ആദ്യം ബാറ്റ് ചെയ്ത ടീം നേടിയ അതേ റൺസ് രണ്ടാമത് ബാറ്റ് ചെയ്ത ടീം നേടിയത് ടൂർണ്ണമെന്റ് ഫൈനലിലെ ചരിത്രത്തിൽ ആദ്യം; സൂപ്പർ ഓവറിലും ഇരു ടീമുകളും 15 റൺസ് വീതം നേടി തുല്യത പാലിച്ചതോടെ ആവേശഭരിതരായി ക്രിക്കറ്റ് പ്രേമികൾ; കളിയിൽ ഉടനീളം നേടിയ ബൗണ്ടറികൾ എണ്ണി ടൈ ബ്രേക്കർ തകർത്ത് ഇംഗ്ലണ്ടിന് കിരീടം കൊടുക്കുമ്പോൾ ക്രിക്കറ്റ് ലോകം സഹതപിച്ചത് ന്യൂസിലണ്ടിന് വേണ്ടി; ഫുട്ബോളിൽ മാത്രം കാണാൻ കഴിയുന്ന അപൂർവ്വ സുന്ദര നിമിഷങ്ങൾ ക്രിക്കറ്റിലും സംഭവിക്കുമെന്ന് തെളിയിച്ച് 2019ലെ ഇംഗ്ലീഷ്
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: കളി തുടങ്ങിയത് ഇംഗ്ലണ്ടിലാണ്. ലോകകപ്പും ആരംഭിച്ചത് ലണ്ടനിൽ. മാന്യന്മാരുടെ കളിയിൽ പക്ഷേ ഇംഗ്ലണ്ടിന് മുത്തിടാൻ കാത്തിരിക്കേണ്ടി വന്നത് 44 കൊല്ലമാണ്. അതും നാടകീയതകളും അവിശ്വസനീയതകളും നിറഞ്ഞ ഫൈനലിന് ഒടുവിൽ. ഈ ലോകകപ്പിലെ ഹോട്ട് ഫേവറൈറ്റിൽ ഒരു ടീം ഇംഗ്ലണ്ടായിരുന്നു. സമീപകാല ഫോമായിരുന്നു ഇതിന് കാരണം. എന്നാൽ ഫൈനലിൽ എതിരാളികൾ കറുത്ത കുരിതകളായ ന്യൂസിലണ്ടായപ്പോൾ പ്രവചനങ്ങൾ അസാധ്യമായി. ന്യൂസിലണ്ടിന് ടോസ് കിട്ടിയതോടെ ഇംഗ്ലീഷ് ആരാധകരുടെ നെഞ്ചിടിപ്പ് കൂടി. 50 ഓവറിൽ 8 വിക്കറ്റിന് 241 റൺസായിരുന്നു ന്യൂസിലണ്ടിന്റെ നേട്ടം. ചെയ്സിംഗിൽ മുൻനിര തർന്നതോടെ ആരാധകർ നിരാശരായി. എന്നാൽ ഭാഗ്യം തുണയായെത്തിയപ്പോൾ എല്ലാ അർത്ഥത്തിലും സമനിലയായ മത്സരത്തിൽ നേട്ടം കൊയ്ത് ഇംഗ്ലണ്ടും ജയമാഘോഷിച്ചു. ഇന്നിങ്സിൽ നേടിയ ആകെ ബൗണ്ടറികളുടെ എണ്ണത്തിൽ ന്യൂസീലൻഡിനെ മറികടന്ന് ഇംഗ്ലണ്ടിന് കന്നി ലോകകപ്പ്.
ടൈയിൽ അവസാനിച്ച മത്സരം; സ്കോർ ന്യൂസീലൻഡ്: 50 ഓവറിൽ 8 വിക്കറ്റിന് 241; ഇംഗ്ലണ്ട്: 50 ഓവറിൽ 241നു പുറത്ത്. സൂപ്പർ ഓവർ: ഇംഗ്ലണ്ട് വിക്കറ്റുപോകാതെ 15; ന്യൂസീലൻഡ് ഒരു വിക്കറ്റിന് 15. അങ്ങനെ സ്കോറിങ്ങിൽ എല്ലാ അർത്ഥത്തിലും തുല്യർ. എന്നാൽ ഐസിസി തയ്യാറാക്കിയ നിയവും ചട്ടവും ആതിഥേയർക്ക് അനുകൂലമായിരുന്നു. ഫൈനൽ സൂപ്പർ ഓവറിലേക്കും ടൈയിലുമെല്ലാം എത്തുമെന്ന് ആരും ഒരിക്കലും പ്രതീക്ഷിച്ചതല്ല. ഇതിന് മുമ്പ് ഏകദിന ലോകകപ്പ് ഫൈനലിൽ ഇത്തരം നാടകീയതകൾ ഒരിക്കലും അരങ്ങേറിയിരുന്നില്ല. ട്വന്റ് ട്വന്റിയിൽ സൂപ്പർ ഓവറുകൾ കണ്ട ക്രിക്കറ്റ് പ്രേമികളെ അതിലും ത്രസിപ്പിക്കുന്ന തരത്തിൽ കൊണ്ടു പോകാൻ ഇംഗ്ലണ്ട്-ന്യൂസിലണ്ട് മത്സരത്തിനായി. ഫ്ട്ബോളിലെ പെനാൽട്ടിയും ഷൂട്ടൗട്ടും നൽകിയ അതേ അവിശ്വസനീയ നിമിഷങ്ങൾ ക്രിക്കറ്റിലും. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണു സൂപ്പർ ഓവറിലും വിജയിയെ നിശ്ചയിക്കാൻ പറ്റാത്തതിനാൽ, ബൗണ്ടറികളുടെ കണക്കിൽ ലോകജേതാക്കളെ നിശ്ചയിക്കുന്നത്. കഴിഞ്ഞ ലോകകപ്പിലെപ്പോലെ ഇക്കുറിയും ഫൈനലിൽ തോറ്റുമടങ്ങാനായി ന്യൂസീലൻഡിന്റെ വിധി.
സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 15 റൺസാണ് നേടിയത്. ന്യൂസീലൻഡ് ആറ് പന്തിൽ 15 റൺസെടുത്തെങ്കിലും നിശ്ചിത 50 ഓവറിൽ ഏറ്റവും കൂടുതൽ ബൗണ്ടറി നേടി എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇംഗ്ലണ്ട് വിജയികളായത്. ഇംഗ്ലണ്ട് 22 ഉം ന്യൂസീലൻഡ് 14 ഉം ബൗണ്ടറികളാണ് നേടിയത്. ട്രെൻഡ് ബോൾട്ട് എറിഞ്ഞ സൂപ്പർ ഓവറിൽ നിന്ന് ബെൻ സ്റ്റോക്സും ബട്ലറും ചേർന്ന് നേടിയത് 15 റൺസാണ്. കിവീസിന് ജയിക്കാൻ വേണ്ടിയിരുന്നത് 16 റൺസ്. ഗുപ്ടലിലും നീഷമും ചേർന്നാണ് കിവീസിനു വേണ്ടി ബാറ്റ് ചെയ്തത്. ജൊഫ്ര ആർച്ചർ എറിഞ്ഞ ആദ്യ പന്ത് വൈഡായതോടെ കിവീസിന്റെ വിജയലക്ഷ്യം 6 പന്തിൽ നിന്ന് 15 റൺസായി. അടുത്ത പന്തിൽ നീഷം രണ്ട് റൺസെടുത്തു. രണ്ടാം പന്തിൽ നീഷം സിക്സ് നേടിയതോടെ ന്യൂസീലൻഡിന് പ്രതീക്ഷയായി. അടുത്ത പന്തിൽ വീണ്ടും രണ്ട് റൺസ് നേടിയതോടെ ജയിക്കാൻ വേണ്ടത് അഞ്ച് റൺസായി. അടുത്ത പന്തിൽ വീണ്ടും ഡബിൾ. അഞ്ചാമത്തെ പന്തിൽ സിംഗിൾ. ആറാം പന്ത് നേരിട്ടത് ഗുപ്ടിൽ. ഒരു റണ്ണെടുത്തതോടെ മത്സരം ടൈയായി. അടുത്ത റണ്ണിനായി ഓടിയ ഗുപ്ടലിനെ ജയ്സൺ റോയ് സ്റ്റമ്പ് ചെയ്തതോടെ സൂപ്പർ ഓവറും ടൈയായി. അങ്ങനെയാണ് ബൗണ്ടറികളുടെ എണ്ണം വിധി നിർണയിച്ചത്.
തോൽവിയിലും ആരോധക ഹൃദയങ്ങളുടെ മനസ്സിലെ താരമായി ന്യൂസിലണ്ട് മാറിയിട്ടുണ്ട്. 1975ലെ കന്നി ലോകകപ്പ് ഫൈനലിൽ, ഇതേ ലോഡ്സ് മൈതാനത്താണ് ഇംഗ്ലണ്ടിന് കപ്പ് വഴുതിപ്പോയത്. ഇവിടെവച്ചുതന്നെ ആദ്യ ലോകകപ്പ് ഉയർത്തി ഇംഗ്ലണ്ട് ലോകക്രിക്കറ്റിൽ ആദ്യമായി രാജാക്കന്മാരായി. 1966ൽ ബോബി മൂറിനു കീഴിൽ ഫുട്ബോൾ ലോകകപ്പ് നേടിയതിനുശേഷം വീണ്ടുമൊരിക്കൽക്കൂടി കായികഭൂപടത്തിന്റെ നെറുകയിലെത്തിയി നിൽക്കുകയാണ് ഇംഗ്ലണ്ട്. ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഫൈനലായിരുന്നു ഇന്നലെ ലോർഡിസിൽ സംഭവിച്ചത്. ജയപരാജയങ്ങൾ പലവട്ടം മാറി മറിഞ്ഞ മത്സരത്തിൽ ബെൻ സ്റ്റോക്സിന്റെ നിഷ്ചയദാർഢ്യമാണ് (98 പന്തിൽ 84 നോട്ടൗട്ട്) ഇംഗ്ലണ്ടിനെ രക്ഷിച്ചെടുത്തത്. അതുകൊണ്ട് തന്നെ ഇംഗ്ലീഷ് സ്പോർട്സിലെ പുതിയ താരമാണ് സ്റ്റോക്സ്. ബട്ലറുടെ കരുത്തും ഇംഗ്ലണ്ടിന് തുണയായി. ശ്രീലങ്കയ്ക്ക് എതിരായ മത്സരത്തിൽ അവസാന നിമിഷംവരെ പൊരുതിയിട്ടും ഇംഗ്ലണ്ടിനെ ജയിപ്പിക്കാനാകാതെ പോയതിന്റെ നിരാശ ഇന്നലെ സ്റ്റോക്സ് തീർത്തു. ജോസ് ബട്ലറുമൊത്ത് അഞ്ചാം വിക്കറ്റിൽ 110 റൺസ് ചേർത്ത സ്റ്റോക്സാണ് ഇംഗ്ലണ്ടിനെ മത്സരത്തിൽ തിരികെയെത്തിച്ചത്.
വാലറ്റത്തെ കൂട്ടുപിടിച്ചു പൊരുതിയ സ്റ്റോക്സ് ഇന്നിങ്സിന്റെ അവസാന പന്തിൽ ഇംഗ്ലണ്ടിന് അവിസ്മരണീയ സമനില സമ്മാനിച്ചു. ജിമ്മി നീഷം എറിഞ്ഞ 49ാം ഓവറിലെ നാലാം പന്തിൽ സ്റ്റോക്സിനെ പുറത്താക്കാനുള്ള സുവർണാവസരം ബോൾട്ട് നഷ്ടമാക്കിയതു മത്സരത്തിലെ വഴിത്തിരിവായി. സിക്സ് അടിക്കാനുള്ള ശ്രമത്തിനിടെ സ്റ്റോക്സിന്റെ ഷോട്ട് ബോൾട്ട് കൈപ്പിടിയിൽ ഒതുക്കിയെങ്കിലും ബോൾട്ടിന്റെ കാല് ബൗണ്ടറിലൈനിൽ തട്ടി. അങ്ങനെ സിക്സ്. അടുത്ത അവസാന ഓവറിൽ ഓവർ ത്രോയായി കിട്ടിയ നാലുറൺസ്. ആദ്യ നാലു വിക്കറ്റുകൾ അതിവേഗം വീണതോടെ ഇംഗ്ലണ്ട് പരാജയം മണത്തിരുന്നു. ഇവിടെ നിന്നാണ് ബട്ലറും സ്റ്റോക്സും താരോദയമായത്. ഇംഗ്ലണ്ടിനെ വിജയതീരത്തേക്ക് അടുപ്പിക്കാനുള്ള ദൗത്യവുമായിറങ്ങിയ ജയ്സൻ റോയ് ജോണി ബെയർസ്റ്റോ കൂട്ടുകെട്ട് ആറാം ഓവറിൽത്തന്നെ കിവീസ് പൊളിച്ചു. റോയിയാണ് (17) ആദ്യം മടങ്ങിയത്. ഇംഗ്ലണ്ട് 86 റൺസ് എടുക്കുന്നതിനിടെ ജോ റൂട്ട് (7), ക്യാപ്റ്റൻ ഒയിൻ മോർഗൻ (9), ജോണി ബെയർസ്റ്റോ (36) എന്നിവരെക്കൂടി പുറത്താക്കി കിവീസ് വിജയം മണത്തതാണ്. എന്നാൽ പിന്നീട് ഒത്തുചേർന്ന ബെൻ സ്റ്റോക്സ് ജോസ് ബട്ലർ സഖ്യം ഇംഗ്ലണ്ടിന്റെ രക്ഷാദൗത്യം ഏറ്റെടുത്തു. മെല്ലെത്തുടങ്ങിയ സഖ്യം സെറ്റ് ആയതിനുശേഷം തകർത്തടിച്ചതോടെ കിവീസ് വീണ്ടും സമ്മർദത്തിൽ. ബട്ലറുടെ മടക്കത്തിലും സ്റ്റോക്സ് തളർന്നില്ല. അങ്ങനെ ക്രിക്കറ്റിന്റെ തറവാട്ടിലേക്ക് ഏകദിന ലോകകപ്പും എത്തി.
നാലാം ഫൈനലിൽ ആദ്യ ലോകകപ്പ്
ഇത് തുടർച്ചയായ മൂന്നാം തവണയാണ് ആതിഥേയ രാജ്യം ലോകചാമ്പ്യനാകുന്നത്. തുടർച്ചയായ രണ്ടാം തവണയും റണ്ണപ്പുകളായി തൃപ്തിയടയാനായി ന്യൂസീലൻഡിന്റെ വിധി. കഴിഞ്ഞ തവണ ഓസ്ട്രേലിയയോടെ ഏഴ് വിക്കറ്റിന് തോൽക്കാനായിരുന്നു കിവീസിന്റെ വിധി. മൂന്ന് തവണ റണ്ണറപ്പുകളായി നിരാശപ്പെട്ടശേഷമാണ് ഇംഗ്ലണ്ട് ലോകകപ്പ് ഉയർത്തിയത്. 1992ലായിരുന്നു അവരുടെ അവസാന ഫൈനൽ പോരാട്ടം. കഴിഞ്ഞ തവണ പ്രാഥമിക റൗണ്ടിൽ തന്നെ പുറത്താകാനായിരുന്നു അവരുടെ വിധി.
241 റൺസ് താരതമ്യേന ദുർബലമായ സ്കോറായിരുന്നു കരുത്തുറ്റ ഇംഗ്ലീഷ് ബാറ്റിങ് നിരയ്ക്ക്. എന്നാൽ ലോഡ്സിൽ കിവീസ് ബൗളർമാരുടെ പേസിന് മുന്നിൽ ഇംഗ്ലണ്ട് പരുങ്ങി. ബെൻ സ്റ്റോക്സും ജോസ് ബട്ലറും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനം ഇല്ലായിരുന്നെങ്കിൽ ദയനീയമായ പരാജയമാകുമായിരുന്നു അവരെ വരവേൽക്കുക. സൂപ്പർ ഓവർ വരെ ബാറ്റ് ചെയ്ത ബെൻ സ്റ്റോക് 98 പന്തിൽ നിന്ന് 84 റൺസെടുത്ത് പുറത്താകാതെ നിന്നു. ബട്ലർ 60 പന്തിൽ നിന്ന് 59 റൺസെടുത്ത് ഉറച്ച പിന്തുണ നൽകി. ജോണി ബെയർസ്റ്റോ 55 പന്തിൽ നിന്ന് 36 റൺസെടുത്തു.
Stories you may Like
- കിരീടം തിരികെപ്പിടിക്കാൻ ഇന്ത്യ, ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിലൂടെ
- ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ടിന് ഒപ്പമെത്താൻ രോഹിതും സംഘവും
- ഏകദിന ലോകകപ്പ് ഒക്ടോബർ 5 മുതൽ, ആകെ പത്ത് വേദികൾ, മത്സരക്രമം പ്രഖ്യാപിച്ചു
- ഇന്ത്യൻ മണ്ണിൽ ബാസ്ബോളിന്റെ കാറ്റൂരിവിട്ട് രോഹിതും സംഘവും
- ബി.സി.സിഐയുടെ ആസ്തി കണ്ട് അന്തംവിട്ട് ക്രിക്കറ്റ് ലോകം
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്