1986ൽ ഫുട്ബോൾ ലോകകപ്പിൽ ഇംഗ്ലീഷ് ആരാധകരെ കരയിപ്പിച്ചത് മറഡോണയുടെ 'ദൈവത്തിന്റെ കൈ'; 2019ൽ കളി പിറന്ന നാട്ടിലേക്ക് ക്രിക്കറ്റ് ലോക കിരീടമെത്തുമ്പോൾ ചർച്ചയാകുന്നത് സ്റ്റോക്സിന്റെ 'ദൈവത്തിന്റെ ബാറ്റും'; സൂപ്പർ ഓവറിൽ ക്രിക്കറ്റിനു പുതിയ രാജാക്കന്മാരെ നൽകിയത് ദൈവം കനിഞ്ഞു നൽകിയ നാലു റൺസ്; ഒരിക്കലും സംഭവിക്കില്ലെന്ന് വാതുവെപ്പുകാർ കരുതിയ സമനില ലോകകപ്പിന് ഓർമ്മിക്കാൻ നൽകിയത് സുന്ദര നിമിഷങ്ങൾ മാത്രം; നാഷണൽ ഹീറോയായി ബെൻ സ്റ്റോക്സ്
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: അവിശ്വസനീയം... മറ്റൊരു വാക്കും കൂട്ടിനില്ല ലോകകപ്പ് ക്രിക്കറ്റ് ഫൈനലിനെ വിശേഷിപ്പിക്കാൻ. ഓരോ നിമിഷവും ആവേശം മുറ്റിയ പ്രകടനവുമായി ലോകരാജാക്കന്മാരാകാൻ രണ്ടു കരുത്തന്മാർ ഏറ്റുമുട്ടിയപ്പോൾ ക്രിക്കറ്റ് നിയമത്തിലെ 50 ഓവറുകളും 600 പന്തുകളും തികയാതെ വന്നു. നിശ്ചിത സമയത്തിൽ അവസാന മത്സരത്തിൽ ഇംഗ്ലണ്ടും ന്യൂസിലാൻഡും നേടിയത് 241 റൺസ്. ഒരൊറ്റ റൺസ് കൂടുതലോ കുറവോ നേടിയാൽ രണ്ടു പേരിൽ ഒരാൾക്ക് ശിരസു കുനിച്ചു ഡ്രസിങ് റൂമിലേക്ക് മടങ്ങാൻ ഉള്ള അവസരം ലോർഡ്സ് സ്റ്റേഡിയം നൽകിയില്ല.
ഇന്നലെ ലോർഡ്സിൽ ഇംഗ്ലണ്ടിന് വേണ്ടി ബെൻ സ്റ്റോക്സ് ദേശീയ ഹീറോ ആയപ്പോൾ ന്യൂസിലാൻഡിനു വേണ്ടി വില്ലൻ വേഷം ഇട്ടതു ഗുപ്റ്റിൽ ആയിരുന്നു. ഇന്ത്യയ്ക്കെതിരെയുള്ള മത്സരത്തിൽ ഡയറക്റ്റ് ത്രോയിലൂടെ ധോണിയെ എറിഞ്ഞിട്ട ഗുപ്ടിലിന്റെ ഓവർ ത്രോയാണ് ഇംഗ്ലണ്ടിന് ആറു റൺസും സമനിലയും നിശ്ചിത സമയത്തു സമ്മാനിച്ചത്. കളിയുടെ ഗതിമാറ്റിയ ഓവർ ത്രോ എന്ന വിശേഷണമാണ് ഇപ്പോൾ ഗുപ്റ്റിലിന് ഒപ്പമുള്ളത്. ബൗളിങ് കയ്യടക്കത്തിലും ഫീൽഡിങ്ങിലും അസാധാരണ മികവ് കാട്ടിയ ടീമിന്റെ കയ്യിൽ നിന്നും കപ്പു തട്ടിത്തെറിപ്പിച്ച നിമിഷം കൂടിയായിരുന്നു ആ ഓവർ ത്രോ സമ്മാനിച്ചത്. ഒടുവിൽ പറഞ്ഞാൽ, നന്നായി കളിച്ചതും ആസ്വദിച്ചതും ന്യൂസിലാൻഡ് ടീം. പക്ഷെ വിധിയും ഭാഗ്യവും ഇന്നലെ അവരോടൊപ്പം നിന്നില്ല, അത് ഇംഗ്ലണ്ടിന് ഒപ്പമായിരുന്നു. കാരണം ലോകകപ്പ് ചരിത്രത്തിൽ പുതിയ വീരകഥകൾ എഴുതാൻ കാലം കാത്തിരിക്കുകയായിരുന്നു.
മുമ്പ് ഫുട്ബോൾ ലോകകപ്പിലെ മറഡോണയുടെ ദൈവത്തിന്റെ കൈ വലിയ ചർച്ചയായിരുന്നു. ഇതിന് സമാനമായ ദൈവത്തിന്റെ ഇടപെടലായിരുന്നു ഗുപ്ടിലിന്റെ ഓവർ ത്രോ. അത് ആരുടേയും പിഴവായിരുന്നില്ല. കൃത്യതയോടെ ഗുട്പിൽ എറിഞ്ഞ ത്രോ സ്റ്റോക്സിന്റെ ബാറ്റിൽ തട്ടി. ഇത്തരം അവസരങ്ങളിൽ റൺസിനായി ബാറ്റ്സാമാൻ ഓടാറില്ല. ഇത് സ്റ്റോക്സും ചെയ്തു. എന്നാൽ സ്റ്റോക്സിന്റെ ബാറ്റിൽ കൊണ്ട പന്ത് ബൗണ്ടറിയും കടന്നു പോയി. ഈ അവസരത്തിൽ കളി നിയമം അനുസരിച്ച് അമ്പയർക്ക് നാല് റൺസ് അധികമായി നൽകിയേ മതിയാകൂ. അത് ഇംഗ്ലണ്ടിന് വിജയത്തിലേക്കുള്ള വഴിയായി. ഇല്ലാത്ത പക്ഷം നിശ്ചിത ഓവറുകൾ പൂർത്തിയാകുമ്പോൾ ഇംഗ്ലണ്ട് 4 റൺസിന് തോൽക്കുമായിരുന്നു. ഈ റൺസാണ് കളിയെ സൂപ്പർ ഓവറിൽ എത്തിച്ചതും. വിജയം ആതിഥേയരുടേതാക്കിയതും.
1986 ഫുട്ബോൾ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ അർജന്റീനക്കായി ഇതിഹാസ താരം ഡിയഗോ മറഡോണ നേടിയ ദൈവത്തിന്റെ കൈ ഗോൾ കാണാതെ പോയ ലൈൻ റഫറിയുടെ പിഴവ് ഇഗ്ലീഷ് ആരാധകരുടെ മനസ്സിലെ നൊമ്പരമായിരുന്നു. ലോകകപ്പിലെ ക്വാർട്ടർ മത്സരത്തിൽ അർജന്റീന 2-1ന് ഇംഗ്ലണ്ടിനെ കീഴടക്കിയപ്പോഴായിരുന്നു ബൾഗേറിയൻ റഫറി കബളിപ്പിക്കപ്പെട്ടത്. ലോകഫുട്ബോളിൽ നൂറ്റാണ്ടിന്റെ ഗോൾ എന്ന വിശേഷണം ലഭിച്ച മറഡോണയുടെ മാന്ത്രിക ഗോൾ പിറന്നതും ഈ മത്സരത്തിലായിരുന്നു. മറഡോണ കൈകൊണ്ട് പന്ത് തട്ടി വലയിലാക്കിയത് ഇംഗ്ലണ്ട് ഗോളി ചോദ്യം ചെയ്തെങ്കിലും ടുണീഷ്യൻ റഫറി അലി ബിൻ നാസർ ഇത് കാര്യമാക്കിയില്ല. ലൈൻ റഫറി ഡോചെവ് ഇത് ഹാൻഡ് ബോൾ വിധിക്കാഞ്ഞതാണ് കാരണം. ഈ ലോകകപ്പ് നേടിയതും അർജന്റീനയായിരുന്നു. അന്ന് ദൈവം കൈവിട്ട ഇംഗ്ലണ്ടിനെ ഇപ്പോൾ ദൈവത്തിന്റെ ബാറ്റ് രക്ഷിച്ചു. അങ്ങനെ ലോകകപ്പ് ക്രിക്കറ്റ് കളി പിറന്ന നാട്ടിൽ എത്തുകയാണ്.
നിശ്ചിത സമയത്തെ അവസാന ഓവറിൽ അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിച്ചാണ് കൈവിട്ട മത്സരത്തെ ഇംഗ്ലണ്ട് ബെൻ സ്റ്റോക്സ് എന്ന മാന്ത്രിക കളിക്കാരനിലൂടെ കൈപിടിച്ചെടുത്തത്. ബൗളിങ്ങിലും ഫീൽഡിങ്ങിലും സമർത്ഥമായ കളിനിമിഷങ്ങൾ സമ്മാനിച്ച കിവികൾ നാൽപതു ഓവറുകൾക്കു ശേഷം കളി പൂർണമായും തങ്ങളുടെ നിയന്ത്രണത്തിലാക്കി മാന്യമായ വിജയം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് നീങ്ങിയത്. ഇതിനു കൂടുതൽ വിശ്വസനീയത നൽകി അവസാന ഓവറുകളിൽ കൃത്യമായി വിക്കറ്റുകൾ വീണു കൊണ്ടിരുന്നു. തനിക്കു പൂർണ പിന്തുണ നൽകി ക്രീസിൽ നിന്ന ജോസ് ബട്ലറെ നഷ്ടമായിട്ടും കാറും കോളും നിറഞ്ഞ കടലിൽ സുരക്ഷിതമായി കപ്പലോട്ടം നടത്തുന്ന നാവികനെ അനുസ്മരിപ്പിച്ചാണ് ഇംഗ്ലണ്ടിന്റെ ബാറ്റിങ് സ്വന്തം തോളിലേറ്റി അവസാന ഓവറിൽ ബെൻ സ്റ്റോക്സ് സമനില ഓടിയെടുത്തത്. ഇതോടെ ലോകകപ്പിൽ ആദ്യമായി പരീക്ഷിക്കുന്ന സൂപ്പർ ഓവറിന്റെ ഊഴമായി. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ടിന് ഒരോവറിൽ 15 റൺസ്.
മൂന്ന് ബോൾ നേരിട്ട ബെൻ സ്റ്റോക്സ് എട്ടു റൺസും മൂന്നു ബോളിൽ നിന്ന് ജോസ് ബട്ലർ ഏഴു റൺസും അടിച്ചിട്ടു. ബൗളിങ്ങിന് എത്തിയ ട്രെന്റ് ബോൾട്ടിന് കാര്യമായി ഒന്നും ചെയ്യാനുണ്ടയിരുന്നില്ല. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലാൻഡിനു ആവശ്യത്തിലേറെ സമ്മർദം ഉണ്ടായിട്ടും കരുത്തും നിശ്ചയദാർഢ്യവും ചോരാതെ നോക്കാൻ ജെയിംസ് നിഷാമിനും മാർട്ടിൻ ഗുപ്ടിലിനും കഴിഞ്ഞു. അഞ്ചു ബോളുകൾ നേരിട്ട് കൂറ്റൻ സിക്സർ അടക്കം പറത്തി നിഷാം 13 റൺസ് നേടിയപ്പോൾ ഒരു റൺസ് മാത്രമാണ് ഗുപ്റ്റലിനു കിട്ടിയത്. എന്നാൽ ആദ്യ ബോൾ വൈഡ് ആക്കിയ ആർച്ചറിന്റെ വകയായി ഒരു എക്സ്ട്രാ റൺ കൂടി കിട്ടിയപ്പോൾ വീണ്ടും സമനില.
ഒടുവിൽ കളിയിൽ കൂടുതൽ ഫോറുകൾ അടിച്ച ടീം എന്ന നിലയിലാണ് കപ്പു ഇംഗ്ലണ്ടിന്റെ കയ്യിൽ എത്തിയത്. കപ്പു കിട്ടിയില്ലെങ്കിലും ന്യൂസിലൻഡിനെ തോൽവിക്കാർ എന്ന് വിളിക്കാൻ പറ്റാത്ത സാഹചര്യം. ഇത്രയും അവിസ്മരണീയമായ നിമിഷങ്ങൾ മറ്റൊരു ലോകകപ്പിലും പിറന്നിട്ടില്ല. ഈ വീരഗാഥ അനേക കാലം ക്രിക്കറ്റ് ലോകം പറഞ്ഞു കൊണ്ടിരിക്കുമെന്നുറപ്പ്. ചരിത്രത്തിനു ഓർത്തിരിക്കാൻ ഉള്ള മനോഹര നിമിഷങ്ങളാണ് ലോർഡ്സിൽ പിറന്നു വീണത്. ക്രിക്കറ്റിനെ മനം നിറഞ്ഞു സ്നേഹിക്കാൻ ഇതിൽ കൂടുതൽ വേറെന്തു വേണം എന്നാണ് കളി തീർന്നപ്പോൾ ഓരോ കായികപ്രേമിയും സ്വയം ചോദിച്ചിട്ടുണ്ടാവുക. കളി സംപ്രേഷണം ചെയ്ത ടെലിവിഷൻ ചാനലുകൾക്ക് പോലും പലവട്ടം ഷെഡ്യൂൾ മാറ്റേണ്ടി വന്നു, കാരണം നിശ്ചിത സമയത്തു കളി തീർക്കാൻ പറ്റില്ലെന്ന് ബോധ്യമായപ്പോഴാണ് ചാനൽ ഫോർ സാധാരണ പരിപാടികൾ മോർ ഫോറിലേക്കു മാറ്റി ക്രിക്കറ്റ് ലോകത്തിനു തടസമില്ലാതെ സമ്മാനിച്ചത്.
ക്രിക്കറ്റ് ലോകകപ്പിന്റെ ചരിത്രത്തിൽ ആതിഥേയ രാജ്യം എന്ന നിലയിലും ഇംഗ്ലണ്ടിന് സ്വന്തം പേരിൽ കുറിക്കാൻ റെക്കോർഡുണ്ട്. മുൻപ് 79 ലും 87 ലും 92 ലും ഫൈനൽ കളിച്ചപ്പോൾ രണ്ടാം സ്ഥാനക്കാരായി സ്വന്തം നാട്ടിലേക്ക് മടങ്ങിയ ഇംഗ്ലണ്ടിന് ഇക്കുറി സ്വന്തം മണ്ണിൽ നാട്ടുകാർക്ക് മുന്നിൽ കപ്പുയർത്താൻ ഉള്ള നിയോഗമാണ് കാലം കാത്തുവച്ചത്. മുൻപ് ഓസ്ട്രേലിയയും ഇന്ത്യയും ശ്രീലങ്കയും വിജയികളായപ്പോൾ അവരോടൊപ്പം മറ്റു രാജ്യങ്ങൾ കൂടി ലോകകപ്പിന്റെ ആതിഥേയർ ആയി കൂട്ടിനടുത്തുണ്ടായിരുന്നു എന്നതാണ് വസ്തുത.
ലാഹോറിൽ 1996 ൽ നടന്ന ലോകകപ്പ് ഫൈനലിൽ ശ്രീലങ്ക വിജയിച്ചപ്പോൾ ആധിധേയരായി ഇന്ത്യയും പാക്കിസ്ഥാനും കൂട്ടിനുണ്ടായിരുന്നു. തുടർന്ന് 2011ൽ മുംബൈയിൽ നടന്ന മത്സരത്തിൽ ഇന്ത്യ വിജയിച്ചപ്പോൾ ആതിഥേയരായി പാക്കിസ്ഥാനും ശ്രീലങ്കയും കൂട്ടിനുണ്ടായി. കഴിഞ്ഞ തവണ മെൽബൺ ഫൈനലിൽ ഓസ്ട്രേലിയ വിജയിച്ചപ്പോൾ മത്സര നടത്തിപ്പിൽ കൂട്ടിണ്ടായത് ന്യൂസിലൻഡാണ്. ഈ അർത്ഥത്തിൽ ഒരു രാജ്യം ഒറ്റയ്ക്ക് ആതിഥ്യം വഹിക്കുകയും കപ്പു സ്വന്തമാക്കുന്നതും നടാടെ ആണെന്ന് പറയേണ്ടി വരും. അങ്ങനെ ഇത്തവണത്തെ ഫൈനൽ ചരിത്രത്തിനു പറഞ്ഞു രസിക്കാൻ ഒട്ടേറെ ഓർമ്മകൾ സമ്മാനിച്ചാണ് കടന്നു പോയിരിക്കുന്നത്.
നിശ്ചിത സമയത്തെ അവസാന ഓവറും ഇംഗ്ലണ്ടിനെ സംബന്ധിച്ച് സൂപ്പർ ഓവറിന്റെ തനിയാവർത്തനം ആയി ഇനി പറഞ്ഞു രസിക്കാം. അവസാന ഓവർ എറിയാൻ എത്തുന്നത് ട്രെന്റ് ബോൾട്ട്. ക്രീസിൽ ഇംഗ്ലണ്ടിന് വേണ്ടി നിൽക്കുന്നത് ബെൻ സ്റ്റോക്സും ആദിൽ റഷീദും. ഇംഗ്ലണ്ടിന് ആവശ്യം ഉള്ളത് 15 റൺസ്. ലോകകപ്പ് ചരിത്രത്തിൽ ഇത്തരം നിമിഷങ്ങൾ അപൂർവമാണ്. സാധാരണ ഗതിയിൽ ഏതു ടീമും തോൽവി ഏറ്റുവാങ്ങാൻ സാധ്യതയുള്ള ഓവർ. കാരണം ആ നിമിഷങ്ങളിൽ ഉണ്ടാകുന്ന സമ്മർദം അത്ര വലുതാണ്. ബോൾട്ട് കൃത്യമായി അളന്നു കുറിച്ചെറിഞ്ഞ ആദ്യ രണ്ടു പന്തിലും റൺ കിട്ടാതായതോടെ ഇംഗ്ലണ്ടിന് മേൽ സമ്മർദ്ദം ഇരട്ടിച്ചു. നാട്ടുകാർ നോക്കി നിൽക്കെ പരാജയപെട്ടു മടങ്ങേണ്ട നിസ്സഹായത.
പക്ഷെ ബെൻ സ്റ്റോക്സ് എന്ന പോരാളി തോൽക്കാൻ തയ്യാറല്ലായിരുന്നു. മൂന്നാം ബോളിൽ പിറന്നത് കൂറ്റൻ സിക്സർ. വീരന്മാരായവർക്കു മാത്രം സാധിക്കുന്ന കാര്യം. നാലാം ബോളാണ് ഇംഗ്ലണ്ടിന്റെ വിധി നിർണ്ണയിച്ചത്. നീട്ടിയടിച്ച ബെൻ സ്റ്റോക്സ് രണ്ടാം റണ്ണിന് ഓടുന്നത് കണ്ട ഗുപ്റ്റിൽ സർവശക്തിയും എടുത്തു എറിഞ്ഞ ത്രോ വിക്കറ്റിൽ പിടികൊടുക്കാതെ പാഞ്ഞത് ബൗണ്ടറിയിലേക്ക്. ഇംഗ്ലണ്ടിന് അങ്ങനെ ആ ബോളിൽ കിട്ടിയതും ആറു റൺ. ഇതെങ്ങനെ വിശ്വസിക്കും, വിശ്വസിക്കാതിരിക്കും. ഗാലറിയും ലോകവും ശ്വാസം നിലച്ചു നിന്ന നിമിഷങ്ങൾ. ഇതോടെ രണ്ടു ബോളും രണ്ടു റൺസും എന്ന ആശ്വാസതീരത്തായി ഇംഗ്ലണ്ടിന്റെ നില. എന്നാൽ അഞ്ചാം പന്തിൽ റൺ എടുക്കാനുള്ള ശ്രമത്തിൽ ആദിൽ റഷീദ് റൺ ഔട്ട്. ഇതോടെ അവസാന ബാറ്റ്സ്മാൻ കൂടി എത്താൻ ഇരിക്കെ ഒരുബോളും രണ്ടു റൺസും എന്ന ജീവന്മരണ പോരാട്ടത്തിന്റെ വഴിയിലായി ഇംഗ്ലണ്ട് ടീം.
മാർക്ക് വുഡ് ക്രീസിൽ എത്തി. അവസാന ബോളിൽ രണ്ടു റൺ എടുക്കാൻ ഉള്ള ശ്രമത്തിലാണ് അദ്ദേഹം റൺ ഔട്ട് ആകുന്നതും മത്സരം സമനിലയിൽ എത്തുന്നതും. ഒരർത്ഥത്തിൽ സൂപ്പർ ഓവർ നൽകിയ അതേ ആവേശമാണ് ഇംഗ്ലണ്ടിന്റെ നിശ്ചിത സമയത്തെ അവസാന ഓവർ കണ്ട ലോകത്തിനു ലഭിച്ചത്. അതെ, ഇത് ലോകകപ്പാണ്, ഇതിൽ ഇങ്ങനെയൊക്കെ അവിശ്വസനീയത സംഭവിക്കും എന്ന് ലോകത്തിനു പറയാൻ ഉള്ള അവസരമാണ് ലോർഡ്സ് സമ്മാനിച്ചത്, ഇതേ അവിശ്വസനീയതകൾ തന്നെയാണ് പുതിയ രാജാക്കന്മാരെ സമ്മാനിക്കുന്നതിലും കൂടെ നിന്നത്.
Stories you may Like
- ദാവൂദ് ഇബ്രാഹീമിന്റെ സ്വത്തുക്കളുടെ അനന്തരവകാശി മിയാൻ ദാദിന്റെ മകനോ?
- രോഹൻ കുന്നുമ്മൽ ഐപിഎൽ അരങ്ങേറ്റത്തിന്, ഡൽഹിയുടെ സിലക്ഷൻ ക്യാംപിൽ
- ബി.സി.സിഐയുടെ ആസ്തി കണ്ട് അന്തംവിട്ട് ക്രിക്കറ്റ് ലോകം
- കിരീടം തിരികെപ്പിടിക്കാൻ ഇന്ത്യ, ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിലൂടെ
- ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ സർക്കാർ പുറത്താക്കി
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്