'സംസ്ഥാനത്തിനകത്ത് നിന്ന് മാത്രം പിരിച്ചെടുക്കാനുള്ളത് 47887 കോടി രൂപ; നികുതി പിരിച്ചെടുക്കേണ്ടത് ആരുടെ ഉത്തരവാദിത്വമാണ്? ജനങ്ങളുടെ തലയിൽ നികുതിഭാരം അടിച്ചേൽപ്പിക്കുന്നു'; അഡ്വ. വി.ടി.പ്രദീപ് കുമാർ എഴുതുന്നു
അഡ്വ. വി.ടി.പ്രദീപ് കുമാർ
2023 -24 ലെ ബഡ്ജറ്റിനെ കുറിച്ച് ഒന്നും എഴുതാത്തതിന്റെ കാരണം അന്വേഷിച്ച് ഒരുപാട് പേർ വിളിച്ചുകൊണ്ടിരിക്കുകയാണ്. എഴുതാതിരുന്നതിന്റെ കാരണം മറ്റൊന്നുമല്ല, മറ്റ് ചില സംസ്ഥാനങ്ങളുടെ ബഡ്ജറ്റ് കൂടി വരാൻ വേണ്ടി കാത്തിരിക്കുകയാണ്. നിരന്തരമായി കേരളം കടക്കെണിയിലാണെന്ന് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ കേരളം മാത്രമാണോ ഇങ്ങനെ കടത്തിലാവുന്നതെന്നും എങ്കിൽ എന്തുകൊണ്ടാണ് കടക്കെണിയിലാവുന്നതെന്നു കൂടി പറയാനുള്ള ബാധ്യതയുണ്ട്.
ഇത് പറയണമെങ്കിൽ മറ്റ് സംസ്ഥാന സർക്കാറുകളുടെ വരവ് - ചെലവ് കണക്കുകളുമായുള്ള ഒരു താരതമ്യ പഠനം അനിവാര്യമാണ്. ഇത്തവണ കടത്തിന്റെ കണക്കുകളല്ല, ജീവനക്കാരുടെ അനാസ്ഥയാണ് എന്നെ ഭയപ്പെടുത്തുന്നത്. 2023 - 24 ലെ ബജറ്റിൽ ധനമന്ത്രി പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്. ' 2020 - 21 ൽ ശമ്പളവും പെൻഷനും നൽകാനായി വേണ്ടി വന്നത് 46754 കോടി രൂപയായിരുന്നുവെങ്കിൽ 2021-22 ലെത്തിയപ്പോൾ അത് 71393 കോടി രൂപയായി ഉയർന്നു.
'ഇന്ത്യയിൽ ഏറ്റവും ഉയർന്ന ശമ്പളം കൈപ്പറ്റുന്നത് കേരളത്തിലെ സർക്കാർ ജീവനക്കാരാണ്. ജനങ്ങളെ പിഴിഞ്ഞെടുത്തുണ്ടാക്കുന്ന നികുതി പണം ശമ്പളമായി കൈപ്പറ്റുന്ന ഉദ്യോഗസ്ഥരുടെ ജോലി എന്താണ് ? വാങ്ങുന്ന ശമ്പളത്തോട് ഇവർക്ക് എന്തെങ്കിലും കൂറുണ്ടോ ? ഇവർക്ക് സംസ്ഥാനത്തിനോടൊ ഇവിടുത്തെ ജനത്തിനോടൊ എന്തെങ്കിലും ഉത്തരവാദിത്വം ഉണ്ടോ?
സംസ്ഥാനത്ത് പിരിച്ചെടുക്കാൻ കുടിശ്ശികയായിരിക്കുന്നത് 19920 കോടി രൂപയുടെ നികുതികളാണ്. ഇതിന് പുറമെ സർക്കാറിന് വിവിധ സ്ഥാപനങ്ങളിൽ നിന്ന് പിരിഞ്ഞ് കിട്ടാനുള്ളത് 27967 കോടി രൂപയുടെ ഗ്യാരണ്ടി കമ്മീഷനും ഉണ്ട്. അതായത് സംസ്ഥാനത്തിനകത്ത് നിന്ന് മാത്രം പിരിച്ചെടുക്കാനുള്ളത് 47887 കോടി രൂപയാണ്. ഇത് പിരിച്ചെടുക്കേണ്ടത് ആരുടെ ഉത്തരവാദിത്വമാണ്? നികുതി വകുപ്പിൽ മാത്രം ലക്ഷങ്ങൾ ശമ്പളം വാങ്ങിക്കുന്ന നൂറുകണക്കിന് ജീവനക്കാർ ഇല്ലേ?
കേന്ദ്രം ജി.എസ്സ്.ടി. നഷ്ടപരിഹാരം തരുന്നില്ലായെന്ന് പറഞ്ഞുകൊണ്ട് ജനങ്ങളുടെ മുന്നിൽ വന്ന് കരയുന്ന ധനകാര്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ വകുപ്പിലെ ജീവനക്കാരുടെയും അനാസ്ഥ കാരണം ഐ.ജി.എസ്സ്.ടി. ഇനത്തിൽ സംസ്ഥാനത്തിന് നഷ്ടമായത് 25000 കോടി രൂപയാണ്. സംയോജിത ചരക്ക് സേവന നികുതിയുടെ റിട്ടേണുകൾ ഘടനാപരമായി പരിഷ്ക്കരിക്കാത്തത് കാരണം കഴിഞ്ഞ അഞ്ച് വർഷം കൊണ്ടാണ് ഇത്രയും തുക നമുക്ക് നഷ്ടമായത്. ഇത് ആരാണ് ചെയ്യേണ്ടത്? നികുതി നൽകുന്ന ജനങ്ങളാണോ ?
ധനകാര്യ വകുപ്പിന്റെ ഈ പരാജയം ജനങ്ങളിൽ നിന്ന് മറച്ചുവെക്കാനായി എക്സ്പെൻഡിച്ചർ റിവ്യൂ കമ്മിറ്റിയുടെ റിപ്പോർട്ട് ധനമന്ത്രി നിയമസഭയിൽ വെക്കാതെ ഒഴിവാക്കുകയാണ് ഉണ്ടായത്. ഇതിന് പുറമെയാണ് കോളേജ് അദ്ധ്യാപകരുടെ യുജിസി. ശമ്പള കുടിശ്ശികയ്ക്കായി അപേക്ഷ സമർപ്പിക്കാത്തത് കാരണം 750 കോടി നഷ്ടമായത്.
കേന്ദ്ര സർക്കാർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സമയബന്ധിതമായി നൽകേണ്ട അപേക്ഷ നൽകാതെയാണ് ഈ തുക നഷ്ടപ്പെടുത്തിയത്. അതായത് കേന്ദ്രത്തിൽ നിന്ന് വാങ്ങിച്ചെടുക്കേണ്ട 25750 കോടി രൂപയും സംസ്ഥാനത്തിനകത്ത് നിന്ന് പിരിച്ചെടുക്കേണ്ട 47887 കോടി രൂപയുമുൾപ്പെടെ 73637 കോടി രൂപയാണ് ധനകാര്യ മന്ത്രിയുടെയും അദ്ദേഹത്തിന്റെ വകുപ്പിന്റെയും അനാസ്ഥ കൊണ്ട് മാത്രം സംസ്ഥാനത്തിന് നഷ്ടമായത്.
ഉദ്യോഗസ്ഥർ ഈ തുക പിരിച്ചെടുത്തിരുന്നുവെങ്കിൽ ഈ വർഷം ശമ്പളവും പെൻഷനും നൽകാൻ പണം കണ്ടെത്തേണ്ട ആവശ്യം ഉണ്ടാവില്ല. റവന്യൂ വരുമാനം മറ്റ് വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കാമായിരുന്നു. പണിയെടുത്തില്ലെങ്കിലും ആവശ്യപ്പെടുന്ന ശമ്പളം കൃത്യമായും നൽകുന്ന സമ്പ്രദായത്തിലേക്ക് മാറിയതാണ് കേരളത്തിലെ കടബാധ്യതയുടെ അടിസ്ഥാന കാരണം. തന്റെയും തന്റെ ഉദ്യോഗസ്ഥരുടെയും അനാസ്ഥ കാരണം സംഭവിച്ച നഷ്ടം മറച്ചുവെച്ചു കൊണ്ടാണ് സർക്കാർ ജനങ്ങളുടെ തലയിൽ നികുതിയായും സെസ്സായും വൻബാധ്യത കെട്ടിവെക്കുന്നത്.
ധനകാര്യമന്ത്രി നിയമസഭയിൽ വെച്ച കണക്കുകൾ പ്രകാരം ഒന്നാം പിണറായി സർക്കാർ അധികാരമേറ്റ 2016 ൽ ഒരു മലയാളി നികുതി - നികുതിയേതര ഇനത്തിൽ സർക്കാർ ഖജനാവിലേക്ക് ഒരു വർഷം നൽകിയത് 16369 രൂപയായിരുന്നുവെങ്കിൽ 2022 ൽ ഓരോ മലയാളിയും ഖജനാവിലേക്ക് നൽകേണ്ടി വന്നത് 32660 രൂപയാണ്. അത്രയും ഭീമമായ നികുതി വർദ്ധനവാണ് ഏഴ് വർഷം കൊണ്ട് സംസ്ഥാനത്ത് ഉണ്ടായത്.
2023 ലെ ബജറ്റിൽ പ്രഖ്യാപിച്ച പെട്രോൾ - ഡീസൽ സെസ്സും , വർദ്ധിപ്പിച്ച വെള്ളക്കരവും ഭൂനികുതിയും , കെട്ടിട നികുതിയും വൈദ്യുതി ചാർജ്ജും നിലവിൽ വരുന്നതിന് മുമ്പെയുള്ള കണക്കാണിതെന്ന് കൂടി ഓർക്കുക. പോക്കറ്റ് കാലിയാണെങ്കിലും നികുതി നൽകുന്നതിലും മലയാളി ഒന്നാം സ്ഥാനത്ത് എത്തിയെന്ന് നമുക്ക് മാലോകരുടെ മുന്നിൽ വിളിച്ച് പറയാം.
കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങൾക്കും കേന്ദ്ര സർക്കാറിന്റെ ഫാസിസ്റ്റ് നയങ്ങളോട് എതിർപ്പുള്ളവരാണ്. ഈ എതിർപ്പിനെ മുതലെടുത്തുകൊണ്ട് കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രമാണെന്ന് പറഞ്ഞ് ജനത്തെ വിശ്വസിക്കുകയും സംസ്ഥാന സർക്കാറിന്റെ തെറ്റുകളെ കുറിച്ചുള്ള ചർച്ചകൾ അപ്രസക്തമാക്കുകയും ചെയ്യുന്ന തന്ത്രമാണ് കേരള സർക്കാർ പ്രയോഗിക്കുന്നത്.
നാം പിരിച്ച് നൽകിയ 25000 കോടി നഷ്ടപ്പെടുത്തി കൊണ്ടാണ് കേന്ദ്രം ജി.എസ്സ്.ടി. നഷ്ടപരിഹാരം തരുന്നില്ലായെന്ന് വിളിച്ച് പറയുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയാണ് സർക്കാറിന്റെ ലക്ഷ്യമെങ്കിൽ തരം താഴ്ന്ന ഇത്തരം രാഷ്ട്രീയ കളിയല്ല നമുക്ക് വേണ്ടത്. കിട്ടാനുള്ള പണം വാങ്ങിച്ചെടുക്കാനും പിരിച്ചെടുക്കാനുമുള്ള ആർജ്ജവം കാണിക്കാതെയാണ് ജനങ്ങളുടെ തലയിൽ നികുതിഭാരം അടിച്ചേൽപ്പിക്കുന്നത്.
ഇതാണ് പരിഹരിക്കപ്പെടേണ്ടത്. ഇതിന് നിങ്ങൾ എന്ത് കാപ്സ്യൂൾ ഇറക്കിയാലും 73637 കോടി രൂപയുടെ നഷ്ടത്തെ കുറിച്ച് പറയാതിരിക്കാൻ കഴിയില്ല. കാരണം ഈ നഷ്ടത്തിന്റെ ഉത്തരവാദികൾക്കാണ് ശമ്പളവും പെൻഷനുമായി കഴിഞ്ഞ വർഷം 71393 കോടി രൂപ നമ്മൾ നൽകിയത്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍