ജീവനക്കാരുടെ സ്ഥിരപ്പെടുത്തലും നിയമനവുമായും ബന്ധപ്പെട്ട നിരവധി ഫയലുകൾ ഞാൻ കാണുന്നു; നിയമ വിരുദ്ധമായ നിർദ്ദേശങ്ങൾ കൈകാര്യം ചെയ്യുകയോ അനുവദിക്കുകയോ ചെയ്യരുത്; ഐഎഎസ് ഗ്രൂപ്പിൽ മുന്നറിയിപ്പ് നൽകിയത് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിൻഹ; എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യുമെന്ന സൂചനയെത്തിയതോടെ കരുതലുകൾ എടുക്കാൻ ഉദ്യോഗസ്ഥ വൃന്ദം; ഇനി സെക്രട്ടറിയേറ്റിൽ എല്ലാം ചട്ടപ്പടിയേ നടക്കൂവെന്ന് സൂചനയുമായി ഐഎഎസുകാരും
എം മനോജ് കുമാർ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പോസ്റ്റിൽ ഇരുന്നു നിയമവിരുദ്ധ കാര്യങ്ങൾ ചെയ്യുന്നതിൽ റെക്കോർഡ് ഇട്ട എം.ശിവശങ്കറിന്റെ അനുഭവം കേരളത്തിലെ ഐഎഎസ് ഉദ്യോഗസ്ഥർ പാഠമാക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ ഉത്തരവിട്ടാലും നിയമവിരുദ്ധകാര്യങ്ങൾക്ക് ഒത്താശ ഇനി ചെയ്യേണ്ടതില്ലെന്നാണ് ഐഎഎസ് തലത്തിൽ ഉരുത്തിരിയുന്ന തീരുമാനം.
സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടു നാളെ എം.ശിവശങ്കർ അറസ്റ്റിലായേക്കും എന്ന സൂചനകൾ ശക്തമായതോടെയാണ് ഐഎഎസ് തലത്തിൽ ഈ തീരുമാനം ഉരുത്തിരിയുന്നത്. നിയമവിരുദ്ധമായ നിയമനങ്ങളും സ്ഥിരപ്പെടുത്തലും അനുവദിക്കാൻ പാടില്ലെന്ന് ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് തന്നെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിരിക്കുകയാണ്. ഐഎഎസ് അസോസിയേഷന്റെ വാട്സ് ആപ്പ് ഗ്രൂപ്പിലാണ് ഇത് സംബന്ധിച്ച നിർദ്ദേശം പ്രത്യക്ഷപ്പെട്ടത്. ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിൻഹയാണ് ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ ഇത് സംബന്ധിച്ച നിർദ്ദേശം പോസ്റ്റ് ചെയ്തത്.
മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ തന്നെ സന്ദേശം ഗ്രൂപ്പിലിട്ടതോടെ ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ നിർദ്ദേശം ചർച്ചയാവുകയും ചെയ്തു. മുഖ്യമന്ത്രിയിലേക്ക് കൂടുതൽ ഭരണാധികാരം കേന്ദ്രീകരിച്ചും മന്ത്രിമാരുടെ അധികാരം ലഘൂകരിച്ചും ചട്ടങ്ങൾ പരിഷ്കരിക്കാനുള്ള നിർദ്ദേശം വന്നിരിക്കെയാണ് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ നിർദ്ദേശം കൂടി വന്നിരിക്കുന്നത്. മുഖ്യമന്ത്രിക്ക് ഒറ്റയ്ക്ക് തീരുമാനമെടുക്കാനും മന്ത്രിമാരിൽക്കൂടിയല്ലാതെ വകുപ്പ് സെക്രട്ടറിമാർക്ക് നേരിട്ട് നിർദ്ദേശം നൽകാനുമുള്ള അധികാരമാണ് ചട്ടഭേദഗതി ചെയ്യുമ്പോൾ ലഭിക്കുന്നത്. ഈ നിർദ്ദേശം വിവാദമായി തുടരുകയും ചെയ്യുകയാണ്. പൊതുഭരണവകുപ്പിന്റെ കരട് റിപ്പോർട്ട് മന്ത്രിസഭാ ഉപസമിതിയുടെ പരിഗണനയിലാണ്. ഇതുകൊണ്ട് കൂടിയാണ് രാജേഷ് കുമാർ സിൻഹയുടെ നിർദ്ദേശം ചർച്ചയാകുന്നത്.
നിയമനങ്ങളും സ്ഥിരപ്പെടുത്തലും ചട്ടവിരുദ്ധമെന്ന് വ്യക്തമാക്കുന്ന കോടതി വിധികളും അദ്ദേഹം വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉമാദേവികേസിലെ വിധി അടക്കം പരാമർശിക്കുന്ന വിവിധഉത്തരവുകൾ ഉൾക്കൊള്ളുന്ന 8 പേജുള്ള പിഡിഎഫ് ഫയലാണ് ഗ്രൂപ്പിലിട്ടത്. ഇതേ തുടർന്നു വാട്സ് ആപ്പ് ഗ്രൂപ്പിൽ മറ്റ് ഐഎഎസ് ഉദ്യോഗസ്ഥരുംആശങ്ക പ്രകടിപ്പിച്ചു .ചീഫ് സെക്രട്ടറിവിശ്വാസ് മേത്ത കൂടി ഉൾപ്പെട്ട ഗ്രൂപ്പാണിത്. ഭരണനേതൃത്വത്തിന്റെ നിർദ്ദേശംഅനുസരിച്ച് നിയമനഫയൽ നീക്കിയാൽ അത് വിവാദത്തിലാകുമ്പോൾ പ്രശ്നത്തിലാകുന്നത് ഉദ്യോഗസ്ഥർ മാത്രമാണെന്നാണ് എം.ശിവശങ്കറിന്റെ അനുഭവം മുൻനിർത്തി ഐഎഎസ് ഉദ്യോഗസ്ഥർ പറയുന്നത്. മാതൃഭൂമി ചാനൽ ലേഖകൻ ആർ.ശ്രീജിത്താണ് ഇത് സംബന്ധിച്ച വാർത്ത ആദ്യം പുറത്ത് വിട്ടത്. പക്ഷെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ആരെന്ന കാര്യം ചാനൽ വിശദീകരിച്ചിരുന്നില്ല.
പിണറായി ഭരണത്തിന്റെ അവസാനഘട്ടമായതോടെ എല്ലാവകുപ്പുകളിലും തിരക്കിട്ട നിയമനങ്ങളും സ്ഥിരപ്പെടുത്തലും നടക്കുകയാണ്. അരലക്ഷം പേർക്ക് തൊഴിൽ നൽകുന്ന പ്രഖ്യാപനത്തോടെ നിയമനങ്ങൾ തകൃതിയായാണ് വകുപ്പുകളിൽ നടക്കുന്നത്. ഓരോ വകുപ്പിൽ നിന്നും നിരവധി നിയമന നിർദ്ദേശങ്ങളും സ്ഥിരപ്പെടുത്തൽ നിർദ്ദേശവുമാണ് ധനവകുപ്പിലേക്ക് അയച്ചു കൊണ്ടിരിക്കുന്നത്. ഇത് കണ്ണിൽപ്പെട്ടതോടെയാണ് ധനവകുപ്പിന്റെ ചാർജുള്ള അഡീഷണൽ ചീഫ് സെക്രട്ടറി തന്നെ ഇത് സംബന്ധിച്ച നിർദ്ദേശം ഐഎഎസ് ഉദ്യോഗസ്ഥർക്ക് നൽകിയത്. ശിവശങ്കറിന്റെ അനുഭവ പാഠത്തിൽ നിയമവിരുദ്ധ നിർദ്ദേശങ്ങൾ നടപ്പിലാക്കേണ്ടതില്ല എന്ന തീരുമാനം ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ നിന്നും ഉരുത്തിരിനഞ്ഞിട്ടുണ്ട്. അതിനിടയിലാണ് ഈ നിർദ്ദേശം കൂടി ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ടത്.
രാജേഷ് കുമാർ സിൻഹ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത സന്ദേശം:
''ജീവനക്കാരുടെ സ്ഥിരപ്പെടുത്തലും നിയമനവുമായും ബന്ധപ്പെട്ട നിരവധിഫയലുകൾ ഞാൻ കാണുന്നു. ഇതിനൊപ്പം അയച്ചിരിക്കുന്ന പട്ടിക എല്ലാവരും നോക്കണമെന്ന് അപേക്ഷിക്കുന്നു, നിയമവിരുദ്ധമായനിർദ്ദേശങ്ങൾ കൈകാര്യം ചെയ്യുകയോ അനുവദിക്കുകയോ ചെയ്യരുത്''.സ്ഥിരപ്പെടുത്തലിനെപ്പറ്റിയുള്ള താൽക്കാലിക ജീവനക്കാരുടെഅവകാശവാദം സംബന്ധിച്ച മേൽക്കോടതിവിധികളാണ് ഉദ്യോഗസ്ഥൻ മേൽപ്പറഞ്ഞകുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തത്. ''
I am seeing a lot of files on regularisation of employees, recruitment proposals etc including what is mentioned in the paper report above. Request everyone to take a look at the ready reckoner attached and not permit or process unlawful proposals.
ഐഎഎസ് ഉദ്യോഗസ്ഥർ ചട്ടങ്ങൾ കാറ്റിൽപ്പറത്തുന്നത് പിന്നീട് അവർക്ക് സ്വയം അപകടം വരുത്തിവയ്ക്കുമെന്ന് മുൻ കാബിനെറ്റ് സെക്രട്ടറി കെ.എം.ചന്ദ്രശേഖർ ചൂണ്ടിക്കാട്ടിയിരുന്നു. പ്രമുഖ നയതന്ത്രജ്ഞൻ ടി.പി.ശ്രീനിവാസനുമായി നടന്ന ഓൺലൈൻ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഈ രീതിയിൽ അഭിപ്രായ പ്രകടനം നടത്തിയത്. ചട്ടം മാത്രം നോക്കി മാത്രമേ ഐഎഎസുകാർ തീരുമാനം എടുക്കാൻ പാടുള്ളൂ എന്നും ചട്ടങ്ങൾ കാറ്റിൽപ്പറത്തിയാൽ ആ ഉദ്യോഗസ്ഥൻ മാത്രമാകും പിന്നീടുള്ള പ്രശ്നങ്ങൾക്ക് ഉത്തരവാദി എന്നുമാണ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടിയത്. ഈ സംഭാഷണവും ഐഎഎസ് ഉദ്യോഗസ്ഥരുടെ ഇടയിൽ ചർച്ചയായിരുന്നു. ശിവശങ്കർ ചെയ്ത ചട്ടവിരുദ്ധ കാര്യങ്ങൾ നോക്കുകുത്തി പോലെ നിലനിൽക്കെയായിരുന്നു ഈ അഭിമുഖം നടന്നത്.
ശിവശങ്കർ ചെയ്ത ചട്ടവിരുദ്ധ കാര്യങ്ങൾ കൊണ്ട് മാത്രമാണ് എൻഐഎയും ഇഡിയും കസ്റ്റംസും പലകുറി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ ചോദ്യം ചെയ്തത്. യുഎഇയിൽ നിന്ന് ഈന്തപ്പഴം വരുന്നത് എന്തുകൊണ്ട് കേന്ദ്രത്തെ അറിയിച്ചില്ലാ എന്ന് ചോദിച്ചപ്പോൾ ശിവശങ്കറിന് ഉത്തരം നൽകാൻ കഴിഞ്ഞില്ല. ഔദ്യോഗിക യാത്രയിൽ സ്വർണ്ണക്കടത്തുകാരി സ്വപ്നയെ എന്തിന് കൂടെ കൂട്ടി എന്ന ചോദ്യത്തിനും മൗനം തന്നെയായിരുന്നു ഉത്തരം. ഇരുവർക്കും കൂടി ഒരു റൂം മാത്രം എന്തുകൊണ്ട് ബുക്ക് ചെയ്തു എന്ന് ചോദിച്ചപ്പോൾ ചെലവ് കുറയ്ക്കാൻ ആണെന്ന പരിഹാസ്യമായ മറുപടിയാണ് ശിവശങ്കർ നൽകിയത്.
ശിവശങ്കറിനെ പോലുള്ള മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർ ഇത്തരം കാര്യങ്ങളിൽ കുടുങ്ങിയതോടെ അത് ഐഎഎസ് എന്ന കേന്ദ്ര സർവീസിന്റെ ശോഭ കെടുത്തി എന്ന വിലയിരുത്തലും ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ ശക്തി പ്രാപിച്ചിട്ടുണ്ട്. അപ്പോൾ തന്നെയാണ് ഇതെല്ലാം ഒന്നുകൂടി ഓർമ്മിപ്പിച്ച് രാജേഷ് കുമാർ സിൻഹയുടെ നിർദ്ദേശം കൂടി ഐഎഎസ് ഉദ്യോഗസ്ഥർക്ക് മുന്നിൽ എത്തിയിരിക്കുന്നത്.
Stories you may Like
- സുരേഷ് ഗോപി ഈ ശനിയാഴ്ച കേന്ദ്രമന്ത്രി ആവുമോ?
- ഇനിയും നിയമോപദേശം തേടും; ആക്ഷൻ ഹീറോയെ ഇനി സ്റ്റേഷനിൽ വരുത്തില്ല
- ഷാജി കൈലാസ് കുറിപ്പിൽ ഒളിപ്പിക്കുന്നത് എന്ത്? തൃശൂരിലെ 'ത്രികോണം' ചർച്ചകളിൽ
- പിണറായിക്ക് യുഎഇയിലും ഷാർജയിലും അജ്മാനിലും ബെനാമി ബിസിനസ്; സ്വപ്ന സുരേഷ്
- മോദിക്കൊപ്പം ആക്ഷൻ ഹീറോ വേദി പങ്കിടുക അറസ്റ്റ് ഭീഷണിയിൽ; സർക്കാർ നിലപാട് നിർണ്ണായകം
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍