'ചേട്ടച്ഛന്റെ 'പവിത്ര'മായ സ്‌നേഹത്തിന് ഇന്ന് 27 വയസ്; നല്ല അഭിപ്രായം നേടിയെങ്കിലും പവിത്രത്തിന്റെ ശരാശരി വിജയത്തിന് ഒരുതടസ്സമായത് മണിച്ചിത്രത്താഴ്; മോഹൻലാലിലെ ആ മികച്ച നടനെ എന്നിനി കാണാൻ കഴിയും? സഫീർ അഹമ്മദ് എഴുതുന്നു
സഫീർ അഹമ്മദ്
പി.ബാലചന്ദ്രൻ-രാജീവ് കുമാർ-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന 'പവിത്രം' എന്ന മികച്ച സിനിമ റിലീസായിട്ട് ഇന്നേക്ക് (ഫെബ്രുവരി 4) 27 വർഷങ്ങൾ...അതെ,ചേട്ടച്ഛന്റെ സ്‌നേഹവും വാൽസല്യവും മലയാള സിനിമ പ്രേക്ഷകർ അനുഭവിച്ചിട്ട്, ചേട്ടച്ഛൻ പ്രേക്ഷകരുടെ ഒരു നൊമ്പരമായിട്ട് ഇന്നേക്ക് 27 വർഷങ്ങൾ...
പവിത്രം, പേര് പോലെ തന്നെ സുന്ദരമാണ്, നിഷ്‌കളങ്കമാണ് ആ സിനിമയിലെ മുഖ്യ കഥാപാത്രമായ ഉണ്ണികൃഷ്ണനും മറ്റു പ്രധാന കഥാപാത്രങ്ങളും...പരസ്പരം സ്‌നേഹം കൊണ്ട് വരിഞ്ഞ് മുറുകപ്പെട്ടവർ...സ്വന്തം അമ്മ ഗർഭിണിയാണെന്ന് അറിയുമ്പോൾ വളരെയധികം സന്തോഷിക്കുന്ന,അമ്മയെ ശുശ്രുഷിക്കുന്ന,അമ്മയുടെ മരണത്തോട് കൂടി,അച്ഛൻ നാട് വിട്ട് പോയതോട് കൂടി കുഞ്ഞനിയത്തിയുടെ പൂർണ സംരക്ഷണം ഏറ്റെടുക്കേണ്ടി വന്ന,കുഞ്ഞനിയത്തിയെ പൊന്ന് പോലെ വളർത്താൻ വേണ്ടി പ്രണയിച്ച പെണ്ണിനെ ഉപേക്ഷിക്കുന്ന, അനിയത്തിക്കുട്ടി വളർന്നപ്പൊൾ തന്നിൽ നിന്ന് അകലുന്നത് നിസ്സഹായതയോടെ നോക്കി നില്‌ക്കേണ്ടി വന്ന,പണ്ട് പ്രണയിച്ച് ഉപേക്ഷിച്ച പെണ്ണിനെ വീണ്ടും ജീവിതത്തിലേക്ക് ക്ഷണിക്കുന്ന,അവസാനം കുഞ്ഞനിയത്തിയെ നഷ്ടപ്പെടുമെന്ന് തോന്നിയപ്പോൾ മനസിന്റെ സമനില തെറ്റിയ ഉണ്ണികൃഷ്ണന്റെ കഥ അതിമനോഹരമായിട്ടാണ്, ഹൃദയസ്പർശിയായിട്ടാണ് പി.ബാലചന്ദ്രനും രാജീവ് കുമാറും കൂടി അവതരിപ്പിച്ചിരിക്കുന്നത്...
മോഹൻലാൽ എന്ന നടന്റെ അഭിനയ മികവ് തന്നെയാണ് പവിത്രം എന്ന സിനിമയുടെ മുഖ്യ ആകർഷണം...ഒരേ സമയം അച്ഛന്റെയും ചേട്ടന്റെയും സ്‌നേഹവും കരുതലും ലാളനയും വേദനയും ഒക്കെ എത്ര സൂക്ഷ്മതയോടെയാണ്,എത്ര അഴകോടെയാണ് ചേട്ടച്ഛനിലൂടെ മോഹൻലാൽ പകർന്നാടിയിരിക്കുന്നത്....മോഹൻലാലിന് ഒപ്പം തന്നെ പവിത്രത്തിലെ മറ്റു നടീനടന്മാരും അവരവരുടെ കഥാപാത്രങ്ങളെ മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചു...അതിൽ എടുത്ത് പറയേണ്ടത് പുഞ്ചിരി ചേച്ചിയെ അവതരിപ്പിച്ച കെപിഎസി ലളിതയുടെ പ്രകടനമാണ്...അങ്ങേയറ്റം ഭാവശുദ്ധിയോടെയാണ് പുഞ്ചിരി ചേച്ചി എന്ന നിഷ്‌കളങ്കയായ സ്ത്രീയെ കെപിഎസി ലളിത അവതരിപ്പിച്ചിരിക്കുന്നത്... മോഹൻലാലിനൊപ്പം ഉള്ള കെപിഎസി ലളിതയുടെ ഏറ്റവും മികച്ച പ്രകടനവും മുഴുനീള കഥാപാത്രവും പവിത്രത്തിലേതായിരിക്കാം...
മോഹൻലാലിന്റെ അതിഗംഭീര അഭിനയ പ്രകടനം കണ്ട് മനസ് നിറയണമെങ്കിൽ, തെല്ല് നൊമ്പരത്തോടെ കണ്ണ് നിറയണമെങ്കിൽ, സ്‌നേഹിക്കാൻ,സ്‌നേഹിക്കപ്പെടാൻ കഴിയുന്നത് എത്ര വലിയ ഭാഗ്യമാണെന്ന് ഒരിക്കൽ കൂടി മനസിലാകണമെങ്കിൽ പവിത്രം ഇടയ്ക്കിടെ ഒന്ന് കണ്ടാൽ മതി...താളവട്ടം,പാദമുദ്ര,കിരീടം, ദശരഥം,വരവേൽപ്പ്,ഭരതം,സദയം, ചെങ്കോൽ,ഇരുവർ, വാനപ്രസ്ഥം, തന്മാത്ര തുടങ്ങിയ അതിസുന്ദരമായ മോഹൻലാൽ പെർഫോമൻസുകളുടെ ഒപ്പം തന്നെ ചേർത്ത് വെയ്ക്കാവുന്ന പെർഫോമൻസ് തന്നെയാണ് പവിത്രത്തിലേതും...
പവിത്രത്തിൽ ഒരു രംഗമുണ്ട്,മീനാക്ഷി എക്‌സ്‌കർഷന് പോകാൻ ചേട്ടച്ഛനോട് സമ്മതം ചോദിച്ചിട്ട് സമ്മതം കിട്ടാതെ പിണങ്ങി പോകുന്നതും,അതിന് ശേഷം മീനാക്ഷിയുടെ തലയിൽ എണ്ണ പുരട്ടാനായി ചേട്ടച്ഛൻ വന്ന് മീനാക്ഷിയുടെ പിറകിൽ ഇരിക്കുന്നതുമായ രംഗം..
'അച്ഛനൊരു പഴഞ്ചൻ മട്ടുക്കാരനല്ലയൊ, ഈ എകസ്‌കർഷന്റെയും കുന്തത്തിന്റെയും കാര്യം പറഞ്ഞാൽ അവിടെ പിടിക്കത്തില്ല, അപ്പൊ വായിൽ തോന്നിയതൊക്കെ പറയും' എന്നും പറഞ്ഞ് പാത്രത്തിൽ നിന്നും കൈകളിലേയ്ക്ക് എണ്ണ പകർത്തി മീനാക്ഷിയുടെ മുടിയിഴകളിൽ എണ്ണ മെല്ലെ തേയ്ക്കുമ്പോൾ അവൾ നീരസം പ്രകടിപ്പിക്കുന്നതും അപ്പൊൾ 'ഈ എണ്ണ പുരട്ടി തരുന്നത് അച്ഛനല്ല, ചേട്ടനാ' എന്ന് ചേട്ടച്ഛൻ പറഞ്ഞിട്ടും പിണക്കം മാറാതെ, എണ്ണ പുരട്ടാൻ സമ്മതിക്കാതെ ഇരിക്കുന്ന മീനാക്ഷിയോട് വീണ്ടും 'അച്ഛൻ അറിയാതെ നിന്നെ ഞാൻ എല്ലായിടവും കൊണ്ട് പോയി കാണിച്ച് തരാം' എന്ന് പറഞ്ഞ് മീനാക്ഷിയുടെ തലയിൽ കൈ വെച്ച് സത്യം ചെയ്ത് പതിയെ മുടിയിൽ എണ്ണ പുരട്ടുന്നതും ചേട്ടത്തിയുടെ കാര്യം പറയുമ്പോൾ വീണ്ടും മീനാക്ഷിയോട് ദേഷ്യപ്പെട്ടിട്ട് ഉടനെ 'അച്ഛൻ'' എന്ന് ചേട്ടച്ഛൻ പറയുന്ന രംഗം..ഈ രംഗത്തിൽ സംഭാഷണങ്ങളോടൊപ്പം തന്നെ വളരെ സ്വഭാവികമായ ഒഴുക്കോടെയാണ് മോഹൻലാലിന്റെ കൈകൾ ചലിക്കുന്നത്...മോഹൻലാൽ എന്ന നടനോളം ഇത്രമേൽ അനായാസമായി അഭിനയിക്കാൻ അറിയാവുന്ന വേറെ ഒരു നടനുമില്ല എന്ന് ഒരിക്കൽ കൂടി അടിവരയിട്ട് പറയാവുന്ന രംഗം...ഒരു രംഗം പൂർണതയിൽ എത്തിക്കുന്നതിൽ മുഖഭാവങ്ങൾക്കും സംഭാഷണങ്ങൾക്കും ഒപ്പം തന്നെ നടീനടന്മാരുടെ ശരീരഭാഷയ്ക്കും ഒരു മുഖ്യ പങ്ക് ഉണ്ട്,അതിൽ മോഹൻലാൽ എന്ന നടന് ഒരു പ്രത്യേക വൈഭവം ഉണ്ട്,ആ ശൈലിക്ക് വല്ലാത്തൊരു ആകർഷണീയതയുമാണ്..
പവിത്രം എന്ന സിനിമ ഒരുപാട് രസകരമായ, വൈകാരികമായ,ഹൃദയസ്പർശിയായ രംഗങ്ങൾ കൊണ്ട് സമ്പന്നമാണ്....കഥയുടെ മുക്കാൽ ഭാഗവും നടക്കുന്ന ആ പഴയ വലിയ വീടും പശ്ചാത്തലവും തന്നെ കണ്ണിന് കുളിർമ നല്കുന്നതാണ്,മനസിന് സന്തോഷം തരുന്നതാണ്...മുടിയേറ്റ് നടക്കുമ്പോൾ മീരയെയും ഉണ്ണിയെയും പുഞ്ചിരി ചേച്ചി കൈ കാട്ടി വിളിക്കുന്ന രംഗം,'നിന്ന് ചിരിക്കാതെ ഒരുപാട് കുഞ്ഞുങ്ങൾ ഉണ്ടാകാൻ പ്രാർത്ഥിക്ക്' എന്ന് ഉണ്ണി മീരയോട് പറയുന്നതോട് കൂടി ആരംഭിക്കുന്ന 'ശ്രീരാഗമൊ' എന്ന ഗാനരംഗം, അമ്മയ്ക്ക് ഗർഭം ആണെന്ന് പുഞ്ചിരി ചേച്ചി ഉണ്ണിയോട് പറയുന്ന രംഗം,കൂടെയുള്ള ഇന്നസെന്റിന്റെ എരുശ്ശേരിയുടെ പ്രകടനം, അമ്മയ്ക്ക് പച്ച മാങ്ങയും കൊണ്ട് ഉണ്ണി ഓടി വരുന്ന രംഗം,വിശേഷം അറിഞ്ഞ് ശ്രീനിവാസന്റെ രാമകൃഷ്ണൻ വരുന്ന രംഗം, അതിന് ശേഷം അമ്മയ്ക്ക് പെട്ടിയിൽ നിന്ന് മരുന്ന് എടുത്തുകൊടുക്കുന്ന രംഗം, അമ്മയുടെ വയറ് കാണാൻ മീര വരുന്ന രംഗം,തുടർന്നുള്ള വാലിന്മൽ പൂവും ഗാനരംഗം,അമ്മയുടെ പ്രസവത്തിനായി ഉണ്ണി ആശുപത്രിയിൽ കാത്തിരിക്കുന്നതിനിടയിൽ അടുത്തിരിക്കുന്ന വൃദ്ധനിൽ നിന്ന് ബീഡി ചോദിക്കുക്കുമ്പോൾ 'ആ പോയത് ആരാ' എന്ന് വൃദ്ധൻ തിരിച്ച് ചോദിക്കുന്നതും 'നമ്മുക്ക് വേണ്ടപ്പെട്ട ആളാ' എന്ന് കള്ളച്ചിരിയോടെ ഉണ്ണി പറയുന്ന രംഗം, കുഞ്ഞിന് പാൽ കൊടുക്കുന്നതിനിടയിൽ 'ഇങ്ങേരുടെ സ്ഥാനത്താണ് ഞാനെങ്കിൽ ഈ കുഞ്ഞിനെ റാഞ്ചി കൊണ്ട് പോയാനെ' എന്ന് ഉണ്ണി രാമുവിനോട് പറയുന്ന രംഗം, കുഞ്ഞിനെ കരച്ചിൽ നിർത്താനായി പുഞ്ചിരി ചേച്ചി മുലപ്പാൽ കൊടുക്കുന്ന രംഗം, 'അമ്മ മരിച്ചതിൽ അച്ഛന് നാണം കെട്ട ഒരു പങ്ക് ഉണ്ട്' എന്ന് ഉണ്ണി പറയുന്ന രംഗം, കുഞ്ഞ് അച്ഛൻ എന്ന് വിളിക്കുമ്പോൾ 'അച്ഛൻ അല്ല, ചേട്ടൻ' എന്ന് ഉണ്ണി പറഞ്ഞ് കൊടുക്കുമ്പോൾ 'ചേട്ടച്ഛാ' എന്ന് വിളിക്കുന്ന രംഗം, 'നമ്മുടെ കുഞ്ഞിന് ഇടാൻ വെച്ചിരുന്ന പേരാണ്' എന്ന് പറഞ്ഞ് കുഞ്ഞിന് മീനാക്ഷി എന്ന് മീര പേരിടുന്ന രംഗം,മീരയോട് കല്യാണം കഴിക്കാൻ സാധ്യമല്ല എന്ന് ഉണ്ണി പറയുന്ന രംഗം, അതിന് ശേഷമുള്ള 'താളമയഞ്ഞു' എന്ന ഗാനരംഗം, എക്‌സ്‌കർഷന് പോകാൻ മീനാക്ഷി സമ്മതം ചോദിക്കുമ്പോൾ ഉണ്ണി ആദ്യം ദേഷ്യപ്പെടുന്നതും പിന്നീട് ദേഷ്യപ്പെട്ടത് ചേട്ടനല്ല അച്ഛനാണെന്ന് പറയുന്ന രംഗം,മീനാക്ഷിയുടെ മോഹിനിയാട്ടം അരങ്ങേറ്റം നടക്കുമ്പോൾ സ്റ്റേജിന്റെ ഒരു വശത്ത് നിന്ന് അത് ചേട്ടച്ഛൻ കാണുന്ന രംഗം,ചന്ദനത്തിരി മണപ്പിച്ചിട്ട് സുധീഷിന്റെ ശിവൻകുട്ടിയെ എരുശ്ശേരി ആദ്യമായി കള്ള് കുടിപ്പിക്കുന്നതും അത് കഴിഞ്ഞ് 'എനിക്ക് അമ്മയെ കാണണം' എന്നും പറഞ്ഞ് ശിവൻകുട്ടി കരയുന്ന രംഗം,മീനാക്ഷിയെ ഹോസ്റ്റലിൽ കൊണ്ടാക്കിയിട്ട് നാളെ വരാമെന്ന് പറയുന്ന രംഗം,തന്നെ വളർത്തിയത് വല്ല്യട്ടനേയും ചേട്ടത്തിയെയും മോശക്കാരക്കാനും നാട്ടുക്കാരുടെ സിംമ്പതി ചേട്ടച്ഛന് നേടാനുമായിരുന്നു എന്ന് മീനാക്ഷി പറയുമ്പോൾ 'ഇവൾ നമ്മുടെ മീനാക്ഷിയല്ല, അവൾ എന്നോടിങ്ങനെ പറയത്തില്ല' എന്ന് ചേട്ടച്ഛൻ വേദനയോടെ പറയുന്ന രംഗം, വല്ല്യട്ടന്റെ വീട്ടിൽ മീനാക്ഷിയുടെ പിറന്നാൾ ആഘോഷം നടക്കുമ്പോൾ ഒരു അപരിചിതനെ പോലെ ചേട്ടച്ഛൻ വീടിന്റെ ഗേറ്റിന്റെ മുന്നിൽ നില്ക്കുന്നതും 'ഇന്ന് മീനാക്ഷിയുടെ പിറന്നാൾ മാത്രമല്ല നമ്മുടെ അമ്മ മരിച്ച ദിവസം കൂടിയാണ്' എന്ന് രാമുവിനോട് പറയുന്ന രംഗം,മീരയെ വീണ്ടും തന്റെ ജീവിതത്തിലേക്ക് ഉണ്ണി ക്ഷണിക്കുന്ന രംഗം,ഇത്തരത്തിലുള്ള ഹൃദയസ്പർശിയായ രംഗങ്ങൾ പറയാൻ നിന്നാൽ ക്ലൈമാക്‌സ് വരെയുള്ള രംഗങ്ങൾ ഒന്നൊന്നായി പറയേണ്ടി വരും...ഈ രംഗങ്ങളൊക്കെ പ്രേക്ഷകന്റെ മനസിന്റെ ആഴങ്ങളിലേക്ക് ഇറങ്ങുന്ന രീതിയിൽ ഹൃദയസ്പർശിയായിട്ടാണ് പി.ബാലചന്ദ്രനും സന്തോഷ് ശിവനും രാജീവ് കുമാറും കൂടി അവതരിപ്പിച്ചിരിക്കുന്നത്...
പവിത്രത്തിൽ അല്പം കല്ലുകടിയായി തോന്നിയത് മീനാക്ഷിയുടെ കോളേജ് കാമ്പസ് രംഗങ്ങളാണ്...മറ്റ് രംഗങ്ങൾക്ക് ഉണ്ടായിരുന്ന വശ്യതയും സ്വാഭാവികതയും കോളേജ് രംഗങ്ങളിൽ കൊണ്ട് വരാൻ സംവിധായകന് കഴിഞ്ഞില്ല,മറിച്ച് അങ്ങേയറ്റം കൃത്രിമത്വവും അതിഭാവുകത്വവും ആ രംഗങ്ങളിൽ നിറഞ്ഞ് നില്ക്കുകയും ചെയ്തു...
പവിത്രത്തിലെ ഏറ്റവും മികച്ച രംഗം ഏതെന്ന് ചോദിച്ചാൽ ഭൂരിഭാഗം പേരും പറയുക മനസിനെ നൊമ്പരപ്പെടുത്തുന്ന ആ മികച്ച ക്ലൈമാക്‌സ് രംഗം തന്നെയായിരിക്കും...എന്നാൽ ക്ലൈമാക്‌സിനോളം തന്നെ മികച്ച മറ്റൊരു രംഗത്തെ പറ്റി പരാമർശിച്ചില്ലെങ്കിൽ ഈ ലേഖനം ഒരിക്കലും പൂർണമാകില്ല...മീനാക്ഷിയെ നഷ്ടപ്പെടുമെന്ന് ആയപ്പോൾ,തനിച്ച് ആയെന്ന് തോന്നിയപ്പോൾ, വീണ്ടും മീരയെ തന്റെ ജീവിതത്തിലേയ്ക്ക് ക്ഷണിക്കാൻ ഉണ്ണി മീരയുടെ വീട്ടിൽ ചെല്ലുന്ന രംഗം...'മീരേ, എന്റെ കൂടെ വരാവൊ, എങ്ങോട്ടെങ്കില്ലും' എന്ന് ഉണ്ണി ചോദിക്കുമ്പോൾ 'ഉണ്ണിയോടെനിക്ക് പലപ്പോഴും ദേഷ്യം തോന്നിയിട്ടുണ്ട്,സങ്കടം തോന്നിയിട്ടുണ്ട്,എത്രയൊ തവണ ഉണ്ണി എന്നെ വിളിക്കാൻ വരുമെന്ന് ഞാൻ പ്രതീക്ഷിച്ചിട്ടുണ്ടെന്നറിയുമൊ' എന്ന് മറുപടി പറഞ്ഞ മീര ഉണ്ണിയെ കൊണ്ട് പോകുന്നുത് തളർന്ന് കിടക്കുന്ന അച്ഛന്റെ അരികിലേയ്ക്കാണ്...നരേന്ദ്രപ്രസാദിന്റെ കഥാപാത്രത്തെ കാണുമ്പോൾ, 'ഈ അച്ഛനെ വിട്ട് ഞാൻ എങ്ങനെ കൂടെ വരും' എന്ന് മീര പറയുമ്പോൾ ഉണ്ണി എന്ന കഥാപാത്രത്തിന് മോഹൻലാൽ കൊടുത്ത ഭാവങ്ങൾ വിസ്മയിപ്പിക്കുന്നതാണ്... 'ഞാൻ വന്നില്ലെന്ന് വിചാരിച്ചോളൂ' എന്ന് ഉണ്ണി പറയുന്ന രംഗം ഇന്നും ഒരു വിങ്ങലോടെയല്ലാതെ കണ്ടിരിക്കാൻ ആകില്ല...ഓവർ ആക്റ്റിങ്ങിലേയ്ക്ക് വഴുതി പോകാൻ സാധ്യതയുള്ള രംഗം ആയിട്ട് കൂടി ഉണ്ണി എന്ന കഥാപാത്രത്തിന്റെ കുറ്റബോധവും നിരാശയും വേദനയും സങ്കടവും ഒക്കെ ഞൊടിയിടയിൽ വളരെ നിയന്ത്രണത്തോടെ ഉജ്വലമായിട്ടാണ് മോഹൻലാൽ പ്രകടിപ്പിച്ചിരിക്കുന്നത്...കണ്ണുകളിലൂടെ പ്രേക്ഷകരുമായി സംവേദനം നടത്തുന്ന മോഹൻലാൽ എന്ന നടന്റെ പ്രതിഭ എത്രത്തോളം ഉയരെയാണ് എന്ന് കാണിച്ച് തരുന്ന മറ്റൊരു രംഗമാണത്...
മുഖ്യ നടീനടന്മാരുടെ മികച്ച പ്രകടനത്തിനൊപ്പം തന്നെ എടുത്ത് പറയേണ്ട ഒന്നാണ് പവിത്രത്തിലെ അതി മനോഹരമായ ഗാനങ്ങളും പശ്ചാത്തല സംഗീതവും..1990ന് ശേഷമുള്ള സിനിമ ഗാനങ്ങളിൽ ഏറ്റവും മികച്ച ഗാനം ഏതെന്ന് ചോദിച്ചാൽ ഭൂരിഭാഗം പേരും നിസംശയം പറയുക 'ശ്രീരാഗമൊ' എന്ന ഗാനം ആയിരിക്കും...ഒഎൻവിയുടെ അർത്ഥസമ്പുഷ്ടമായ വരികളും ശരത്തിന്റെ മാന്ത്രിക സംഗീതവും കൂടി ചേർന്നപ്പോൾ മലയാള സിനിമ ഗാനശാഖയ്ക്ക് ലഭിച്ചത് എക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നാണ്...പവിത്രം എന്ന സിനിമയിലെ ഒട്ടനവധി രംഗങ്ങൾ ഹൃദയസ്പർശിയായി അവതരിപ്പിക്കപ്പെട്ട് പ്രേക്ഷകരുടെ മനസിലേക്ക് ചേക്കേറിയിട്ടുണ്ടെങ്കിൽ അതിന് ശരത്തിന്റെ പശ്ചാത്തല സംഗീതം നല്കിയ പങ്ക് വളരെ വലുതാണ്...ഗാനങ്ങളുടെ ചിത്രീകരണവും അതി മനോഹരമായിട്ടാണ് രാജീവ് കുമാറും സന്തോഷ് ശിവനും കൂടി നിർവ്വഹിച്ചിരിക്കുന്നത്....
1994 ഫെബ്രുവരി 4 ന് അങ്ങാടിപ്പുറം ചിത്രാലയ തിയേറ്ററിൽ നിന്നും ആദ്യ ദിവസം കണ്ടതാണ് ഞാൻ പവിത്രം,പെരിന്തൽമണ്ണ പോളിടെക്‌നിക്കിൽ ഒന്നാം വർഷ വിദ്യാർത്ഥിയായിരിക്കുമ്പോൾ...ഒരിറ്റ് കണ്ണീരോടെ,അതിലേറെ നല്ലൊരു സിനിമ കണ്ട സംതൃപ്തിയോടെയാണ് അന്ന് പവിത്രം കണ്ട് തിയേറ്ററിൽ നിന്ന് ഇറങ്ങിയത്...പിന്നീട് മൂന്ന് പ്രാവശ്യം കൂടി പവിത്രം തിയേറ്ററിൽ നിന്ന് കണ്ടു, കൊടുങ്ങല്ലൂർ മുഗൾ തിയേറ്ററിൽ നിന്നും...
പ്രേക്ഷകരെ ഒന്നടങ്കം നൊമ്പരപ്പെടുത്തിയ ആ ക്ലൈമാക്‌സ് രംഗം,ആ രംഗത്തിലെ മോഹൻലാലിന്റെ പെർഫോമൻസിനെ വിസ്മയം എന്ന പദത്തിന് മേലെ ഒന്നുണ്ടെങ്കിൽ അങ്ങനെ വേണം വിശേഷിപ്പിക്കാൻ,ഒപ്പം കെപിഎസി ലളിതയുടെയും...ഇവർ രണ്ട് പേരെക്കാൾ മികച്ച നടനും നടിയും മലയാള സിനിമയിൽ വേറെ ഇല്ല എന്ന് പോലും തോന്നി പോകും ആ രംഗത്തിൽ...
ശ്രീവിദ്യ,ശോഭന,തിലകൻ ശ്രീനിവാസൻ, ഇന്നസെന്റ്,വിന്ദുജ മേനോൻ,നെടുമുടി വേണു,നരേന്ദ്രപ്രസാദ്,സുധീഷ് എന്നിവരുടെ പ്രകടനങ്ങളും എടുത്ത് പറയേണ്ടതാണ്... പവിത്രം ഇത്ര ഹൃദ്യമായതിൽ സന്തോഷ് ശിവന്റെ ഛായാഗ്രഹണം മുഖ്യ പങ്ക് വഹിച്ചു...സിനിമയുടെ ഭൂരിഭാഗവും ഇൻഡോർ രംഗങ്ങൾ ആയിരുന്നിട്ട് കൂടി ഛായാഗ്രഹണ മികവ് കൊണ്ട് കഥ നടക്കുന്ന വീടും പരിസരവുമായിട്ട് പ്രേക്ഷകർക്ക് ഇഴുകി ചേരാൻ സാധിച്ചു,ഗൃഹാതുരുത്വം നല്കുന്നതുമായി...മലയാള സിനിമയിലെ പ്രമുഖ നിർമ്മാണ-വിതരണ കമ്പനിയായിരുന്ന ജൂബിലി പിക്‌ച്ചേർസിന്റെ അവസാന സംരംഭങ്ങളിലൊന്നായിരുന്നു പവിത്രം...1994 ലെ മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡ് മോഹൻലാലിന് പവിത്രത്തിലെ പ്രകടനത്തിന് ലഭിച്ചു...പ്രേക്ഷകരിൽ നിന്നും വളരെ നല്ല അഭിപ്രായം നേടിയ പവിത്രത്തിന് ബോക്‌സ് ഓഫീസിൽ ശരാശരിക്ക് മേലെയുള്ള വിജയം മാത്രമേ നേടാനായുള്ളു...മണിച്ചിത്രത്താഴ് എന്ന എക്കാലത്തെയും വലിയ ബ്ലോക്ക്‌ബസ്റ്റർ സിനിമ പവിത്രത്തിന്റെ വിജയത്തിന് ഒരു തടസമായി എന്ന് വേണമെങ്കിൽ പറയാം...
27 വർഷങ്ങൾക്കിപ്പുറം പുതു തലമുറയും പവിത്രത്തെ കുറിച്ച്,മോഹൻലാലിന്റെ പ്രകടനത്തെ കുറിച്ച് വാനോളം പുകഴ്‌ത്തുന്നുണ്ടെങ്കിൽ അത് പി.ബാലന്ദ്രന്റെ തിരക്കഥയുടെ മികവ് കൊണ്ടാണ്,രാജീവ് കുമാറിന്റെ സംവിധാന പാടവം കൊണ്ടാണ്, അതിലുപരി മോഹൻലാൽ എന്ന നടന്റെ അഭിനയ ചാരുത കൊണ്ടാണ്...
NB~പവിത്രം പോലെയുള്ള പെർഫോമൻസ് ഓറിയന്റ്റഡ് സിനിമകളിൽ മോഹൻലാലിനെ കണ്ടിട്ട് വർഷങ്ങളായി...മോഹൻലാലിലെ താരത്തിനെക്കാൾ അദ്ദേഹത്തിലെ മികച്ച നടനെ ഇഷ്ടപ്പെടുന്ന എന്നെ പോലെയുള്ള പ്രേക്ഷകർക്ക് വളരെയധികം നിരാശയും വിഷമവും ഉണ്ട് ഈ കാര്യത്തിൽ...ഒപ്പം എന്ന സിനിമയിലാണ് മോഹൻലാൽ എന്ന ആ മികച്ച നടനെ ചെറിയ തോതിലെങ്കിലും അവസാനം കണ്ടത്...ഇതിനർത്ഥം ഇത്തിരക്കരപ്പക്കിയായും സ്റ്റീഫൻ നെടുമ്പള്ളിയായും ഒക്കെ അദ്ദേഹം നല്ല പ്രകടനം കാഴ്‌ച്ച വെച്ചിട്ടില്ല എന്നല്ല...
മോഹൻലാൽ എന്ന നടനുള്ള പൊട്ടൻഷ്യലിന്റെ 50% പോലും ഇപ്പോഴും ആരും ഉപയോഗപ്പെടുത്തിയിട്ടില്ല എന്ന് സംവിധായകർ തന്നെ അഭിപ്രായപ്പെടുന്നിടത്ത് മാസ് സിനിമകൾക്കിടയിൽ വല്ലപ്പോഴും അഭിനയ പ്രാധാന്യമുള്ള സിനിമകളും അദ്ദേഹം ചെയ്തിരുന്നുവെങ്കിൽ എന്ന് ആശിച്ച് പോകുകയാണ്... മോഹിപ്പിക്കുന്ന,വിസ്മയിപ്പിക്കുന്ന ആ ലാൽ ഭാവങ്ങളുടെ ആറാട്ടിനായി കാത്തിരിക്കുന്നു...
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍