പാർലമെന്ററി വ്യാമോഹങ്ങളിൽ വീണുപോകുമോ എന്ന സംശയം ജനിച്ചപ്പോൾ രാജിവെച്ച കോസല രാമദാസിനെ പുതുതലമുറ അറിയുമോ? ഒരേ നിയമസഭയിൽ മുന്നണി മാറി വിജയക്കൊടി നാട്ടിയ ആദ്യ നിയമസഭാംഗം എന്ന ചരിത്രമുള്ളത് ആർ ശെൽവരാജിന്; നായനാർക്കും എ.കെ.ആന്റണിക്കും ശേഷം രണ്ട് ഉപതിരഞ്ഞെടുപ്പുകളിൽ വിജയിച്ച ബഹുമതി സിപിഎം നേതാവായിരുന്ന കെ.അനിരുദ്ധനുമാത്രം; ജോർജ് പുളിക്കന്റെ ലേഖന പരമ്പര 'ഉപതെരഞ്ഞെടുപ്പുകളുടെ കഥ' നാലാംഭാഗം
ജോർജ് പുളിക്കൻ
കുഞ്ഞിരാമനും സെൽവരാജനും
സ്വന്തം പാർട്ടി വിട്ടു മറുപാളയത്തിലെത്തി ഉപതിരഞ്ഞെടുപ്പു നേരിട്ട് ചരിത്രത്തിൽ ഇടംനേടിയത് രണ്ടുപേരാണ്. എം.കുഞ്ഞുരാമൻ നമ്പ്യാരും ആർ.സെൽവരാജും. ഒരാളുടെ പരീക്ഷണം പരാജയപ്പെട്ടപ്പോൾ മറ്റൊരാൾ വിജയശ്രീലാളിതനായി. കാസർകോട് ജില്ലയിലെ ഉദുമ മണ്ഡലത്തിലായിരുന്നു എം.കുഞ്ഞിരാൻ നമ്പ്യാരുടെ മലക്കംമറിച്ചിൽ. ജന്മനാ കോൺഗ്രസുകാരനായിരുന്ന നമ്പ്യാർ 1982-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തേക്ക് മാറി സിപിഎം.സ്വതന്ത്രനായി ഉദുമയിൽ മത്സരിച്ചു. മുസ്ലിംലീഗിലെ പി.മുഹമ്മദ്കുഞ്ഞി മാസ്റ്ററെ 6619 വോട്ടുകൾക്ക് തോൽപ്പിച്ചു നിയമസഭയിലുമെത്തി. എന്നാൽ രണ്ടുവർഷം കഴിഞ്ഞപ്പോൾ കുഞ്ഞിരാമൻ നമ്പ്യാർ മനസ്സാക്ഷിക്കുത്തുണ്ടായി. ഇതേത്തുടർന്ന് പഴയലാവണമായ കോൺഗ്രസിലേക്ക് തന്നെ മടങ്ങാൻ നമ്പ്യാർ തീരുമാനിച്ചു. അങ്ങനെ നിയമസഭാംഗത്വം രാജിവെച്ചു.
1985 ജനുവരി 28ന് ഉദുമയിൽ ഉപതിരഞ്ഞെടുപ്പിന് അങ്കത്തട്ടൊരുങ്ങി. കോൺഗ്രുകാർ വീണ്ടും കുഞ്ഞിരാമൻ നമ്പ്യാരെ കച്ചകെട്ടിയിറക്കിയപ്പോൾ സിപിഎം. കെ.പുരുഷോത്തമനെ വെച്ച് അങ്കം കുറിച്ചു. എന്നാൽ ഉദുമക്കാർ നമ്പ്യാരെ നമ്പിയില്ല. സിപിഎം പിന്തുണയിൽ 6619 വോട്ടുകൾക്ക് ജയിച്ച നമ്പ്യാർ പുരുഷോത്തമനു മുന്നിൽ 816 വോട്ടുകൾക്ക് അടിയറവു പറഞ്ഞു.
അതേസമയം, മുന്നണിയും പാർട്ടിയും വിട്ട ആർ.സെൽവരാജിന്റെ കഥ മറ്റൊന്നാണ്. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നെയ്യാറ്റിൻകരയിൽ നിന്നു സിപിഎം സ്ഥാനാർത്ഥിായി വിജയിച്ച സെൽവരാജ് പാർട്ടിക്കെതിരെ ആരോപണവുമായി രംഗത്തെത്തുകയായിരുന്നു. 2012 മാർച്ച് ഒമ്പതിന് നിയമസഭാംഗത്വം രാജിവെച്ച അദ്ദേഹം നാട്ടുകാരെ മുഴുവൻ ഞെട്ടിച്ചത് അന്നാണ്. രാജിവെച്ചുകൊണ്ടു നെയ്യാറ്റിൻകരയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം സിപിഎം നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചു. സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയോടെ ജില്ലാക്കമ്മിറ്റിയിൽ ദല്ലാളന്മാരും കള്ളപ്പണക്കാരുടെ ബിനാമികളുമാണ് അടക്കിവാഴുന്നത്. കണ്ണൂർ ലോബിയുടെ ഇംഗിതത്തിന് ഒപ്പം നിൽക്കുന്നുണ്ടോ എന്നതാണ് സ്ഥാനമാനങ്ങൾക്കുള്ള മാനദണ്ഡം. ഫ്യൂഡൽ മനഃസ്ഥിതിക്കാരുടെ അതിക്രമം കാരണം തനിക്കും ഒപ്പമുള്ളവർക്കും പരിരക്ഷകിട്ടില്ലെന്ന് ഉറപ്പായെന്നും അദ്ദേഹം പറഞ്ഞു. അവിടെ കൊണ്ട് അദ്ദേഹം അവസാനിപ്പിച്ചില്ല എന്നതാണ് രസകരം. യു.ഡി.എഫിലേക്ക് പോകുന്നതിനേക്കാൾ നല്ലത് ആത്മഹത്യാ ചെയ്യുന്നതാണെന്നു കൂടി പറഞ്ഞുകളഞ്ഞു സെൽവരാജ്.
ഒടുവിൽ സെൽവരാജ് കേരളീയരെ മുഴുവൻ അമ്പരപ്പിച്ചുകൊണ്ട് യു.ഡി.എഫിന്റെ ബാനറിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചു. 2012 ജൂൺ 15-ന് നെയ്യാറ്റിൻകരയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സെൽവരാജ് സിപിഎം. സ്വതന്ത്രൻ എഫ്.ലോറൻസിനെ 6334 വോട്ടുകൾക്ക് പരാജയപ്പെടുത്തി. സിപിഎം സ്ഥാനാർത്ഥി എന്ന നിലയിൽ 2011-ൽ കോൺഗ്രസിലെ തമ്പാനൂർ രവിയെ 6702 വോട്ടുകൾക്കാണ് ശെൽവരാജ് തോല്പിച്ചത്. മുന്നണി മാറിയെങ്കിലും ഭൂരിപക്ഷത്തിൽ വലിയ ഇടിവുണ്ടായില്ല. അങ്ങനെ ഒരേ നിയമസഭയിൽ മുന്നണി മാറി വിജയക്കൊടി നാട്ടിയ ആദ്യ നിയമസഭാംഗം എന്ന വേരിട്ടൊരു ചരിത്രം കൂടി അദ്ദേഹം എഴുതിച്ചേർത്തു.
വിപ്ലവദാസനും വിജയദാസനും
മാർക്സിസം തലക്കുപിടിച്ചനാളിൽ സിപിഎമ്മിലെത്തി വളർന്ന് പടർന്ന് ഒടുവിൽ എംഎൽഎയായ ആളാണ് കെ.പി.കോസല രാമദാസ്. 1967-ലെ മൂന്നാം നിയമസഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങലിൽ നിന്നായിരുന്നു വിജയം. ഗാന്ധിസം തലക്കുപിടിച്ചു നടന്ന കോൺഗ്രസ് ഐയിലെ വക്കം ബി.പുരുഷോത്തമനായിരുന്നു എതിരാളി. ജനപ്രതിനിധിയായി ഒന്നരവർഷം കഴിഞ്ഞപ്പോൾ ഇതുവഴി പാർലമെന്ററി വ്യാമോഹങ്ങളിൽ വീണുപോകുമോ എന്ന സംശയം ജനിച്ചപ്പോൾ കോസല രാമദാസ് രാജിവെച്ചു. പിന്നീട് സാധാരണ തൊഴിലാളികളുടെ തോഴനും തുഴയുമായി അവരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് മരണംവരെ ലളിതജീവിതം നയിച്ചു.
സിരകളിൽ വിപ്ലവം പടർന്നു കയറിയപ്പോൾ മദ്രാസ് ക്രിസ്റ്റിയൻ കോളേജിലെ പഠനം ഉപേക്ഷിച്ച് രാഷ്ട്രീയത്തിലിറങ്ങിയ രാമദാസ് അധികാര രാഷ്ട്രീയത്തിന്റെ കയ്പും വിപ്ലവത്തിന്റെ മധുരവും രുചിച്ചു തുടങ്ങിയത് തിരുവനന്തപുരത്തു പുളിമൂട്ടിലുണ്ടായിരുന്ന, കോൺഗ്രസുകാരൻ കൂടിയായിരുന്ന അച്ഛൻ ദാസിന്റെ ബേക്കറിയിൽ നിന്നായിരുന്നു. അനന്തപുരിയിലെത്തിയാൽ ദാസിന്റെ ബേക്കറിയിൽ കയറി അല്പം രാഷ്ട്രീയം പറയാത്ത നേതാക്കളൊന്നും അന്നുണ്ടായിരുന്നില്ല. അതിന് കോൺഗ്രസ്, കമ്യൂണിസ്റ്റ് വ്യത്യാസങ്ങളും ഉണ്ടായിരുന്നില്ല. വിതരണത്തിനായി കൊണ്ടുവരുന്ന കമ്യൂണിസ്റ്റ് സാഹിത്യങ്ങൾ പലതും ഒളിച്ചു സൂക്ഷിച്ചിരുന്നതും കോൺഗ്രസുകാരൻ നടത്തിയ ഈ ബേക്കറിയിലായിരുന്നത്രെ. പുതുപ്പള്ളി രാഘവനും കെ.സി.ജോർജുമൊക്കെ ഈ സന്ദർശകരിൽ പ്രധാനികളായിരുന്നു. ഇത്തരക്കാരുമായുള്ള സൗഹൃദമാണ് രാമദാസിലും വിപ്ലവത്തിന്റെ വിത്തിട്ടത്.
കോസല രമാദാസിന്റെ രാജിയെത്തുടർന്ന് 1969 ജൂൺ പത്തിനായിരുന്നു ആറ്റിങ്ങലിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. സിപിഎം കാട്ടായിക്കോണം വി.ശ്രീധറെ രംഗത്തിറക്കിയപ്പോൾ വക്കം പുരുഷോത്തമനെത്തന്നെ കോൺഗ്രസ് ഒരിക്കൽ കൂടി പരീക്ഷിച്ചു. കോസല രാമദാസ് 5045 വോട്ടുകൾക്കാണ് വക്കത്തെ തോൽപ്പിച്ചതെങ്കിൽ കാട്ടായിക്കോണം ശ്രീധർ 1300 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വക്കത്തെ വീണ്ടും അടിയറവു പറയിപ്പിച്ചു.1984 ജനുവരി 31-ന് ആറ്റിങ്ങൽ മറ്റൊരു ഉപതിരഞ്ഞെടുപ്പിനുകൂടി വേദിയായിട്ടുണ്ട്. ആറ്റിങ്ങൽ എംഎൽഎയായിരുന്ന കോൺഗ്രസ് ഐയിലെ വക്കം ബി.പുരുഷോത്തമൻ 1984-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ ജയിച്ചതിനെത്തുടർന്നാണ് ആറ്റിങ്ങലിൽ വീണ്ടും ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്.
പതിവിനു പാർട്ടിനടപ്പിനു വിപരീതമായി കോൺഗ്രസ് പാർട്ടി ഒരു വനിതയെ രംഗത്തിറക്കി. സരസ്വതി കുഞ്ഞുകൃഷ്ണനായിരുന്നു സ്ഥാനാർത്ഥി. ഇടതുമുന്നണി കോൺഗ്രസ് എസിന്റെ മണ്ഡലമായതിനാൽ അവർക്കുതന്നെ സീറ്റ് വിട്ടുനൽകി. വക്കത്തോട് മത്സരിച്ചു തോറ്റ പി.വിജയദാസ് തന്നെയായിരുന്നു സ്ഥാനാർത്ഥി. സരസ്വതിയെ വോട്ടർമാർ കടാക്ഷിച്ചില്ല. 1982ൽ വക്കത്തോട് 7359 വോട്ടുകൾക്ക് പരാജയപ്പെട്ട പി.വിജയദാസ് ഇക്കുറി ഇടതുമുന്നണിയുടെ വിജയദാസനായി. സരസ്വതിയെ 5433 വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
അജയ്യനായി അനിരുദ്ധൻ
നായനാർക്കും എ.കെ.ആന്റണിക്കും ശേഷം രണ്ട് ഉപതിരഞ്ഞെടുപ്പുകളിൽ വിജയിച്ച എംഎൽഎ. എന്ന ബഹുമതി സിപിഎം നേതാവായിരുന്ന കെ.അനിരുദ്ധനുമാത്രം അവകാശപ്പെട്ടതാണ്. ആദ്യ തവണ സിപിഐക്കാരനായി മത്സരിച്ച അനിരുദ്ധൻ രണ്ടാം തവണ സിപിഎം പ്രതിനിധിയായിട്ടാണ് ഉപതിരഞ്ഞെടുപ്പിനെ നേരിട്ടത്. കേരളാ മുഖ്യമന്ത്രിയായിരുന്ന പട്ടം എ.താണുപിള്ള രാജിവെച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. തിരുവനന്തപുരം രണ്ട് മണ്ഡലത്തിൽ നിന്ന് പി.എസ്പി അംഗമായി ജയിച്ച് മുഖ്യമന്ത്രിയായ പട്ടം രാജിവെച്ച് പഞ്ചാബിലെ ഗവർണറായതിനെത്തുടർന്ന എംഎൽഎ.സ്ഥാനം രാജിവെച്ചു. 1963 മെയ് 15ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ പട്ടം താണുപിള്ള തോല്പിച്ച കെ.അനിരുദ്ധനും പി.എസ്പിയിലെ മാധവൻനായരും ഏറ്റുമുട്ടിയപ്പോൾ അനിരുദ്ധൻ ഇത്തവണ ചെങ്കൊടി പാറിച്ചു. എന്നാൽ പട്ടം പട്ടം നേടിയ 9258 വോട്ടുകളുടെ ഭൂരിപക്ഷം നേടാൻ അനിരുദ്ധനായില്ല. അനിരുദ്ധന്റെ വിജയം 5992 വോട്ടുകൾക്കായിരുന്നു.
1978 സെപ്റ്റംബർ 23 ന് തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തിലായിരുന്നു അനുരുദ്ധന്റെ രണ്ടാമൂഴം. എൻ.ഡിപിയിലെ എംപി.നാരായണൻനായർ 1978 ഫെബ്രുവരി 16ന് മരിച്ചതിനെത്തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്. എൻഡിപിയിലെ പി.കെ.പിള്ളയുമായി മത്സരിച്ചപ്പോൾ 1785 വോട്ടിന് അനിരുദ്ധൻ വിജയിച്ചു. എംപി.നാരായണൻനായർ സിപിഎമ്മിലെ ജെ.ശാരദാമ്മയെ 10,603 വോട്ടിന് പരാജയപ്പെടുത്തിയ മണ്ഡലമാണ് വാശിയേറിയ മത്സരിത്തിൽ അനിരുദ്ധൻ തിരിച്ചുപിടിച്ചത്. നാരായണൻനായരുടെ വമ്പൻ ഭൂരിപക്ഷത്തെ അട്ടിമറിച്ച അനിരുദ്ധന്റെ ഭൂരിപക്ഷം 1150 വോട്ടുകളിൽ ഒതുങ്ങിയെന്നു മാത്രം. രണ്ടു ഉപതിരഞ്ഞെടുപ്പുകളിലും എതിരാളികളുടെ കയ്യിലിരുന്ന സീറ്റുകൾ തിരിച്ചുപിടിക്കുകയായിരുന്നു എന്ന പ്രത്യേകതയും അനിരുദ്ധന്റെ വിജയങ്ങൾക്കുണ്ട്.
പട്ടം ഗവർണറാകാൻ പോയപ്പോളെന്നപോലെ മറ്റൊരംഗം വൈസ് ചാൻസിലറാകാൻ പോയപ്പോഴും നടന്നു ഉപതിരഞ്ഞെടുപ്പ്. അത് തൃശൂരിലായിരുന്നു. കൊച്ചി ആസ്ഥാനായി ശാസ്ത്ര സാങ്കേതിക സർവകലാശാല രൂപംകൊണ്ടപ്പോൾ അതിന്റെ വൈസ് ചാൻസലറായത് കേരളത്തിലെ ആദ്യ വിദ്യാഭ്യാസമന്ത്രികൂടിയായിരുന്ന പ്രൊഫസർ ജോസഫ് മുണ്ടശ്ശേരിയാണ്. തൃശൂരിൽ നിന്നുള്ള എംഎൽഎയായി മുണ്ടശ്ശേരി രാജിവെച്ചതിനെത്തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ് നടന്നത്. മണ്ഡലം തിരിച്ചുപിടിക്കാനുള്ള ദൗത്യം കോൺഗ്രസ് വിശ്വസിച്ചേല്പിച്ചത് പി.എ.ആന്റണിയെ ആയിരുന്നു. 1972 ഫെബ്രുവരി 17 ന് നടന്ന തിരഞ്ഞെടുപ്പിൽ ഇടതു സ്വതന്ത്രൻ വി.ആർ.കൃഷ്ണനെ 3864 വോട്ടുകൾക്ക് തോല്പിച്ച ആന്റണി പാർട്ടിയുടെ വിശ്വാസം കാത്തു. മണ്ഡലത്തെ തിരിച്ചുപിടിച്ചു. ജോസഫ് മുണ്ടശ്ശേരിയുമായി മത്സരിച്ചപ്പോൾ പി.എ.ആന്റണി തോറ്റത് 1730 വോട്ടുകൾക്കായിരുന്നു.
Stories you may Like
- 'കാട്ടുപോത്തിന് വോട്ടില്ലെന്ന് മറക്കരുത്': കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ
- റസാഖ് പയമ്പ്രോട്ട് ആത്മഹത്യ ചെയ്ത സംഭവത്തിൽ സിപിഎം ഒളിച്ചോടുന്നു.
- നിങ്ങൾ രണ്ടുവോട്ടു മാത്രമെന്ന് ലോക്കൽ സെക്രട്ടറി പരിഹസിച്ചെന്ന് റസാഖിന്റെ ഭാര്യ
- ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇല്ലാതാക്കാൻ ബോധപൂർവമായ ശ്രമം; കാഞ്ഞിരപ്പള്ളി ബിഷപ്പ്
- കൈക്കൂലി; പുളിക്കൽ പഞ്ചായത്ത് ഹെഡ് ക്ലാർക്ക് വിജിലൻസ് പിടിയിൽ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്