ആദ്യം മുതൽ പൊരുതിയ ബംഗ്ലാദേശിന്റെ വിക്കറ്റുകൾ കൃത്യമായ ഇടവേളകളിൽ വീഴ്ത്തി ഇന്ത്യ; ആറ് വിക്കറ്റ് വീണിട്ടും പൊരുതിയ അയൽക്കാരെ രണ്ട് ബോളുകളിൽ തീർത്ത് യോർക്കർ കിങ് ജസ്പ്രീത് ബുംറ; വിനയായത് മുൻനിരയിൽ ഷക്കീബിന് ആരും പിന്തുണ നൽകാത്തത്; എഡ്ജ്ബാസ്റ്റണിൽ ഇന്ത്യൻ ജയം 28 റൺസിന്; ഓസ്ട്രേലിയക്ക് പിന്നാലെ കോലിപ്പടയും സെമിയിൽ; ബംഗ്ലാദേശ് ലോകകപ്പിൽ നിന്ന് പുറത്ത്; സെഞ്ച്വറി വീരൻ ഹിറ്റ്മാൻ കളിയിലെ കേമൻ
വേൾഡ്കപ്പ് ഡെസ്ക്
എഡ്ജ്ബാസ്റ്റൺ: ലോകകപ്പിലെ തങ്ങളുടെ എട്ടാമത്തെ മത്സരത്തിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ ലോകകപ്പ് സെമിഫൈനലിൽ പ്രവേശിച്ചു. ബ്രിമ്മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ നടന്ന മത്സരത്തിൽ 28 റൺസിനായിരുന്നു ഇന്ത്യ വിജയിച്ചത്. ഇന്ത്യ ഉയർത്തിയ 315 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് 48 ഓവറിൽ എല്ലാവരും പുറത്താകുമ്പോൾ 286 റൺസ് നേടാനെ കഴിഞ്ഞുള്ളു. അർധസെഞ്ച്വറി നേടിയ ഷക്കീബ് അൽ ഹസൻ മികച്ച ഫോം തുടർന്നെങ്കിലും വലിയ ലക്ഷ്യം പിന്തുടരുമ്പോൾ മുൻ നായകന് പിന്തുണ നൽകാൻ ആരുമില്ലാതെ വന്നതാണ് ബംഗ്ലാദേശിന് തിരിച്ചടിയായത്. നേരത്തെ ഈ ലോകകപ്പിലെ തകർപ്പൻ ഫോം തുടർന്ന് ടൂർണമെന്റിലെ നാലാം സെഞ്ച്വറി തികച്ച രോഹിത് ശർമ്മയാണ് കളിയിലെ കേമൻ.
ആറിന് 179 എന്ന ഘട്ടത്തിൽ തോൽവിയെ അഭിമുഖീരിച്ച ബംഗ്ലാദേശിനെ സാബിർ റഹ്മാൻ മുഹമ്മദ് സെയ്ഫുദ്ദീൻ എന്നിവർ നടത്തിയ ചെറുത്ത് നിൽപ്പും പ്രത്യാക്രമണവുമാണ് മത്സരത്തിലേക്ക് തിരിച്ചുകൊണ്ട് വന്നതെങ്കിലും മുൻനിരയിൽ ഷക്കീബ് അല്ലാതെ ആരും പൊരുതാത്തത് വിനയായി. ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഹാർദ്ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമി, യുസ് വേന്ദ്ര ചഹൽ ഭുവനേശ്വർ കുമാർ എന്നിവർ ഒാരോ വിക്കറ്റ് വീതവും വീഴ്ത്തി. ഇന്നത്തെ തോൽവിയോടെ ബംഗ്ലാദേശ് ലോകകപ്പിൽ നിന്ന് പുറത്തായി.
വിജയലക്ഷ്യമായ 315 റൺസ് പിന്തുടർന്ന ബംഗ്ലാദേശിന് ഓപ്പണർ തമിം ഇഖ്ബാലിന്റെ 22(31) വിക്കറ്റാണ് ആദ്യം നഷ്ടമായത്. മുഹമ്മദ് ഷമിയുടെ പന്തിൽ തമിം ബൗൾഡാവുകയായിരുന്നു. മൂന്നാമനായി ക്രീസിലെത്തിയത് മുൻ നായകൻ ഷക്കീബ് അൽ ഹസനായിരുന്നു. 16ാം ഓവറിൽ സൗമ്യ സർക്കാർ 33(38) ഹാർദ്ദിക്കിന്റെ പന്തിൽ കോലി പിടിച്ച് പുറത്തായി. സ്കോർ 74ന് രണ്ട്. ഷക്കീബുമൊത്ത് 35 റൺസ് കൂട്ടുകെട്ട് ഉണ്ടാക്കിയ ശേഷമാണ് സൗമ്യ മടങ്ങിയത്. നാലാമനായി വിക്കറ്റ് കീപ്പർ മുഷ്ഫിഖ്വർ റഹിം ആണ് ഷക്കീബിന് കൂട്ടായി എത്തിയത്. ഈ ലോകകപ്പിൽ ഏറ്റവും നല്ല രീതിയിൽ ബാറ്റ് ചെയ്ത രണ്ട് മുൻ നായകന്മാരിലായിരുന്നു ബംഗ്ലാ പ്രതീക്ഷകൾ മുഴുവൻ. ഇന്ത്യൻ ബൗളർമാരെ വളരെ അനായാസം നേരിട്ടാണ് ഇരുവരും മുന്നോട്ട് പോയതും.
ചഹൽ എറിഞ്ഞ 23ാം ഓവറിലെ അവസാന പന്തിൽ ഷോട്ട് സ്ക്വയർലെഗിൽ മുഹമ്മദ് ഷമിക്ക് ക്യാച്ച് നൽകി റഹിം 24(23) പുറത്താകുമ്പോൾ സ്കോർ 121ന് മൂന്ന്. മികച്ച ഫോമിൽ കളിക്കുന്ന ലിറ്റൺ ദാസായിരുന്നു പിന്നീട് ഷക്കീബിന് കൂട്ടായി എത്തിയത്. ഇതിനിടിൽ ഷക്കീബ് തന്റെ അർധസെഞ്ച്വറിയും പൂർത്തിയാക്കി 58 പന്തുകളിൽ 5 ബൗണ്ടറികളുടെ സഹായത്തോടെയാണ് കരിയറിലെ തന്റെ 46ാമത്തെ അർധ സെഞ്ച്വറി തികച്ചത്. പതിയെ അക്രമിച്ച് കളിക്കാൻ തുടങ്ങിയ ലിറ്റൺ ദാസ് ഹാർദ്ദികിനെ സിക്സിന് പറത്തിയ അതേ ഓവറിൽ തന്നെ പുറത്തായി കാർത്തികിന് ക്യാച്ച് സമ്മാനിച്ച് താരം മടങ്ങുമ്പോൾ 22(24) റൺസ് ആയിരുന്നു നേടിയത്. ബംഗ്ലാദേശ് സ്കോർ 162ന് നാല്.വിജയലക്ഷ്യത്തിലേക്ക് അപ്പോഴും 153 റൺസ് ദൂരമുണ്ടായിരുന്നു ബംഗ്ലാദേശിന്.
ആറാമനായി ക്രീസിലെത്തിയത് മൊസെദേക്ക് ഹൊസൈനായിരുന്നു.മറുവശത്ത് ടൂർണമെന്റിലെ തന്റെ മികച്ച് ബാറ്റിങ് ഫോം തുടർന്ന ഷക്കീബ് ഇടയ്ക്ക് ബൗണ്ടറികളുടെ അകമ്പടിയോടെ അനായാസം മുന്നോട്ട് പോയി. മറുവശത്ത് പക്ഷേ ഷക്കീബിന് ഉറച്ച പിന്തുണ ലഭിച്ചില്ല. ആറാമനായി എത്തിയ മൊസെദേക് ഹൊസൈൻ 3(7) ബുംറയുടെ ഓഫ് കട്ടറിൽ പ്ലെയ്ഡ് ഓൺ ആവുകയായിരുന്നു. ബംഗ്ലാ സ്കോർ 32.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 173. പിന്നീട് സാബിർ റഹ്മാനാണ് ക്രീസിലെത്തിയത്. ഇതിനിടയിൽ റൺനിരക്ക് ഉയർത്താൻ ശ്രമിച്ച ഷക്കീബ് അൽ ഹസൻ 66(74) ഹാർദ്ദിക്കിന്റെ പന്തിൽ കാർത്തിക് പിടിച്ച് പുറത്തായതോടെ ബംഗ്ലാദേശ് പ്രതീക്ഷകൾ അവസാനിച്ച മട്ടായിരുന്നു. സ്കോർ 33.5 ഓവറിൽ 179ന് ആറ്. മുഹമ്മദ് സെയ്ഫുദ്ദീൻ ആയിരുന്നു എട്ടാമനായി ക്രീസിലെത്തിയത്.
എട്ടാം വിക്കറ്റിൽ സെയ്ഫുദ്ദീൻ സാബിർ സഖ്യം ഇന്ത്യക്ക് ഭീഷണി ഉയർത്തുകയും ചെയ്തു. അതിവേഗം സ്കോർ ചെയ്താണ് ഇരുവരും മുന്നേറിയത്. ഏഴാം വിക്കറ്റിൽ ഇരുവരും അപ്രതീക്ഷിതമായി മുന്നേറിയപ്പോൾ അവസാന പത്തോവറിൽ നാല് വിക്കറ്റുകൾ കയ്യിലിരിക്കെ ബംഗ്ലാദേശിന് വിജയത്തിലേക്കുള്ള ദൂരം 90 റൺസായിരുന്നു. കൂട്ടുകെട്ട് തുടർന്നപ്പോൾ ജയിക്കാൻ അവസാന ഏഴ് ഓവറുകളിൽ വേണ്ടിയിരുന്നത് 70 റൺസ് കയ്യിൽ നാല് വിക്കറ്റുകളും ബാക്കി. എന്നാൽ 44ാം ഓവറിൽ ലോക ഒന്നാം നമ്പർ ബൗളർ ജസ്പ്രീത് ബുംറയെ തിരികെ പന്തേൽപ്പിച്ച ക്യാപ്റ്റൻ കോലിയുടെ വിശ്വാസം കാത്ത് ആദ്യ പന്തിൽ തന്നെ സാബിർ റഹ്മാനെ 36(36) ക്ലീൻ ബൗൾഡാക്കി. നായകൻ മഷ്റഫെ ബിൻ മൊർത്താസ ആയിരുന്നു ഒൻപതാമനായി ക്രീസിലെത്തിയത്. ബംഗ്ലാദേശ് സ്കോർ 243ന് ഏഴ്. ബുംറയുടെ ഓവറിൽ വന്നത് വെറും ആറ് റൺസ്. ജയം ആറോവറിൽ മൂന്ന് വിക്കറ്റ് ശേഷിക്കെ 64 റൺസ്. ഭുവനേശ്വർ എറിഞ്ഞ 45ാം ഓവറിലെ ആദ്യ പന്ത് ലോങ് ഓണിലെ ഫീൽഡർ ലോകോഷ് രാഹുലിനെ കാഴ്ച്ചകാരനാക്കി ബൗണ്ടറിക്ക് പുറത്ത് ആറ് റൺസ്. തൊട്ടടുത്ത പന്തിൽ വിക്കറ്റ് കീപ്പർ ധോണിക്ക് ക്യാച്ച് സമ്മാനിച്ച് നായകൻ മഷ്റഫെ 8(5) മടങ്ങിയപ്പോൾ ബംഗ്ലാദേശ് സ്കോർ 44.2 ഓവറിൽ 257ന് എട്ട്.
എട്ട് വിക്കറ്റ് വീണെങ്കിലും കീഴടങ്ങാൻ മറുവശത്ത് മുഹമ്മദ് സെയ്ഫുദ്ദീൻ തയ്യാറായിരുന്നില്ല. അവസാന മൂ്ന്നോവറിൽ ലക്ഷ്യം 36 റൺസ്. കൈവശമുണ്ടായിരുന്നത് രണ്ട് വിക്കറ്റുകളും. 48ാം ഓവർ എറിയാനെത്തിയത് ജസ്പ്രീത് ബുംറ. ആദ്യ രണ്ട് പന്തുകളിൽ രണ്ട് റൺ മാത്രം. മൂന്നാം പന്ത് ലോങ് ഓണിൽ ബൗണ്ടറി നേടി സെയ്ഫുദ്ദീൻ അർധശതകം തികച്ചു 37 പന്തുകളിൽ 9 ഫോറുകളുടെ അകമ്പടിയോടെയായിരുന്നു നേട്ടം.ഓവറിലെ അഞ്ചാം പന്തിൽ ജസ്പ്രീത് ബുംറയുടെ വെടിച്ചില്ലൻ യോർക്കർ പത്താം നമ്പർ ബാറ്റ്സ്മാൻ റൂബൽ ഹുസൈന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. കുറ്റി തെറിച്ച് റൂബൽ 9(11) പുറത്താകുമ്പോൾ ബംഗ്ലാ സ്കോർ 47.5 ഓവറിൽ 286ന് 9. ഒരു വിക്കറ്റ് മാത്രം അവശേഷിക്കെ ജയത്തിന് 13 പന്തിൽ 29 റൺസ്. ബുംറയുടെ മറ്റൊരു യോർക്കറിൽ 11ാമനായ മുസ്താഫിസുർ റഹ്മാൻ മടങ്ങുമ്പോൾ ബംഗ്ലാദേശിന് 28 റൺസ് തോൽവി. ഇന്ത്യ സെമിയിലും ബംഗ്ലാദശ് നാട്ടിലേക്കും.
നേരത്തെ ടോസ് നേടി ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ ഉപനായകൻ രോഹിത് ശർമ്മയുടെ തകർപ്പൻ സെഞ്ച്വറി 104(92) ലോകേഷ് രാഹുലിന്റെ 77(92) അർധസെഞ്ച്വറി എന്നിവരുടെ മികവിൽ 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 314 റൺസാണ് ഇന്ത്യ നേടിയത്. ഓപ്പണർമാർ മികച്ച തുടക്കം നൽകിയെങ്കിലും ഋഷഭ് പന്ത് ഒഴികെ എല്ലാ ബാറ്റ്സ്മാന്മാരും നിറം മങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി.
ഓപ്പണർമാർ പുറത്താകുമ്പോൾ 32 ഓവറിൽ 195 റൺസ് എന്ന നിലയിൽ നിന്ന ഇന്ത്യക്ക് അവസാന 18 ഓവറുകളിൽ നേടാനായത് വെറും 119 റൺസ് മാത്രമാണ്. ഓപ്പണർമാർ തകർത്തടിച്ച മത്സരത്തിൽ മധ്യനിരയെ ബംഗ്ലാദേശ് ബൗളർമാർ വരിഞ്ഞ് മുറുക്കുകയായിരുന്നു എന്ന് പറയുന്നതാണ് ശരി. മുസ്താഫിസുർ റഹ്മാൻ ആണ് ഇന്ത്യൻ മധ്യനിരയെ പിടിച്ച് കെട്ടിയത്. ഇന്നത്തെ മത്സരത്തിൽ സെഞ്ച്വറി നേടിയതോടെ ഒരു ലോകകപ്പിലെ ഏറ്റവും കുടുതൽ സെഞ്ച്വറി നേടുന്ന താരം എന്ന കുമാർ സംഗക്കാരയുടെ റെക്കോഡിന് ഒപ്പം എത്താനും ഇന്ത്യൻ ഉപനായകനായി. ഇതിന് പിന്നാലെ ഈ ലോകകപ്പിലെ ഏറ്റവും അധികം റൺസ് നേടുന്ന താരങ്ങളുടെ പട്ടികയിൽ ഡേവിഡ് വാർണറെ രോഹിത് മറികടക്കുകയും ചെയ്തു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ഓപ്പണർമാരായ കെഎൽ രാഹുൽ, രോഹിത് ശർമ്മ സഖ്യം നൽകിയത് മികച്ച തുടക്കമാണ്. ഇൗ ലോകകപ്പിലെ ഏറ്റവും മികച്ച ഒന്നാം വിക്കറ്റ് കൂട്ടുകെട്ടായ 180 റൺസാണ് സഖ്യം തീർത്തത്. 30ാം ഓവറിൽ രോഹിത് ശർമ്മയാണ് ആദ്യം പുറത്തായത്. സൗമ്യ സർക്കാരിന്റെ പന്തിൽ ലിറ്റൺ ദാസ് പിടിച്ച് മടങ്ങുമ്പോൾ രോഹിത് ഈ ലോകകപ്പിലെ ഏറ്റവും അധികം റൺസ് സ്കോർ ചെയ്ത താരം എന്ന റെക്കോഡും നേടി. കെഎൽ രാഹുലിന്റേതായിരുന്നു അടുത്ത ഊഴം. വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകി മടങ്ങി. തുടർച്ചയായി അഞ്ച് അർധശതകം നേടിയ നായകൻ കോലിക്ക് ഇന്ന് പിഴച്ചു. 26(27) ആയിരുന്നു ഇന്ത്യൻ നായകന്റെ സ്കോർ.
ഏകദിനത്തിലെ 26-ാം സെഞ്ചുറി നേടിയ രോഹിത് ശർമയാണ് ഇന്ത്യൻ ഇന്നിങ്സിന് ചുക്കാൻ പിടിച്ചത്. തുടക്കംമുതൽ തന്നെ ബംഗ്ലാ ബൗളർമാരെ അടിച്ചു പറത്തിയ രോഹിത് 92 പന്തിൽ നിന്ന് അഞ്ചു സിക്സും ഏഴു ബൗണ്ടറിയും ഉൾപ്പെടെ 104 റൺസെടുത്താണ് മടങ്ങിയത്. എന്നാൽ ഇരുവരും സമ്മാനിച്ച മികച്ച തുടക്കം മുതലാക്കാൻ ഇത്തവണയും ഇന്ത്യൻ മധ്യനിരയ്ക്കായില്ല. 350 കടക്കേണ്ടിയിരുന്ന ഇന്ത്യൻ സ്കോറാണ് 314-ൽ ഒതുങ്ങിയത്.
നാലാമനായി ക്രീസിലെത്തിയ ഋഷഭ് പന്ത് 48(41) റൺസ് നേടി. എന്നാൽ ഹാർദ്ദിക് പണ്ഡ്യ 0(2) വന്നപോലെ മടങ്ങിയത് ഇന്ത്യക്ക് വിനയായി. കേദാർ ജാഥവിന് പകരമെത്തിയ ദിനേശ് കാർത്തിക്ക് 8(9) കാര്യമായി ഒന്നും തന്നെ ചെയ്തില്ല. അവസാന ഓവറിൽ ധോണി 35(33) പുറത്തായി. ഭുവനേശ്വർ കുമാർ 2(3) മുഹമ്മദ് ഷമി 1(2) എന്നിങ്ങനെയാണ് ബാക്കി ബാറ്റ്സ്മാന്മാരുടെ സ്കോർ. ബംഗ്ലാദേശിന് വേണ്ടി മുസ്താഫിസുർ റഹ്മാൻ അഞ്ച് വിക്കറ്റ് വീഴ്ത്തി. ഷക്കീബ് അൽ ഹസൻ സൗമ്യ സർക്കാർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Stories you may Like
- ഹർമൻപ്രീത് കൗറിന്റെ വിമർശനം കടുത്തു, ഫോട്ടോക്ക് പോസ് ചെയ്യാതെ ബംഗ്ലാദേശ് ടീം
- 'ബംഗ്ലാദേശ് താരങ്ങൾക്കൊപ്പം നിൽക്കൂ'; അംപയർമാർക്കെതിരെ ഹർമൻപ്രീത് കൗർ
- ഏകദിന ലോകകപ്പ് ഒക്ടോബർ 5 മുതൽ, ആകെ പത്ത് വേദികൾ, മത്സരക്രമം പ്രഖ്യാപിച്ചു
- സ്പിൻ കെണിയിൽ വീണ് ഇന്ത്യ, ആശ്വാസ ജയം നേടി ബംഗ്ലാദേശ്
- ബാറ്റുകൊണ്ട് സ്റ്റംപ് അടിച്ചു തെറിപ്പിച്ചു, അമ്പയറോട് കയർത്ത് ഹർമൻപ്രീത് കൗർ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്