ഗുജറാത്തിലെ റെക്കോഡ് ജയത്തിനിടയിലും ബിജെപിക്ക് കല്ലുകടിയായി ഹിമാചലിലെ ഭരണവിരുദ്ധ വികാരം; ഒരുസംസ്ഥാനം കൈവിട്ടതോടെ, ബിജെപി തനിച്ച് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം കുറഞ്ഞത് പതിനൊന്നായി; കോൺഗ്രസും സഖ്യകക്ഷികളും ഇനി അഞ്ചിടങ്ങളിൽ; മെയിലെ കർണാടക തിരഞ്ഞെടുപ്പിനും 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുമായി ഒരുങ്ങുമ്പോൾ ബിജെപിക്ക് ഭീഷണിയാവുന്നതും പ്രതിപക്ഷത്തിന്റെ മഴവിൽ സഖ്യം
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഗുജറാത്ത്-ഹിമാചൽ തിരഞ്ഞെടുപ്പ് ഫലങ്ങൾ പൂർത്തിയാകുമ്പോൾ 1-1 ആണ് സ്‌കോർ. ഫിഫ ലോകകപ്പ് ഫുട്‌ബോൾ ലഹരിയിൽ നിൽക്കുന്ന ആരാധകർക്ക് രണ്ടുനാളത്തേക്ക് ഒന്നു ശ്രദ്ധ തിരിഞ്ഞു. നാളെ വീണ്ടും ക്വാർട്ടർ മത്സരങ്ങളിലേക്ക് കണ്ണൂന്നും മുമ്പ് രാഷ്ട്രീയ കക്ഷികൾക്ക് ചില പാഠങ്ങളുമായി. ഗുജറാത്തിൽ, 182 സീറ്റിൽ 158 ഉം നേടി റെക്കോഡ് വിജയവുമായി ബിജെപി തിളങ്ങി നിൽക്കുമ്പോഴും, ഹിമാചലിലെ ഭരണവിരുദ്ധ വികാരം സത്യമായി അവശേഷിക്കുന്നു. ഗുജറാത്തിൽ, ഭരണ വിരുദ്ധ വികാരം ഇല്ലാതിരുന്നതല്ല, അതിനെ കഠിനപ്രയത്‌നത്തിലൂടെ ബിജെപി മറികടന്നതാണ്.
അടുത്ത വർഷത്തെ സംസ്ഥാന തിരഞ്ഞെടുപ്പുകൾക്കും, 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനും ഉള്ള കർട്ടൻ റെയ്‌സറായി ഈ തിരഞ്ഞെടുപ്പുകൾ. കോൺഗ്രസുമായി നേരിട്ട് പോരടിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം വിജയം ആവർത്തിക്കാമെന്ന ആത്മവിശ്വാസത്തിലായിരിക്കും ബിജെപി. അതേസമയം, ഹിമാചലിലെ, വിജയം കോൺഗ്രസിന് അൽപം ആത്മവിശ്വാസം നൽകും. അടുത്ത മുഖ്യപോരാട്ടം, 2023 മെയിലെ കർണാടക തിരഞ്ഞെടുപ്പാണ്.
കോൺഗ്രസും സഖ്യകക്ഷികളും ഇനി അഞ്ചിടങ്ങളിൽ
ഗുജറാത്തിൽ കനത്ത തോൽവി ഏറ്റുവാങ്ങിയെങ്കിലും ഹിമാചലിലെ വിജയത്തോടെ കോൺഗ്രസ് തനിച്ചും സഖ്യകക്ഷികൾക്കൊപ്പവും ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം അഞ്ചായി ഉയർന്നു. രാജസ്ഥാനും ഛത്തിസ് ഗഡുമാണ് തനിച്ച് ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങൾ. ഝാർഖണ്ഡിലും ബിഹാറിലും സഖ്യത്തിന്റെ ഭാഗമായും കോൺഗ്രസ് ഭരണത്തിലുണ്ട്.
അതേസമയം, ഹിമാചൽ നഷ്ടമായതോടെ ബിജെപി തനിച്ച് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം പതിനൊന്നായി കുറഞ്ഞു. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, കർണാടക, ഉത്തരാഖണ്ഡ്, ഹരിയാന, ഗോവ, അസം, ത്രിപുര, മണിപ്പൂർ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലാണ് അവർക്ക് തനിച്ച് ഭരണമുള്ളത്. മഹാരാഷ്ട്രയിൽ ശിവസേന ഷിൻഡെ പക്ഷത്തിനൊപ്പവും സിക്കിം, മേഘാലയ, മിസോറം, നാഗാലാൻഡ് എന്നിവിടങ്ങളിൽ സഖ്യകക്ഷികൾക്കൊപ്പവും ഭരണത്തിലുണ്ട്.
ആം ആദ്മി പാർട്ടി ഡൽഹി, പഞ്ചാബ് സംസ്ഥാനങ്ങളിൽ തനിച്ച് ഭരിക്കുമ്പോൾ ബംഗാളിൽ തൃണമൂൽ കോൺഗ്രസും ഒഡിഷയിൽ ബി.ജെ.ഡിയും തെലങ്കാനയിൽ തെലങ്കാന രാഷ്ട്രീയ സമിതിയും (ടി.ആർ.എസ്) ആന്ധ്രപ്രദേശിൽ വൈ.എസ്.ആർ കോൺഗ്രസും തമിഴ്‌നാട്ടിൽ ഡി.എം.കെയും കേരളത്തിൽ സിപിഎം നയിക്കുന്ന എൽ.ഡിഎഫുമാണ് ഭരണത്തിലുള്ളത്.
കർണാടക, രാജസ്ഥാൻ, ഛത്തീസ്‌ഗഢ്, ഹരിയാന, തെലങ്കാന, ത്രിപുര, മേഘാലയ, മിസോറം, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിൽ അടുത്ത വർഷവും 2024ന്റെ തുടക്കത്തിലുമായി തെരഞ്ഞെടുപ്പ് നടക്കും. മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, അരുണാചൽ പ്രദേശ്, ഒഡിഷ, സിക്കിം എന്നിവിടങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പമാണ്.
എല്ലാറ്റിനും മുകളിൽ ബ്രാൻഡ് മോദി
തെലങ്കാന ഉപതിരഞ്ഞെടുപ്പോ, ഡൽഹി തദ്ദേശ തിരഞ്ഞെടുപ്പോ, ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പോ ആകട്ടെ, ബിജെപിയും മോദിയും തങ്ങളുടെ കൈയിലുള്ളതെല്ലാം പുറത്തെടുത്ത് വിജയത്തിനായി അദ്ധ്വാനിക്കും. ഇതാണ് മറ്റുപാർട്ടികളിൽ കാണാത്തത്. ചിട്ടയായ പ്രവർത്തനത്തിലൂടെ ഓരോ പ്രതിബന്ധവും പാർട്ടി മറികടക്കുന്നു. നിരന്തരമായ പ്രചാരണത്തിലൂടെ തങ്ങൾക്ക് പറയാനുള്ളത് ക്യത്യമായി എത്തിക്കാനും, മോദി എന്ന ബ്രാൻഡിനെ വോട്ടറുടെ മനസ്സിൽ ഉറപ്പിക്കാനും ബിജെപിയേ കഴിഞ്ഞേ ഏതു പാർട്ടിക്കും ശേഷിയുള്ളു.
ബിജെപിക്ക് മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇത് അഭിമാന പോരാട്ടമായിരുന്നു. 31 റാലികൾ, അഹമ്മദാബാദിലും, സൂറത്തിലും, രണ്ട് പ്രധാന റോഡ് ഷോകൾ, തന്റെ ജന്മനാട്ടിൽ അധികാരമുറപ്പിക്കാൻ, മോദി ചില്ലറ സമയമല്ല ചെലവഴിച്ചത്. അമിത് ഷാ ഗുജറാത്തിൽ ഒരുമാസത്തോളം ക്യാമ്പ് ചെയ്ത്, പാർട്ടിയെ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിപ്പിച്ചു.
അഹമ്മദാബാദിൽ, കഴിഞ്ഞാഴ്ച മോദി നടത്തിയ 50 കിലോമീറ്റർ റോഡ് ഷോ ഏറ്റവും ദൈർഘ്യമേറിയതെന്നാണ് ബിജെപി വിശേഷിപ്പിച്ചത്. മോദിയെ ഒരു നോക്കുകാണാൻ 10 ലക്ഷത്തിലേറെ പേരാണ് നാലുമണിക്കൂറിലേറെ തടിച്ചുകൂടിയത്. അഹമദാബാദിൽ മാത്രമല്ല, സംസ്ഥാനത്തുടനീളം ആവേശം വിതയ്ക്കുക മാത്രമല്ല കൊയ്യുക കൂടിയായിരുന്നു മോദി. അഹമ്മദാബാദിലെ നിഷാൻ നഗറിൽ വോട്ടുചെയ്യാൻ മോദി ഘോഷയാത്രയായി പോയത് തിരഞ്ഞെടുപ്പു ചട്ടങ്ങളുടെ ലംഘനമാണെന്ന് ആരോപണം ഉയർന്നെങ്കിലും അത് വിലപ്പോയില്ല.
ഗുജറാത്തിലെ വികസനം ചർച്ച ചെയ്യുന്നതിനു പകരം തന്നെ വ്യക്തിപരമായി ആക്രമിക്കുന്നതിലാണു കോൺഗ്രസിന്റെ ശ്രദ്ധ എന്നാണ് മോദി ജനങ്ങളോട് പറഞ്ഞത്. താഴ്ന്ന മനുഷ്യൻ, മരണത്തിന്റെ ദൂതൻ എന്നിങ്ങനെയെല്ലാം വിളിച്ച് തന്നെ അധിക്ഷേപിച്ചു. കോൺഗ്രസുകാർ രാജകീയ കുടുംബങ്ങളിൽ നിന്നുള്ളവരാണ്. താൻ ജനങ്ങളുടെ സേവകനാണ്. തന്റെ സ്ഥാനത്തെക്കുറിച്ചല്ല, വികസനത്തെക്കുറിച്ച് കോൺഗ്രസ് ചർച്ച ചെയ്യണം. അധികാരത്തിൽ തിരിച്ചെത്തുക എന്ന ഏക ലക്ഷ്യത്തോടെയാണു ചിലർ രാജ്യം മുഴുവൻ യാത്ര നടത്തുന്നത്. ബിജെപി എന്നാൽ വിശ്വാസമാണ്, വിശ്വാസം എന്നതു ബിജെപിയും. ഗുജറാത്തിന്റെ വികസനം സംരക്ഷിക്കാൻ ബിജെപി ആവശ്യമാണ്, റാലികളിൽ മോദി നൽകിയ സന്ദേശം ഇങ്ങനെയാണ്.
സുരക്ഷയും, വികസനവും വാഗ്ദാനം ചെയ്യുന്ന ബിജെപിയുടെ പോസ്റ്ററുകളിൽ മറ്റു നേതാക്കന്മാരേക്കാൾ എല്ലാം വലിയ ചിത്രം മോദിയുടേതായിരുന്നു. റാലികളിൽ, 2002 ൽ ബിജെപി അധികാരത്തിലേറിയ ശേഷം സംസ്ഥാനത്ത് നിലനിൽക്കുന്ന സമാധാനാന്തരീക്ഷം മോദി ഉയർത്തിക്കാട്ടി. തനിക്കെതിരെ കോൺഗ്രസ് ഉയർത്തിയ അധിക്ഷേപങ്ങൾ അപ്രസക്തമെന്ന് വാഗ്‌ധോരണിയിലൂടെ തെളിയിക്കാൻ ശ്രമിച്ചു. ദേശീയവാദം ഉയർത്തി അതിർത്തി സംസ്ഥാനത്തിന്റെ ജനവികാരം പാർട്ടിക്ക് ഒപ്പമാക്കി.
ബിജെപിയുടെ റെക്കോഡ് വിജയത്തിനായി വോട്ടിങ് ശതമാനം കൂട്ടുന്നത് അടക്കമുള്ള കാര്യങ്ങളിൽ ശ്രദ്ധിക്കാൻ മോദിയും ഷായും സൂക്ഷ്മതലത്തിലും ശ്രദ്ധിച്ചു. മോദിയുടെയും അമിത്ഷായുടെയും ജന്മനാട്ടിലെ തിരഞ്ഞെടുപ്പിൽ റെക്കോഡ് ജയമെന്നത് പ്രവർത്തകരുടെ മനസ്സിലും വികാരമായി മാറി. നേതാക്കൾ വോട്ടുതേടിയതും മോദിയുടെ പേരിൽ തന്നെയെന്നതിലും കൗതുകമില്ല.
ആപ്പ് ദേശീയ പാർട്ടി
ബിജെപി 52.5 ശതമാനം വോട്ട് വിഹിതം നേടിയപ്പോൾ, കന്നിക്കാരായ ആപ്പ് 12.91 ശതമാനം നേടിയിരിക്കുന്നു. ബിജെപിയുടെ കോട്ടയായ ഗുജറാത്തിൽ, രംഗപ്രവേശത്തിന് ജനങ്ങൾ സഹായിച്ചുവെന്നും, അടുത്ത വട്ടം തങ്ങൾക്ക് ജയിക്കാൻ കഴിയുമെന്നുമാണ് കെജ്രിവാളിന്റെ പ്രതികരണം. ഗുജറാത്തിലും, ഹിമാചലിലും മത്സരിച്ചുവെന്നതല്ല, ആപ്പിന് വിശാലമായ പദ്ധതിയിലേക്കുള്ള ഒരുചുവട് വയ്‌പ്പാണിത്. ദേശീയപാർട്ടി പദവി ലക്ഷ്യമിട്ട ആപ്പിന് ഈ വോട്ട് വിഹിതം ആഹ്ലാദം പകരുന്നു. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് ആഘോഷങ്ങൾ തുടരുകയാണ്.
കെജ്രിവാളിന്റെ വീഡിയോ സന്ദേശം ഇങ്ങനെ: ' ഗുജറാത്തി ജനത ഞങ്ങൾക്ക് ദേശീയ പദവി നൽകിയിരിക്കുന്നു. ഒരു ചെറിയ, യുവ പാർട്ടിയെ സംബന്ധിച്ച് ഇത് അദ്ഭുതകരമായ നേട്ടം തന്നെ'. പാർട്ടി നേതാവ് സഞ്ജയ് സിങ് ഒരുപടി കൂടി മുന്നോട്ടുവച്ചു. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, മോദിയും കെജ്രിവാളും തമ്മിലായിരിക്കും പോരാട്ടം. 10 വർഷത്തെ ചരിത്രം മാത്രമുള്ള പാർട്ടിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. എഎപിയാണ് ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന പാർട്ടി, അദ്ദേഹം അവകാശപ്പെട്ടു.
എഎപി ആറ് ശതമാനത്തിൽ അധികം വോട്ട് വിഹിതം നേടുന്ന നാലാമത്തെ സംസ്ഥാനമാണ് ഗുജറാത്ത്. ദേശീയ പാർട്ടിയായി അംഗീകരിക്കപ്പെടാൻ പൂർത്തീകരിക്കേണ്ട മുഖ്യമാനദണ്ഡം. കഴിഞ്ഞ മാസമാണ് എഎപി 10 ാം വാർഷികം ആഘോഷിച്ചത്. ഡൽഹി-പഞ്ചാബ് സംസ്ഥാനങ്ങളെ ഭരിക്കുന്ന പാർട്ടിക്ക് ഇതുവരെ സംസ്ഥാന പദവിയായിരുന്നു. ഗോവയിൽ രണ്ടുസീറ്റും 6.77 ശതമാനം വോട്ടും കിട്ടി. ഗുജറാത്തിലെ ജയത്തോടെ, എഎപി ദേശീയ പാർട്ടികളുടെ പട്ടികയിൽ ചേരും. ദേശീയപദവിയുള്ള ഏഴുപാർട്ടികളിൽ ബിജെപിയും, കോൺഗ്രസുമാണ് ഏറ്റവും വലുത്.
15 വർഷം ബിജെപി അധികാരത്തിലിരുന്ന ഡൽഹി മുനിസിപ്പിൽ കോർപറേഷനിൽ അധികാരം പിടിച്ചെടുത്തതിന്റെ ആഹ്ലാദ നിറവിലാണ്, ദേശീയ പാർട്ടി പദവി കൂടി ആപ്പിനെ തേടിയെത്തുന്നത്. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പാർട്ടിയുടെ പുതിയ പദവിയെ സൂചിപ്പിച്ച് ട്വീറ്റിട്ടു. ' ഇതാദ്യമായി വിദ്യാഭ്യാസ-ആരോഗ്യ പ്രശ്‌നങ്ങൾ ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധ നേടുകയാണ്'.
ഗുജറാത്തിൽ സർക്കാർ രൂപവത്കരിക്കുമെന്ന് എഎപി അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും, അവരുടെ ലക്ഷ്യങ്ങൾ കൂടുതൽ പ്രായോഗികമായിരുന്നു. തങ്ങൾക്ക് സംസ്ഥാനത്ത് 15-20 ശതമാനം വോട്ട് വിഹിതം കിട്ടിയാൽ, പാർട്ടി സന്തുഷ്ടരായിരിക്കുമെന്ന് കെജ്രിവാൾ പറഞ്ഞിരുന്നു. ഹിമാചലിൽ, ബിജെപിയോടും, കോൺഗ്രസിനോടും മത്സരിച്ചെങ്കിലും, കഷ്ടിച്ച് ഒരുശതമാനം വോട്ടാണ് കിട്ടുക. ആദ്യത്തെ പ്രചാരണ കോലാഹലത്തിന് ശേഷം ആപ്പ് ഹിമാചലിൽ കാര്യമായ ശ്രദ്ധ കൊടുത്തതുമില്ല.
ഖാർഗെയ്ക്ക് ആശ്വാസം
ഹിമാചലിൽ 68 സീറ്റിൽ 40 സീറ്റ് നേടി, 44 ശതമാനം വോട്ട് വിഹിതത്തോടെ, കോൺഗ്രസ് ജയിച്ചുകയറിയപ്പോൾ, പുതുതായി ചുമതലയേറ്റ മല്ലികാർജ്ജുൻ ഖാർഗെയായിരിക്കും ആശ്വസിച്ചത്. ഗുജറാത്തിലെ തകർച്ചയ്ക്കിടയിലും, പിടിച്ചുനിൽക്കാനും മുന്നോട്ടുപോകാനും ഒരു പുതിയ തുടക്കം.
പ്രതിപക്ഷ ഐക്യം
ദീർഘനാളായിഒരു മഴവിൽ സഖ്യം കോർത്തെടുക്കാനുള്ള പരിശ്രമത്തിലാണ് പ്രതിപക്ഷ കക്ഷികൾ. എന്നാൽ, കൃത്യമായ ഒരു രൂപം ഇനിയും ആയിട്ടില്ല. എന്നാൽ, ഒറ്റക്കെട്ടായല്ലെങ്കിലും, സ്വതന്ത്രമായി അവരിൽ പലരും ബിജെപിക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്. കോൺഗ്രസും എഎപിയും ഒന്നിച്ചെടുത്താൽ, അഞ്ചു സംസ്ഥാനങ്ങളിൽ ഭരണമുണ്ട്. പ്രാദേശിക പാർട്ടികളായി ടിആർഎസും, ടിംഎംസിയും ബിജെപിക്ക് ഇപ്പോഴും വലിയ ഭീഷണി തന്നെ.
ബിജെപിയുടെ മുൻ സഖ്യകക്ഷി നിതീഷ് കുമാർ പ്രതിപക്ഷ സഖ്യത്തിനായി ഓടിനടക്കുന്നു. കൂടുതൽ സംസ്ഥാനങ്ങൾ തങ്ങളുടെ കൈവശം വന്നാൽ, പ്രതിപക്ഷ കക്ഷികൾക്ക് ബിജെപിയുടെ രാഷ്ട്രീയാധിപത്യത്തെ ചോദ്യം ചെയ്യാനുമാകും.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍