തകർപ്പൻ സെഞ്ച്വറിയുമായ അടിച്ച് കസറി ഹിറ്റ്മാൻ; മൂന്നാം ലോകകപ്പ് മത്സരത്തിൽ രോഹിത്തിന്റെ രണ്ടാം സെഞ്ച്വറി മികവിൽ റൺമല തീർത്ത് ടീം ഇന്ത്യ; ലോകേഷ് രാഹുലിനും വിരാട് കോലിക്കും അർധ സെഞ്ച്വറി; കളിമുടക്കി 47ാം ഓവറിൽ രസംകൊല്ലിയായി മഴയും; മുഹമ്മദ് ആമിറിന് മൂന്ന് വിക്കറ്റ്; പാക്കിസ്ഥാന് 337 റൺസ് വിജയലക്ഷ്യം
വേൾഡ്കപ്പ് ഡെസ്ക്
മാഞ്ചസ്റ്റർ: പാക്കിസ്ഥാനെതിരെ ഇന്ത്യ കൂറ്റൻ സ്കോർ. രോഹിത് ശർമ്മയുടെ തകർപ്പൻ സെഞ്ച്വറിയുടെ മികവിൽ 140(113) മുന്നേറിയ ഇന്ത്യ 50 ഓവറിൽ 5വിക്കറ്റ് നഷ്ടത്തിൽ 336 റൺസ് നേടി. നേരത്തെ 46.4 ഓവറിൽ 305ന് നാല് എന്ന നിലയിൽ നിൽക്കുമ്പോഴാണ് മഴ എത്തിയത്. 20 മിനിറ്റിന് ശേഷം കളി പുനരാരംഭിച്ചപ്പോൾ 77 റൺസ് നേടി കോലി പുറത്തായി. ഇതോടെ ഇന്ത്യൻ സ്കോറിങ്ങിന്റെ വേഗത കുറയുകയും ചെയ്തു. പാക്കിസ്ഥാന് വേണ്ടി മുഹമ്മദ് ആമിർ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഹസൻ അലിയും വഹാബ് റിയാസും ഓരോ വിക്കറ്റ് വീഴ്ത്തി.ലോകേഷ് രാഹുൽ 57(78) ഹാർദ്ദിക് പാണ്ഡ്യ 26(19) ധോണി 1(2) എന്നിവരാണ് രോഹിത്തിനും കോലിക്കും പുറമെ പുറത്തായ ബാറ്റ്സ്മാന്മാർ. വിജയ്ശങ്കർ 15*(15) കേദാർ ജാദവ് 9*(8) എന്നിവർ പുറത്താകാതെ നിന്നു
ടോസ് നേടിയ പാക്കിസ്ഥാൻ നായകൻ സർഫറാസ് അഹമ്മദ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മികച്ച വേഗതയിലും സ്വിങ്ങിലും പന്തെറിഞ്ഞ ആമിറിന് മുന്നിൽ ക്ഷമയോടെയാണ് ഇന്ത്യൻ ഓപ്പണർമാർ പ്രത്യേകിച്ച് രാഹുൽ തുടങ്ങിയത്. 85 പന്തുകളിൽ നിന്ന് 9 ഫോറും 3 സിക്സും സഹിതമാണ് രോഹിത് സെഞ്ച്വറി തികച്ചത്.മറുവശത്ത് മെല്ലെ തുടങ്ങിയ രാഹുലും രോഹിത്തിന് നല്ല പിന്തുണ നൽകി. ലോകകപ്പിൽ പാക്സഥാനെതിരെ ഇന്ത്യയുടെ ഏറ്റവും വലിയ ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ട് തീർത്താണ് രാഹുൽ രോഹിത് സഖ്യം പിരിഞ്ഞത്.വഹാബ് റിയാസിന്റെ പന്തിൽ ബാബർ അസം പിടിച്ച് പുറത്താകുമ്പോൾ 57(78) ആയിരുന്നു രാഹുലിന്റെ സ്കോർ. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 136 റൺസ് കൂട്ടുകെട്ട് തീർത്തിരുന്നു.
രാഹുൽ പോയതിന് പിന്നാലെ നായകൻ കോലിയാണ് രോഹിത്തിന് കൂട്ടായി എത്തിയത്. ഒരു വശത്ത് രോഹിത് വേഗം സ്കോർ ചെയ്തപ്പോൾ കോലി ക്ഷമയോടെ ബാറ്റ് വീശി. രണ്ടാം വിക്കറ്റിൽ നായകനും ഉപനായകനും ചേർന്ന് 98 റൺസ് ചേർത്തു. ഹസൻ അലിയുടെ പന്തിൽ സ്കൂപ്പ് ഷോട്ടിന് ശ്രമിച്ച രോഹിത് ഷോട്ട് ഫൈൻ ലെഗിൽ പിടി കൊടുത്ത് മടങ്ങുകയായിരുന്നു. നാലാം ഇരട്ടസെഞ്ച്വറിയെ കുറിച്ച് ചർച്ചകൾ ആരംഭിച്ചതിന് പിന്നാലെയാണ് രോഹിത് മടങ്ങിയത്.
സ്ഥാനക്കയറ്റം ലഭിച്ച് നാലാമനായി എത്തിയ ഹാർദ്ദിക് പാണ്ഡ്യ രണ്ട് ഫോറും ഒരു സിക്സും സഹിതം 26(19) റൺസ് നേടി. ആമിറിനെ ഹെലികോപ്റ്റർ ഷഓട്ടിന് പറത്താൻ ശ്രമിച്ചെങ്കിലും ലോങ് ഓണിൽ ബാബർ അസമിന്റെ കൈയിൽ ഒതുങ്ങി. പിന്നീട് വന്ന ധോണി 1(2) ആമിറിന് വിക്കറ്റ് സമ്മാനിച്ച് പെട്ടന്ന് മടങ്ങി. മുഹമ്മദ് ആമിറിന്റെ വേഗതയും കൃത്യതയും ഇന്ത്യൻ ഓപ്പണർമാരെയും പ്രത്യേകിച്ച് രാഹുലിനെ വലിയ രീതിയിൽ ബുദ്ധിമുട്ടിച്ചെങ്കിലും ഇന്ത്യ പതിയ താളം വീണ്ടെടുക്കുകയായിരുന്നു.
പാക്കിസ്ഥാനെതിരായ ലോകകപ്പ മത്സരത്തിൽ സെഞ്ച്വറിയോടെ ലോകകപ്പിൽ ഇന്ത്യൻ ഉപനായകന്‍ പുതിയ നേട്ടം. ലോകകപ്പിലെ ആദ്യ മുന്ന് ഇന്നിങ്സുകളിൽ അമ്പതിലധികം സ്കോർ ചെയ്യുന്ന നാലാമത്തെ ഇന്ത്യൻ താരമായാണ് രോഹിത് മാറിയത്. ഇംഗ്ലണ്ട് ലോകകപ്പിൽ ദക്ഷിണാഫ്രിക്ക, ഓസീസ്, പാക്കിസ്ഥാൻ എന്നീ ടീമുകൾക്കെതിരെയാണ് രോഹിത്തിന്റെ പ്രകടനം.1987 ലെ ലോകകപ്പിൽ നവജ്യോത് സിങ് സിദ്ധുവാണ് ഈ നേട്ടം ആദ്യം കൈവരിക്കുന്നത്. പിന്നീട് 1986 ലോകകപ്പിൽ സച്ചിൻ ടെണ്ടുൽക്കറും 2011 ലോകകപ്പിൽ യുവരാജ് സിങ്ങും ആദ്യ മൂന്ന് ഇന്നിങ്സുകളിൽ അമ്പതിലധികം റൺസ് സ്കോർ ചെയ്തിരുന്നു. ഈ ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ സൗത്താഫ്രിക്കയ്ക്ക എതിരെയും രോഹിത് സെഞ്ച്വറി നേടിയിരുന്നു.
ടോസ് നേടിയ പാക് നായകൻ സർഫറാസ് അഹമ്മദ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. മെയ്ഡിൻ ഓവർ എറിഞ്ഞാണ് പാക് ബൗളർ ആമിർ തുടങ്ങിയത്. വളരെ ശ്രദ്ധയോടെ തുടങ്ങിയ ശേഷമാണ് രോഹിത് കത്തിക്കയറാൻ തുടങ്ങിയത്. ലെഗ് സ്പ്പിന്നർ ഷദാബ് ഖാൻ എറിഞ്ഞ ആദ്യ ഓവറിൽ തന്നെ ഒരു സിക്സും രണ്ട് ഫോറും സഹിതം 17 റൺസ് പായിച്ചാണ് ഇന്ത്യൻ ഓപ്പണർമാർ വരവേറ്റത്.ശിഖർ ധവാന് പരിക്ക് പറ്റി പുറത്ത് പോയതിനെ തുടർന്ന് ഓപ്പണറുടെ റോളിലെത്തിയ രാഹുൽ സൂക്ഷിച്ചാണ് തുടങ്ങിയത് എന്നാൽ ഡോട്ട് ബോളുകൾ വർധിച്ചപ്പോൾ അപകടകരമായ ചില ഷോട്ടുകൾ കളിച്ചെങ്കിലും രക്ഷപ്പെടുകയായിരുന്നു. ഇതിനിടയിൽ മികച്ച ഒരു റണ്ണൗട്ട് ചാൻസ് പാക്കിസ്ഥാൻ നഷ്ടപ്പെടുത്തുകയും ചെയ്തു. ശിഖർ ധവാന് പകരമായി വിജയ് ശങ്കർ ആണ് പ്ലെയിങ് ഇലവനിൽ ഉൾപ്പെട്ടത്.രണ്ട് സ്പിന്നർമാരുമായാണ് പാക്കിസ്ഥാൻ കളിക്കുന്നത്. ഷദാബ് ഖാനും ഇമാദ് വസീമും പാക് നിരയിൽ തിരിച്ചെത്തി. ഇതിൽ ഇമാദ് വാസിം നന്നായി ബൗൾ ചെയ്തു. 10 ഒ്ാവറിൽ വെറും 49 റൺസ് മാത്രമാണ് ഇടങ്കയ്യൻ സ്പിന്നർ വിട്ടുകൊടുത്തത്.
Stories you may Like
- കിരീടം തിരികെപ്പിടിക്കാൻ ഇന്ത്യ, ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിലൂടെ
- അഫ്ഗാനികളെ കൂട്ടത്തോടെ പുറത്താക്കി പാക്കിസ്ഥാൻ
- ഏകദിന ലോകകപ്പ് ഒക്ടോബർ 5 മുതൽ, ആകെ പത്ത് വേദികൾ, മത്സരക്രമം പ്രഖ്യാപിച്ചു
- ഇസ്ലാമിക രാജ്യങ്ങൾ പരസ്പരം വെട്ടി മരിക്കുന്നോ?
- 'രക്തച്ചൊരിച്ചിലിന്റെ രാത്രി'യിൽ സംഭവിച്ചത് വെളിപ്പെടുത്തി അജയ് ബിസാരിയ
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ട്രിവാൻഡ്രം ക്ലബിലെ പണം വച്ചുള്ള ചീട്ടുകളി പൊക്കിയതോടെ താവളം മാറി ചൂതാട്ട സംഘം; തിരുവനന്തപുരം നഗരത്തിലെ രണ്ട് ബാർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പണം വച്ച് ചീട്ടുകളി; വർക്കലയിലെ റിസോർട്ടിലും ചീട്ടുകളിക്ക് ബ്രാഞ്ച്; പിന്നിൽ ട്രിവാൻഡ്രം ക്ലബ് സംഘം തന്നെ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍