ഇടംകൈ കൊണ്ടുള്ള മനോഹരമായ സ്ട്രോക്കുകൾ; ഭാഗ്യഭൂമിയിൽ വീറ് വീണ്ടെടുത്ത് ശിഖർ ധവാൻ; ബിഗ് ത്രീ ഇഫക്ടിലേക്ക് ടീം ഇന്ത്യ വീണ്ടും; വിരാട് കോലിയും സംഘവും ആർത്തലച്ചുവരുമ്പോൾ ആരുണ്ട് വെല്ലുവിളിക്കാൻ?
മറുനാടൻ ഡെസ്ക്
ശിഖർ ധവാന് ഇംഗ്ലണ്ട് ഭാഗ്യവേദിയാണ്. 2017-ലെ ചാമ്പ്യൻസ് ട്രോഫിയിൽത്തന്നെ അക്കാര്യം വ്യക്തമാവുകയും ചെയ്തു. ഫോം വീണ്ടെടുക്കാൻ വിഷമിച്ച ധവാനെ, ഇടംകൈ കൊണ്ടുള്ള മനോഹരമായ സ്ട്രോക്കുകളിലേക്ക് ഇംഗ്ലണ്ടിലെ ഭാഗ്യവേദികളിലൊന്ന് തിരിച്ചുകൊണ്ടുവരികയും ചെയ്തു. കെന്നിങ്ടൺ ഓവലിൽ ഇന്നലെ ഓസ്ട്രേലിയക്കെതിരേ ധവാൻ നേടിയ സെഞ്ചുറി, അദ്ദേഹത്തിന് മാത്രമല്ല, ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്കുകൂടി വലിയ ആശ്വാസമായി മാറി.
കഴിഞ്ഞ ഒമ്പത് മത്സരമായി ധവാൻ വലിയ ഫോമിലായിരുന്നില്ല. കൃത്യമായി പറഞ്ഞാൽ ഇക്കൊല്ലം മാർച്ചിൽ മൊഹാലിയിൽ ഓസ്ട്രേലിയക്കെതിരേ തന്നെ നേടിയ 143 റൺസാണ് ശിഖറിന്റെ ഇതിന് മുമ്പത്തെ മികച്ച പ്രകടനം. അതിനുശേഷം സന്നാഹ മത്സരങ്ങളടക്കം ഒമ്പത് മത്സരങ്ങളിൽ കാര്യമായ സ്കോർ ഈ ഇടംകൈയൻ ബാറ്റ്സ്മാനിൽനിന്നുണ്ടായില്ല. ശിഖർ ധവാന് പകരം ഓപ്പണിങ്ങിൽ മറ്റൊരാളെ പരീക്ഷിക്കണമെന്ന നിർദ്ദേശം പോലും വിമർശകർ ഉന്നയിച്ചിരുന്നു. ആ വിമർശനങ്ങളൊക്കെ അടക്കുന്നതാണ് ഈ ഇന്നിങ്സ്.
ഇന്ത്യൻ ക്രിക്കറ്റ് അതിന്റെ സുവർണകാലമായി വിശേഷിപ്പിക്കുന്നത് ഫാബ് ഫോറിന്റെ കാലമാണ്. സച്ചിൻ, സെവാഗ് ഓപ്പണർമാരും മൂന്നാം നമ്പറിൽ രാഹുൽ ദ്രാവിഡും ചേർന്ന കാലം. സൗരവ് ഗാംഗുലിയെന്ന നാലാമൻ കൂടി ചേരുമ്പോൾ അത് വിജയഫോർമുലയായി മാറുമായിരുന്നു. എത്രയോ കൂട്ടുകെട്ടുകൾ, എത്രയോ മത്സരങ്ങൾ വിജയിപ്പിച്ച സംഘമായിരുന്നു അത്. അത്തരമൊരു കാലത്തേക്കുള്ള മടങ്ങിപ്പോക്കിലാണ് ഇപ്പോൽ ടീം ഇന്ത്യ. ഓപ്പണിങ്ങിൽ രോഹിതും ധവാനും. മൂന്നാമനായി ക്യാപ്റ്റൻ വിരാട് കോലി. ബിഗ് ത്രീയുടെ കാര്യത്തിൽ സംശയമില്ലെങ്കിലും, നാലാമനാര് എന്ന ചോദ്യം അവശേഷിക്കുന്നു.
അവിടേക്കാണ് ഇന്ത്യ പരീക്ഷണങ്ങൾ നടത്തുന്നത്. ശരിക്കുമൊരു യൂട്ടിലിറ്റി സ്ഥാനമായാണ് ഇതിനെ കാണേണ്ടത്. ഓരോ മത്സരത്തിന്റെയും സാഹചര്യമനുസരിച്ച് അതിനൊത്ത താരങ്ങളെ നിയോഗിക്കേണ്ട ഇടം. ബാറ്റിങ് ഓർഡറിൽ ശരിയായ പരീക്ഷണം നടത്തേണ്ടതും ഇവിടെയാണ്. ഈ പരീക്ഷണം പാളിയാൽ, അത് ചിലപ്പോൾ മത്സരത്തെത്തന്നെ തകിടം മറിക്കുമെന്നതിനാൽ, നിർണായകമാണ് ആ തീരുമാനം. ഇന്നലെ, ഹർദിക് പാണ്ഡ്യയിലാണ് ഇന്ത്യ ആ പരീക്ഷണം നടത്തിയത്. അത് വലിയ രീതിയിൽ വിജയിക്കുകയും ചെയ്തു.
മികച്ച രീതിയിൽ സ്കോർ ചെയ്തുകൊണ്ടിരിക്കെയാണ് ധവാൻ സെഞ്ചുറിയുമായി പുറത്താകുന്നത്. മറുഭാഗത്ത്, വിരാട് കോലി വലിയ ഷോട്ടുകൾ സാധിക്കാത്ത നിലയിലും. അവിടെയൊരു പിഞ്ച് ഹിറ്ററാണ് യോജിക്കുകയെന്ന് ടീം മാനേജ്മെന്റ് വിലയിരുത്തി. 27 പന്തിൽ 48 റൺസെടുത്ത ഹർദിക്കിന്റെ പ്രകടനം, റൺറേറ്റിനെച്ചൊല്ലിയുള്ള എല്ലാ ആകുലതകളും അകറ്റുകയും ചെയ്തു. സമീപകാലത്ത് ഇന്ത്യക്ക് കിട്ടിയ ഏറ്റവും വലിയ നേട്ടമാണ് ഹർദിക്കെന്ന ഓൾറൗണ്ടർ. പേസ് ബൗളർ ഓൾറൗണ്ടറെന്ന കാത്തിരിപ്പിന് വിരാമവും.
സുസ്ഥിരമാണ് ഇന്ത്യൻ ബാറ്റിങ് നിര. അതുകൊണ്ടുതന്നെയാണ് ആദ്യ പവർപ്ലേയിൽ റണ്ണൊഴുക്ക് കുറഞ്ഞപ്പോഴും ടീം പരിഭ്രാന്തരാകാതിരുന്നത്. ആദ്യ പത്തോവറിൽ 40 റൺസ് മാത്രം സ്കോർ ചെയ്ത ടീമാണ് പിന്നീടുള്ള 40 ഓവറിൽ 312 റൺസടിച്ചതെന്ന് ഓർക്കണം. നിലയുറപ്പിക്കുകയെന്നതായിരുന്നു ഇന്ത്യയുടെ തന്ത്രം. ഓസ്ട്രേലിയൻ പേസ് ബൗളർമാരുടെ, പ്രത്യേകിച്ച് മിച്ചൽ സ്റ്റാർക്കിനെപ്പോലുള്ളവരുടെ മൂർച്ച കുറയുന്നതുവരെ രോഹിതും ധവാനും കോട്ടകാത്തു. പഴുതുകൾ വന്നുതുടങ്ങിയതുമുതൽ അവരത് മുതലാക്കിത്തുടങ്ങുകയും ചെയ്തു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനുള്ള തീരുമാനവും നിർണായകമായി. കളി മുന്നേറുംതോറും ബാറ്റിങ്ങിന് അനുകൂലമായി മാറുന്ന ഓവൽ പിച്ചിൽ ആദ്യം ബാറ്റ് ചെയ്ത് വലിയ സ്കോറുയർത്തുകയെന്നതായിരുന്നു തന്ത്രം. പിച്ചിന്റെ ബാറ്റ്സ്മാന്മാരോടുള്ള അനുരാഗം വെളിപ്പെടുത്തുന്നതാണ് ഇരുടീമുകളുടെയും സ്കോർനില. രണ്ട് ടീമിലെയും ആദ്യ അഞ്ച് ബാറ്റ്സ്മാന്മാർ 25 റൺസിലേറെ സ്കോർ ചെയ്ത ആദ്യ മത്സരം കൂടിയാണിത്. ഇംഗ്ലണ്ടിലെ പിച്ചുകളിൽ ബാറ്റിങ്ങിന് ഏറ്റവും അനുകൂലമായ പിച്ചും ഓവലിലേതാണെന്ന് കരുതേണ്ടിവരും.
ഓസ്ട്രേലിയക്കെതിരേ ലോകകപ്പിൽ ഒരു ടീം 350-ലേറെ റൺസ് കുറിക്കുന്നത് ആദ്യമായാണ്. നിലവിലെ ജേതാക്കൾക്കെതിരേ നേടിയ 36 റൺസ് വിജയം ഇന്ത്യക്ക് ആത്മവിശ്വാസം പകരുന്നതും. തുടക്കം നന്നായാൽ എല്ലാം നന്നാകുമെന്നത് അന്വർഥമാക്കുന്നതാണ് ഇന്ത്യയുടെ പ്രകടനം. 127 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് ഇന്ത്യയെ വലിയ സ്കോറിലേക്ക് നയിച്ചത്. ഓസ്ട്രേലിയക്കെതിരെ ഒരു ടീം ഓപ്പണിങ് വിക്കറ്റിൽ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കുന്നത് ലോകകപ്പ് ചരിത്രത്തിൽ മൂന്നാം തവണ മാത്രമാണ്. അതും 87 മത്സരങ്ങൾക്കിടെ. അത്തരമൊരു കൂട്ടുകെട്ട് തീർക്കാനായി എന്നതാകും ഇനിയുള്ള മത്സരങ്ങളിൽ ഇന്ത്യയുടെ ഉത്തേജനം.
ഇംഗ്ലണ്ടിൽ ധവാൻ ഇന്ത്യയുടെ ഭാഗ്യതാരമാകുമോ എന്നാണ് ഇനി കണ്ടറിയാനുള്ളത്. 2013-ൽ ഇംഗ്ലണ്ടിൽ ചാമ്പ്യൻസ് ട്രോഫി നടന്നപ്പോൽ ഇന്ത്യക്ക് കിരീടം നേടിത്തരുന്നതിൽ നിർണായക പങ്ക് വഹിച്ചത് ധവാനായിരുന്നു. ടൂർണമെന്റിന്റെ താരമായും ധവാൻ മാറി. 2017-ൽ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ ഫൈനലിൽ പരാജയപ്പെട്ടെങ്കിലും ധവാനായിരുന്നു ടീമിന്റെ ടൂർണമെന്റിലെ ടോപ്സ്കോറർ. ഇനിയുമേറെ മത്സരങ്ങൾ ശേഷിക്കെ, ഇക്കുറിയും ധവാനും ഇംഗ്ലണ്ടിലെ പിച്ചുകളുമായുള്ള പ്രണയം ആവർത്തിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകർ.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍