വടക്കേ ഇന്ത്യയിൽ കർഷക സമര നായകൻ വിജു കൃഷ്ണനെ കാസർഗോഡ് സ്ഥാനാർത്ഥിയാക്കാൻ ആലോചിച്ച് സിപിഎം നേതൃത്വം; പി കരുണാകരൻ മത്സരിക്കില്ലെന്ന് ഉറപ്പായതോടെ പകരം പരിഗണിക്കുന്ന സ്ഥാനാർത്ഥികളിൽ മുമ്പിൽ വിജു കൃഷ്ണനെന്ന് റിപ്പോർട്ടുകൾ; കേരളത്തിന് പുറത്ത് കർഷകരെ സംഘടിപ്പിച്ച് സിപിഎമ്മിന് ദേശീയ ഇമേജ് സൃഷ്ടിച്ച ചോരതിളക്കമുള്ള നേതാവിന് വേണ്ടി ഗ്രൂപ്പ് ഭേദമില്ലാതെ പാർട്ടി പ്രവർത്തകർ; ഔദ്യോഗികമായി ഒന്നും പറയാതെ സിപിഎമ്മും
മറുനാടൻ മലയാളി ബ്യൂറോ
കാസർഗോഡ് : കർഷകസമര നായകൻ വിജു കൃഷ്ണനെ കാസർകോട് ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി സിപിഎം. പരിഗണിക്കുന്നതായി റിപ്പോർട്ട്. ദേശീയ തലത്തിൽ കർഷകരെ സംഘടിപ്പിച്ച് സിപിഎമ്മിന് പുതിയ ഉണർവ് നൽകിയത് വിജു കൃഷ്ണനാണ്. ഇതാണ് സ്ഥാനാർത്ഥിയായി പരിഗണിക്കുന്നത് പ്രധാന കാരണം. കേരളത്തിലെ കർഷകരെ സിപിഎമ്മുമായി അടുപ്പിക്കാനും ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ. കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശത്തോടെ കേരള ഘടകവും അനുകൂല തീരുമാനം എടുത്തതായാണ് സൂചന. കാസർഗോട്ടെ മത-ജാതി സമവാക്യങ്ങൾ അനുകൂലമാക്കാനും വിജുവിലൂടെ കഴിയുമെന്നാണ് സിപിഎം വിലയിരുത്തൽ
മഹാരാഷ്ട്രയിലെ കർഷകർ ജീവന്മരണ പോരാട്ടത്തിലായിരുന്നു. വരൾച്ച കൊണ്ടുണ്ടായ വിളനാശത്തിലും മറ്റ് കാരണങ്ങളാലും ആത്മഹത്യയിൽ അഭയം കർഷകർ. അധികാരത്തിലേറിയ ബിജെപി സർക്കാർ കർഷകർക്കായി കടാശ്വാസ പാക്കേജ് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ അതിന്റെ ഗുണം കർഷകർക്ക് ലഭിച്ചിട്ടില്ല. ഇതോടെ അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ കർഷക മാർച്ച് സംഘടിപ്പിച്ചു. നാസിക്കിൽ നിന്നും തുടങ്ങി മുംബൈയിലേക്കുള്ള മാർച്ചിൽ ലക്ഷണക്കണക്കിന് പേർ പങ്കാളികളായി. മോദി സർക്കാരിനെതിരായ പോരാട്ട പ്രഖ്യാപനമായിരുന്നു ഇത്. ഈ പ്രക്ഷോഭത്തിലെ അമരക്കാരനായിരുന്നു കരിവള്ളൂർ സ്വദേശി വിജു കൃഷ്ണൻ. ഇങ്ങനെ ചോരത്തെളിപ്പിലൂടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ദേശീയ തലത്തിൽ പെരുമയുണ്ടാക്കി നൽകിയ വിജു കൃഷ്ണന് അർഹതയുടെ അംഗീകാരം നൽകാനാണ് സിപിഎം കേരളാ ഘടകത്തിന്റെ നീക്കം. വിജുവിനെ കാസർഗോഡ് നിന്ന് ലോക്സഭയിലേക്ക് മത്സരിപ്പിക്കാൻ നേതൃത്വം തത്വത്തിൽ തീരുമാനിച്ചതായാണ് റിപ്പോർട്ട്.
മുൻകാല കമ്യൂണിസ്റ്റ് കർഷകസമരങ്ങളുടെ കേന്ദ്രമായിരുന്ന കരിവെള്ളൂരിനടുത്തെ ഓണക്കുന്ന് സ്വദേശിയാണ് അദ്ദേഹം. കാസർകോട് ലോക്സഭാ മണ്ഡലത്തിൽപ്പെടുന്ന പയ്യന്നൂർ നിയമസഭാ മണ്ഡലത്തിലെ പ്രദേശം. കർഷകപ്രശ്നങ്ങളിൽ കേന്ദ്രീകരിക്കാനുള്ള സിപിഎം. നീക്കത്തിന്റെ ഭാഗംകൂടിയായിരുന്നു ഇത്. അടുത്തിടെ രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം. പ്രതിനിധികളായി രണ്ടു കർഷകർ ജയിച്ചു. രണ്ടിടത്ത് രണ്ടാമതെത്തി. പല മണ്ഡലങ്ങളിലും പതിനായിരത്തിലേറെ വോട്ടുനേടി. ഇതെല്ലാം കർഷകമുന്നേറ്റങ്ങളുടെ ഫലമാണെന്ന് സിപിഎം. കാണുന്നു. ഇതിന്റെ തുടർച്ചയായാണ് വിജുവിന്റെ സ്ഥാനാർത്ഥിത്വം പരിഗണിക്കുന്നത്. ഇടതുമുന്നണിക്ക് താരതമ്യേന മുൻതൂക്കമുള്ള മണ്ഡലമാണ് കാസർകോട്. ഏഴു നിയമസഭാ മണ്ഡലങ്ങളിൽ കല്യാശ്ശേരി, പയ്യന്നൂർ, തൃക്കരിപ്പൂർ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ മുന്നണിക്ക് വ്യക്തമായ മേൽക്കൈയുണ്ട്. ഉദുമയിൽ എൽ.ഡി.എഫും യു.ഡി.എഫും തുല്യശക്തിയാണ്. മഞ്ചേശ്വരത്ത് മുന്നണികളും ബിജെപി.യും തുല്യംനിൽക്കുന്നു.
കാസർകോട് നിയമസഭാ മണ്ഡലത്തിൽ മാത്രമാണ് യു.ഡി.എഫിന് വ്യക്തമായ ആധിപത്യമുള്ളത്. കഴിഞ്ഞതവണ സിപിഎമ്മിലെ പി. കരുണാകരൻ 6921 വോട്ടിന് കഷ്ടിച്ച് കടന്നുകൂടുകയായിരുന്നു. ഇത്തവണ കരുണാകരൻ മത്സരത്തിനില്ലെന്ന നിലപാടിലാണ്. ഈ സാഹചര്യത്തിൽ വിജുവിന് സാധ്യത ഏറെയാണ്. കേന്ദ്രകമ്മിറ്റിയംഗം എം വി ഗോവിന്ദൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.പി. സതീഷ് ചന്ദ്രൻ, സി.എച്ച്. കുഞ്ഞമ്പു, ജില്ലാ സെക്രട്ടേറിയറ്റംഗം വി.പി.പി. മുസ്തഫ തുടങ്ങിയ പേരുകളും പറഞ്ഞുകേൾക്കുന്നു. ഇതിൽ ഏറ്റവും മുൻഗണന വിജു കൃഷ്ണന് തന്നെയാണ്. പിണറായി വിജയനും വിജുവിനെ പിന്തുണയ്ക്കുന്നുണ്ട്. കേരള രാഷ്ട്രീയത്തിൽ വിജുവിനെ സജീവമാക്കുന്നതിന്റെ ഭാഗം കൂടിയാകും ഇത്.
മാന്യമായി കോട്ടും സ്യൂട്ടുമിട്ട് സുഖമായി ജീവിക്കാവുന്ന ജോലി വലിച്ചെറിഞ്ഞ് കർഷക സമരങ്ങളുടെ അമരക്കാരനായി മാറിയ വ്യക്തിയാണ് വിജു കൃഷ്ണൻ. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും അഖിലേന്ത്യാ കിസാൻ സഭയുടെ ദേശീയ നേതാവും. എസ്എഫ്ഐയുടെ സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റായിരുന്ന വിജുകൃഷ്ണൻ ജെഎൻയുവിൽ വിദ്യാർത്ഥി സമരങ്ങൾക്ക് നേതൃത്വം കൊടുത്താണ് നേതൃസ്ഥാനത്തേക്ക് കടന്നുവരുന്നത്. നവഉദാരീകരണ നയങ്ങൾ എങ്ങനെ കേരളത്തിലെയും ആന്ധ്രയിലെയും കർഷകരെ ബാധിച്ചു എന്ന വിഷയത്തിലായിരുന്നു വിജുകൃഷ്ണന്റെ പിഎച്ച്ഡി ഗവേഷണം. ബംഗളൂരു സെന്റ് ജോസഫ്സ് കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം തലവനായിരുന്ന വിജൂകൃഷ്ണൻ ജോലി രാജിവച്ചാണ് മുഴുവൻ സമയ പാർട്ടിപ്രവർത്തന രംഗത്തേക്ക് കടന്നുവരുന്നത്. 2009 മുതൽ കർഷകസംഘ നേതൃസ്ഥാനത്തുള്ള വിജുകൃഷ്ണൻ ഏറെ ചരിത്ര പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച കരിവെള്ളൂരിലാണ് ജനിച്ചത്. ദേശീയ തലത്തിൽ സിപിഎം സംഘടിപ്പിക്കുന്ന കർഷക പ്രക്ഷോഭങ്ങൾക്ക് പിന്നിലെ ബുദ്ധികേന്ദ്രമായി പ്രവർത്തിച്ചത് വിജുവായിരുന്നു.
കമ്മ്യൂണിസ്റ്റ് കുടുംബം തന്നെയാണ് വിജുവിന്റേത്. ഇകെ നായനാർ ഉൾപ്പെടെ നിരവധി കമ്മ്യൂണിസ്റ്റ് നേതാക്കൾ വിജു കൃഷ്ണന്റെ വീട്ടിൽ ഒളിവിൽ താമസിച്ചിരുന്നു. കുടുംബത്തിലെ പലരും കമ്മ്യൂണിസ്റ്റ് അനുഭാവികളോ പ്രവർത്തകരോ ആയിരുന്നു. ജന്മിമാരുടെ അടിച്ചമർത്തലുകളെയും അതിനെതിരെയുള്ള പോരാട്ടങ്ങളെയും കുറിച്ചുള്ള കഥകൾ ചെറുപ്പത്തിൽ വല്ലാതെ സ്വാധീനിച്ചിരുന്നു. 1996 മുതൽ സജീവ രാഷ്ടീയത്തിലുണ്ട്. വിദ്യാർത്ഥി പ്രസ്ഥാനത്തിലും സജീവമായിരുന്നു. ഡൽഹിയിലെ പഠന കാലയളവിലാണ് എസ്എഫ്ഐയിൽ ചേരുന്നത്. ജെഎൻയുവിൽ യൂണിയൻ പ്രസിഡന്റായിരുന്നു. അതിനു ശേഷം പിഎച്ച്ഡി ചെയ്തത് കേരളത്തിലെയും ആന്ധ്രാപ്രദേശിലെയും കർഷകരെ നവഉദാരീകരണ നയങ്ങൾ എങ്ങനെ ബാധിച്ചുവെന്നതിലായിരുന്നു. പിന്നീട് ബംഗളൂരുവിൽ ഒരു കോളേജിൽ ഹെഡ് ഓഫ് ഡിപ്പാർട്ട്മെന്റായി പ്രവർത്തിച്ചു.
വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് പ്ലാനിങ് ബോർഡിന്റെ അഗ്രികൾച്ചർ കമ്മിറ്റിയിൽ അംഗമായിരുന്നു. ആ സമയത്താണ് ജെഎൻയുവിൽ അസിസ്റ്റന്റ് പ്രൊഫസർ പോസ്റ്റിലേക്ക് ഇന്റർവ്യൂ കോൾ വന്നത്. എന്നാൽ പിന്നീടാണ് ജോലി വേണ്ടെന്ന് തീരുമാനിച്ച് പൂർണ സമയ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് കടന്നത്. 2009 മുതൽ കർഷക സംഘത്തിൽ സജീവമാണ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങൾ സന്ദർശിച്ച് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും സമരം ചെയ്യാനും സദാ സന്നദ്ധനായ സമരപോരാളിയാണ് വിജുകൃഷണൻ. 2018 ഫെബ്രുവരിയിൽ രാജസ്ഥാനിൽ നടന്ന കർഷക സമരത്തിൽ സജീവമായി പങ്കെടുത്ത വിജുകൃഷ്ണൻ ഉനയിൽ 2016 ഓഗസ്റ്റ് 15ന് നടന്ന ചരിത്ര സമരത്തിലും ജിഗ്നേഷ് മേവാനിക്കൊപ്പം സമരക്കാരെ അഭിസംബോധന ചെയ്തും സംസാരിച്ചിരുന്നു. 2016 നവംബറിൽ തമിഴ്നാട് വിരുദനഗറിൽ ആരംഭിച്ച കിസാൻ സഭയുടെ കിസാൻ സംഘർഷ് ജാഥയുടെ അമരത്തും വിജുകൃഷ്ണൻ ഉണ്ടായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍