ലോകത്ത് ഇനി അവശേഷിക്കുന്നത് ഒരു ലക്ഷത്തി മുപ്പതിനായിരം പാഴ്സികൾ; ബാക്കിയുള്ളതിൽ പകുതിയിലേറെയും ഇന്ത്യയിലും; രാജ്യത്തെ ഏക പാഴ്സി ഭൂരിപക്ഷ പട്ടണം ഗുജറാത്തിലെ വാൽസാദ് ജില്ലയിൽ; മരണപ്പെട്ടാൽ ശവശരീരം കഴുകന്മാർക്ക്...; വിശ്വാസം ഏകദൈവത്തിലും ആരാധിക്കുന്നത് അഗ്നിയേയും; ഒരു പാഴ്സിയൻ ഡയറിക്കുറുപ്പ് - റിവ തൊളൂർ ഫിലിപ്പ് എഴുതുന്നു
റിവ തൊളൂർ ഫിലിപ്പ്
ഒരു പാഴ്സിയൻ ഡയറിക്കുറുപ്പ്
പാഴ്സികൾ അഥവാ പാർസികൾ ഇന്ന് ലോകത്ത് കേവലം ഒരു ലക്ഷത്തി മുപ്പതിനായിരം പേർ മാത്രം.അതിൽ പകുതിയിലേറെ (അതായത് 70000) ഭാരതത്തിലാണുള്ളത്. പാഴ്സികൾ പുരാതന ഇറാൻ സ്വദേശികളായിരുന്നു. സൊറാസ്ട്രിയൻ മതവിഭാഗത്തിൽ ഉൾപെടുന്നവരാണ് പാഴ്സികൾ. ഇന്ത്യയിൽ സൊറാസ്ട്രിയൻ മതവിഭാഗത്തിൽ ഉൾപ്പെട്ട രണ്ടുതരം ജനവിഭാഗം ഉണ്ട്. രണ്ടു കൂട്ടരും ഇറാനിൽ നിന്ന് വന്നവരാണ്. 1) പാഴ്സികൾ 2) ഇറാനികൾ. അറബ് ആക്രമണകാരികളിൽ നിന്ന് രക്ഷപെട്ട് ആയിരം വർഷം മുമ്പ് ഇറാനിൽ നിന്നും പലായനം ചെയ്തു ഭാരതത്തിൽ എത്തിയവർ ആണ് പാഴ്സികൾ. ഇന്ത്യയിൽ അവർ ഗുജറാത്തിലാണ് ആദ്യമെത്തിയത്. പതിനെട്ടാം നൂറ്റാണ്ടിലും, പത്തൊമ്പതാം നൂറ്റാണ്ടിലും മതപീഡനം മൂലം ഇറാനിൽ നിന്നും ബ്രിട്ടീഷ് ഇന്ത്യയിലേക്ക് കുടിയേറിവരാണ് ഇറാനികൾ.
പാഴ്സികൾ വളരെ സമ്പന്നരും,ശാന്തശീലരുമാണ്. ഒരു വിവാദങ്ങളിലും ഇവർ പെടാറില്ല. അതുകൊണ്ട് തന്നെ സമൂഹത്തിൽ ഇവർക്ക് വലിയ മാന്യത ലഭ്യമാണ്. പാഴ്സികളിൽ യാചകരില്ല. തൊഴിൽരഹിതരും വിരളം. ഇന്ത്യയെ കൂടാതെ അമേരിക്ക,ബ്രിട്ടൻ, കാനഡ തുടങ്ങിയ രാജ്യങ്ങളിലാണ് പാഴ്സികൾ ഉള്ളത്. അവരുടെ ജന്മദേശമായ ഇറാനിലും, പാക്കിസ്ഥാനിലും കുറച്ചു പാഴ്സികൾ ഇന്നുമുണ്ട്.
ഗുജറാത്തിൽ വാൽസാദ് ജില്ലയിലെ സൻജാൻ ആണ് ഇന്ത്യയിലെ ഏക പാഴ്സി ഭൂരിപക്ഷ പട്ടണം. അംബർഗാവ്, നർഗോൾ, സാറോൻദ, മനേക്പുർ, ഭിലാദ്, വാപി, വാൽസാദ്, നവസാരി, സൂറത്, ബറോഡ, അഹമ്മദാബാദ്, ബോംബെ, പൂണെ,ഡൽഹി, ബാംഗ്ലൂർ,ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിൽ ഇന്ന് പാഴ്സി സമുദായക്കാർ അധിവസിക്കുന്നു.ബോംബയിൽ മാത്രം 55000 പാഴ്സികൾ ഉണ്ട്.
മൂവായിരം വർഷം മുമ്പ് പേർഷ്യയിൽ ജീവിച്ചിരുന്ന സൊറോസ്റ്റർ എന്ന പ്രവാചകന്റെ അനുയായികളാണ് പാഴ്സികൾ. പിൽക്കാലത്ത് പലായനം ചെയ്യാതെ അവിടെ കഴിഞ്ഞ പാഴ്സികൾ ഒന്നുകിൽ കൊല്ലപ്പെട്ടു അല്ലെങ്കിൽ കപ്പം നൽകി അടിമജീവിതം നയിക്കേണ്ടി വന്നു.
പാഴ്സികൾ മരണപ്പെട്ടാൽ ശവശരീരം ദഹിപ്പിക്കുകയോ അടക്കം ചെയ്യുകയോ ഇല്ല. കഴുകന്മാർക്ക് ഭക്ഷണമായി നൽകുകയാണ് ചെയ്യുന്നത്.
'ദോക്കുമെനാഷിനി' എന്ന പേരിൽ നടത്തുന്ന ശവദാഹ ചടങ്ങിൽ ' ടവർ ഓഫ് സൈലൻസ്' എന്ന ഒരു വലിയ കിടങ്ങിൽ അലങ്കരിച്ച മൃതദേഹം കൊണ്ട് വച്ചശേഷം ആളുകൾ കൈകൊട്ടി കഴുകന്മാരെ വിളിക്കുന്നു. നാലുപാടും നിന്നുവരുന്ന കഴുകന്മാർ മൃതദേഹം ഏതാനും മണിക്കൂർ കൊണ്ട് ഭക്ഷിച്ചു തീർക്കുന്നു. അതിനുശേഷം മിച്ചം വരുന്ന എല്ലിൻ കഷണങ്ങൾ കിടങ്ങിലെ നടുക്കുള്ള കിണറിൽ നിക്ഷേപിക്കപ്പെ ടുന്നു.അതോടെ ചടങ്ങുകൾ അവസാനിക്കും.
പാഴ്സികൾ ഏകദൈവത്തിൽ വിശ്വസിക്കുന്നവരാണ്. 'ആഹുരാ മാസ്ദാ' (Ahura Mazda) എന്ന തങ്ങളുടെ ദൈവം പവിത്രമാണെന്നും അഗ്നി ആ ദൈവത്തിന്റെ പ്രതീകമാണെന്നും വിശ്വസിക്കുന്ന അവർ.
അഗ്നിയെ ഈശ്വരനായി കണക്കാക്കി അതിനെ ആരാധിക്കുന്നു.. (ചിത്രം കാണുക) .ഫയർ ടെമ്പിൾ അഥവാ ആഗിയാരി എന്നറിയപ്പെടുന്ന ഇവരുടെ ആരാധനാലയത്തിൽ മറ്റു സമുദായക്കാർക്ക് പ്രവേശനം നിഷിദ്ധമാണ്. മുംബയിലെ ചർച്ച് ഗേറ്റിലാണ് ഫയർ ടെമ്പിൾ സ്ഥിതി ചെയ്യുന്നത്..
പാഴ്സികൾ മറ്റു സമുദായങ്ങളിൽ നിന്നുള്ളവരെ വിവാഹം കഴിച്ചാൽപ്പിന്നെ സ്വസമുദായത്തിൽ അവർക്ക് സ്ഥാനമില്ല. ഈ നിയമം ഇന്നും ശക്തമായി തുടരുന്നത് പാഴ്സി ജനസംഖ്യ ലോകത്ത് കുറഞ്ഞു വരുന്നതിന്റെ ഒരു കാരണമാണ്.
പാഴ്സികൾ സ്ത്രീകളും ,പുരുഷന്മാരും ഉയർന്ന വിദ്യാഭ്യാസം നേടുന്നവരാണ്. അതുകൊണ്ടുതന്നെ ലേറ്റ് മാര്യേജ് ആണ് ഇവരിൽ കാണുന്ന ഒരു പ്രവണത. കൂടാതെ 30 ശതമാനത്തോളം ജനങ്ങൾ വിവാഹിതരാകുന്നുമില്ല. സാമുദായിക നിബന്ധനകളിൽ ഇന്നും കാർക്കശ്യമായ നിലപാടുകളാണ് ഇവർക്ക്. ഇക്കാരണങ്ങൾ മൂലം പാഴ്സി ജനസംഖ്യ ലോകത്ത് വളരെയേറെ കുറയുകയാണ്. ഒരു പക്ഷേ ഇവരുടെ നിലനിൽപ്പ് തന്നെ അപകടത്തിലാണ്.
ഇത് മുന്നിൽ കണ്ട് ഭാരതസർക്കാർ പാഴ്സി സമുദായത്തിനായി പുതിയ പരിപാടികൾ ആവിഷ്കരിച്ചിട്ടുണ്ട്. 10 കോടി രൂപാ ചെലവാക്കുന്നുണ്ട്. 'ജിയോ പാഴ്സി' (ജീവിക്കുക പാഴ്സി) എന്ന പേരിൽ ഭാരത സർക്കാർ 10 കോടി രൂപാ ചെലവിൽ കുട്ടികളുണ്ടാകാത്ത വന്ധ്യത ബാധിച്ച പാഴ്സി സമുദായത്തിലെ അമ്മമാരുടെ ചികിത്സക്കും, പാഴ്സി യുവാക്കളിൽ വിവാഹം പ്രോത്സാഹിപ്പിക്കാനുമുള്ള ഒരു പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്. വന്ധ്യതാ ചികിത്സയ്ക്ക് ഒരാൾക്ക് 3 ലക്ഷം രൂപ വരെ സർക്കാർ ധനസഹായം നൽകുന്നു.പാഴ്സികളുടെ ജനസംഖ്യ വർദ്ധനവാണ് സർക്കാർ ജിയോ പാഴ്സി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ജെ.ആർ.ഡി ടാറ്റ, രത്തൻ ടാറ്റ ,നുസ്ലി വാഡിയ,ആദി ഗോദറേജ്, പല്ലോൺജി ഷാപൂർജി തുടങ്ങിയ വ്യവസായികളും .ശാസ്ത്രജ്ഞൻ ഹോമി ഭാഭ , സ്വാതന്ത്ര്യ സമരനായകൻ ദാദാഭായി നവറോജി , ജനറൽ സാം മനേക് ഷാ തുടങ്ങിയവർ ഒക്കെ പാഴ്സി സമുദായക്കാരായിരുന്നു.
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഭർത്താവ് ഫിറോസ് ഗാന്ധിയും, പാക്ക് രാഷ്ടപിതാവ് മുഹമ്മദാലി ജിന്നയുടെ ഭാര്യ രത്തൻബായി പെട്ടിറ്റും പാഴ്സികളായിരുന്നു.
ഈ കഴിഞ്ഞ ഓഗസ്റ്റ് 17 പാഴ്സികളുടെ നവവത്സരമായ 'നവറോസ്' ആയിരുന്നു.
ജിയോ പാഴ്സി (ജീവിക്കുക പാഴ്സി)
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍