ഉപതിരഞ്ഞെടുപ്പിലെ 'മക്കൾ മാഹാത്മ്യത്തിന്' കേരളത്തിൽ തുടക്കമിടുന്നത് ഇടുതുമുന്നണി; സിപിഐയിലെ പികെ ശ്രീനിവാസന്റെ മരണത്തെ തുടർന്ന് മകൻ സുപാൽ വൻ ഭൂരിപക്ഷത്തിന് ജയിച്ചുകയറി; പിന്നീട് അനൂപ് ജേക്കബും ശബരീനാഥും ഇതേ പാതയിൽ നിയമസഭയിലെത്തി; 45,377 വോട്ടിന് ജയിച്ച് ഭൂരിപക്ഷത്തിൽ റെക്കോർഡിട്ടത് പി ജയരാജൻ; കുറഞ്ഞ ഭൂരിപക്ഷം ജോർജ് എം തോമസിനും; ജോർജ് പുളിക്കന്റെ 'ഉപതെരഞ്ഞെടുപ്പുകളുടെ കഥ' രണ്ടാം ഭാഗം ഇങ്ങനെ
ജോർജ് പുളിക്കൻ
അഞ്ച് ഉപതിരഞ്ഞെടുപ്പുകൾ.. കേരളം ആവേശത്തിലാണ്. ഇതിനിടെ ഉപതിരഞ്ഞെടുപ്പിന്റെ രസകരമായ ചരിത്രം കേരളത്തിനുണ്ട്. ഇത് രസകരമായി അവതരിപ്പിക്കുകായണ് മാധ്യമ പ്രവർത്തകനായ ജോർജ് പുളിക്കൻ. പുളിക്കന്റെ ലേഖന പരമ്പരയുടെ രണ്ടാം ഭാഗം.
എംഎൽഎയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ്
നിയമസഭാംഗം മരിച്ചാൽ ഭാര്യമാരെപോലെ മക്കളേയും സ്ഥാനാർത്ഥികളാക്കി സഹതാപതരംഗത്തിൽ ജയിച്ചുകയറുക എന്ന തന്ത്രം കേരളത്തിൽ ഇരു മുന്നണികളും പയറ്റിയിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പിലെ മക്കൾ മാഹാത്മ്യത്തിന് കേരളത്തിൽ തുടക്കമിടുന്നത് ഇടുതുമുന്നണിയാണ്. പുനലൂരിലായിരുന്നു ആദ്യ പരീക്ഷണം.
1996 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐയിലെ പി.കെ.ശ്രീനിവാസനായിരുന്നു പുനലൂരിലെ സ്ഥാനാർത്ഥി. വോട്ടെടുപ്പു കഴിഞ്ഞപ്പോൾ തന്നെ തനിക്ക് ആറായിരത്തിലധികം ഭൂരിപക്ഷമുണ്ടാകുമെന്ന് മകൻ സുപാലിനോട് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ആ കണക്കുകൂട്ടൽ തെറ്റിയില്ല. ഫലം വന്നപ്പോൾ ശ്രീനിവാസൻ കോൺഗ്രസ് ഐ സ്ഥാനാർത്ഥി പുനലൂർ മധുവിനെ 6698 വോട്ടിന്റെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തി. എന്നാൽ ആയുസിന്റെ കണക്കുപുസ്തകത്തിൽ പിശകുണ്ടായിരുന്നു. മെയ് ഏഴിന് ഫലപ്രഖ്യാപന ദിവസം പുലർച്ചെ ശ്രീനിവാസൻ മരിച്ചു.
1996 ഒക്ടോബർ 11-ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണി ശ്രീനിവാസന്റെ മകൻ പി.എസ്.സുപാലിനെത്തന്നെ രംഗത്തിറക്കി. സഹതാപതരംഗം ആഞ്ഞുവീശിയപ്പോൾ അച്ഛനു കിട്ടിയതിനേക്കാൾ മൂന്നിരട്ടിയിലേറെ ഭൂരിപക്ഷം മകന് നേടാനായി. കോൺഗ്രസ് ഐ സ്ഥാനാർത്ഥി ഭാരതീപുരം ശശിയെ 21,333 വോട്ടുകൾക്കാണ് സുപാൽ തോല്പിച്ചത്.
പിറവം മണ്ഡലത്തിൽ നിന്ന് ജയിച്ച് മന്ത്രിയായ ടി.എം.ജേക്കബ്ബിന്റെ മരണത്തെത്തുടർന്ന് പിറവത്ത് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ഐക്യ ജനാധിപത്യ മുന്നണി ആദ്യം മക്കൾ രാഷ്ട്രീയം പരീക്ഷിക്കുന്നത്. 2011 ഒക്ടോബർ 30-നായിരുന്നു ടി.എം.ജേക്കബ്ബിന്റെ മരണം. ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. ജേക്കബ്ബിന്റെ മകൻ അനൂപ് ജേക്കബ്ബിനെ രംഗത്തിറക്കി. ടി.എം.ജേക്കബ് പരാജയപ്പെടുത്തിയ നിസാര വോട്ടുകൾക്ക് തോല്പിച്ച എം.ജെ.ജേക്കബ്ബിനെത്തന്നെ ഇടതുമുന്നണി വീണ്ടും സ്ഥാനാർത്ഥിയാക്കി. 2012 മാർച്ച് 21-നു നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചപ്പോൾ ടി.എം.ജേക്കബ്ബിനോട് 157 വോട്ടിനു തോറ്റ എം.ജെ. ജേക്കബ്ബിനെ അനൂപ് ജേക്കബ് 12,070 വോട്ടുകൾക്ക് പരാജയപ്പെടുത്തി.
അടുത്ത പരീക്ഷണവും യു.ഡി.എഫിന്റേതായിരുന്നു. അരുവിക്കര എംഎൽഎയും സ്പീക്കറുമായിരുന്ന ജി.കാർത്തികേയൻ 2015 മാർച്ച് എട്ടിന് മരിച്ചതിനെത്തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പായിരുന്നു വേദി. കോൺഗ്രസ് ഐ കാർത്തികേയന്റെ മകൻ കെ.എസ്.ശബരിനാഥിനെ സ്ഥാനാർത്ഥിയാക്കി. മുൻ സ്പീക്കറും മന്ത്രിയുമൊക്കെയായിരുന്ന എം.വിജയകുമാറിനെ ഇടതുമുന്നണി രംഗത്തിറക്കിയപ്പോൾ ബിജെപിയും ഒ.രാജഗോപിലനെ സ്ഥാനാർത്ഥിയാക്കി കളംനിറച്ചു. 2015 ജൂൺ 27-ന് നടന്ന ശക്തമായ ത്രികോണ മത്സരത്തിൽ ശബരീനാഥ് 10,128 വോട്ടുകൾക്ക് എം.വിജയകുമാറിനെ പിന്നിലാക്കി. ജി.കാർത്തികേയൻ ആർ.എസ്പിയിലെ അമ്പലത്തറ ശ്രീധരൻനായർക്കെതിരെ നേടിയത് 10,674 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു.
ഈ തിരഞ്ഞെടുപ്പിലെ മറ്റൊരു കൗതുകം പി.സി.ജോർജിന്റെ നേതൃത്വത്തിലുള്ള ആന്റി കറപ്ഷൻ ഡമോക്രാറ്റിക് ഫ്രണ്ടിന്റെ (എ.സി.ഡി.എഫ്) സാന്നിധ്യമായിരുന്നു. കെ.ദാസ് ആയിരുന്നു ഇവരുടെ സ്ഥാനാർത്ഥി. പി.സി ജോർജിന്റെ അവകാശവാദമനുസരിച്ച് 96 സംഘടനകളടങ്ങിയ മുന്നണിയുടെ സ്ഥാനാർത്ഥിക്ക് നോട്ടക്കും പിന്നിൽ അഞ്ചാംസ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. നോട്ട 1430 വോട്ടുകൾ നേടിയപ്പോൾ 1197 വോട്ടുകൾ മാത്രമാണ് കെ.ദാസിന് നേടാനായത്. ആദ്യം വൻഭൂരിപക്ഷത്തിൽ ദാസ് ജയിക്കുമെന്ന് പ്രഖ്യാപിച്ച ജോർജ് തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ 22000 വോട്ടുകിട്ടുമെന്നും അവകാശപ്പെട്ടിരുന്നു.
ഫലം വന്നപ്പോൾ എല്ലാം അസ്ഥാനത്തായി. ഏറ്റവും വലിയ കൗതുകം ഇതൊന്നുമായിരുന്നില്ല. മുന്നണിയുടെ സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ എ.സി.ഡി.എഫ്. പ്രവർത്തകർക്കിടയിൽ നടത്തിയ വോട്ടെടുപ്പിൽ 8612 പേർ പങ്കെടുത്തപ്പോൾ അതിൽ 5321 വോട്ടുകൾ നേടിയാണ് ദാസ് സ്ഥാനാർത്ഥിയായത്. ആ വോട്ടെടുപ്പിൽ പങ്കെടുത്തവർപോലും തിരഞ്ഞെടുപ്പിൽ ദാസിന് വോട്ടുചെയ്തില്ലെന്നതാണ് പരമാർഥം.
ബന്ധുബലം മഹാബലം
ഭാര്യമാർ വാഴ്ക, മക്കൾ ജയ ജയ തുടങ്ങിയ മുദ്രാവാക്യംപോലെ ബന്ധുബലം മഹാബലം എന്ന മുദ്രാവാക്യം ഉയർന്ന ഉപതിരഞ്ഞെടുപ്പുകളും കേരളത്തിൽ അരങ്ങേറിയിട്ടുണ്ട്. 1970 ജനുവരി 24 ന് മാടായി എംഎൽഎയായിരുന്ന മാത്തായി മാഞ്ഞൂരാന്റെ മരണത്തെത്തുടർന്നായിരുന്നു ആദ്യ പരീക്ഷണം.
കേരളാ സോഷ്യലിസ്റ്റ് പാർട്ടി(കെ.എസ്പി.) അംഗമായിരുന്ന മത്തായി മാഞ്ഞൂരാനു പകരം പാർട്ടി സ്ഥാനാർത്ഥിയാക്കിയത് അദ്ദേഹത്തിന്റെ സഹോദരൻ ജോൺ മാഞ്ഞൂരാനെയായിരുന്നു. 1970 മെയ് 20-ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ ജോൺ മാഞ്ഞൂരാൻ കോൺഗ്രസിലെ കെ.രാഘവനെ 4002 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. എന്നാൽ ചേട്ടന്റെ ഭൂരിപക്ഷത്തിന്റെ അടുത്തെങ്ങും എത്താൻ അനുജന് കഴിഞ്ഞില്ല. മത്തായി മാഞ്ഞൂരാൻ കോൺഗ്രസിലെ പി.കൃഷ്ണനെതിരെ നേടിയത് 19,112 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു.
1991 നവംബർ 17-ന് ഏറ്റുമാനൂരിൽ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് മറ്റൊരു സഹോദരൻ സ്ഥാനാർത്ഥിയായത്. കേരളാ കോൺഗ്രസ് മാണിഗ്രൂപ്പിന്റെ സ്ഥാനാർത്ഥി ബാബു ചാഴിക്കാടന്റെ ആകസ്മിക മരണമാണ് ഉപതിരഞ്ഞെടുപ്പിലേക്ക് നയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പും ലോക്സഭാ തിരഞ്ഞെടുപ്പും ഒരുമിച്ചു നടന്ന 1991-ൽ കോട്ടയത്തെ ലോക്സഭാ സ്ഥാനാർത്ഥിയായിരുന്ന രമേശ് ചെന്നിത്തലക്കൊപ്പം വാഹനപ്രചാരണത്തിൽ പങ്കെടുക്കുന്നതിനിടയിൽ ഇടിമിന്നലേറ്റ് ബാബു ചാഴിക്കാടൻ മരിച്ചു. ഇതേത്തുടർന്ന് ഏറ്റുമാനൂരിലെ തിരഞ്ഞെടുപ്പു മാറ്റിവെച്ചു.
1991 നവംബർ 17-ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യമുന്നണി കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിനുവേണ്ടി ബാബുവിന്റെ ജ്യേഷ്ഠൻ തോമസ് ചാഴികാടനെ അവതരിപ്പിച്ചു. ഇടതുമുന്നണി സിപിഎമ്മിലെ വൈക്കം വിശ്വനെയും രംഗത്തിറക്കി. ഇടിമിന്നൽ പോലുള്ള പോരാട്ടത്തിനൊടുവിൽ ഇത്തവണ ആഘാതമേറ്റത് വൈക്കം വിശ്വനായിരുന്നു. തോമസ് ചാഴികാടൻ 886 വോട്ടുകൾക്ക് വിശ്വനെ പരാജയപ്പെടുത്തി.
ഒത്തിരി വമ്പനും ഇത്തിരി കുഞ്ഞനും
നിയമസഭാ ഉപതിരഞ്ഞെടുപ്പുകളുടെ ചരിത്രത്തിൽ ഏറ്റവും വലിയ ഭൂരിപക്ഷത്തിന്റെ റെക്കോഡ് സിപിഎമ്മിലെ പി.ജയരാജനും കുറഞ്ഞ ഭൂരിപക്ഷം സിപിഎമ്മിലെ ജോർജ് എംതോമസിനും അവകാശപ്പെട്ടതാണ്. 2001-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൂത്തുപറമ്പ് മണ്ഡലത്തിൽ നിന്നു വിജയിച്ച ജയരാജന്റെ തിരഞ്ഞെടുപ്പ് 2005 ജനുവരി 11-ന് സുപ്രീംകോടതി റദ്ദാക്കി. ഒരു ഹർത്താൽ ദിവസം പോസ്റ്റ് ഓഫീസ് ആക്രമിച്ചതിന് പി.ജയരാജനെ രണ്ടുവർഷം തടവിന് ശിക്ഷിച്ചിരുന്നു. ഇതു പരിഗണനയിലെടുക്കാതെ ജയരാജന്റെ പത്രിക സ്വീകരിച്ചതിനെതിരെ കോൺഗ്രസ് ഐക്കാരനായ എതിർ സ്ഥാനാർത്ഥി കെ.പ്രഭാകരൻ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഹർജി തള്ളിയതിനെത്തുടർന്ന് പ്രഭാകരൻ സുപ്രീംകോടതിയിൽ അപ്പീൽ നൽകി.
തന്റെ തടവുശിക്ഷ മേൽക്കോടതി ഒരുവർഷമായി കുറച്ചതിനാൽ തിരഞ്ഞെടുപ്പു ഹർജി നിലനിൽക്കില്ല എന്നായിരുന്നു ജയരാജന്റെ വാദം. എന്നാൽ പത്രിക സ്വീകരിക്കുമ്പോൾ മേൽക്കോടതി വിധി വന്നിട്ടില്ലാത്തതിനാൽ പത്രിക സ്വീകരിച്ചത് നിയമപരമല്ലെന്നു കോടതി കണ്ടെത്തി തിരഞ്ഞെടുപ്പ് അസാധുവാക്കി. 2005 ജൂൺ രണ്ടിന് നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഐയിലെ കെ.പ്രഭാകരനെ 45,377 വോട്ടിന്റെ വമ്പൻ ഭൂരിപക്ഷത്തിലാണ് ജയരാജൻ തറപറ്റിച്ചത്. ആദ്യ തവണ കെ.പ്രഭാകരനും ജയരാജനും ഏറ്റുമുട്ടിയപ്പോൾ 18,620 ആയിരുന്നു ജയരാജന്റെ ഭൂരിപക്ഷം. അങ്ങനെ, ഒരേ എതിരാളിയെത്തന്നെ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പിലും തോല്പിച്ചും ഒരേനിയമസഭയിൽ രണ്ടുതവണ സത്യപ്രതിജ്ഞ ചെയ്തും ജയരാജൻ സ്വന്തമായി പല ചരിത്രങ്ങളെഴുതി. റോസമ്മ പുന്നൂസിനു പിന്നാലെ തിരഞ്ഞെടുപ്പു കേസിൽ കുടുങ്ങി സ്ഥാനം നഷ്ടപ്പെട്ടശേഷം അതേ മണ്ഡലത്തിൽ നിന്നു മത്സരിച്ചു വീണ്ടുമെത്തുന്ന രണ്ടാംത്തെയാളുമായി ജയരാജൻ.
സിപിഎം എംഎൽ.എ. മത്തായി ചാക്കോയുടെ മരണത്തെത്തുടർന്നാണ് തിരുവമ്പാടിയിൽ ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്. ഇവിടെയാണ് ഉപതിരഞ്ഞെടുപ്പു ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം കുറിക്കപ്പെട്ടച്ചത്. 2006 ഡിസംബർ നാലിന് നടന്ന ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിലെ ജോർജ് എം.തോമസും മുസ്ലിംലീഗിലെ വി എം.ഉമ്മർമാസ്റ്ററും തമ്മിലായിരുന്നു മത്സരം. കോൺഗ്രസ് വിട്ട് ഡി.ഐ.സി.കെ. ഉണ്ടാക്കിയ കെ.കരുണാകരന്റെയും അനുയായികളുടെയും പിന്തുണയുണ്ടായിട്ടും ജോർജ് എം.തോമസ് 246 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. 2006-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ മത്തായി ചാക്കോ മുസ്ലിംലീഗിലെ എം.സി.മായിൻഹാജിയെ തോല്പിച്ചത് 5479 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്