ശക്തരായ ദക്ഷിണാഫ്രിക്കയെ ബംഗ്ലാദേശ് വീഴ്ത്തിയത് 21 റൺസിന്; ആഫ്രിക്കൻ വമ്പന്മാർക്ക് വിനയായത് കൂറ്റൻ സ്കോർ പിന്തുടരവെ ആരും വലിയ ഇന്നിങ്സ് കളിക്കാതിരുന്നത്; കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി വരിഞ്ഞ് മുറുക്കി ബംഗ്ലാ ബൗളർമാരും; ഈ ലോകകപ്പിൽ ആദ്യം ജയം നേടുന്ന ഏഷ്യൻ ടീമെന്ന പേരും ബംഗ്ലാ കടുവകൾക്ക്; ലോകകപ്പിൽ സൗത്താഫ്രിക്കയെ അട്ടിമറിക്കുന്നത് ഇത് രണ്ടാം തവണ; ഷക്കീബ് അൽ ഹസൻ കളിയിലെ കേമൻ
വേൾഡ്കപ്പ് ഡെസ്ക്
ഓവൽ(ലണ്ടൻ): 2019ക്രിക്കറ്റ് ലോകകപ്പിൽ ആദ്യ അട്ടിമറി. ശക്തരായ സൗത്താഫ്രിക്കയെ ഏഷ്യൻ ടീമായ ബംഗ്ലാദേശാണ് പരാജയപ്പെടുത്തിയത്. ബംഗ്ലാദേശ് ഉയർത്തിയ 331 റൺസ് പിന്തുടർന്ന സൗത്താഫ്രിക്കയ്ക്ക് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 309 റൺസ് നേടാനെ കഴിഞ്ഞുള്ളു. 21റൺസ് വിജയം സ്വന്തമാക്കിയതോടെ ഈ ലോകകപ്പിൽ വിജയിക്കുന്ന ആദ്യ ടീം എന്ന ഖ്യാതിയും അവർക്ക് സ്വന്തമായി. കളിയിലെ എല്ലാ മേഖലയിലും ആധിപത്യം പുലർത്തിയാണ് സൗത്താഫ്രിക്കയെ അവർ അടിയറവ് പറയിച്ചതും. വിജയലക്ഷ്യം പിന്തുടർന്ന സൗത്താഫ്രിക്കയെ മത്സരത്തിന്റെ ഒരു ഘട്ടത്തിലും മികച്ച കൂട്ടുകെട്ടുണ്ടാക്കാനും അവർ അനുവദിച്ചില്ല. 75 റൺസ് നേടുകയും 1 വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ഷക്കീബ് അൽ ഹസനാണ് കളിയിലെ കേമൻ
62 റൺസ് നേടിയ നായകൻ ഫാഫ് ഡുപ്ലസിസാണ് സൗത്താഫ്രിക്കയുടെ ടോപ് സ്കോറർ. ക്വിന്റൺ ഡി കോക്ക് 23(32), ഏയ്ഡൻ മർക്രാം 45(56) ഡേവിഡ് മില്ലർ 38(43), റാസ്സി വാൻ ഡെർ ഡൂസൻ 41(38), ജെപി ഡുമിനി 45(37) എന്നീ മുൻനിര ബാറ്റ്സ്മാന്മാർക്ക് എല്ലാവർക്കും മികച്ച തുടക്കം ലഭിച്ചെങ്കിലും വലിയ സ്കോർ പിന്തുടരുമ്പോൾ ഒരാളെങ്കിലും വലിയ ഇന്നിങ്സിലേക്ക് എത്താതിരുന്നത് ആണ് തിരിച്ചടിയായത്. ക്രിത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തിയാണ് ബംഗ്ലാ ബൗളർമാർ സമ്മർത്തിലാക്കിയത്. 10 ഓവറിൽ 67 രൺസ് വഴങ്ങിയെങ്കിലും 3 വിക്കറ്റുകൾ വീഴ്ത്തിയ മുസ്താഫിസുറാണ് ബംഗ്ലാദേശിന് വിജയം സമ്മാനിച്ചത്. അപകടം വിതയ്ക്കും എന്ന് തോന്നിയ ജെപി ഡുമിനി, ക്രിസ് മോറിസ് 10(10) ഡേവിഡ് മില്ലർ എന്നിവരെയാണ് ഫിസ് പുറത്താക്കിയത്. മുഹമ്മദ് ഷെയ്ഫുദ്ദീൻ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ മെഹ്ദി ഹസനും ഷക്കീബ് അൽ ഹസനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
വിജയലക്ഷ്യം പിന്തുടർന്ന സൗത്താഫ്രിക്ക വളരെ ശ്രദ്ധയോടെയാണ് തുടങ്ങിയത് ക്വിന്റൺ ഡി കോക്ക് മാർക്രാം സഖ്യം ഒന്നാം വിക്കറ്റിൽ 49 രൺസ് നേടി നിൽക്കെയാണ് നിർഭാഗ്യം റണ്ണൗട്ടിന്റെ രൂപത്തിൽ ഡി കോക്കിന് പവിലിയണിലേക്ക് വഴി കാണിച്ചത്. വിക്കറ്റ് കീപ്പർ റഹീമിന്റെ കിടിലൻ ത്രോ കുറ്റി തെറിപ്പിച്ചപ്പോൾ ഡി കോക്ക് ക്രീസിന് പുറത്ത്. മൂന്നാമനായി എത്തിയ നായകൻ ഡുപ്ലെസിസ് മാർക്രാമുമൊത്ത് സ്കോർ നൂറ് കടത്തിയെങ്കിലും ഷക്കീബ് മാർക്രാമിനെ ബൗൾഡാക്കിയതോടെ ആ കൂട്ടുകെട്ട് പൊളിഞ്ഞു. സ്കോർ 147ൽ നിൽക്കെയാണ് മത്സരത്തിന്റെ വിധി നിർണയിച്ചുകൊണ്ട് ഡുപ്ലെസിസിനെ മെഹ്ദി ഹസൻ ബൗൾഡാക്കിയത്.
നാലാമനായി എത്തിയ ഡേവിഡ് മില്ലർ റാ്സസി വാൻ ഡർ ഡൂസനുമൊത്ത് നേടിയ 55 റൺസിന്റെ കൂട്ടുകെട്ട് സൗത്താഫ്രിക്കയ്ക്ക് വീണ്ടും പ്രതീക്ഷ നൽകി. എന്നാൽ മുസ്താഫിസുറിന്റെ പന്തിൽ മെഹ്ദി പിടിച്ച് മില്ലർ പുറത്താകുമ്പോൾ സൗത്താഫ്രിക്കൻ സ്കോർ ബോർഡ്202ന് നാല് എന്ന നിലയിലായി. 40ാം ഓവറിൽ വാൻ ഡർ ഡൂസനെ സെയ്ഫുദ്ദീൻ ക്ലീൻ ബൗൾ ചെയ്തപ്പോൾ സൗത്താഫ്രിക്ക പിന്നെയും പരുങ്ങലിലായി. അണ്ടീലെ ഫെലുക്വായോ 8(13) ക്രിസ് മോറിസ് എന്നിവർ കൂടി പുറത്തായതോടെ പ്രതീക്ഷകൾ മുഴുവൻ ജെപി ഡുമിനിയിലായി. മറുവശത്ത് റബാഡയെ സാക്ഷിയാക്കി ഡുമിനി പൊരുതും എന്ന് തോന്നിച്ചു 47ാം ഓവറിൽ 2 ബൗണ്ടറികൾ പായിച്ച് ഡുമിനി പ്രതീക്ഷ നൽകി. എന്നാൽ 48ാം ഓവറിലെ ആദ്യ പന്തിൽ ഡുമിനി മുസ്താഫിസുറിന്റെ പന്തിൽ പ്ലെയ്ഡ് ഓൺ ആയതോടെ കളിയിൽ ബംഗ്ലാദേശ് വിജയം ഉറപ്പിച്ചു. റബാഡ 13(9), താഹിർ 10(10) പുറത്താകാതെ നിന്നെങ്കിലും വിജയം അകലെയായിരുന്നു.
നേരത്തെ ടോസ് നേടിയ സൗത്താഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലെസിസ് ബംഗ്ലാദേശിനെ ബാറ്റിങിന് അയക്കുകയായിരുന്നു. ഓപ്പണിങ് വിക്കറ്റിൽ തമീം ഇഖ്ബാൽ 16(29) സൗമ്യ സർക്കാർ 42(30) എന്നിവർ ചേർന്ന് മികച്ച തുടക്കം നൽകിയപ്പോൾ ആദ്യ വിക്കറ്റ് വഴാൻ 60 റൺസ് വരെ കാത്തിരിക്കേണ്ടി വന്നു സൗത്താഫ്രിക്കയ്ക്ക്. തമീമിനെ ഡിക്കോക്കിന്റെ കൈയിലെത്തിച്ച ഫെലുക വായോയ്ക്കാണ് ആദ്യ വിക്കറ്റ്. സ്കോർ 75ൽ എത്തിയപ്പോൾ മോറിസിന്റെ പന്തിൽ ഡി കോക്കിന് ക്യാച്ച് നൽകി സൗമ്യ സർക്കാരും മടങ്ങി. പിന്നീടാണ് മത്സരത്തിൽ ബംഗ്ലാദേശിന് പിടിമുറക്കാനിടയാക്കിയ കൂട്ടുകെട്ട് പിറന്നത്.
84 പന്തുകൾ നേരിട്ട ഷക്കീബ് എട്ട് ഫോറും ഒരു സിക്സും പറത്തിയാണ് 75 റൺസ് നേടിയത് 80 പന്തിൽ 78 റൺസ് നേടിയ റഹിമിന്റെ ബാറ്റിൽ നിന്ന് 8 ബൗണ്ടറികൾ പിറന്നു. ഇരുവരും പുറത്തായത് റൺ നിരക്ക് ഉയർത്താനുള്ള ശ്രമത്തിനിടയിലായിരുന്നു. ഷക്കീബിനെ താഹിർ ബൗൾാക്കിയപ്പോൾ റഹിം ഫെലുക്ക് വായോയുടെ പന്തിൽ വാൻഡർ ഡൂസന്‍ ക്യാച്ച് നൽകി. പിന്നീട് വന്ന മുഹമ്മദ് മിഥുൻ 21(21) മൊസദക്ക് ഹുസൈൻ 26(20) എന്നിവരും മികച്ച രീതിയിൽ ബാറ്റ് ചെയ്തു. എന്നാൽ അവസാന ഓവറുകളിൽ വമ്പനടികളുമായി മികവ് കാട്ടിയ മറ്റൊരു മുൻ നായകൻ മുഹമ്മദുല്ല റിയാദ് 46(33) ആണ് മികച്ച ഫിനിഷ് നൽകിയത്.
പത്ത് ഓവറിൽ 73 റൺസ് വഴങ്ങിയ ക്രിസ് മോറിസ് ാണ് സൗത്താഫ്രിക്കൻ നിരയിൽ പൊതിരെ തല്ല് വാങ്ങിയത്. ലുങ്കി എങ്കിടിക്ക് പരിക്ക് പറ്റിയതും ബൗളിങ്ങിൽ അവർക്ക് തിരിച്ചടിയായി. കാഗിസോ റബാഡ 10 ഓവറിൽ 57 റൺസ് വഴങ്ങി. ക്രിസ് മോറിസ്, അണ്ടീലെ ഫെലുക്വായോ,ഇമ്രാൻ താഹിർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ടിനോട് തോറ്റ സൗത്താഫ്രിക്കയ്ക്ക് ഇന്ന് ജയം അനിവാര്യമായിരുന്നു.അഞ്ചാം തീയതി ഇന്ത്യക്ക് എതിരെയാണ് അവരുടെ അടുത്ത മത്സരം
Stories you may Like
- കിരീടം തിരികെപ്പിടിക്കാൻ ഇന്ത്യ, ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിലൂടെ
- ഹർമൻപ്രീത് കൗറിന്റെ വിമർശനം കടുത്തു, ഫോട്ടോക്ക് പോസ് ചെയ്യാതെ ബംഗ്ലാദേശ് ടീം
- ഏകദിന ലോകകപ്പ് ഒക്ടോബർ 5 മുതൽ, ആകെ പത്ത് വേദികൾ, മത്സരക്രമം പ്രഖ്യാപിച്ചു
- 'ബംഗ്ലാദേശ് താരങ്ങൾക്കൊപ്പം നിൽക്കൂ'; അംപയർമാർക്കെതിരെ ഹർമൻപ്രീത് കൗർ
- ലോകകപ്പ് ഫൈനലിൽ സെഞ്ചുറി നേടുന്ന ഏഴാമത്തെ മാത്രം ബാറ്ററായി ട്രാവിസ് ഹെഡ്
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍