ലോകകപ്പിൽ ഇന്ത്യയെ അട്ടിമറിക്കുന്നതിന്റെ വക്കോളമെത്തി അഫ്ഗാനിസ്ഥാൻ; ആവേശം അവസാന ഓവറിലേക്ക് എത്തിയപ്പോൾ ഹാട്രിക് നേടി മുഹമ്മദ് ഷമി; ഡെത്തോവറിൽ എന്നെ വെല്ലാൻ ആരുണ്ടെടാ എന്ന് വീണ്ടും ചോദിച്ച് ജസ്പ്രീത് ബുംറ; റോസ്ബൗളിൽ ഇന്ത്യയുടെ നെഞ്ചിൽ തീകോരിയിട്ടിട്ടും പടിക്കൽ കലമുടച്ച് അഫ്ഗാനിസ്ഥാൻ; ജസ്പ്രീത് ബുംറ കളിയിലെ കേമൻ; ലോ സ്കോറിങ് ത്രില്ലറിൽ അഫ്ഗാനിസ്ഥാൻ വീണത് 11 റൺസ് അകലെ; നാലാം ജയത്തോടെ സെമിക്ക് ഒരു പടി കൂടി അടുത്ത് ടീം ഇന്ത്യ
വേൾഡ്കപ്പ് ഡെസ്ക്
സൗത്താംപ്ടൺ: അനായസ ജയം പ്രതീക്ഷിച്ച് എത്തിയ ഇന്ത്യക്ക് ഈ ലോകകപ്പിൽ വമ്പന്മാരായ ഓസ്ട്രേലിയക്കും സൗത്താഫ്രിക്കയ്ക്കും പാക്കിസ്ഥാനും പോലും ഉയർത്താൻ കഴിയാത്ത വെല്ലുവിളി അഫ്ഗാനിസ്ഥാനിൽ നിന്ന് നേരിടേണ്ടി വരും എന്ന് ഈ ഭൂമിയിൽ ആരും പ്രതീക്ഷിച്ചുകാണില്ല. എന്നാൽ സൗത്താംപ്ടണിലെ റോസ്ബോൾ സ്റ്റേഡിയത്തിലും ഇന്ത്യയിലും ലോകത്തിന്റെ വിവിധ കോണുകളിലുമുള്ള ക്രിക്കറ്റ് ആരാധകരും മുപ്പത്തിമുക്കോടി ദൈവങ്ങളെ വിളിച്ചുപോയി. ഒടുവിൽ ദുർബലരായ അഫ്ഗാന്റെ പോരാട്ടവീര്യം 11 റൺസ് അകലെ വീണപ്പോൾ ഇന്ത്യക്ക് ആശ്വാസം. അവസാന ഓവറിൽ ഹാട്രിക് ഉൾപ്പടെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുഹ്മദ് ഷാമിയും ഡെത്ത് ഓവറുകളിൽ ഒരിക്കൽ കൂടി ഇന്ത്യൻ കരുത്തായി മാറിയ ബുംറയും ചേർന്നാണ് വിജയം സമ്മാനിച്ചത്.
225 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാനിസ്ഥാൻ ഇന്ത്യയെ അട്ടിമറിക്കും എന്ന പ്രതീതി മുഹമ്മദ് നബി പുറത്താകും വരെ നിലനിന്നു. മുഹമ്മദ് ഷമി എറിഞ്ഞ അവസാന ഓവറിൽ ജയിക്കാൻ വേണ്ടിയിരുന്നത് 16 റൺസ്. ആദ്യ പന്തിൽ ലോങ് ഓണിൽ ഫോർ. ജയം അഞ്ച് പന്തിൽ 12 റൺസ് അകലെ. അടുത്ത പന്ത് ഡീപ് മിഡ് വിക്കറ്റിൽ നബി ഓടിയില്ല. ജയിക്കാൻ നാല് പന്തിൽ 12. നബി ഉയർത്തിയടിച്ച പന്ത് ലോങ് ഓണിൽ ഹാർദ്ദിക് പാണ്ഡ്യയുടെ കൈയിൽ. 55 പന്തിൽ 52 റൺസ് നേടി നബി പുറത്താകുമ്പോൾ അഫ്ഗാന് ജയിക്കാൻ 3 പന്തിൽ 12 റൺസ്. 10ാമനായി ക്രീസിലെത്തിയ അഫ്താബ് ആലം ആദ്യ പന്തിൽ ക്ലീൻ ബൗൾഡ്. അവസാന വിക്കറ്റിൽ ജയിക്കാൻ 2 പന്തിൽ 12 റൺസ്.11ാമനായി എത്തിയത് മുജീബ് ഉർ റഹ്മാൻ ഷമിയുടെ പന്തിൽ വീണ്ടും വിക്കറ്റ് തെറിച്ചു. മുഹമ്മദ് ഷമിക്ക് ഹാട്രിക്കും ഇന്ത്യക്ക് 11 റൺസ് വിജയവും.
ഇന്ത്യ ഉയർത്തിയ 225 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാനിസ്ഥാൻ കരുതലോടെയാണ് തുടങ്ങിയത്. ഓപ്പണർ ഹസ്റത്തുള്ള സസായ് 10(24) ആണ് ആദ്യം പുറത്തായത്. മുഹമ്മദ് ഷമിക്കായിരുന്നു വിക്കറ്റ്. പിന്നീട് വന്ന റഹ്മത് ഷാ 36(63) നായകൻ ഗുൽബാദിൻ നയിബുമൊത്ത് 27(42) സ്കോർ 64 വരെ എത്തിച്ചപ്പോഴാണ് ഹാർദിക് പാണ്ഡ്യ ഇന്ത്യക്ക് രണ്ടാം വിക്കറ്റ് സമ്മാനിച്ചത്. എന്നാൽ മൂന്നാം വിക്കറ്റിൽ റഹ്മത് ഹാസ്മത്തുള്ള ഷാഹിദി 21(45) ചേർന്ന് സ്കോർ 100 കടത്തി. എന്നാൽ 29ാം ഓവർ എറിയാനെത്തിയ ജസ്പ്രീത് ബുംറ രണ്ട് പേരെയും ഒരേ ഓവറിൽ മെയ്ഡിൻ സഹിതം പുറത്താക്കിയതോടെ അഫ്ഗാൻ 106ന് നാല് എന്ന നിലയിലേക്ക് വീണു. പിന്നീടെത്തിയത് മുൻ നായനും പരിചയസമ്പന്നനുമായ മുഹമ്മദ് നബിയായിരുന്നു. പക്ഷേ ചഹാലിന്റെ പന്തിൽ അഷ്ഗർ അഫ്ഗാൻ 8(19) ക്ലീന്‍ ബൗൾഡായതോടെ അവർ 130ന് 5 എന്ന നിലയിലേക്ക് വീണു.
മികച്ച കൂട്ടുകെട്ടുകൾ ഉണ്ടാക്കിയെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണത് അഫ്ഗാനിസ്ഥാന് തിരിച്ചടിയായി. ആറാം വിക്കറ്റിൽ നജീബുള്ള സദ്രാൻ 21(23) നബിയുമൊത്ത് ഇന്ത്യയെ വീണ്ടും വിറപ്പിച്ചെങ്കിലും 42ാം ഓവറിൽ ഹാർദിക് പാണ്ഡ്യയുടെ പന്തിൽ ചഹാൽ പിടിച്ച് നജീബുള്ള പുറത്തായത് ഇന്ത്യക്ക് വീണ്ടും ആശ്വാസമായി. എട്ടാമനായി ക്രീസിലെത്തിയത് ലെഗ്സ്പിന്നർ റാഷിദ് ഖാൻ ആയിരുന്നു. 46ാം ഓറിൽ റാഷിദ് ഖാൻ ബൗണ്ടറി നേടിയപ്പോൾ അഫ്ഗാന് പ്രതീക്ഷ ഉയർന്നു. എന്നാൽ തൊട്ടടുത്ത പന്തിൽ ദിശ മനസ്സിലാക്കാതെ ക്രീസ് വി്ട്ടിറങ്ങിയ റാഷ്ദിനെ 14(16) ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കിയപ്പോൾ അഫ്ഗാൻ സ്കോർ 190ന് 7. ഒൻപതാമനായി ക്രീസിലെത്തിയത് വിക്കറ്റ് കീപ്പർ ഇക്രാം അലി ഖിൽ.
മറുവശത്ത് അപകടകാരിയായ മുഹമ്മദ് നബി അപ്പോഴും ഇന്ത്യക്ക് ഭീഷണിയായി നിലനിന്നു. ബുംറ എറിഞ്ഞ 47ാം ഓവറിൽ ഒരു സിക്സ് ഉൾപ്പടെ എട്ട് റൺസ് നേടി നബി അഫ്ഗാനെ മത്സരത്തിൽ നിലനിർത്തി. മൂന്നോവറിൽ ജയിക്കാൻ വേണ്ടിയിരുന്നത് 24 റൺസ് . 48ാം ഓവറിലെ ആദ്യ പന്തിൽ നബി വിക്കറ്റിന് മുന്നിൽ കുടുങ്ങി. എന്നാൽ റിവ്യൂയിൽ ഇംപാക്റ്റ് ഔട്ട്സൗഡ് ഓഫ്സൈഡ് വന്നതോടെ നബി പുറത്തായില്ല എന്ന തേഡ് അമ്പയർ വിധിച്ചു.അഫ്ഗാന് ആശ്വാസം. എന്നാൽ ഓവറിൽ വെറും മൂന്ന് റൺസ് മാത്രമാണ് ഷമി വഴങ്ങിയത്. അവസാന രണ്ടോവറിൽ അഫ്ഗാനിസ്ഥാന് ജയിക്കാൻ വേണ്ടിയിരുന്നത് 21 റൺസ്. നിരന്തരം യോർക്കറുകളെറിഞ്ഞ് ബുംറ നബിയേയും ഇക്രാമിനേയും വലച്ചപ്പോൾ ഓവറിൽ വന്നത് വെറും 5 റൺസ്. അഞ്ച് കളികളിൽ നിന്ന് ഒൻപത് പോയിന്റുമായി ഇന്ത്യ പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് കയറി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യക്ക് 224 റൺസ് മാത്രമാണ് നേടാൻ കഴിഞ്ഞത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ വിരാട് കോലി തീരുമാനിച്ചപ്പോൾ ഇന്ത്യൻ ആരാധകർ പ്രതീക്ഷിച്ചത് റൺമലയാണ്. മലയൊന്നും തീർത്തില്ലെങ്കിലും ഒരു കുന്നെങ്കിലും ഇന്ത്യക്കാർ പ്രതീക്ഷിച്ചു. പക്ഷേ ഗ്രൗണ്ടിൽ നടപ്പിലാക്കാൻ മറ്റ് പദ്ധതികളുമായിട്ടായിരുന്നു അഫ്ഗാനികൾ പ്രത്യേകിച്ച് അവരുടെ സ്പിൻ എത്തിയത്. ടീം ഇന്ത്യയെ അഫ്ഗാൻ ഒതുക്കിയത് വെറും 224റൺസിനാണ്. സ്പിന്നർമാരായ മുജീബ് ഉർ റഹ്മാൻ, മുഹമ്മദ് നബി, റാഷിദ് ഖാൻ എന്നിവരെ നേരിടാൻ ഇന്ത്യ നന്നായി തന്നെ ബുദ്ധിമുട്ടി.
ആദ്യ ഓവർ തന്നെ സ്പിന്നറെ ഏൽപ്പിച്ചപ്പോൾ ഓപ്പണർമാരായ രോഹിത്തും രാഹുലും കരുതലോടെ തുടങ്ങി. എന്നാൽ തകർപ്പൻ ഫോമിലുള്ള രോഹിത് 1(10) മുജീബ് ഉർ റഹമാന്റെ പന്തിൽ ക്ലീൻ ബൗൾഡായപ്പോൾ തന്നെ ഇന്ത്യ അപകടം മണത്തു. രണ്ടാം വിക്കറ്റിൽ കെഎൽ രാഹുൽ 30(53) തകർപ്പൻ അർധ സെഞ്ച്വറിയുമായി നായകൻ വിരാട് കോലി 67(63) എന്നിവർ മെല്ലെ സ്കോർബോർഡ് ചലിപ്പിച്ചു. അനാവശ്യമായി നബിയെ റിവേഴ്സ് സ്വീപ്പ് ചെയ്യാൻ ശ്രമിച്ച് രാഹുൽ പുറത്തായപ്പോൾ ക്രീസിലെത്തിയത് വിജയ് ശങ്കർ നായകനുമൊത്ത് 3ാം വിക്കറ്റിൽ 58 റൺസ് കൂട്ടുകെട്ട് ഉണ്ടാക്കിയ ശങ്കർ 29(41) പുറത്താകുമ്പോൾ സ്കോർ 122. അധികം വൈകാതെ കോലിയും മടങ്ങിയപ്പോൾ ഇന്ത്യ കൂടുതൽ അപകടത്തിലായി. 5ാം വിക്കറ്റിൽ ധോണി 28(52) കേദാർ ജാദവ് 52(68) സഖ്യം 58 റൺസ് നേടിയെങ്കിലും നിരവധി ഓവറുകൾ പാഴാക്കിയിരുന്നു.
അവസാന ഓവറുകളിൽ ആഞ്ഞടിക്കാൻ ശ്രമിച്ച പാണ്ഡ്യ പോലും ടൈമിങ് കിട്ടാൻ പാട്പെട്ടു. 9 പന്തുകൾ നേരിട്ട് വെറും 7 റൺസ് മാത്രമാണ് ഹാർഡ് ഹിറ്റർക്ക് നേടാൻ കഴിഞ്ഞത്. അഫ്ഗാന് വേണ്ടി ഗുലാബ്ദിൻ നയിബ് മുഹമ്മദ് നബി എന്നിവവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ മുജീബ്, അഫ്താബ്, റാഷിദ് ഖാൻ റഹ്മത് ഷാ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി
Stories you may Like
- കിരീടം തിരികെപ്പിടിക്കാൻ ഇന്ത്യ, ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിലൂടെ
- ഏകദിന ലോകകപ്പ് ഒക്ടോബർ 5 മുതൽ, ആകെ പത്ത് വേദികൾ, മത്സരക്രമം പ്രഖ്യാപിച്ചു
- ട്വന്റി 20 ലോകകപ്പ് ടീമിൽ രോഹിത്തും കോലിയും വേണമെന്ന് ഗവാസ്കറും കെ ശ്രീകാന്തും
- ലോകകപ്പ് ഫൈനലിൽ സെഞ്ചുറി നേടുന്ന ഏഴാമത്തെ മാത്രം ബാറ്ററായി ട്രാവിസ് ഹെഡ്
- ന്യൂഡൽഹിയിലെ എംബസി പൂട്ടി അഫ്ഗാനിസ്ഥാൻ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍