ലോക്സഭയിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് മുലായം രംഗത്ത്; കോൺഗ്രസ്-ബിജെപി വിരുദ്ധ പാർട്ടികളിൽ ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയിൽ ആദ്യം നറുക്ക് വീഴുക തനിക്കെന്ന് കരുതി മമതാ ബാനർജി; ഏതെങ്കിലും തരത്തിൽ ബിഎസ്പി സീറ്റുകൾ നിർണ്ണായകമാകുമെങ്കിൽ പ്രധാനമന്ത്രി പദം ചോദിക്കാൻ ഒരുങ്ങി മായാവതി; തൂക്ക് പാർലമെന്റ് പ്രവചിച്ചതോടെ മോദി വിരുദ്ധ സഖ്യത്തിലുള്ള പലരും പ്രധാനമന്ത്രി പദം സ്വപ്നം കണ്ട് ചാട്ടം തുടങ്ങി
മറുനാടൻ മലയാളി ബ്യൂറോ
ലക്നൗ: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ തൂക്ക് പാർലമെന്റുണ്ടാകുമെന്നാണ് പ്രവചനം. അതായത് ആർക്കും പ്രധാനമന്ത്രിയാകാമെന്ന അവസ്ഥ. ഇത് തിരിച്ചറിഞ്ഞ് പ്രാദേശിക നേതാക്കളെല്ലാം പ്രധാനമന്ത്രി കുപ്പായം തയ്ക്കാൻ തുടങ്ങുകയാണ്. കോൺഗ്രസിതര പ്രധാനമന്ത്രിയുടെ സാധ്യതകളാണ് പ്രവചനങ്ങളിലുള്ളത്. ബിജെപിക്ക് ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറാൻ കഴിയുമെങ്കിലും ഭരണമുറപ്പിക്കാനുള്ള എംപിമാരെ കിട്ടില്ലെന്നാണ് വിലയിരുത്തലുകൾ. ഇത് മനസ്സിലാക്കിയാണ് ഏവരും കരുക്കൾ നീക്കുന്നത്.
ഈ സാഹചര്യത്തിൽ ഉത്തർപ്രദേശിലെ മെയിൻപുരി മണ്ഡലത്തിൽനിന്നു സമാജ്വാദി പാർട്ടി (എസ്പി) സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവ് മത്സരിക്കുമെന്നു പാർട്ടി നേതാവ് രാം ഗോപാൽ അറിയിച്ചു. യുപിയിലെ എസ്പി-ബിഎസ്പി സഖ്യത്തെക്കുറിച്ചു തനിക്ക് അറിയില്ലെന്നും പാർട്ടി അധ്യക്ഷന്മാരാണു സഖ്യതീരുമാനം പ്രഖ്യാപിക്കുകയെന്നും അദ്ദേഹം പറഞ്ഞു. യുപിയിലെ 80 ലോക്സഭാ സീറ്റുകളിൽ 71 സീറ്റുകളും നിലവിൽ ബിജെപിക്കാണ്. എസ്പിക്ക് 5 എംപിമാരും. ബിഎസ്പിക്ക് ഇല്ല. എന്നാൽ യുപിയിൽ എസ്പിയും ബിഎസ്പിയും ഒരുമിക്കുന്നതോടെ 60 ഓളം സീറ്റുകളിൽ അവർ ജയിക്കുമെന്നാണ് പ്രവചനം. ഈ സാഹചര്യത്തിൽ യുപിയിൽ നിന്നൊരു പ്രധാനമന്ത്രിക്ക് സാധ്യത ഏറെയാണ്. ഈ സാഹചര്യത്തിലാണ് മുലായം മത്സരിക്കാനെത്തുന്നത്.
ചെറു പാർട്ടികളിൽ ഏറ്റവും കൂടുതൽ സീറ്റ് കിട്ടാൻ സാധ്യത തൃണമൂൽ കോൺഗ്രസിനാണ്. ബംഗാളിൽ ശക്തമായ പ്രതിപക്ഷം ഇല്ലാത്തതാണ് ഇതിന് കാരണം. സിപിഎം തകർന്നടിഞ്ഞു കഴിഞ്ഞു. കോൺഗ്രസിന്റെ കാര്യവും പരിതാപകരവും. അവിടെ ബിജെപിക്ക് വലിയ വളർച്ചയുണ്ടായിട്ടുമില്ല. 43 സീറ്റാണ് ബംഗാളിലുള്ളത്. ഇതിൽ 34ലും കൈവശം വച്ചിരിക്കുന്നത് മമതയുടെ തൃണമൂലാണ്. കോൺഗ്രസിന് നാലും ബിജെപിക്ക് മൂന്നും സിപിഎമ്മിന് രണ്ടും. അടുത്ത തെരഞ്ഞെടുപ്പിൽ 34 എന്നുള്ളത് 40ആക്കാനാണ് മമതയുടെ ശ്രമം. ഇതിലൂടെ പ്രധാനമന്ത്രിക്ക് തൊട്ടടുത്ത് എത്താമെന്നാണ് മമതയുടെ കണക്ക് കൂട്ടൽ. ഏറ്റവും അധികം സീറ്റു നേടുന്ന പ്രാദേശിക പാർട്ടി നേതാവ് പ്രധാനമന്ത്രിയാകുമെന്ന വിലയിരുത്തലാണ് ഇതിന് കാരണം.
യുപിയിലെ മുന്നണി ബന്ധമാണ് മമതയ്ക്ക് തുണയാകുന്നത്. യുപിയിൽ 80 സീറ്റാണുള്ളത്. ഇതിൽ ബിഎസ്പിയും എസ് പിയും ഒരുമിച്ച് മത്സരിക്കുന്നതിനാൽ ഈ രണ്ട് കക്ഷികൾക്കും 40 സീറ്റ് കടക്കാനാകില്ല. തമിഴ്നാട്ടിൽ ജയലളിതയുടെ മരണത്തോടെ എഐഎഡിഎംകെ ദുർബലമായി. കഴിഞ്ഞ തവണ എഐഎഡിഎംകെയ്ക്ക് 37 സീറ്റുകൾ ലഭിച്ചിരുന്നു. ജയലളിതയുടെ പാർട്ടിയായിരുന്നു പ്രാദേശിക കക്ഷികളിൽ മുന്നിൽ. ഇത്തവണ എഐഎഡിഎംകെയോ ഡിഎംകെയോ 30 സീറ്റിന് മുകളിൽ നേടാൻ സാധ്യതയില്ല. കമൽഹാസനും രജിനികാന്തും രാഷ്ട്രീയ പാർട്ടിയുമായി എത്തിയതാണ് ഇതിന് കാരണം. അങ്ങനെ മമത പലവിധ കണക്കുകൂട്ടലിലാണ്. മറ്റൊരു സംസ്ഥാനത്തേയും പ്രാദേശിക പാർട്ടികൾക്കും മമതയെ മറികടക്കാനാകില്ലെന്ന് തന്നെയാണ് പൊതു വിലയിരുത്തൽ.
എന്നാൽ യുപിയിലെ ബിഎസ് പിയും എസ് പിയും കടുത്ത വെല്ലുവിളിയാണ്. ഇവർ വൻ മുന്നേറ്റം യുപിയിൽ നടത്തിയാൽ മോദി സർക്കാരിന് വലിയ തിരിച്ചടിയായി അത് മാറും. ഈ സാഹചര്യത്തിൽ മായാവതിയും പ്രധാനമന്ത്രി പദത്തിനായി സജീവമായി നിലകൊള്ളും. ഇത് മനസ്സിലാക്കിയാണ് മുലായവും എത്തുന്നത്. എസ് പിയും ബിഎസ്പിയും സമവായത്തിലെത്തി പൊതു പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ അവതിപ്പിച്ചാൽ അവർക്ക് വേണ്ടി ബാക്കിയുള്ള എല്ലാവർക്കും വഴി മാറേണ്ടി വരും. പ്രധാനമന്ത്രി പദമോഹവുമായാണ് പ്രതിപക്ഷത്തെ ഐക്യപ്പെടുത്താൻ അന്ധ്രയിൽ നിന്ന് ചന്ദ്രബാബു നായിഡു ഡൽഹിക്കെത്തിയത്. എന്നാൽ തെലുങ്കാനയിൽ ഏറ്റ തിരിച്ചടിയോടെ ചന്ദ്രബാബു നായിഡുവിന്റെ പ്രധാനമന്ത്രി പദമോഹങ്ങൾക്ക് മങ്ങലേറ്റു.
തെലുങ്കാനയിൽ 15 ലോക്സഭാ സീറ്റുകൾ മാത്രമേ ഉള്ളൂ. അതിനാൽ തെലുങ്കാനയിൽ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ പാർട്ടി കുതിച്ചു കയറിയാലും പ്രധാനമന്ത്രി പദത്തിന് അവകാശ വാദം ഉന്നയിക്കാൻ പറ്റില്ല. ഒഡീഷയിൽ 20 സീറ്റാണുള്ളത്. ഇതിൽ 18 ഉം നവീൻ പട്നായിക്കിന്റെ ബിജു ജനതാദള്ളിന് അവകാശപ്പെട്ടതാണ്. 20ൽ 20 നേടിയാലും പ്രദേശിക കക്ഷിയെന്ന നിലയിൽ മമതയുടെ നേട്ടത്തിനൊപ്പമെത്താൻ സാധ്യത കുറവാണ്. അതുകൊണ്ട് കൂടിയാണ് അടുത്ത പ്രധാനമന്ത്രിയായി പലരും മമതയെ കാണുന്നത്. ബംഗാളിൽ ബിജെപി കുതിച്ചു കയറിയാൽ മാത്രമാകും മമതയുടെ സാധ്യത ഇടിയുക. ഇതിന് സാധ്യത വളരെ കുറവുമാണ്.
പൊതു തിരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ ബിജെപിക്കെതിരെ വിശാലസഖ്യത്തെ അണിനിരത്താനുള്ള ശ്രമങ്ങൾ സജീവമാക്കി പ്രതിപക്ഷ പാർട്ടികൾ സജീവ ചർച്ചയിലാണ്. ഇതുമായി ബന്ധപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ നാഷണൾ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള സന്ദർശിച്ചിരുന്നു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് മമതയെ പരിഗണിക്കുമെന്ന സൂചന നൽകിയായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം ഒമർ അബ്ദുള്ളയുടെ പ്രതികരണം. ബംഗാളിൽ മമത ചെയ്യുന്ന കാര്യങ്ങൾ രാജ്യത്തിന് വേണ്ടി ചെയ്യാനാവും. അതിനാൽ മമതയെ ദേശീയ തലസ്ഥാനത്തേക്ക് എത്തിക്കാൻ വേണ്ടി പ്രവർത്തിക്കുമെന്നായിരുന്നു പ്രതികരണം. ഇത്തരത്തിൽ ചെറിയ പാർട്ടികളുടെ പിന്തുണയും മമതയ്ക്കൊപ്പമാണ്, ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മമത ബാനർജി ഡൽഹിയിലേക്ക് മാറുമെന്ന് പറഞ്ഞ ഒമർ മമത പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകുമോ എന്ന് ഇപ്പോൾ പറയാനാവില്ലെന്നും പറഞ്ഞിരുന്നു.
നിലവിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ കോൺഗ്രസിന് 100ൽ താഴെ സീറ്റുകളേ ലഭിക്കൂവെന്നാണ് പറയുന്നത്. ഈ നിലയിൽ കാര്യങ്ങൾ തുടർന്നാലാകും പ്രാദേശിക പാർട്ടികളിലേക്ക് പ്രധാനമന്ത്രി പദമെത്തുക. തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 150ൽ അധികം സീറ്റ് കിട്ടിയാൽ എല്ലാവർക്കും രാഹുൽ ഗാന്ധിയെ തന്നെ പ്രധാനമന്ത്രിയാക്കേണ്ടിയും വരും. ഇത് തിരിച്ചറിഞ്ഞാണ് മമതയുൾപ്പെടെയുള്ളവർ പ്രാദേശിക തലത്തിൽ കോൺഗ്രസുമായി സഖ്യത്തിന് തയ്യാറാക്കത്തതും. ബിജെപിയുടേയും കോൺഗ്രസിന്റേയും സീറ്റ് പരമാവധി കുറിച്ച് തൂക്ക് പാർലമെന്റിലേക്ക് കാര്യങ്ങളെത്തിക്കുകയാണ് അവരുടെ ലക്ഷ്യം.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍