ഷീജിൻ പിങ് എന്ന ഭ്രാന്തൻ ഭരണാധികാരിയാണ് ഇനി മുതൽ നമ്മുടെ മുഖ്യ ശത്രു; കൊറോണ പോലുള്ള ജൈവായുധങ്ങൾ അവർ എടുത്തു പ്രയോഗിക്കാൻ ചൈന മടിക്കില്ല; ചൈനയെന്ന വേട്ടനായയ്ക്കെതിരെ രാഷ്ട്രീയം മാറ്റി വച്ച് ഒറ്റക്കെട്ടായി നമ്മൾ പൊരുതുക തന്നെ ചെയ്യണം; ഇനിയും ചൈനയെ ചങ്കിൽ ആവാഹിക്കുന്നവർ ആരായാലും അവരും ചീനക്കാരെ പോലെ നമ്മുടെ ശത്രുക്കൾ മാത്രമാണ്; അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു
അഞ്ജു പാർവ്വതി പ്രഭീഷ്
ചരിത്രത്തിന്റെ ഏടുകളിൽ ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിൽ സാംസ്കാരികമായി ആയിരത്തോളം വർഷങ്ങളുടെ ബന്ധമുണ്ട് .മറ്റേതൊരു രാജ്യത്തിനും അവകാശപ്പെടാവുന്നതിനുമപ്പുറമൊരു സൗഹൃദം ഇരുരാജ്യങ്ങൾക്കുമിടയിൽ പ്രാചീനകാലം മുതൽക്കേ ഉണ്ടായിരുന്നു.ചീനഭരണിയും ചീനപ്പട്ടും ആ വ്യാപാരബന്ധത്തിന്റെ നേർരേഖകളായിരുന്നു. എന്നിരുന്നാലും ആ ബന്ധം ഏറെ ശക്തപ്പെട്ടത് 1950ലെ തായ്വാനിലെ റിപ്പബ്ലിക് ഓഫ് ചൈന ഭരണകൂടത്തെ പിന്തള്ളി ലോകരാജ്യങ്ങൾ പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയെ അംഗീകരിക്കുന്നതു മുതൽക്കേയായിരുന്നു. പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയെ ആദ്യം അംഗീകരിച്ച രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഇന്ത്യയുടെ സ്ഥാനം..പിന്നീടു ശക്തമായി തുടങ്ങിയ ആ ഊഷ്മളബന്ധത്തിനുമേൽ വിള്ളൽ വീണുതുടങ്ങി.അതിതാ ലഡാക്ക് മേഖലയിലെ അതീവഗുരുതരമായ സംഘർഷത്തിലെത്തി നില്ക്കുന്നു.
അതിർത്തിപ്രശ്നങ്ങൾ മാത്രമാണോ ഇരുരാജ്യങ്ങൾതമ്മിലുള്ള സൗഹൃദനദിക്ക് കുറുകെ നിന്നത് എന്ന് മുതൽക്കാണ് ഈ സൗഹൃദത്തിനുമേൽ വിള്ളൽ വീണുതുടങ്ങിയത് ഇന്ത്യ ചൈനയ്ക്ക് ഒരു ഭീഷണിയാണെന്ന,സാമ്പത്തിക-വ്യാപാരബന്ധങ്ങളിൽ ഇനിയങ്ങോട്ട് തങ്ങളേക്കാൾ ഒരുപടി മുന്നിലായിരിക്കും ഇന്ത്യയെന്ന ഉൾഭീതിയല്ലേ ഈ സംഘർഷത്തിലേയ്ക്ക് അവരെകൊണ്ടെത്തിച്ചത്?
1962ലെ യുദ്ധത്തോടെ തുടങ്ങുന്നു ഇരുവർക്കുമിടയിലെ ആ വിള്ളലിന്റെ തുടക്കം..ഹിമാലയൻ അതിർത്തിയുമായി ബന്ധപ്പെട്ട ഒരു തർക്കം വളരെ വേഗം ഒരു യുദ്ധത്തിനു വഴിമാറി.ടിബറ്റൻ ആത്മീയഗുരു ദലൈലാമയ്ക്ക് ഇന്ത്യയിൽ അഭയംകൊടുക്കുക വഴി ചൈനയുടെ കണ്ണിലെ കരടായി ഇന്ത്യ മാറി.1962 ഒക്ടോബർ 20 മുതൽ നവംബർ 21 വരെ നീണ്ട ചൈനീസ് ആക്രമണത്തിൽ ഇന്ത്യക്ക് നഷ്ടമായത് ഏകദേശം 50,000 ച.കി. ഭൂപ്രദേശമാണ്. നേഫ, ലഡാക്, സിക്കിം മേഖലകളിലായി നീണ്ടുകിടക്കുന്ന ഈ അതിർത്തിപ്രദേശങ്ങൾ ഇന്നും ചൈനയുടെ പിടിയിൽ തന്നെയാണ്.
യുദ്ധത്തിൽ ഇന്ത്യയ്ക്ക് മോശമല്ലാത്ത രീതിയിൽ ആൾനാശം ഉണ്ടാവുകയും ചെയ്തു. പിന്നീടു 1967ലും നാഥുലാപ്രശ്നമെന്നും ചോലാ സംഭവമെന്നും അറിയപ്പെടുന്ന രണ്ടു യുദ്ധസമാനമായ സാഹചര്യങ്ങൾ സിക്കിമിൽ ചൈനയുടെ നേതൃത്വത്തിൽ നടന്നു.സിക്കീമിൽ നിന്നും ചൈനീസ്പട്ടാളം ഇറങ്ങിപോകാൻ വൈമുഖ്യംകാട്ടിയ സംഭവമാണ് 'ചോല' സംഭവം..1967 ൽ നാഥു ല ചുരത്തിന്റെ ഭാഗമായ യാക്ക് ലയിൽ വച്ച് ഒരു പ്രകോപനവും കൂടാതെ ചൈനീസ് ഭടന്മാർ ഭാരതീയ സൈനികർക്കു നേരെ വെടിയുതിർത്തു. പക്ഷെ 62 ലെ പാഠം ഉൾക്കൊണ്ട് വിന്യസിച്ചിരുന്ന ഇന്ത്യൻ പീരങ്കിപ്പട ചൈനീസ് ബങ്കറുകൾക്കു മേലെ തീമഴ പെയ്യിച്ചു. അന്ന് ചുവന്ന ഡ്രാഗൺമാർനമുക്ക് മുന്നിൽ വെറും ഈയാംപാറ്റകളായി മാറി.എത്രയോ ചൈനീസ് ബങ്കറുകൾ നാമാവശേഷമാക്കി നമ്മുടെ വീരസൈനികർ. പിന്നീട് രണ്ടു രാജ്യങ്ങളും വെടിനിർത്തൽ അംഗീകരിച്ചു. ഭാരതത്തിനു 70 വീരപുത്രന്മാരെ നഷ്ടമായെങ്കിൽ ചൈനയ്ക്കു 300 സൈനികരെയാണ് നഷ്ടമായത്.
1962-ൽ ഇരുരാജ്യങ്ങളും തമ്മിൽ നടന്ന അതിർത്തി യുദ്ധത്തിന് ശേഷം യാങ്സെയിലും ഗംഗയിലും വെള്ളം എത്രമാത്രം ഒഴുകിയോ അത്രമാത്രം സൗഹൃദവും വിശ്വാസവും ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തിൽ നിന്നും ഒഴുകിപോയിരുന്നു. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ അരുണാചൽ പ്രദേശിന് മേൽ ചൈന അവകാശവാദം ഉന്നയിച്ചതോടുകൂടി ഒരിക്കലും കൂട്ടിച്ചേർക്കാൻ കഴിയാത്ത തരത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം നഷ്ടപ്പെട്ടു. 1998-ൽ ഇന്ത്യ രണ്ടാം ഘട്ട ആണവ പരീക്ഷണങ്ങൾ നടത്തിയപ്പോൾ വീണ്ടും തീപ്പൊരി പാറി. അന്നത്തെ പ്രതിരോധ മന്ത്രി ജോർജ് ഫെർണാണ്ടസ് ചൈനയെ 'ഇന്ത്യയുടെ ഒന്നാമത്തെ പ്രബല ശത്രു' എന്നു വിശേഷിപ്പിച്ചു. ചൈന ആണ് യഥാർത്ഥ ശത്രു എന്ന് അദ്ദേഹം പറഞ്ഞപ്പോൾ കമ്യുണിസ്റ്റുകൾ അടക്കം ഇന്ത്യയിലെ ഇടതു വശത്തു ബൗദ്ധിക പക്ഷാഘാതം സംഭവിച്ച എല്ലാവരും ജോർജിനെ സി ഐ എ ചാരൻ ആക്കാൻ മത്സരിച്ചതും ചരിത്രം. ചൈനയാകട്ടെ ഐക്യരാഷ്ട്രസഭയിലെ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യൻ ശ്രമങ്ങളെ ഒരിക്കലും അംഗീകരിച്ചതുമില്ല. അതിനെതിര് നിന്ന ഏക വീറ്റോ അധികാര രാജ്യവും ചൈനയാണ്.. ജയ്ഷെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറിനെ തീവ്രവാദിയായി പ്രഖ്യാപിക്കാനുള്ള ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ ശ്രമങ്ങൾക്ക് ചൈന തന്ത്രപരമായി കൂച്ചുവിലങ്ങിടുകയും ചെയ്തു.
എന്നും ചൈനയ്ക്കൊപ്പം നിലയുറപ്പിച്ചിരുന്ന രാജ്യമായിരുന്നു ഇന്ത്യ.പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ പിറവിമുതൽ യു.എൻ സ്ഥിരാംഗത്വം ചൈനയ്ക്കു നൽകാൻവേണ്ടി ഇടതുപക്ഷചേരിക്കൊപ്പം നില്ക്കുകയും ചെയ്തിരുന്നു ഇന്ത്യ .സ്വതന്ത്ര ഇന്ത്യ ജവഹർലാൽ നെഹ്റുവിന്റെ നേതൃത്വത്തിൽ ചൈനീസ് റിപ്പബ്ളിക്കുമായി തികഞ്ഞ സൗഹൃദബന്ധം പുലർത്തുകയും പഞ്ചശീല തത്ത്വങ്ങളുടെ ഭൂമികയിൽ സാഹോദര്യംവച്ചുപുലർത്തുകയും ചെയ്തുപോന്നിരുന്നു. എന്നും ചൈനയുമായി ഇന്ത്യ നല്ല ബന്ധങ്ങൾ കാത്തുസൂക്ഷിക്കുവാൻ ശ്രദ്ധിച്ചിട്ടുണ്ട്. ചൈന നയിച്ചിരുന്ന ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കിൽ ആദ്യമായി ചേർന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. അതുപോലെ ബ്രസീലിനും റഷ്യക്കും സൗത്ത് ആഫ്രിക്കക്കുമൊപ്പം ബ്രിക്സിന്റെ ഭാഗമാണ് ഇന്ത്യയും ചൈനയും. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട നിരവധി ഉച്ചകോടികളിലും ഫോറങ്ങളിലും ഇന്ത്യയും ചൈനയും കൈകോർത്തിട്ടുണ്ട്.
ചൈനക്കെതിരെ പ്രത്യക്ഷമായി നടപടിയെടുക്കാനും ഇന്ത്യ വൈമുഖ്യം കാട്ടിയിട്ടുണ്ട്. ഉയിഗൂർ നേതാവ് ഡോൽക്കൻ ഈസയുടെ വിസ നിഷേധിച്ച സംഭവത്തിൽ നിന്ന് അത് വ്യക്തമാണ്. മസൂദ് അസ്ഹർ വിഷയത്തിൽ ചൈന കൈകൊണ്ട നടപടിക്ക് പ്രതികാരമെന്നോണം ആണ് ഡോൽക്കൻ ഈസക്ക് ഇന്ത്യ വിസ അനുവദിച്ചത്. എന്നാൽ ചൈനയുടെ ശക്തമായ പ്രതിഷേധത്തെ മാനിക്കാതിരിക്കാനും ഇന്ത്യക്ക് ആവുമായിരുന്നില്ല. 2014 സെപ്റ്റംബറിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇന്ത്യ സന്ദർശിച്ചതോടെ ഇന്ത്യാ-ചൈനാ ബന്ധങ്ങളിൽ വീണ്ടും ഊഷ്മളത കൈവന്നുവെന്നു കരുതിയതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി 2015 മെയിൽ ചൈനയും സന്ദർശിച്ചതോടെ ഇരുരാജ്യങ്ങളും സൗഹാർദ്ദത്തിലേക്ക് എന്ന തരത്തിൽ കാര്യങ്ങൾ മാറിത്തുടങ്ങിയതുമാണ്. എന്നാൽ ഇന്ത്യയുടെ അയൽരാജ്യങ്ങളായ ശ്രീലങ്കയിലേയ്ക്കും മാലദ്വീപിലേയ്ക്കും ചൈന ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ , ഒരു 'സമുദ്ര സിൽക്ക് റൂട്ടി'ന് ശ്രീലങ്കയെയും മാലദ്വീപിനെയും ക്ഷണിച്ചപ്പോൾ മനസ്സിലായി ആട്ടിൻതോലണിഞ്ഞ ആ നല്ല അയൽക്കാരന്റെ ഉള്ളിലുള്ള അധികാരത്തിന്റെ ത്വര.നേപ്പാളിൽ പ്രചണ്ഡ സർക്കാരിനെ ഉണ്ടാക്കിയതും ഇന്ത്യയിൽ മാവോയിസ്റ്റുകളെന്ന കപട വിപ്ലവകാരികളെ സപ്പോർട് ചെയ്തതും മൈനിങ് മേഖലകളിൽ ഭീകരത അഴിച്ചു വിട്ടതുമൊക്കെ ദീർഘ കാല ഉദ്ദേശത്തോടെ തന്നെ ആണ് .
ഇന്ന് ചൈനയുടെ ഏറ്റവും വലിയ എതിരാളി ഇന്ത്യയാണ്. ഇന്ത്യയെന്ന രാജ്യത്തിന്റെ സാമ്പത്തികമായും സാങ്കേതികപരമായുമുള്ള കുതിപ്പ് ചൈനയെ വല്ലാതെ അമ്പരപ്പിക്കുന്നുണ്ട്. ഇന്ന് ഇന്ത്യക്ക് നട്ടെലുള്ള ഒരു ജനനായകനുണ്ട്..പാക്കിസ്ഥാനിൽ ഇന്ത്യ നടത്തിയ സൈനികനീക്കം ചൈനയെ വല്ലാതെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.നരേന്ദ്രമോദിയെടുക്കുന്ന നയതന്ത്രനീക്കങ്ങൾ ചൈനയെ വല്ലാതെസമ്മർദത്തിലാഴ്ത്തുന്നുണ്ട്..ഏഷ്യൻ രാജ്യങ്ങളിൽ ഇന്ത്യ നടത്തുന്ന നയതന്ത്രയിടപാടുകൾ ചൈന ഗൗരവതരമായി കാണുന്നുണ്ട്..ഒരുവശത്ത് ചൈന ഇന്ത്യയുടെ ശത്രുക്കളുമായി കൂട്ടുകൂടുമ്പോൾ ഇന്ത്യ, ചൈനയുടെ അതൃപ്തികൾക്ക് പാത്രമായ ജപ്പാൻ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളുമായി കൈകോർക്കുന്നു.
ഇന്ത്യൻ സമുദ്രമേഖലകളിലേക്ക് ചൈന കടന്നുകയറാൻ നീക്കം നടത്തുമ്പോൾ ചൈനീസ് നിയന്ത്രണത്തിലുള്ള ദക്ഷിണ ചൈനാക്കടലലിലേക്ക് ഇന്ത്യയും കടന്നുകയറുന്നു. ശ്രീലങ്കയിലും മാലദ്വീപിലും സാമ്പത്തികമായി ഇടപ്പെട്ടുകൊണ്ട് ചൈന അവരെകൂടെകൂട്ടാൻ തുനിയുമ്പോൾ ഇന്ത്യ അവരുടെ രാഷ്ട്രീയ,സാമൂഹ്യകാര്യങ്ങളിൽ പോലും സജീവമായി ഇടപെട്ടുകൊണ്ട് അവർക്കൊപ്പം നിലക്കൊള്ളുന്നു. അല്ലെങ്കിലും ഭാരതം എന്നും അങ്ങനെയാണല്ലോ.വസുധൈവകകുടുംബമെന്ന തത്വത്തിലൂന്നി,ലോകാ സമസ്താ സുഖിനോ ഭവന്തുവെന്ന മന്ത്രത്തെ ആത്മാവിൽ ആവാഹിച്ച ഒരു രാജ്യത്തിന് അധികാരമോഹവും ആക്രമണവും എന്നും തീണ്ടാപാടകലെ തന്നെയായിരിക്കും.
ചൈനയെന്നും ഒറ്റുകാർ തന്നെയായിരുന്നു.അവരെന്നും ആട്ടിൻത്തോലണിഞ്ഞ ചെന്നായ്ക്കൾ തന്നെയായിരുന്നു.അല്ലെങ്കിൽ ലോകമെങ്ങും ഒരു മഹാമാരിയിൽ,അതും അവരുടെ മാത്രം സംഭാവനയായ മഹാമാരിയിൽ നട്ടംതിരിയുമ്പോൾ അതിർത്തി മാന്താൻ ഇറങ്ങിപുറപ്പെടുന്ന മറ്റൊരു രാജ്യമുണ്ടോ?ലോകത്തിലെ ഏറ്റവും വലിയ സേച്ഛാധിപത്യ രാജ്യമായ ചൈന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ അതിർത്തിയിൽ കടന്നുകയറി നടത്തിയ ഈ ആക്രമണം ഓരോ ഇന്ത്യക്കാരന്റെയും ആത്മാഭിമാനത്തിനേറ്റ വലിയൊരു ക്ഷതമാണ്.ഒപ്പം ആ ഇരുപതുസൈനികരുടെ വീരമൃത്യു ഓരോ ഇന്ത്യക്കാരന്റെയും മനസ്സിൽ ചൈനയ്ക്കെതിരെ ആളിപ്പടരുന്ന തീയാണ്.രാഷ്ട്രീയപരമായ വിയോജിപ്പുകളും അഭിപ്രായവ്യത്യാസങ്ങളും പൗരന്മാർക്കിടയിലും ജനനേതാക്കൾക്കിടെയും ഉണ്ടെങ്കിലും നമ്മൾ ഇന്ത്യക്കാരാണ്.ചൈന നമ്മുടെ ശത്രുവാണ്.ആ ശത്രുവിനെതിരെ ഒറ്റക്കെട്ടായി പൊരുതാൻ മനസ്സുറപ്പുള്ളവരാണ് യഥാർത്ഥ ഇന്ത്യക്കാർ. ചൈനയെന്ന ഒറ്റുകാരനെ ചങ്കിലേറ്റുന്നവർ ആരായാലും അവർ രാജ്യദ്രോഹികളാണ്.
ഷീജിൻ പിങ് എന്ന ഭ്രാന്തൻ ഭരണാധികാരിയാണ് ഇനി മുതൽ നമ്മുടെ മുഖ്യ ശത്രു. ഇന്ത്യയെ പോലെ ഒരു ജനാധിപത്യ ഭരണ കൂടം അല്ല ചൈന .അതുകൊണ്ട് തന്നെ കൊറോണ പോലുള്ള ജൈവായുധങ്ങൾ അവർ എടുത്തു പ്രയോഗിക്കാനും മടിക്കില്ല. നമ്മുടെ നിയന്ത്രണരേഖ കടന്ന് വന്ന് നീചവും കുടിലവുമായ സൈനികനീക്കം നടത്തിയവരാണ് അവർ.ചൈനയെന്ന വേട്ടനായയ്ക്കെതിരെ രാഷ്ട്രീയം മാറ്റി വച്ച് ഒറ്റക്കെട്ടായി നമ്മൾ പൊരുതുക തന്നെ ചെയ്യണം.ഇനിയും ചൈനയെ ചങ്കിൽ ആവാഹിക്കുന്നവർ ആരായാലും അവരും ചീനക്കാരെ പോലെ നമ്മുടെ ശത്രുക്കൾ മാത്രമാണ്.
Stories you may Like
- ഫേസ്ബുക്ക് കാമുകനെ തേടി പാക്കിസ്ഥാനിലെത്തിയ ഇന്ത്യൻ യുവതിക്ക് വിവാഹം
- ഇന്ത്യൻ യുവതിയുമായി പ്രണയത്തിലല്ലെന്ന് പാക്കിസ്ഥാൻ യുവാവ്
- 'ചങ്കിലെ ചൈനയിൽ' സംഭവിക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ
- പാക്കിസ്ഥാനിൽ പോയി ഇന്ത്യയിൽ മടങ്ങിയെത്തിയ അഞ്ജുവിനെ കാണാനില്ല
- പാക്കിസ്ഥാന്റെ സൗന്ദര്യത്തെ പുകഴ്ത്തി വീണ്ടും അഞ്ജുവിന്റെ വീഡിയോ
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്