, എം.വിശാഖ്, ജിതേഷ്, ബിജു, ശ്രീലാൽ, മുഹമ്മദ് അലി, അനീഷ്, രാജീവ്, അരുൺ എന്നിവർ ചേർന്നാണ് ഇന്നും ഇന്നലെയുമായി പ്രതികളെ പിടികൂടിയത്. കോവിഡ് നിയന്ത്രണങ്ങൾ ആരംഭിച്ച ശേഷവും ലഹരികടത്ത് തുടരുന്നു എന്നതിന്റെ സൂചനയാണ് ഇത്.
നിരവധി ക്രിമിനൽ കേസുകളെ തുടർന്ന് ആന്ധ്ര, ബാംഗ്ലൂർ എന്നിവിടങ്ങളിലേക്കു താമസം മാറിയ അലൻ പൊന്നു, പാറ അഭിലാഷ്, നിഖിൽ, രാജ്കുമാർ എന്നിവർക്ക് തലസ്ഥാനത്ത് എല്ലാ സഹായവും ചെയ്ത സിദ്ധാർത്ഥിനെ നേരത്തെ എക്സൈസ് സംഘം പിടികൂടിയിരുന്നു. ചെറുകിട കഞ്ചാവ് വില്പനക്കാർക്കും സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കുമായി ഇടനിലക്കാരനായി ഇയാൾ പ്രവർത്തിച്ചിരുന്നു. വില്പനക്കാരിൽ നിന്നും പറഞ്ഞുറപ്പിച്ച തുക വാങ്ങിയെടുക്കാനായി സിദ്ധാർത്ഥിന് പ്രത്യേക ഗുണ്ടാസംഘവുമുണ്ട്.
ന്യൂജെൻ ലഹരി മരുന്നുകളും എം.ഡി.എം.എ, എൽ.എസ്.ഡി തുടങ്ങിയവയുടെ വ്യാപാരവും ഇയാൾ നടത്തിയിരുന്നതായി കണ്ടെത്തി. സിദ്ധാർത്ഥുമായി ബന്ധപ്പെട്ട അന്വേഷണമാണ് അലൻ പൊന്നൂസിന്റെ മാഫിയയെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ എക്സൈസിന് നൽകിയത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്