കുല വെട്ടി- കൃഷ്ണപിള്ള മുതലാളിയുടെ കഴുത്ത് വെട്ടി!
ഡോ. സൂരജ് ജോർജ് പിട്ടാപ്പിള്ളിൽ
ഓടിക്കിതച്ചു വല്ലാത്തൊരു പരവേശത്തോടെയാണ് വൈലോപ്പിള്ളി പറമ്പിൽ ശ്രീധരൻ പാർട്ടിയുടെ എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് എത്തിയത്. ഓഫീസ് ചുമതലയുണ്ടായിരുന്ന സഖാവ് പാർട്ടിയുടെ ഔദ്യോഗിക പാനീയമായ കട്ടൻചായയും ആയി മഹാകവിയുടെ അടുക്കലെത്തിയതും ഒരൊറ്റ പുലയാട്ടായിരുന്നു! 'പ്ഫ!എരണം കെട്ടവനെ, കട്ടൻ ചായക്ക് വേണ്ടി വലിഞ്ഞു കയറി വന്നവനാണ് ഞാൻ എന്ന് കരുതിയോ നീ? വിളിക്കടാ നിന്റെ നേതാവിനെ!' പുരോഗമന കലാസാഹിത്യ സംഘം (പു.ക.സ) എന്ന പാർട്ടി പോഷക സംഘടന സ്ഥാപിക്കാനും അതിന്റെ പ്രസിഡന്റ് സ്ഥാനം വഹിക്കാനും പാർട്ടി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന ആസ്ഥാനകവിയാണ് പാർട്ടി ഓഫീസിൽ കിടന്ന് കലി തുള്ളുന്നത്! കവിയെ അനുനയിപ്പിക്കാൻ സകല നേതാക്കന്മാരും പാഞ്ഞെത്തി.
'എന്താണ് സാർ പ്രശ്നം? നമുക്ക് പരിഹാരമുണ്ടാക്കാം'. വൈലോപ്പിള്ളി തന്റെ സങ്കടത്തിന്റെ ഭാണ്ഡമഴിച്ചു! ' എടോ, എന്റെ നാട്ടുകാരനായ ഒരു ബൂർഷ്വാ ദുഷ്പ്രഭുവിൽ നിന്ന് ഇന്ന് രാവിലെ എനിക്കൊരു ദുരനുഭവം ഉണ്ടായി. എന്റെ പറമ്പിൽ ഉണ്ടായ സുമാർ അര റാത്തൽ തൂക്കം വരുന്ന മാമ്പഴവുമായി ഞാൻ വീട്ടിലേക്ക് വരുന്ന സമയത്ത് എന്റെ തൊട്ടടുത്തുള്ള ചങ്ങമ്പുഴ പറമ്പിൽ നിന്ന് കൃഷ്ണപിള്ള മുതലാളി എന്നെ കൂക്കി വിളിച്ചുകൊണ്ട് പരിഹാസ ശബ്ദത്തിൽ ചോദിച്ചു: 'നാണമില്ലേടാ ഈ പേട്ടു മാമ്പഴവുമായി നടക്കാൻ? കവിയാണത്രെ കവി! കണ്ടോടാ എന്റെ പറമ്പിൽ നിൽക്കുന്ന 45 റാത്തൽ തൂക്കമുള്ള ഞാലിപ്പൂവൻ വാഴക്കുല? നീയൊക്കെ കണ്ടു കൊതിച്ചോടാ!'.
'ഈ നാട്ടുകാരൻ തന്നെയായ ആ മൂരാച്ചി കൃഷ്ണപിള്ള മുതലാളിയുടെ പരിഹാസം സഹിച്ച് എനിക്ക് ഇനി ഈ നാട്ടിൽ തുടരാൻ ആവില്ല. അഭിമാനത്തോടെ ഞാനെങ്ങനെ ഇനി അയാളുടെ മുഖത്ത് നോക്കും' വൈലോപ്പിള്ളി പറമ്പിൽ ശ്രീധരൻ തീർത്തു പറഞ്ഞു. വെട്ടിനിരത്തലും കുത്തിമലർത്തലും ഇടിച്ചുപൊളിക്കലും ഏറ്റവും ഉത്തരവാദിത്തത്തോടെ ചെയ്യുന്ന തങ്ങൾക്ക് ഇതൊരു നിസ്സാര പ്രശ്നമാണെന്ന് പറഞ്ഞ്, ഉടനടി പരിഹാരമുണ്ടാക്കാം എന്ന ഉറപ്പും നൽകി വൈലോപ്പിള്ളി പറമ്പിൽ ശ്രീധരനെ നേതാക്കന്മാർ യാത്രയാക്കി. സന്തുഷ്ടനായ ശ്രീധരൻ കട്ടൻചായയും പരിപ്പുവടയും കഴിച്ചിട്ടാണ് പോയത്.
പ്രശ്നത്തിന് എങ്ങനെ പരിഹാരമുണ്ടാക്കാം എന്ന് ആലോചിച്ചപ്പോൾ സഖാവ് മണ്ടത്തലവട്ടം, സഖാവ് സ്നേക്കപ്പൻ തുടങ്ങിയ വരട്ടു വാദികൾ അറുപിന്തിരിപ്പനായ കൃഷ്ണപിള്ള മുതലാളിയെ തന്നെ തട്ടിയേക്കാം എന്ന് അഭിപ്രായപ്പെട്ടെങ്കിലും പുരോഗമനവാദികളായ ഇളമുറക്കാർ അക്രമരഹിത മാർഗ്ഗത്തിന് വേണ്ടിയാണ് നിലകൊണ്ടത്. അങ്ങനെ ഉദിച്ചുയരുന്ന പുതുപുത്തൻ 'undertaker' സഖാവ് ചിന്തയ്ക്ക് നറുക്ക് വീണു. നേതാക്കന്മാർക്ക് ചിന്തയോട് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ. 'എന്തു വൃത്തികേട് ചെയ്തിട്ടാണെങ്കിലും ആ മൂരാച്ചി കൃഷ്ണപിള്ളയെ തറപറ്റിക്കുക തന്നെ വേണം. പക്ഷേ ചെയ്യുന്ന വൃത്തികേട് വൃത്തിയായിട്ടായിരിക്കണം എന്ന് മാത്രം!'.
ഒരു സൈക്കോ പോരാളിയുടെ ഭാവങ്ങളോടെ യാത്രയായ ചിന്തയെ കുറെ നാളത്തേക്ക് ആരും കണ്ടില്ല. ഇതൊരു 'അണ്ടർ കവർ' ഓപ്പറേഷൻ ആണെന്ന കാര്യം നേതാക്കന്മാർക്ക് മാത്രമേ അറിയാമായിരുന്നുള്ളൂ.
ഏതാനും നാളുകൾക്കു ശേഷം ചങ്ങമ്പുഴ പറമ്പിൽ കൃഷ്ണപിള്ള മുതലാളിയുടെ വീട്ടിലേക്ക് പോസ്റ്റുമാൻ ഒരു കവറുമായി വന്നു. കവർ പൊട്ടിച്ച് ഉള്ളിൽ കണ്ട കടലാസ് എടുത്തു വായിച്ച കൃഷ്ണപിള്ള മുതലാളി, ഏതാനും നാളുകൾക്കു മുമ്പ് പാർട്ടി ഓഫീസിൽ കയറിവന്ന വൈലോപ്പിള്ളി പറമ്പിൽ ശ്രീധരനെക്കാൾ പരവശനായി നിലത്തുവീണു. താൻ പോലും അറിയാതെ തന്റെ വാഴക്കുലയുടെ മുതലാളിയായി ആ ശ്രീധരൻ മാറിയിരിക്കുന്നു! അതും സർക്കാർ വക മുദ്രപത്രത്തിൽ ഔദ്യോഗികമായി എഴുതിച്ചേർത്തിരിക്കുന്നു. അല്പസ്വല്പം സാഹിത്യ താൽപര്യമൊക്കെ ഉണ്ടായിരുന്ന കാലത്ത് താനെഴുതിയ ഒരു കവിതയുടെ അവസാന രംഗം അദ്ദേഹം ഓർത്തുപോയി: മുറിഞ്ഞ വാക്കുകളിൽ ആ വേദനിക്കുന്ന മുതലാളി പറഞ്ഞൊപ്പിച്ചു:
'കുല വെട്ടി- മോഹിച്ചു മോഹിച്ചു ലാളിച്ച കുതുകത്തിൻ പച്ചക്കഴുത്തു വെട്ടി!
കുല വെട്ടി- ശൈശവോല്ലാസകപോതത്തിൻ കുളിരൊളിപ്പൂവൽ കഴുത്തു വെട്ടി!'
ഏറെ നാളത്തെ അണ്ടർ കവർ ഓപ്പറേഷൻ ശേഷം അന്ന് സഖാവ് ചിന്ത ആ നാട്ടിൽ ലാൻഡ് ചെയ്തു. പുതുയുഗ പോരാട്ടങ്ങളുടെ പടനായികയായ അവർക്ക് പിന്നിൽ അണിനിരന്ന പള്ളിക്കൂടത്തിൽ പോയി പൊതു ഖജനാവിന് നഷ്ടം വരുത്താത്ത അണികൾ മുൻപിൽ നിന്ന് ഏതോ ഒരുത്തൻ ചൊല്ലികൊടുത്ത മുദ്രാവാക്യം ആവേശത്തോടെ ആവർത്തിച്ചു:
'കുല വെട്ടി- ഗർജിച്ചു മൂർച്ഛിച്ചു തുള്ളിത്തിമിർത്തോരു
ജന്മിക്കൊഴുപ്പിൻ കഴുത്തു വെട്ടി!'
ആഘാതത്തിൽ നിന്നും മോചിതനാകാതെ നിലത്തു കിടന്ന കൃഷ്ണപിള്ള മുതലാളി ഇതുകേട്ട് ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു:
'ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ
പതിതരേ നിങ്ങൾ തൻ പിന്മുറക്കാർ!'
പിൻകുറിപ്പ്: മലയാളം കണ്ട ഏറ്റവും അനുഗ്രഹീത കവികളിൽ ഒരാളായ ശ്രീ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ 'വാഴക്കുല' എന്ന കവിതയ്ക്ക് അവതാരിക എഴുതിയത് എന്റെ അമ്മയുടെ കൊച്ചു പാപ്പൻ ആയ, കൂത്താട്ടുകുളം വടകര സ്വദേശി, ഡോക്ടർ എബ്രഹാം വടക്കേൽ ആയിരുന്നു എന്നതുകൊണ്ടും ഊടായിപ്പുകൾ ഇല്ലാതെ തീസിസ് എഴുതി സ്വന്തമാക്കിയ ഒരു ഡോക്ടർ വാൽ പേരിനു മുമ്പിൽ ഞാനും ചേർക്കാറുള്ളതുകൊണ്ടും നിഷ്കുകളായ 'ഡാക്കിട്ടർവാല'കളുടെ അഭിമാന സംരക്ഷണാർത്ഥം എഴുതിയതാണ്.
Stories you may Like
- കൃഷ്ണപ്പിള്ളയെ കടിച്ച പാമ്പ് ആര്! മരണത്തിന്റെ 75ാം വാർഷികത്തിലും വിടാതെ വിവാദം
- ഒരു കുഞ്ഞ് പൂവൻവാഴക്കുല ലേലം ചെയ്തപ്പോൾ കിട്ടിയത് 28,000 രൂപ!
- ജിയാ ഖാന്റെ മരണത്തിൽ സൂരജ് പഞ്ചോളി കുറ്റവിമുക്തൻ
- ജിയക്ക് വിഷാദരോഗം ഉണ്ടായിരുന്നു, അവരുടെ വീട്ടുകാർ ശ്രദ്ധിച്ചില്ല
- കെ റെയിൽ സമരക്കാർ മഞ്ഞക്കുറ്റി പിഴുത് നട്ട വാഴ കുലച്ചു
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍