ഭിന്ന ശേഷിക്കാർക്ക് ഏറ്റവും നല്ല തൊഴിൽ സാഹചര്യമൊരുക്കി യൂണിയൻകോപ്
സ്വന്തം ലേഖകൻ
ദുബൈ: ജീവിതത്തിലെ വെല്ലുവിളികൾ തരണം ചെയ്യാൻ ധീരമായി പരിശ്രമിക്കുന്ന ഭിന്ന ശേഷിക്കാരായ ജീവനക്കാർക്ക് തൊഴിൽ ചെയ്യുന്നതിന് ഏറ്റവും അനിയോജ്യമായ അന്തരീക്ഷമാണ് തങ്ങൾ ഒരുക്കിയിരിക്കുന്നതെന്ന് യുഎഇയിലെ ഏറ്റവും വലിയ കൺസ്യൂമർ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയൻകോപ്. ഭിന്ന ശേഷിക്കാരെ ആകർഷിക്കാനും സ്ഥാപനത്തിന്റെ ഭാഗമാക്കി മാറ്റാനും ഏറ്റവും നല്ല രീതിയിൽ സ്വന്തം ജോലി ചെയ്യാനാവുന്ന വിധത്തിൽ അവരെ ശാക്തീകരിക്കാനുമുള്ള പദ്ധതികൾ യൂണിയൻകോപ് സ്വീകരിച്ചുവരുന്നു.
ദുബൈയുടെ വിവിധ ഭാഗങ്ങളിലുള്ള യൂണിയൻകോപ് ഡിപ്പാർട്ട്മെന്റുകൾ, ശാഖകൾ, കൊമേഴ്സ്യൽ സെന്ററുകൾ എന്നിവിടങ്ങളിലെല്ലാം നിരവധി ഭിന്നശേഷിക്കാർ ജോലി ചെയ്യുന്നതായും യൂണിയൻകോപ് ചൂണ്ടിക്കാട്ടി. പരിശീലനത്തിനും പ്രൊബേഷൻ കാലയളവിനും ശേഷം തങ്ങളുടെ ജോലി ഏറ്റവും മികച്ച രീതിയിൽ നിർവഹിക്കുക വഴി സ്ഥാപനത്തിന് വലിയ നേട്ടമുണ്ടാക്കുകയും പ്രവർത്തനങ്ങളിൽ കാര്യമായ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്. യൂണിയൻകോപിലെ ഭിന്നശേഷിക്കാരായ ജീവനക്കാർക്ക് വേണ്ടി തയ്യാറാക്കിയിട്ടുള്ള സുസ്ഥിരമായ തൊഴിൽ സാഹചര്യമാണ് ഇതൊക്കെ സാധ്യമാക്കുന്നത്. ഭിന്നശേഷിക്കാരെ ജോലി സ്ഥലത്തിന്റെ ഭാഗമാക്കുകയെന്നത് യൂണിയൻകോപ് ദേശീയ സാമ്പത്തിക പാതയിൽ സ്വീകരിച്ചിരിക്കുന്ന മുൻഗണനകളിലൊന്നുമാണ്.
അസാധ്യമായതിനെ സാധ്യമാക്കാനും വെല്ലുവിളികളെ അതിജീവിച്ച് വിജയം വരിക്കാനും ഒരു വ്യക്തിയുടെ ഇച്ഛാശക്തിക്ക് സാധിക്കുമെന്ന് യൂണിയൻകോപ് മാനവ വിഭവശേഷി സ്വദേശിവത്കരണ വിഭാഗം ഡയറക്ടർ അഹ്മദ് ബിൻ കെനൈദ് അൽ ഫലാസി പറഞ്ഞു. സാധാരണ ഒരു വ്യക്തിയെ സംബന്ധിച്ചത്തോളം മറ്റൊരു ജോലി അന്വേഷിക്കുകയെന്നത് പ്രയാസമുള്ള ഒരു കാര്യമാവണമെന്നില്ല. എന്നാൽ ഭിന്നശേഷിക്കാരുടെ കാര്യം അങ്ങനെയല്ല. ഒഴിവുള്ള ജോലി ഏത് തരത്തിലുള്ളതാണെന്ന് പരിശോധിക്കേണ്ടി വരും. ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് കഴിഞ്ഞ വർഷങ്ങളിൽ അഡ്മിനിസ്ട്രേറ്റീവ് രംഗത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ യൂണിയൻകോപ് ശ്രദ്ധിച്ചിരുന്നു. യുഎഇയുടെ ഭാവി ഭാവി പദ്ധതികൾക്ക് അനുഗുണമായ തരത്തിൽ വിവിധ രംഗങ്ങളിൽ ഭിന്ന ശേഷിക്കാരെ ഉൾക്കൊള്ളിക്കാനുള്ള ഈ പദ്ധതി, രാഷ്ട്ര നേതാക്കളുടെ ആഹ്വാനം ഏറ്റെടുത്തുകൊണ്ടുള്ളതു കൂടിയാണ്. ഒപ്പം ഭിന്ന ശേഷിക്കാർ നേരിടുന്ന പ്രയാസങ്ങൾ തരണം ചെയ്ത് തൊഴിൽ അവസരങ്ങൾ ലഭ്യമാക്കി അവരെ സാമൂഹത്തിന്റെ അവിഭാജ്യ ഭാഗമാക്കി നിലനിർത്തുകയും ചെയ്യുന്നു. സംയോജിതമായ തൊഴിൽ അന്തരീക്ഷം ഒരുക്കി അവരെ സമൂഹത്തിനും രാജ്യത്തിനും സേവനം നൽകാൻ പ്രാപ്തരാക്കുകയും ചെയ്യുന്നു.
'ഭിന്ന ശേഷിക്കാരായ സ്വദേശികൾ 10 വർഷം മുമ്പുതന്നെ ഭാഗമായി'
ഭിന്ന ശേഷിക്കാരായ ചില സ്വദേശികൾ 10 വർഷം മുമ്പ് തന്നെ യൂണിയൻകോപിന്റെ ഭാഗമായതായും അദ്ദേഹം കൂട്ടിച്ചേർത്തു. അതിന് ശേഷം ഭിന്നശേഷിക്കാർക്കായി മികച്ച തൊഴിൽ സാഹചര്യമൊരുക്കാൻ നിരവധി നിബന്ധനകൾ തയ്യാറാക്കുകയും അവരെ ആകർഷിക്കാനും അഡ്മിനിസ്ട്രേറ്റീവ് ജോലികളിൽ അവരെ ഉൾപ്പെടുത്താനുള്ള പദ്ധതികൾ തയ്യാറാക്കുകയും ചെയ്തു. കഴിഞ്ഞ വർഷങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് തൊഴിലവസരങ്ങളൊരുക്കാൻ യൂണിയൻകോപ് ശ്രദ്ധിച്ചു. 2071ൽ യുഎഇയുടെ നൂറാം വാർഷികത്തിന്റെയും 2021 സെപ്റ്റംബറിൽ രാഷ്ട്ര നേതൃത്വം പ്രഖ്യാപിച്ച നാഫിസ് പദ്ധതിയുടെയും ഭാഗമായി വരും വർഷങ്ങളിൽ കൂടുതൽ ഭിന്ന ശേഷിക്കാരെ ആകർഷിക്കാനുള്ള പദ്ധതികളും തയ്യാറാക്കി.
യൂണിയൻകോപിന്റെ ഭാഗമായി മാറിയ സ്വദേശികളായ ഭിന്ന ശേഷിക്കാർ തങ്ങളുടെ നൈപുണ്യം വർദ്ധിപ്പിക്കുകയും അവരുടെ ഉത്തരവാദിത്തം നിർവഹിക്കാനാവുന്ന തരത്തിൽ ശാക്തീകരിക്കപ്പെടുകയും ചെയ്തു. നൈപുണ്യ വികസനത്തിനും ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും അതുവഴി സ്ഥാപനത്തിന്റെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിനും സമൂഹത്തിൽ ഗുണപരമായ മാറ്റങ്ങളുണ്ടാക്കാനും വിവിധ പരിശീലന പരിപാടികളിലൂടെ അവരെ പ്രാപ്തമാക്കുന്നു.
സ്വയം തിരിച്ചറിയാനും തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റി മാന്യമായി ജീവിക്കാൻ പര്യാപ്തമായ വേതനം ഉറപ്പുവരുത്തുകയും ചെയ്യുന്നതുകൊണ്ടു തന്നെ ഭിന്ന ശേഷിക്കാർക്കും സ്ഥിരോത്സാഹികളായ യുവാക്കൾക്കും മികച്ചൊരു അവസരമാണ് സ്വകാര്യ മേഖലയിലെ തൊഴിൽ അവസരങ്ങൾ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
തൊഴിൽ ഘടനയുടെ ഭാഗമെന്ന നിലയിൽ ഭിന്ന ശേഷിക്കാരായ ജീവനക്കാർക്ക് എല്ലാ പിന്തുണയും സഹായവും നൽകാനും യൂണിയൻകോപ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരിലും ഉപഭോക്താക്കളിലുമുള്ള ഭിന്ന ശേഷിക്കാർക്ക് പിന്തുണയായി മാറുന്ന തരത്തിൽ വിവിധ സാമൂഹിക പദ്ധതികളും യൂണിയൻ കോപ് നടപ്പാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പ്രകാരം എല്ലാ ശാഖകളിലും കൊമേസ്യൽ സെന്ററുകളിലും കെട്ടിടങ്ങളിലും ഭിന്ന ശേഷിക്കാർക്ക് ആവശ്യമായ സംവിധാനങ്ങളൊരുക്കിയിട്ടുള്ളതും ഇതിന്റെ ഭാഗമായാണ്.
നൈപുണ്യവും കഴിവുകളും വികസിപ്പിക്കാനായി ഭിന്നശേഷിക്കാർക്കായി സംഘടിപ്പിക്കപ്പെട്ടിട്ടുള്ള പ്രത്യേക പരിപാടികളും അവരെ സമൂഹത്തിലേക്ക് ഇഴുകിച്ചേരാൻ പര്യാപ്തമാക്കുന്ന പരിശീലന പരിപാടികളും ഉൾപ്പെടെ നിരവധി പദ്ധതികളും യൂണിയൻകോപ് ആവിഷ്കരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇതിന് പുറമെ യൂണിയൻകോപിൽ ജോലി ചെയ്യുന്ന ഭിന്നശേഷിക്കാർ കായിക വിനോദങ്ങൾ ഇഷ്ടപ്പെടുന്നവരും ടൂർണമെന്റുകളിൽ പങ്കെടുക്കാൻ താത്പര്യമുള്ളവരുമാണെന്ന് മനസിലാക്കിയതിന്റെ അടിസ്ഥാനത്തിൽ അവർക്ക് പ്രാദേശികവും അന്താരാഷ്ട്ര തലത്തിലുമുള്ള വിവിധ ടൂർണമെന്റുകളിൽ പങ്കെടുക്കാൻ എല്ലാ സഹായവും പിന്തുണയും നൽകിവരുന്നതായും അദ്ദേഹം പറഞ്ഞു. ഇവരിൽ പലരും സ്വർണം, വെള്ളി, വെങ്കലം മെഡലുകളും നേടിയിട്ടുണ്ട്. ഇവയെല്ലാം അവർക്ക് പ്രോത്സാഹനമായി മാറുകയും ജനങ്ങളുടെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങാൻ കാരണമാവുകയും ചെയ്യുന്നുണ്ട്.
എല്ലാ യുവാക്കളോടും അവരുടെ നൈപുണ്യവും കഴിവുകളും വളർത്തിയെടുക്കാൻ പരിശ്രമിക്കണമെന്നും യൂണിയൻകോപ് മാനവ വിഭവ ശേഷി സ്വദേശിവത്കരണ വിഭാഗം ഡയറക്ടർ ആഹ്വാനം ചെയ്തു. ഭാവിയിലെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാനായി സ്വകാര്യ മേഖലയിലെ തൊഴിൽ അവസരങ്ങൾ തേടണമെന്നും ജീവിതം സുസ്ഥിരമാക്കി തൊഴിൽ വിപണിയിൽ സജീവമാവുക വഴി രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന്റെ ഭാഗമായി മാറണമെന്നും അദ്ദേഹം പറഞ്ഞു. ഭയവും നീരസവും ഒഴിവാക്കി വെല്ലുവിളികളെ നേരിട്ട് ഈ സുപ്രധാന മേഖലയിൽ സ്വയം കഴിവ് തെളിയിക്കുന്നവരായി മാറണമെന്നും അദ്ദേഹം പറഞ്ഞു
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍