Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആദ്യം ക്ഷാമം; പിന്നെ സുലഭം; ഇപ്പോൾ സൂക്ഷിക്കാൻ പോലും സ്ഥലമില്ല; കോവിഡ് സുരക്ഷയിൽ ഒന്നാമതെത്തിയ സ്വിറ്റ്‌സർലാന്റിലെ അവസ്ഥ ഇങ്ങനെ

ആദ്യം ക്ഷാമം; പിന്നെ സുലഭം; ഇപ്പോൾ സൂക്ഷിക്കാൻ പോലും സ്ഥലമില്ല; കോവിഡ് സുരക്ഷയിൽ ഒന്നാമതെത്തിയ സ്വിറ്റ്‌സർലാന്റിലെ അവസ്ഥ ഇങ്ങനെ

സ്വന്തം ലേഖകൻ

കോവിഡ് നേരിട്ട ആദ്യ ആഴ്ചകളിൽ ഫെയ്‌സ് മാസ്‌കുകൾ കിട്ടാൻ ഉണ്ടായിരുന്നില്ല. കടുത്ത ക്ഷാമം നേരിട്ടിരുന്ന രാജ്യത്ത് ഇപ്പോൾ മാസ്‌കുകൾ സുലഭമാണ്. സൂക്ഷിക്കാൻ പോലും സ്ഥലമില്ലായെന്ന അവസ്ഥയാണ് ഇപ്പോൾ രാജ്യത്തുള്ളത്. വിവിധ ആഗോള റാങ്കിംഗുകളുടെ അടിസ്ഥാനത്തിൽ കോവിഡ് സുരക്ഷയിൽ ഒന്നാം സ്ഥാനത്തെത്തിയ രാജ്യമാണ് സ്വിറ്റ്‌സർലാന്റ്.

കടുത്ത ക്ഷാമം നേരിട്ടിരുന്ന കാലത്ത് സ്വിസ് മിലിട്ടറിയുടെ കാലാവധി കഴിഞ്ഞ മാസ്‌കുകൾ വരെ മുൻപ് ഉപയോഗിച്ചിരുന്നു. മാർച്ച് തുടക്കത്തിൽ കൊറോണ വൈറസ് രാജ്യത്ത് എത്തുമ്പോൾ, മാസ്‌കുകളുടെ ലഭ്യത വിരളമായിരുന്നു. കോവിഡ് ഏറ്റവും രൂക്ഷമായിരുന്ന മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പ്രതിദിനം 10 ലക്ഷം മാസ്‌കിനു വരെയായിരുന്നു ആവശ്യക്കാർ. ഇത് മുന്നിൽ കണ്ട് ഇതേവരെ 25 കോടി മാസ്‌കുകൾക്കാണ് സ്വിസ് അധികൃതരും, മിലിട്ടറിയും ഓർഡർ നൽകിയിട്ടുള്ളത്.

ഇതിലെ നാല് കോടി ഇതിനോടകം റീട്ടെയിൽ മാർക്കറ്റുകളിൽ ലഭ്യമാണ്. മറ്റൊരു ഒമ്പത് കോടി മാസ്‌കുകൾ ചൈനയിൽ നിന്നും സ്വിറ്റ്‌സർലൻഡിലേക്കുള്ള യാത്രയിലാണ്. രണ്ട് കോടി മാസ്‌കുകൾ ഇപ്പോൾ തന്നെ രാജ്യത്തെ റിസർവ് ശേഖരത്തിലുമുണ്ട്. ഓർഡറും ഉപയോഗവും തമ്മിലുള്ള വ്യത്യാസത്തിൽ ഏതാണ്ട് 20 കോടി മാസ്‌കുകൾ സൂക്ഷിക്കാനുള്ള സ്ഥലമാണ് സ്വിസ് അധികൃതർക്ക് ഇപ്പോൾ വേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP