ആര്യാടനും മുല്ലപ്പള്ളിയും നേർക്കുനേർ മത്സരിച്ച തിരഞ്ഞെടുപ്പും ഇവിടെ ഉണ്ടായിട്ടുണ്ട്; മുന്നണിയും പാർട്ടിയും ഗ്രൂപ്പും മാറുമ്പോൾ ശത്രുവിന്റെ ശത്രു മിത്രമായെന്നും, മിത്രത്തിന്റെ മിത്രം ശത്രുവായെന്നും വരാം; നിയമസഭയിൽ നിന്ന് ലോക്സഭയിലേക്ക് എത്തിയവരും നിരവധി; ഏറ്റുമാനൂർ, കോട്ടയം, വാമനപുരം എന്നിവിടങ്ങളിൽ മരണം വില്ലനായെത്തിയപ്പോഴാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്; ജോർജ് പുളിക്കന്റെ ലേഖന പരമ്പര 'ഉപതെരഞ്ഞെടുപ്പുകളുടെ കഥ' അവസാനിക്കുന്നു
ജോർജ് പുളിക്കൻ
അഞ്ച് ഉപതിരഞ്ഞെടുപ്പുകൾ.. കേരളം ആവേശത്തിലാണ്. ഇതിനിടെ ഉപതിരഞ്ഞെടുപ്പിന്റെ കൗതുകകരമായ ചരിത്രം കേരളത്തിനുണ്ട്. ഇത് രസകരമായി അവതരിപ്പിക്കുകയാണ് മാധ്യമ പ്രവർത്തകനായ ജോർജ് പുളിക്കൻ. പുളിക്കന്റെ ലേഖന പരമ്പരയുടെ അവസാന ഭാഗം
ആര്യാടനും മുല്ലപ്പള്ളിയും നേർക്കുനേർ
മുന്നണിയും പാർട്ടിയും ഗ്രൂപ്പും മാറുമ്പോൾ മിത്രങ്ങളും ശത്രുക്കളും മാറിമറിയുന്നത് രാഷ്ട്രീയക്കളരിയിലെ സ്ഥിരം അഭ്യാസങ്ങളിലൊന്നാണ്. ചിലപ്പോൾ ശത്രുവിന്റെ ശത്രു മിത്രമായെന്നും മിത്രത്തിന്റെ മിത്രം ശത്രുവായെന്നും വരാം. നിലമ്പൂരിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളിലൊന്ന് ഇങ്ങനെ കോൺഗ്രസിലെ ഗ്രുപ്പുരാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായിരുന്നു.
1980-ൽ ആന്റണിയുടെ നേതൃത്വത്തിലുള്ള അരശ് കോൺഗ്രസ് സിപിഎം നയിക്കുന്ന ഇടതുമുന്നണിയുടെ ഭാഗമായിരുന്നു. ഇകെ നായനാർ മുഖ്യമന്ത്രിയായ മന്ത്രിസഭയിൽ അരശ് കോൺഗ്രസുകാരിൽ നിന്ന് വക്കം പുരുഷോത്തമൻ, ആര്യാടൻ മുഹമ്മദ്, എസി ഷൺമുഖദാസ് എന്നിവർ മന്ത്രിമാരായി. ഈ നാലുപേരിൽ ആര്യാടൻ മാത്രം എംഎൽഎയായിരുന്നില്ല. ആര്യാടനെ നിലമ്പൂരിൽ മത്സരിപ്പിക്കാൻ ആന്റണിയും ഭരണമുന്നണിയും തീരുമാനിച്ചു. തുടർന്ന് അവിടുത്തെ എംഎൽഎയായിരുന്ന സി.ഹരിദാസിനെ രാജിവെപ്പിച്ച് ഉപതിരഞ്ഞെടുപ്പിൽ ആര്യാടനെ സ്ഥാനാർത്ഥിയാക്കി. കെ.കരുണാകരന്റെ നേതൃത്വത്തിലുള്ള ഇന്ദിരാ കോൺഗ്രസുകാർ എതിരാളിക്കൊരു പോരാളിയായി മുല്ലപ്പള്ളി രാമചന്ദ്രനെയും രംഗത്തിറക്കി. മത്സരം തീപാറിയെങ്കിലും മന്ത്രിസ്ഥാനത്തിന്റെ ബലത്തിൽ ആര്യാടൻ 17,841 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മന്ത്രിക്കസേര ഉറപ്പിച്ചു.
നിലമ്പൂർ മണ്ഡലം ഇതിനു മുമ്പ് മറ്റൊരു ഉപതിരഞ്ഞെടുപ്പിനു കൂടി സാക്ഷ്യം വഹിച്ചിരുന്നു. സിപിഎം എംഎൽഎയായിരുന്ന കെ കുഞ്ഞാലിയുടെ കൊലപാതകമാണ് ഉപതിരഞ്ഞെടുപ്പിന് കാരണമായത്. 1967-ലെ തിരഞ്ഞെടുപ്പിൽ നിലമ്പൂരിൽ കോൺഗ്രസിലെ ആര്യാടൻ മുഹമ്മദിനെ 9789 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തോൽപ്പിച്ച് നിയമസഭയിലെത്തിയ കുഞ്ഞാലി എതിരാളികളുടെ തോക്കിനിരയാകുകയായിരുന്നു.കുഞ്ഞാലി ഇത്രവലിയ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിന് നിലനിർത്താനായില്ല. 1970 ഏപ്രിൽ 20-ന് കോൺഗ്രസിലെ എംപി ഗംഗാധരനും സിപിഎമ്മിലെ വിപി അബൂബക്കറും മാറ്റുരച്ചപ്പോൾ 5,574 വോട്ടുകൾക്ക് ഗംഗാധരൻ വിജയിച്ചു.
അവർ ലോക്സഭയിലേക്ക്... ഇവർ നിയമസഭയിലേക്ക്
1962-ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ താനൂരിൽ നിന്നുള്ള നിയമസഭാംഗമായ സി.എച്ച് മുഹമ്മദ് കോയ കോഴിക്കോടു നിന്ന് മത്സരിച്ചു ജയിച്ചു. ഇതേത്തുടർന്ന് താനൂരിൽ ഉപതിരഞ്ഞെടുപ്പു വേണ്ടി വന്നു. മുസ്ലിംലീഗിലെ ഡോ. സി.മുഹമ്മദ് കുട്ടിയും കോൺഗ്രസിലെ പി.കെ.മൊയ്തീൻ കുട്ടിയും മത്സരിച്ചപ്പോൾ 12,936 വോട്ടിന് മുഹമ്മദ്കുട്ടി വിജയിച്ചു. ആറ്റിങ്ങൽ എംഎൽഎയായിരുന്ന വക്കം പുരുഷോത്തമൻ 1984 -ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ നിന്ന് ലോക്സഭയിലെത്തി. തുടർന്ന് ആറ്റിങ്ങലിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് എസിലെ പി.വിജയദാസും കോൺഗ്രസ് ഐയിലെ സരസ്വതി കുഞ്ഞുകൃഷ്ണനും ഏറ്റുമുട്ടിയപ്പോൾ വിജയദാസ് 5433 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
ഹരിപ്പാട് എംഎൽഎയായിരുന്ന രമേശ് ചെന്നിത്തല 1984-ൽ കോട്ടയം ലോക്സഭ തിരഞ്ഞെടുപ്പിൽ വിജയിച്ചതിനെത്തുടർന്നാണ്് ഹരിപ്പാട് നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ആർ.എസ്പി സ്ഥാനാർത്ഥി എ.വി.താമരാക്ഷനും കോൺഗ്രസ് ഐയിലെ എം.മുരളിയും തമ്മിലായിരുന്നു മത്സരം. 1176 വോട്ടിന്റെ ഭൂരിപക്ഷത്തിൽ താമരാക്ഷൻ വിജയിച്ചു. താനൂർ എംഎൽഎയായിരുന്ന മുസ്ലിം ലീഗിലെ ഇ.അഹമ്മദ് 1991-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മഞ്ചേരിയിൽ നിന്ന് മത്സരിച്ചു ജയിച്ചതിനെത്തുടർന്നാണ് താനൂരിൽ ഉപതിരഞ്ഞെടുപ്പു നടന്നത്. 1992 ജൂൺ ഒമ്പതിന് നടന്ന തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിലെ കുട്ടി അഹമ്മദ് കുട്ടിയും സിപിഎമ്മിലെ എം.മുഹമ്മദ് മാസ്റ്ററും മത്സരിച്ചപ്പോൾ കുട്ടി മാസ്റ്ററിനേക്കാൾ 28,188 വോട്ട് കൂടുതൽ നേടി വിജയിച്ചു.
എറണാകുളത്തെ കോൺഗ്രസ് എംഎൽഎയായിരുന്ന ജോർജ് ഈഡൻ 1998-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചതാണ് എറണാകുളത്ത് ഉപതിരഞ്ഞെടുപ്പിന് കാരണമായത്. 1998 ജൂൺ രണ്ടിന് നടന്ന ഉപതിരഞ്ഞെടുപ്പിൽ സിപിഎം സ്വതന്ത്രൻ ഡോ.സെബാസ്റ്റ്യൻ പോളും കോൺഗ്രസ് ഐയിലെ ലിനോ ജേക്കബും തമ്മിലായിരുന്നു മത്സരം. എറണാകുളത്തെ മുൻ എംഎൽഎയും മന്ത്രിയുമായിരുന്ന എ.എൽ. ജേക്കബ്ബിന്റെ മകൻ ലിനോയെ സെബാസ്റ്റ്യൻ പോൾ 3940 വോട്ടുകൾക്ക് അട്ടിമറിച്ചു.
കണ്ണൂർ എംഎൽഎ ആയിരുന്ന കെ.സുധാകരൻ 2009-ൽ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നാണ് കണ്ണൂരിൽ ഉപതിരഞ്ഞെടുപ്പു വേണ്ടി വന്നത്. 2009 നവംബർ ഏഴിന് നടന്ന ഉപതിരഞ്ഞെടുപ്പിൽ മൂന്നു തവണ കണ്ണൂരിലെ സിപിഎം എംപിയായിരുന്ന എ.പി.അബ്ദുള്ളക്കുട്ടിയായിരുന്നു കോൺഗ്രസ് ഐയുടെ സ്ഥാനാർത്ഥി. സിപിഎമ്മിലെ എം വിജയരാജനായിരുന്നു എതിരാളി. അബ്ദുള്ളക്കുട്ടി 12,043 വോട്ടുകൾക്ക് വിജയിച്ചു. എറണാകുളം എംഎൽഎയായിരുന്ന കോൺഗ്രസ് ഐയിലെ കെ.വി.തോമസ് 2009-ൽ ലോക്സഭയിലേക്ക് മത്സരിച്ചു ജയിച്ചതാണ് എറണാകുളത്ത് വീണ്ടും ഉപതിരഞ്ഞെടുപ്പിന് കാരണമായത്. കോൺഗ്രസ് ഐയിലെ ഡൊമിനിക് പ്രസന്റേഷനും സിപിഎം സ്വതന്ത്രൻ പി.എൻ.സീനുലാലും ഏറ്റുമുട്ടിയപ്പോൾ ഡൊമിനിക്ക് 8620 വോട്ടുകൾക്ക് മുന്നിലെത്തി.
ആലപ്പുഴ എംഎൽഎയായിരുന്ന കെ.സി.വേണുഗോപാൽ 2009-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ചതോടെയാണ് ആലപ്പുഴ ഉപതിരഞ്ഞെടുപ്പു വേദിയായത്. കോൺഗ്രസിലെ എ.എ. ഷുക്കൂറും സിപിഐയിലെ ജി.കൃഷ്ണപ്രസാദും ഏറ്റുമുട്ടിയപ്പോൾ 4745 വോട്ടുകൾക്ക് ഷുക്കൂറിനായിരുന്നു ജയം. വേങ്ങര എംഎൽഎയായിരുന്ന പി.കെ.കുഞ്ഞാലിക്കുട്ടി 2018-ൽ മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചതോടെയാണ് വേങ്ങര ഉപതിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിച്ചത്. മുസ്ലിം ലീഗിലെ കെ.എൻ.എ.ഖാദറും സിപിഎമ്മിലെ പി.പി.ബഷീറും ഏറ്റുമുട്ടിയപ്പോൾ 20,956 വോട്ടുകൾക്ക് ഖാദർ നിയമസഭയിലെത്തി.
ഇടിമിന്നലായി സ്ഥാനാർത്ഥികളുടെ മരണം
കേരളത്തിൽ സ്ഥാനാർത്ഥികളുടെ മരണംകാരണം മൂന്നിടത്ത് ഉപതിരഞ്ഞെടുപ്പു വേണ്ടി വന്നിട്ടുണ്ട്. ഏറ്റുമാനൂർ, കോട്ടയം, വാമനപുരം എന്നീ മണ്ഡലങ്ങളാണ് ഉപതിരഞ്ഞെടുപ്പിന് വേദിയായത്. 1987-ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പാണ് കോട്ടയത്തും തിരുവനന്തപുരം ജില്ലയിലെ വാമനപുരത്തും ഓരോ സ്ഥാനാർത്ഥികളുടെ ആകസ്മിക മരണം സംഭവിച്ചത്. കോട്ടയത്ത് പ്രധാന മത്സരം സിപിഎമ്മിലെ ടി.കെ.രാമകൃഷ്ണനും കോൺഗ്രസ് ഐയിലെ തിരുവഞ്ചൂർ രാധാകൃഷ്ണനും തമ്മിലായിരുന്നു. തിരഞ്ഞെടുപ്പിന് ഏഴു ദിവസം മുമ്പ് സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന എറിക്ക് മുറിക്ക് മരിച്ചു. അതിനാൽ തിരഞ്ഞെടുപ്പ് 45 ദിവസത്തേക്ക് മാറ്റിവെച്ചു.
അതിനിടിയിൽ ഇ.കെ.നായനാർ മുഖ്യമന്ത്രിയായ ഇടതുമുന്നണി മന്ത്രിസഭയിൽ ടി.കെ.രാമകൃഷ്ണനും മന്ത്രിയായി. 1987 ജൂൺ രണ്ടിനു നടന്ന ഉപതിരഞ്ഞെടുപ്പിൽ മന്ത്രിയായ ടി.കെ.രാമകൃഷ്ണനെയാണ് കോൺഗ്രസ് ഐ സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ നേരിട്ടത്. തിരുവഞ്ചൂരിനെ 9526 വോട്ടുകൾക്ക് പരാജയപ്പെടുത്തി രാമകൃഷ്ണൻ മന്ത്രിസ്ഥാനം ഉറപ്പിച്ചു. സി.എംപി.സ്ഥാനാർത്ഥിയായിരുന്ന എം.കെ.സനകന്റെ മരണമാണ് വാമനപുരത്തെ ഉപതിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കാനും അതുവഴി ഉപതിരഞ്ഞെടുപ്പിനും കാരണമായത്. കോലിയക്കോട് കൃഷ്ണൻനായരും എൻ.പീതാംബരക്കുരുപ്പും തമ്മിലായിരുന്നു മത്സരം. കൃഷ്ണൻനായർ 10,116 വോട്ടുകൾക്ക് കുറുപ്പിനെ പരാജയപ്പെടുത്തി.
1991-ലെ തിരഞ്ഞെടുപ്പുകാലത്തുണ്ടായ മരണമാണ് ഏറ്റുമാനൂർ ഉപതിരഞ്ഞെടുപ്പിന് കാരണമായത്. നിയമസഭാ തിരഞ്ഞെടുപ്പും ലോക്സഭാ തിരഞ്ഞെടുപ്പും ഒരുമിച്ചു നടന്ന 1991-ൽ കോട്ടയത്തെലോക്സഭാ സ്ഥാനാർത്ഥിയായിരുന്ന രമേശ് ചെന്നിത്തലക്കൊപ്പം വാഹനപ്രചാരണത്തിൽ പങ്കെടുക്കുന്നതിനിടയിൽ കോട്ടയം മെഡിക്കൽ കോളേജിനടുത്തുള്ള വാരിമുട്ടത്തുവെച്ച് ഇടിമിന്നലേറ്റാണ് ബാബു ചാഴിക്കാടൻ മരിച്ചത്. അതോടെ ഏറ്റുമാനൂരിലെ തിരഞ്ഞെടുപ്പു മാറ്റിവെയ്ക്കുകയായിരുന്നു.1991 നവംബർ 17-ന് ഏറ്റുമാനൂരിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബാബുവിന്റെ ജ്യേഷ്ഠൻ തോമസ് ചാഴിക്കാടനും സിപിഎമ്മിലെ വൈക്കം വിശ്വനും തമ്മിലായിരുന്നു മത്സരം. തോമസ് ചാഴിക്കാടൻ 886 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
Stories you may Like
- കെപിസിസിയുടെ വിലക്ക് ലംഘിച്ച് മലപ്പുറത്ത് എ ഗ്രൂപ്പിന്റെ ശക്തിപ്രകടനം
- ഫലസ്തീൻ വിഷയത്തിൽ നിലപാട് മാറ്റമില്ലെന്ന് ആര്യാടൻ ഷൗക്കത്ത്
- ഉമ്മൻ ചാണ്ടിയില്ലാത്ത 'എ ഗ്രൂപ്പ്' പ്രതിസന്ധിയിൽ
- ആര്യാടൻ ഷൗക്കത്തിന് എതിരായ നടപടി ഫലസ്തീൻ ഐക്യദാർഢ്യ റാലിയിലെ വിലക്കിൽ ഒതുങ്ങും
- പാർട്ടിയുടെ താക്കീതിനെ ഗൗരവമായി കാണുന്നു: ആര്യാടൻ ഷൗക്കത്ത്
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്