ഷാഹീൻബാഗ് ഉൾപ്പെട്ട ഓഖ്ലയിൽ ബിജെപിക്ക് വൻ തോൽവി; ആം ആദ്മി പാർട്ടിയുടെ അമാനത്തുല്ല ഖാൻ വിജയിച്ചത് എഴുപതി അയ്യായിരം വോട്ടുകൾക്ക്; തുടക്കത്തിൽ പിന്നോട്ടു പോയ അമാനുള്ള ഖാൻ പിന്നീടു നടത്തിയത് വൻ മുന്നേറ്റം; ഷാഹീൻബാഗിലെ പ്രതിഷേധക്കാർ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് പരിക്കേൽപ്പിക്കുന്നെന്നും കെജ്രിവാൾ പ്രതിഷേധക്കാർക്ക് ബിരിയാണി വിളമ്പുന്നു എന്നുമുള്ള പ്രധാനമന്ത്രിയുടെ ആരോപണങ്ങൾ അടക്കം തള്ളി ഒഖ്ലയിലെ ജനത; പുരോഗതിയുണ്ടെങ്കിലും ഫലമില്ലാത്തതിൽ നിരാശയിൽ ബിജെപി
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: പൗരത്വ നിയമത്തിനെതിരെ അതിശക്തമായ പ്രതിഷേധം നടന്ന സ്ഥലമാണ് ഷാഹീൻബാഗ്. ഡൽഹി തിരഞ്ഞെടുപ്പിൽ വർഗീയത ഇളക്കിവിടാൻ ബിജെപി ഉപയോഗിച്ചത് ഈ കേന്ദ്രത്തെ ആയിരുന്നു. എന്നാൽ, ബിജെപിയുടെ വർഗീയ അജണ്ട ഏശാതെ പോയതോടെ കെജ്രിവാൾ വീണ്ടും അധികാരത്തിലെത്തി. ഷഹീൻബാഗ് ഉൾപ്പെടുന്ന മേഖലയിൽ ആം ആദ്മി പാർട്ടി വൻ വിജയം നേടിയത് ബിജെപിക്ക് കനത്ത പ്രഹരമായി മാറി. 75000ത്തിലേറെ വോട്ടിനാണ് ഇവിടെ ആം ആദ്മി സ്ഥാനാർത്ഥി മുന്നിട്ടു നിൽക്കുന്നത്. വിജയം ഉറപ്പിച്ചാണ് അദ്ദേഹത്തിന്റെ മുന്നേറ്റം.
13 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ആം ആദ്മിയുടെ അമാനത്തുല്ല ഖാൻ ഇവിടെ 72,000 വോട്ടുകൾക്ക് മുമ്പിലാണ്. മൊത്തം പോൾ ചെയ്ത വോട്ടിൽ 76 ശതമാനവും എ.എ.പിക്കാണ് കിട്ടിയിട്ടുള്ളത്. അഞ്ചു റൗണ്ട് എണ്ണിക്കഴിയുമ്പോൾ 22000 വോട്ടുകളുടെ ലീഡാണ് ഖാന് ഉണ്ടായിരുന്നത്. ഇത് 11 റൗണ്ടായപ്പോൾ 65000 ആയി ഉയർന്നു. ഇതാണ് ഇപ്പോൾ 75,000ത്തിലേക്ക് അടുക്കുന്നത്.
ബിജെപിക്കായി ബ്രഹം സിങാണ് ഇവിടെ മത്സരംഗത്തുണ്ടായിരുന്നത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ ബ്രഹംസിങ് മുന്നിട്ടു നിന്ന ശേഷമാണ് ഏറെ പിന്നോട്ടു പോയത്. കോൺഗ്രസിനായി പർവേസ് ഹാഷ്മിയാണ് മത്സരിച്ചിരുന്നത്. ഷാഹീൻബാഗ് എന്ന ഒരൊറ്റ ബിന്ദുവിൽ കേന്ദ്രീകരിച്ചുള്ള വിഭജന രാഷ്ട്രീയമാണ് ഇത്തവണ പ്രചാരണത്തിൽ ഉടനീളം ബിജെപി പയറ്റിയിരുന്നത്. ഷാഹീൻബാഗിലെ പ്രതിഷേധക്കാർ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് പരിക്കേൽപ്പിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിഷേധക്കാർക്ക് ബിരിയാണി വിളമ്പുകയാണ് അരവിന്ദ് കെജ്രിവാൾ എന്ന് യോഗി ആദിത്യനാഥും ആരോപിച്ചിരുന്നു.
വീടുകൾ തോറും കയറിയിറങ്ങി രാജ്യദ്രോഹത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കെജ്രിവാൾ സ്വീകരിക്കുന്നത് എന്ന പ്രചാരണവും ബിജെപി നടത്തിയിരുന്നു. ഈ പ്രചാരണങ്ങളെ മറികടന്നുള്ളതാണ് എ.എ.പിയുടെ വിജയം. 2015ൽ ആം ആദ്മിക്കായി അമാനത്തുല്ല ഖാനും ബിജെപിക്കായി ബ്രഹം സിങും തന്നെയാണ് മത്സരിച്ചിരുന്നത്. അന്ന് 38.72 ശതമാനം വോട്ടോടെ 64,532 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഖാൻ ജയിച്ചിരുന്നത്. 2013ൽ കോൺഗ്രസാണ് ഇവിടെ ജയിച്ചിരുന്നത്. ഇത്തവണത്തെ വോട്ടെടുപ്പിൽ മണ്ഡലത്തിൽ 58.84 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയിരുന്നത്. 2015ൽ ഇത് 60.94 ശതമാനമായിരുന്നു.
ബിജെപിക്കും അമിത് ഷായ്ക്കും ഡൽഹിയിലെ ജനങ്ങൾ ഒരു ഷോക്ക് ട്രീറ്റ്മെന്റ് നൽകിയിരിക്കുകയാണ്. വികസനം വിജയിക്കും, വിദ്വേഷം തോൽക്കും. ഞാനല്ല, ജനങ്ങളാണ് റെക്കോർഡ് തകർത്തത്', എന്നായിരുന്നു അമാനത്തുള്ള ഖാൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഒരു ഘട്ടത്തിൽ നേരിയ വോട്ടിന് പിന്നിൽ പോയെങ്കിലും പിന്നീട് വൻ മുന്നേറ്റമാണ് അമാനത്തുള്ള ഖാൻ നടത്തിയത്. ഡൽഹി ബിജെപിക്ക് സമ്മാനിച്ചത് വലിയ തിരിച്ചടിയാണ്. ആഗ്രഹിച്ച ഫലമുണ്ടാകാത്തതാണ് ബിജെപിക്ക് പ്രഹരമായി മാറിയത്. പുരോഗതിയുണ്ടെങ്കിലും അതുകൊണ്ട് പ്രത്യേകിച്ച് ഫലമൊന്നും ഉണ്ടായില്ല. ഡൽഹിയിലെ വോട്ടുകൾ എണ്ണിക്കഴിയുമ്പോൾ ബിജെപി ക്യാമ്പിലെ അവസ്ഥ ഇതാണ്. എഎപി തരംഗം ആഞ്ഞുവീശിയ 2015-ൽ മൂന്ന് സീറ്റിൽ ഒതുങ്ങിയ ബിജെപിക്ക് ഇത്തവണ 8 സീറ്റിലെ വിജയം കച്ചിത്തുരുമ്പും ആശ്വാസവുമാണ്.
നാലിരട്ടിയായി സീറ്റ് കൂടി. കഴിഞ്ഞ തവണ 32.8 ശതമാനമായിരുന്ന വോട്ട് 38.6 ശതമാനമായി. 6 ശതമാനത്തോളം വർധന. ഇതെല്ലാം ബിജെപി ക്യാമ്പിന് ആശ്വാസം പകരുന്നു. അപ്പോഴും ലോക്സഭയിൽ കിട്ടിയ 56 ശതമാനത്തിൽ നിന്ന് 18 ശതമാനത്തിന്റെ വലിയ ഇടിവുണ്ടാകുകയും ചെയ്തു. പക്ഷേ ചെയ്ത അധ്വാനത്തിന് തക്കഫലമാണോ കിട്ടിയത് എന്ന് ചോദിച്ചാൽ അല്ല താനും. കഴിഞ്ഞ തവണ ബിജെപിക്കൊപ്പം നിന്ന വിശ്വാസ് നഗറിലും രോഹിണിയിലും മുസ്തഫാബാദിലും ഇത്തവണയും ജയിച്ച് കയറാനായി. ഷഹീൻബാഗ് ഉൾക്കൊള്ളുന്ന ഓഖ്ല മണ്ഡലത്തിൽ തുടക്കത്തിൽ ലീഡ് നേടാനായെങ്കിലും പിന്നീട് ബഹുദൂരം പിന്നിലായി പരാജയത്തിലേക്ക് നീങ്ങുന്നു.
വിദ്വേഷവും വർഗീയവികാരം ആളിക്കത്തിക്കാനുള്ള അജണ്ടയും പൊളിഞ്ഞത് ബിജെപിക്ക് പുനർവിചിന്തനത്തിനുള്ള മുന്നറിയിപ്പാണ്. കെജ്രിവാളും എഎപിയും മുന്നോട്ടുവച്ച വികസന അജണ്ടയും ജനകീയ നടപടികൾക്കും ബദൽ അവതരിപ്പിക്കാതെ പോയത് ബിജെപിക്ക് വലിയ തിരിച്ചടിയായി. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ മുന്നിൽ വെക്കാതെ കെജ്രിവാളിനെ നേരിടുക ഭാവിയിലും ബുദ്ധിമുട്ടാകുമെന്ന പാഠവും ബിജെപിക്ക് ഈ തിരഞ്ഞെടുപ്പ് നൽകുന്നുണ്ട്. മോദിയെ മാത്രം മുന്നിൽ വച്ചാൽ സംസ്ഥാന തിരഞ്ഞെടുപ്പുകൾ ജയിക്കുന്ന കാലം കഴിഞ്ഞു എന്നും ബിജെപിയെ ഈ ഫലം ഓർമ്മിപ്പിക്കുന്നു. ഡൽഹി പിടിക്കാനുള്ള ബിജെപിയുടെ കാത്തിരിപ്പ് നീളുന്നു.
Stories you may Like
- മരുമകനെ വേദിയിലിരുത്തി പരിഹസിച്ച് ഷാഹിദ് അഫ്രീദി
- മലയാളി മെന്റലിസ്റ്റിന്റെ ബാഗും 12 ലക്ഷത്തിന്റെ വസ്തുക്കളും വിമാനത്തിൽ നഷ്ടമായി
- ഷഹീൻ അഫ്രീദിയുടെ തീപാറും ഇൻസ്വിംഗർ; കോലിയെയും രോഹിതിനെയും നഷ്ടപ്പെട്ട് ഇന്ത്യ
- പണവും രേഖകളുമടങ്ങിയ ബാഗ് നഷ്ടപ്പെട്ട സങ്കടത്തിൽ അയ്യപ്പഭക്തൻ
- 'സിപിഎം ബാങ്കുകൾ കൊള്ളയടിക്കുന്നു; കരുവന്നൂർ ഇടതുകൊള്ളയുടെ ഉദാഹരണം'
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍