ഇന്ത്യയിലെ സ്ത്രീകളുടെ സ്വർണഭ്രമം അവസാനിക്കാതെ രാജ്യത്ത് സ്വർണ കള്ളക്കടത്തും കുറയാൻ പോകുന്നില്ല; 1990-കൾ മുതൽ കേരളത്തിലുണ്ടായ ഉപഭോഗ സംസ്‌കാരം തന്നെയാണ് വർദ്ധിച്ചു വരുന്ന സ്വർണ കള്ളക്കടത്തിന്റെയും പിന്നിലുള്ള അടിസ്ഥാനകാരണം; സ്വർണത്തിന് ഇന്ത്യയിൽ ഡിമാന്റ് ഉള്ള കാലത്തോളം സപ്‌ളൈ തുടരും: വെള്ളാശേരി ജോസഫ് എഴുതുന്നു
വെള്ളാശേരി ജോസഫ്
ലോകത്ത് അധികം കാണപ്പെടാത്ത ഒരു മൂലകമെന്നതുകൊണ്ട് സ്വർണത്തിന് മനുഷ്യചരിത്രത്തിൽ പ്രത്യേകമായ ഒരു സ്ഥാനമുണ്ട്. സ്വർണം സാമ്പത്തിക ചരിത്രത്തിലുടനീളം അതിന്റെ മൂല്യം നിലനിർത്തിയിട്ടുള്ള ഒരു അപൂർവ ലോഹമാണ്. ലോകത്ത് ഏറ്റവും അധികം ആളുകളും തങ്ങളുടെ പണത്തെ സൂക്ഷിക്കാൻ സ്വർണത്തെയാണ് ആശ്രയിക്കുന്നത്. കാരണം സ്വർണത്തിന് സ്വാഭാവികമായി നാശം സംഭവിക്കില്ല, അത് കുഴിച്ചെടുക്കാനും, വേർതിരിക്കാനും മറ്റുള്ള ലോഹങ്ങളെ അപേക്ഷിച്ചു എളുപ്പമാണ്. ഓരോ വർഷവും കുഴിച്ചെടുക്കുന്നതിനേക്കാൾ വളരെയധികം സ്വർണമാണ് ലോകത്ത് വിൽക്കപ്പെടുന്നതിന്റെ മൂല്യം ഒരു പരിധിയിൽ അധികം ഇടിയില്ല എന്നതുകൊണ്ടാണ്.
ചിലപ്പോൾ കൊറോണ മൂലമുള്ള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ലോകരാഷ്ട്രങ്ങളുടെ നാണയങ്ങൾ ഇടിയാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ, സ്ഥിരത നഷ്ടപ്പെടുന്ന ഡോളറിനും യൂറോക്കും പകരം സ്വർണം റിസേർവ് ആക്കാൻ രാജ്യങ്ങളെ പ്രേരിപ്പിക്കും എന്നാണ് തോന്നുന്നത് . ലോക കറൻസി ആയ ഡോളറിനു പകരം സ്വർണം വന്നാലും അത്ഭുതപ്പെടേണ്ട. ഇതൊക്കെ പറയുന്നത് സ്വർണത്തിന് സമ്പദ്‌വ്യവസ്ഥയിലുള്ള പ്രാധാന്യം വ്യക്തമാക്കാനാണ്. അപ്പോൾ ഇത്രയും പ്രാധാന്യമുള്ള സ്വർണത്തിന്റെ അന്യരാജ്യങ്ങളിൽ നിന്നുള്ള ഒഴുക്കിന് ഇന്ത്യയിൽ വമ്പൻ ടാക്‌സ് ഉണ്ട്. ഈ ഇറക്കുമതി ചുങ്കത്തിൽ രക്ഷപെടാനുള്ള ത്വര സ്വർണവ്യാപാരികൾക്കുണ്ട്. ഈ ടാക്‌സ് വെട്ടിക്കാനുള്ള പ്രേരണ തന്നെയാണ് ഗൾഫിൽ നിന്നുള്ള സ്വർണ കള്ളക്കടത്തിന് പിന്നിൽ പ്രവർത്തിക്കുന്ന പ്രധാന ഘടകം.
മലയാളത്തിൽ എം ടി. വാസുദേവൻ നായരും എൻ.പി. മുഹമ്മദും ചേർന്ന് 1960-ൽ 'അറബിപ്പൊന്ന്' എന്ന ഒരു നോവൽ എഴുതിയിട്ടുണ്ട്. 440 പേജുള്ള ആ നോവൽ വായിച്ചാൽ സ്വർണ കള്ളക്കടത്തിനെ കുറിച്ച് നല്ലൊരു രൂപം കിട്ടും. ഇന്നത്തെ പോലെ അത്ര 'സൊഫിസ്റ്റിക്കേറ്റഡ്' അല്ലായിരുന്നു 1960-കളിലെ സ്വർണ കള്ളക്കടത്ത്. എന്നാലും സംഭവം ഒന്നുതന്നെ. എം ടി. - യും എൻ.പി. മുഹമ്മദും കൂടി സ്വർണ കള്ളക്കടത്തു നടത്തിയിരുന്ന ഒരാളോട് അനേകം ദിവസങ്ങൾ സംസാരിച്ചതിനും, നോട്ടൊക്കെ കുറിച്ചെടുത്തതിന് ശേഷവും എഴുതിയ നോവലാണ് 'അറബിപ്പൊന്ന്'.
സ്വർണ കള്ളക്കടത്ത് വലിയ ലാഭമുള്ള പണിയൊന്നും അല്ലെന്ന് ചിലർ അഭിപ്രായപ്പെടുന്നുണ്ട്. വേറെ ചിലർ നോട്ട് നിരോധനത്തിലെ നിയന്ത്രണങ്ങളോടെ സ്വർണം, കറൻസിക്കു പകരം സിനിമാക്കാർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കും പ്രിയപ്പെട്ടതായി എന്നും പറയുന്നുണ്ട്. ഇതെഴുതുന്നയാൾക്ക് തോന്നുന്നത് വേറൊന്നാണ്. ഇത്രയധികം 'റിസ്‌ക്ക്' ഉള്ള ഈ പണിക്ക് വെറുതെയൊന്നും ആരും ഇറങ്ങത്തില്ലെന്നാണ് തോന്നുന്നത്. ഒരു കിലോയിൽ കൂടുതൽ സ്വർണം നിയമപ്രകാരമല്ലാതെ കടത്തി പിടിച്ചാൽ ദേശദ്രോഹത്തിന്റെ പരിധിയിൽ വരും. പിന്നെ വലിയ നൂലാമാലയാണ്. ജാമ്യം പോലും കിട്ടത്തിലാ. വക്കീലന്മാർക്ക് കാശു കൊടുത്ത് മുടിയും. അപ്പോൾ ഇത്രയധികം 'റിസ്‌ക്ക്' ഉള്ള ഈ പണിക്ക് നല്ലപോലെ റിട്ടേൺസില്ലെങ്കിൽ പിന്നെ ആരിറങ്ങും? പലരും ഉദ്ദേശിക്കുന്നതിനേക്കാൾ സ്വർണം മാർക്കറ്റിൽ വിറ്റഴിക്കപ്പെടുന്നുണ്ടെന്നാണ് ഇതെഴുതുന്നയാൾക്ക് തോന്നുന്നത്. ശരിക്കും വിറ്റഴിക്കപ്പെടുന്ന സ്വർണത്തിന്റെ 'ക്വാൺടിറ്റിക്കോ', കള്ളക്കടത്ത് മൂലം വരുന്ന സ്വർണത്തിനോ കൃത്യമായ കണക്കൊന്നുമില്ല. നമ്മുടെ ജൂവലറികളിൽ നിന്ന് പലരും സ്വർണം വാങ്ങുമ്പോൾ ടാക്‌സ് വെട്ടിക്കാനായി ഒറിജിനൽ ബിൽ വാങ്ങാറില്ലല്ലോ. അതുകൂടാതെ ആയിരകണക്കിന് സ്വർണപണിക്കാരും, സ്വർണം പണയമായിട്ട് സ്വീകരിക്കുന്നവരും ഉണ്ട് ഈ രാജ്യത്തിൽ. ഇവരുടെ ഒക്കെ കയ്യിലുള്ള സ്വർണത്തിന്റെ കണക്ക് ആർക്കെങ്കിലും അറിയാമോ?
പണ്ട് ടി. വി. - യിൽ വന്ന 'ബ്രെയ്ക്കിങ് ബാഡ്' എന്ന അമേരിക്കൻ ടി. വി. സീരിയൽ കണ്ടിട്ടുണ്ടെങ്കിൽ അമേരിക്കയിൽ മയക്കു മരുന്നിന്റെ പേരിൽ ഒഴുകുന്ന പണത്തിന്റെ ഒരു ഏകദേശ രൂപം കിട്ടും. വാൾട്ടർ വൈറ്റ് എന്ന കെമിസ്ട്രി അദ്ധ്യാപകൻ തന്റെ കെമിസ്ട്രിയിൽ ഉള്ള വിജ്ഞാനം 'മെത്' അല്ലെങ്കിൽ മെതൈൽഫെനിഡേറ്റ് എന്ന മയക്കു മരുന്ന് നിർമ്മിക്കാൻ ഉപയോഗിക്കുന്നു. അത് വഴി വാൾട്ടർ വൈറ്റിന് ലക്ഷ കണക്കിന് ഡോളറുകളും കിട്ടുന്നു. അതായിരുന്നു 'ബ്രെയ്ക്കിങ് ബാഡ്' എന്ന അമേരിക്കൻ ടി.വി. സീരിയലിന്റെ കഥ. ഏതാണ്ട് സമാനമാണെന്ന് തോന്നുന്നു, ഇന്ത്യയിലെ സ്വർണ കള്ളക്കടത്തിന്റെ കഥയും. വാൾട്ടർ വൈറ്റ് 'മണീ ലോണ്ടറിങ്' വഴി കോടിക്കണക്കിന് ഡോളർ വെളുപ്പിക്കാൻ നോക്കുന്നതുപോലെ ഇവിടെ സ്വർണ കള്ളക്കടത്തുകാരും കോടികൾ വെളുപ്പിക്കുന്നുണ്ടെന്നാണ് തോന്നുന്നത്.
ഇപ്പോൾ സ്വർണ കള്ളക്കടത്തും, തീവ്രവാദവും തമ്മിലുള്ള ബന്ധമൊക്കെ പിടിക്കുമെന്നാണ് ബിജെപി. - ക്കാരും, സംഘ പരിവാറുകാരും പറയുന്നത്. കർശന നിരീക്ഷണ സംവിധാനമുള്ള അമേരിക്കയിൽ പോലും മയക്കു മരുന്നിന്റെ പേരിൽ ഒഴുകുന്ന പണം ഒന്നും കണ്ടു പിടിക്കാൻ പറ്റുന്നില്ല. അമേരിക്കയിൽ മെക്‌സിക്കൻ കാർട്ടലുകൾ നിയന്ത്രിക്കുന്ന മയക്കു മരുന്ന് സംഘങ്ങളുടെ പ്രവർത്തനങ്ങളുടെ മുഴുവൻ വിവരവും തീർത്തും അജ്ഞാതമാണ്. Internal Revenue Service (IRS) വലിയ സംവിധാനങ്ങൾ ഉള്ള സംഘടനയാണ്. National Security Agency (NSA) - ക്ക് ഏക്കർ കണക്കിന് കമ്പ്യൂട്ടർ ശ്രിംഖല ഉണ്ടെന്നാണ് പറയപ്പെടുന്നത്. അവരൊന്നും നോക്കിയിട്ട് പിടിക്കാത്ത കള്ളക്കടത്തും, തീവ്രവാദവും തമ്മിലുള്ള ബന്ധം ഇന്ത്യയിൽ പിടിക്കാൻ പറ്റുമോ?
പലരും കരുതുന്നത് പോലെ കാസർകോട്ടുകാരോ, മലബാറുകാരോ അല്ല ഈ രാജ്യത്ത് കള്ളപ്പണത്തിന്റെ ആളുകൾ. ഗുജറാത്തി-മാർവാഡി-സിന്ധി ലോബിയാണ് ഈ രാജ്യത്ത് കള്ളപ്പണം കൂടുതലും കൈകാര്യം ചെയ്യുന്നത്. കുഴൽപണം ഇന്ത്യയിലേക്ക് ഗൾഫിൽ നിന്ന് ഒഴുകുന്നത് ഗുജറാത്തി സേട്ടുമാർ വഴിയാണെന്ന് പലരും എഴുതിയിട്ടുണ്ട്. അപ്പോൾ ന്യായമായും ഗൾഫിൽ നിന്നുള്ള വമ്പിച്ച സ്വർണ കള്ളക്കടത്തിനും പിന്നിൽ ഈ ലോബിയാകാനാണ് സാധ്യത മുഴുവനും.
കള്ളപ്പണത്തിന്റെയും, സ്വർണ കള്ളക്കടത്തിന്റെയും പിന്നിലുള്ള ഗുജറാത്തി-മാർവാഡി-സിന്ധി ബന്ധം അറിയാത്തവരൊന്നുമല്ല ഇന്ത്യയിലെ ഡയറക്റ്ററേറ്റ് ഓഫ് റവന്യു ഇന്റ്റെലിജെൻസിലെ (DRI) ഉദ്യോഗസ്ഥർ. പക്ഷെ അതൊന്നും ഒരിക്കലും പുറത്ത് വരില്ല. ഈ ഗുജറാത്തി ലോബിയാണ് ഇപ്പോഴുള്ള സ്വർണ കള്ളക്കടത്തിന്റ്റെ പിന്നിലെങ്കിൽ എൻ.ഐ.എ. അന്വേഷിച്ചാലും സത്യം പുറത്തു വരണമെന്നില്ല. കള്ളപ്പണം മുഴുവൻ കണ്ടെടുത്താൽ ഒരാൾക്ക് 15 ലക്ഷം വരെ കിട്ടുമെന്നായിരുന്നല്ലോ 2014 - നു മുമ്പ് ബിജെപി. - ക്കാർ പറഞ്ഞുകൊണ്ടിരുന്നത്. എന്നിട്ടെന്തായി? വർഷം 6 കഴിഞ്ഞിട്ടും കള്ളപ്പണക്കാരുടെ ലിസ്റ്റ് പോലും ബിജെപി. സർക്കാർ പുറത്തുവിടുന്നില്ല. ലിസ്റ്റ് പുറത്തുവരാത്തതിനുള്ള യഥാർത്ഥ കാരണം കള്ളപ്പണത്തിന്റെയും, സ്വർണ കള്ളക്കടന്റ്റേയും പിന്നിലുള്ള ഗുജറാത്തി-മാർവാഡി-സിന്ധി ബിസ്‌നെസ് ലോബികൾ തന്നെയാണ്. ഇന്ത്യയിൽ കള്ളപ്പണത്തിന്റെ യഥാർത്ഥ സൂക്ഷിപ്പുകാർ ബിജെപി. - യേയും, സംഘ പരിവാറുകാരേയും പിന്തുണക്കുന്നവർ ആണെന്നുള്ളത് ഇപ്പോൾ പകൽ പോലെ വ്യക്തമാകുകയാണ്.
മറ്റു പാർട്ടികളിൽ അഴിമതി ആരോപിച്ച് കള്ളപ്പണത്തിന്റ്റെ കുത്തക സ്വയം ഏറ്റെടുക്കക എന്ന രാജ്യസേവനം മാത്രമേ ബിജെപി. ഇന്ത്യയിൽ ചെയ്തു കൂട്ടിയിട്ടുള്ളൂ. ബിജെപി. - യോളം പണക്കൊഴുപ്പ് കാണിക്കുന്ന മറ്റൊരു പാർട്ടി ഇന്ത്യയിൽ ഇന്നില്ലാ. കുറെ ഗുജറാത്തി ബനിയകളാണ് ബിജെപി. - യുടേയും, സംഘ പരിവാറുകാരുടേയും സാമ്പത്തിക ശ്രോതസ് എന്നുള്ളത് പരസ്യമായ രഹസ്യമാണ്. അപ്പോൾ ഇപ്പോഴുള്ള ഗൾഫിൽ നിന്നുള്ള സ്വർണ കള്ളക്കടത്തിന്റ്റെ പിന്നിൽ ഗുജറാത്തി സേട്ടുമാർ ആണെങ്കിൽ എൻ.ഐ.എ. അന്വേഷണം ഒക്കെ ഒരു വഴിക്കാകാനാണ് സാധ്യത മുഴുവനും. ആരെങ്കിലും സ്വന്തം വരുമാന ശ്രോതസ് വേണ്ടെന്നു വെക്കുമോ? സ്വന്തം കഞ്ഞിയിൽ പാറ്റാ ഇടാൻ ബിജെപി. - ക്കാരേയും, സംഘ പരിവാറുകാരേയും കിട്ടത്തില്ലെന്ന് ചുരുക്കം.
സ്വർണ കള്ളക്കടത്ത് കുറക്കാൻ സ്വർണത്തിനുള്ള ഇറക്കുമതി ചുങ്കം കുറക്കണമെന്നുള്ളത് പണ്ട് മുതലേ സ്വർണ വ്യാപാരികളുടെ ഡിമാന്റ്റാണ്. കേന്ദ്ര സർക്കാർ ആ ആവശ്യത്തോട് ഇനിയും കനിഞ്ഞിട്ടില്ല. അപ്പോൾ പിന്നെ ഈ സ്വർണ കള്ളക്കടത്ത് നിയന്ത്രിക്കാൻ എന്താണ് പോംവഴി? സ്ത്രീകൾ സ്വർണം വേണ്ടെന്ന് വെക്കുന്നതേ സ്വർണ കള്ളക്കടത്ത് നിയന്ത്രിക്കാൻ അന്തിമമായ പോംവഴിയുള്ളൂ എന്നാണ് തോന്നുന്നത്. 'ഗോൾഡ് കൺട്രോൾ' പോളിസിയൊക്കെ പണ്ട് ഐ. ജി. പട്ടേൽ ഇക്കണോമിക് സെക്രട്ടറിയായിരിക്കുമ്പോൾ കൊണ്ടുവന്നതാണ്. പക്ഷെ ഐ. ജി. പട്ടേൽ ആത്മകഥയായ 'Glimpses of Indian Economic Policy - An Insider's View' -ൽ പറയുന്നത് സ്വന്തം സഹോദരി തന്നെ ആ 'ഗോൾഡ് കൺട്രോൾ' പോളിസിയെ എതിർത്തു എന്നാണ്.
1968 ഓഗസ്റ്റ് 24-ന് ഇന്ത്യയിൽ നിലവിൽ വന്ന 'ഗോൾഡ് കൺട്രോൾ ആക്റ്റ്' അനുസരിച്ച് ഇന്ത്യൻ പൗരന്മാരെ സ്വർണകട്ടിയും, സ്വർണ നാണയങ്ങളും ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കി. അപ്പോൾ സ്വർണ ബിസ്‌ക്കറ്റോ ധനികരുടെ പക്കൽ ഉണ്ടാകാൻ സാധ്യതയുള്ള 'സ്വർണ ഇഷ്ടികയോ' സൂക്ഷിക്കാൻ അനുമതിയില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. 'ഗോൾഡ് കൺട്രോൾ ആക്റ്റ്' അനുസരിച്ച് സ്വർണകട്ടികളും, സ്വർണ നാണയങ്ങളും സ്വർണാഭരണങ്ങൾ ആക്കി മാറ്റണം. സ്വർണാഭരണങ്ങൾ കൈവശം വെക്കാനേ 1968 ഓഗസ്റ്റ് 24-ന് ഇന്ത്യയിൽ നിലവിൽ വന്ന 'ഗോൾഡ് കൺട്രോൾ ആക്റ്റ്' അനുസരിച്ച് പൗരന്മാർക്ക് അവകാശമുണ്ടായിരുന്നുള്ളൂ. സ്വർണപണിക്കാർക്ക് കേവലം100 ഗ്രാമിൽ കൂടുതലും കൈവശം വെക്കാനും അധികാരമില്ല. ആ 'ഗോൾഡ് കൺട്രോൾ പോളിസി' ദയനീയമായി പരാജയപ്പെട്ടു എന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ. 'ഗോൾഡ് കൺട്രോൾ ആക്റ്റിന് രൂപം കൊടുത്ത മുൻ റിസേർവ് ബാങ്ക് ഗവർണറും, ഇക്കണോമിക് സെക്രട്ടറിയുമായ ഐ. ജി. പട്ടേൽ പറയുന്നത് സ്വന്തം വീട്ടിൽ നിന്ന് തന്നെ പുള്ളിക്ക് രൂക്ഷമായ എതിർപ്പ് ഉണ്ടായി എന്നാണ്. 'ഞങ്ങൾ സ്ത്രീകൾ കുറച്ചു സ്വർണം സൂക്ഷിക്കുന്നതുകൊണ്ട് എന്താണ് പ്രശ്‌നം' എന്ന് പറഞ്ഞുകൊണ്ട് ഐ. ജി. പട്ടേലിന്റെ സ്വന്തം സഹോദരി തന്നെ ആ ഗോൾഡ് കൺട്രോൾ' പോളിസിയെ എതിർത്തു. വെറും 'ബുക്കിഷ് ഐഡിയ' എന്ന് പറഞ്ഞുകൊണ്ട് ഐ. ജി. പട്ടേലിന്റ്റെ പിതാവും പുള്ളിയെ കളിയാക്കി. ഈ സംഭവങ്ങളൊക്കെ ഐ. ജി. പട്ടേൽ ആത്മകഥയായ 'Glimpses of Indian Economic Policy - An Insider's View' -ൽ പറയുന്നുണ്ട്.
വാസ്തവത്തിൽ ഇന്ത്യാക്കാരുടെ ഈ സ്വർണത്തോടുള്ള ഭ്രമമാണ് സ്വർണ കള്ളക്കടത്തിന് അടിസ്ഥാനപരമായ കാരണം. ലോകം മുഴുവനും ഈ മഞ്ഞ ലോഹത്തോടുള്ള ഭ്രമം കുറഞ്ഞുവരികയാണ്; പക്ഷെ ഇന്ത്യയിൽ സ്വർണത്തോടുള്ള ഭ്രമത്തിന് ഒരു കുറവും ഇല്ലാ. മൈസൂർ പാലസിൽ സ്വർണം പ്രദർശിപ്പിച്ചിരിക്കുന്ന സ്ഥലത്തെ തിരക്ക് കണ്ടിട്ടുള്ളവർക്ക് അറിയാം ഇന്ത്യാക്കാരുടെ സ്വർണത്തോടുള്ള ഭ്രമം. സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്നവർ അഭിവൃദ്ധി പ്രാപിക്കുമ്പോൾ അവരും കൂടുതൽ സ്വർണം സമാഹരിക്കാൻ നോക്കും. അതാണ് 1990-കൾ മുതൽ കേരളത്തിൽ സംഭവിച്ചത്.
ഗൾഫ് പണത്തിന്റെ ഒഴുക്കോടെ ഇവിടെ വിവാഹങ്ങൾ ആർഭാടമാകാൻ തുടങ്ങി. പുതിയ പുതിയ ജൂവലറികളും, വസ്ത്ര വ്യാപാര ശാലകളും കേരളത്തിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഇപ്പോൾ കേരളത്തിലുള്ളതുപോലുള്ള വലിപ്പമുള്ള തുണി കടകളും, ജൂവലറികളും മുംബയിലോ ഡൽഹിയിലോ പോലും കാണാൻ സാധിക്കില്ല. 30-40 വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ ജാം പുരട്ടിയ മോഡേൺ ബ്രഡ്ഡും, ഹലുവയും, മിക്‌സ്ച്ചറും, പൂവൻ പഴവും ആയി കല്യാണസദ്യകൾ ഇഷ്ടം പോലെ നടന്നിട്ടുണ്ട്. ഇന്ന് അത്തരം കല്യാണസദ്യ നടത്താൻ നോക്കിയാൽ നാട്ടുകാർ തെറി വിളിക്കും. പണ്ടത്തേതിൽ നിന്ന് വ്യത്യസ്തമായി ഉപഭോഗ സംസ്‌കാരം കേരളത്തിൽ പിടിമുറുക്കിയിരിക്കുന്നു. ഈ ഉപഭോഗ സംസ്‌കാരം തന്നെയാണ് കേരളത്തിലേക്കുള്ള വർദ്ധിച്ചു വരുന്ന സ്വർണ കള്ളക്കടത്തിന്റ്റേയും പിന്നിലുള്ള അടിസ്ഥാനപരമായ കാരണം. ചുരുക്കം പറഞ്ഞാൽ കേരളത്തിലും ഇന്ത്യയിലും സ്ത്രീകളുടെ സ്വർണത്തോടുള്ള ഭ്രമം അവസാനിക്കാതെ ഇന്ത്യയിൽ സ്വർണ കള്ളക്കടത്തും കുറയാൻ പോകുന്നില്ല.
ഇപ്പോൾ ആധുനിക കാലത്തെ പെൺകുട്ടികളിൽ പഴയ കാലത്തെ സ്ത്രീകൾക്കു ഉണ്ടായിരുന്നതുപോലെ സ്വർണത്തോട് കണ്ടമാനം ഭ്രമമില്ല. പക്ഷെ ഇന്ത്യയിൽ വിവാഹങ്ങൾക്ക് ഇന്നും സ്വർണത്തിന് പ്രത്യേകമായ ഒരു സ്ഥാനമുണ്ടെന്നുള്ളത് ആർക്കും നിഷേധിക്കാൻ കഴിയാത്ത ഒരു വസ്തുതയാണ്. ഇത്തരത്തിൽ സ്വർണത്തിന് ഇന്ത്യയിൽ ഡിമാന്റ്്ഉള്ള കാലത്തോളം സപ്‌ളൈ തുടരാനാണ് സാധ്യത മുഴുവനും. ഈ സ്വർണത്തിന്റ്റെ സപ്‌ളൈ കള്ളക്കടത്തിന്റെ രൂപത്തിൽ വന്നാൽ അതിൽ കണ്ടമാനം അതിശയിക്കാനൊന്നുമില്ലാ. കാരണം നികുതിവെട്ടിച്ച് കാശ് ഉണ്ടാക്കാൻ ശ്രമിക്കുന്ന ആളുകൾ ഇന്ത്യാ മഹാരാജ്യത്ത് ഇഷ്ടം പോലെ ഉണ്ടല്ലോ. അപ്പോൾ നികുതി പിരിക്കുന്നവരും, നീതിന്യായ വ്യവസ്ഥിതിയിലുള്ളവരും സ്വർണ കള്ളക്കടത്തിന് പിന്നാലേ വരും കാലങ്ങളിലും പായും. സ്വർണത്തോടുള്ള ഇന്ത്യാക്കാരന്റെ ഭ്രമം നിലനിൽക്കുന്നിടത്തോളം കാലം പരസ്പര പൂരകങ്ങളായി നികുതി വെട്ടിപ്പും, സ്വർണ കള്ളക്കടത്തും തുടരാനാണ് സാധ്യത.
(ലേഖകന്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകന്റെ ജോലിയുമായി ഒരു ബന്ധവുമില്ല.)
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍