ലോക്സഭാ തിരഞ്ഞെടുപ്പിലേക്കാൾ മൂന്നിരിട്ടി വോട്ട് നേടി ആംആദ്മി പാർട്ടി; സീറ്റുകളിൽ ഇരട്ടയക്കം കാണാനാവാതെ 17 ശതമാനം വോട്ട് കുറഞ്ഞ് ബിജെപി; എഎപിക്ക് 62 സീറ്റും ബിജെപിക്ക് 8 സീറ്റും; 21,697 വോട്ടിന്റെ ഭൂരിപക്ഷവുമായി മൂന്നാം വട്ടവും തകർപ്പൻ ജയം നേടിയ കെജ്രിവാളിനെയും പാർട്ടിയെയും അഭിനന്ദിച്ച് മോദി; തലസ്ഥാനത്തെ ലോകോത്തര നിലവാരമുള്ള നഗരമാക്കാൻ സഹകരണം തേടി കെജ്രിവാൾ; ബിഗ് സീറോ ആയ കോൺഗ്രസിൽ പഴി ചാരലുകൾ തുടരുന്നതിനിടെ ഡൽഹി കോൺഗ്രസ് അദ്ധ്യക്ഷൻ സുഭാഷ് ചോപ്രയുടെ രാജിയും
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ഭരണപാടവത്തിനുള്ള അംഗീകാരം. ഡൽഹിയിലെ വോട്ടർമാർ വിധിയെഴുതിയപ്പോൾ എഎപിയെ വീണ്ടും അധികാരക്കസേരയിൽ ഇരുത്താൻ തീരുമാനിച്ചതോടെ എരിവും പുളിയും കലർന്ന പ്രചാപണം നയിച്ച ബിജെപിക്ക് ഇരട്ടയക്കം പോലും കാണാനായില്ല. 62-8 ആണ് 70 അംഗ നിയമസഭയിലെ കക്ഷിനില. എഎപി-62 ബിജെപി -8 കോൺഗ്രസ് -0.അരവിന്ദ് കെജ്രിവാൾ മൂന്നാം വട്ടവും ഡൽഹിയെ നയിക്കും. ന്യൂഡൽഹി മണ്ഡലത്തിൽ കെജ്രിവാളിന്റെ ഭൂരിപക്ഷം 21,697 .എഎപിക്ക് ലോക്സഭാ തിരഞ്ഞെടുപ്പിലേക്കാൾ മൂന്നിരട്ടി വോട്ട് കിട്ടി. അതേസമയം ബിജെപിക്ക് ലോക്സഭാ തിരഞ്ഞെടുപ്പിലേക്കാൾ 17 ശതമാനം വോട്ട് കുറവാണ്.
നിയമസഭ തെരഞ്ഞെടുപ്പിൽ തകർപ്പൻ വിജയം നേടിയ എഎപിയെയും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദിച്ചു. കെജ്രിവാളിന് എല്ലാ അഭിനന്ദനങ്ങളും നേരുന്നതായും ഡൽഹിയിലെ ജനങ്ങളുടെ അഭിലാഷങ്ങൾ സഫലീകരിക്കാൻ കഴിയട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു. അഭിനന്ദനത്തിന് നന്ദി അറിയിച്ച കെജ്രിവാൾ, തലസ്ഥാനത്തെ ലോകോത്തര നിലവാരമുള്ള നഗരമാക്കി മാറ്റുന്നതിന് കേന്ദ്ര സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായി ട്വീറ്റ് ചെയ്തു.
ആംആദ്മി പാർട്ടിയേയും കെജ്രിവാളിനേയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അഭിനന്ദനം അറിയിച്ചു. എല്ലാ ആശംസകളും നേരുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്തു. ഭരണകൂടത്തിന്റെ വൃത്തികെട്ട അടവുകൾക്കും അവർക്ക് വിധേയരായ തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ അർഹിച്ച വിജയം നേടിയ ആംആദ്മി പാർട്ടിയെ ആദ്യകാല നേതാവായ യോഗേന്ദ്ര യാദവ് അഭിനന്ദിച്ചു. വിദ്വേഷ പ്രചാരണത്തെ തോൽപിച്ച ഡൽഹിയിലെ ജനങ്ങളെ അഭിനന്ദിക്കുന്നതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
നേരത്തെ കെജ്രിവാൾ വോട്ടർമാർക്ക് നന്ദി അറിയിച്ചു. 'ഇത് ഡൽഹിയുടെ ജയമാണ്. പുതിയ തരം രാഷ്ട്രീയത്തിന് ഡൽഹി ജന്മം നൽകിയിരിക്കുന്നു. ഇത് ഭരണനേട്ടങ്ങൾക്കുള്ള അംഗീകാരമാണ്. ഡൽഹി വോട്ട് ചെയ്തത് വികസനത്തിന് വേണ്ടിയാണ്, വിജയത്തിന് ചുക്കാൻ പിടിച്ച കെജ്രിവാൾ പറഞ്ഞു. തന്നെ മകനായി കരുതിയ ഓരോ കുടുംബത്തിന്റെയും ജയമാണിത്. ഡൽഹി മാത്രമല്ല ഭാരതമാതാവും വിജയിച്ചിരിക്കുന്നു. തലസ്ഥാനത്തിന്റെ വികസനത്തിനായി നമ്മൾ ഒന്നിച്ച് പോരാടും.' ഭാരത് മാതാ കീ ജയ് വിളിച്ചുകൊണ്ടാണ് കെജ്രിവാൾ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
ഏറെ നേരത്തെ ചാഞ്ചാട്ടത്തിന് ശേഷം എഎപിയുടെ അതിഷിയും മനീഷ് സിസോദിയയും കൽകാജി പടപർഗഞ്ച് എന്നീ മണ്ഡലങ്ങളിൽ നിന്ന് ജയിച്ചുകയറി. ശനിയാഴ്ച പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളും എഎപി വിജയം പ്രവചിച്ചിരുന്നു. 48 മുതൽ 68 വരെ സീറ്റുകൾ എഎപിക്കും രണ്ടു മുതൽ 15 വരെ സീറ്റുകൾ ബിജെപിക്കും എക്സിറ്റ് പോൾ പ്രവചിച്ചു.
പരാജയം അംഗീകരിച്ച് ബിജെപി
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പരാജയം അംഗീകരിച്ച് ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ. രാജ്യതലസ്ഥാനത്ത് ക്രിയാത്മക പ്രതിപക്ഷമായി പാർട്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഡൽഹിയിലെ ജനങ്ങളുടെ വിധിയെഴുത്ത് മാനിക്കുന്നു. പരാജയം അംഗീകരിച്ചുകൊണ്ട് ഡൽഹിയിലെ ക്രിയാത്മക പ്രതിപക്ഷമായി ബിജെപി പ്രവർത്തിക്കും. സംസ്ഥാനത്തിന്റെ വികസന പ്രശ്നങ്ങൾ ഉയർത്തിക്കാട്ടും. ആം ആദ്മി പാർട്ടി സർക്കാറിന് ഡൽഹിയെ വികസനത്തിലേക്ക് നയിക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.ബിജെപി ഡൽഹി അധ്യക്ഷൻ മനോജ് തിവാരിയും ആം ആദ്മി വിജയത്തെ അഭിനന്ദിച്ചു. ഡൽഹിയിലെ മുഴുവൻ വോട്ടർമാർക്കും നന്ദി. പാർട്ടി പ്രവർത്തകർക്കും നന്ദി. അരവിന്ദ് കെജരിവാളിന് അഭിനന്ദനങ്ങൾ -മനോജ് തിവാരി ട്വീറ്റിൽ പറഞ്ഞു.
കോൺഗ്രസ് ബിഗ് സീറോ
തകർന്നടിഞ്ഞ് കിടന്ന കോൺഗ്രസിന് കൂടുതൽ ക്ഷീണം നൽകുന്നതായി ബിഗ് സീറോ ആയ ഡൽഹി ഫലം. ഡൽഹി കോൺഗ്രസ് അദ്ധ്യക്ഷൻ സുഭാഷ് ചോപ്ര രാജി വച്ചൊഴിഞ്ഞു. തോൽവിയുടെ ഉത്തരവാദിത്തം പൂർണമായും ഏറ്റെടുക്കുന്നതായി അദ്ദേഹം പറഞ്ഞു. 'ജനവിധി മാനിക്കുന്നു. ഇനിയും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും. തോൽവിയും വിജയവും തെരഞ്ഞെടുപ്പിന്റെ ഭാഗമാണ്. ഞങ്ങൾ നന്നായി പ്രവർത്തിച്ചിരുന്നു. തോൽവിയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കുകയാണ്' -അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽവിഭാഗീയത സൃഷ്ടിക്കാനാണ് ആം ആദ്മി പാർട്ടിയും ബിജെപിയും ശ്രമിച്ചതെന്നും ഒരുപരിധിവരെ അക്കാര്യത്തിൽ ഇരുവരും വിജയിച്ചെന്നും സുഭാഷ് ചോപ്ര നേരത്തെവിമർശിച്ചിരുന്നു. എന്നാലും, മതവർഗീയ ശക്തികൾക്കൊപ്പമല്ല തങ്ങളെന്ന് ഡൽഹിയിലെ ജനങ്ങൾ തെളിയിച്ചതായും അദ്ദേഹം പറഞ്ഞു.
4.26 ശതമാനം വോട്ടുകൾ മാത്രമാണ് കോൺഗ്രസിന് നേടാൻ കഴിഞ്ഞത്. 63 സ്ഥാനാർത്ഥികൾക്ക് കെട്ടിവച്ച തുക നഷ്ടമായി. ഷീലാ ദീക്ഷിത് മുഖ്യമന്ത്രിയായി 15 വർഷം ഡൽഹി ഭരിച്ച കോൺഗ്രസിന് തുടർച്ചയായ രണ്ടാമത്തെ നിയമസഭാ തിരഞ്ഞെടുപ്പിലും അക്കൗണ്ട് തുറക്കാനായില്ല.
കെട്ടിവച്ച തുക തിരിച്ചുകിട്ടുക മൂന്ന് സ്ഥാനാർത്ഥികൾക്ക് മാത്രം. ഗാന്ധിനഗറിൽ മത്സരിച്ച അർവിന്ദർ സിങ് ലൗലി, ബദ്ലിയിൽ ജനവിധി തേടിയ ദേവേന്ദർ യാദവ്, കസ്തൂർബ നഗറിലെ സ്ഥാനാർത്ഥി അഭിഷേക് ദത്ത് എത്തിവരാണ് കെട്ടിവച്ച തുക തിരിച്ചുപിടിച്ചത്. ഒരു മണ്ഡലത്തിൽ പോൾചെയ്ത ആകെ വോട്ടിന്റെ ആറിലൊന്നെങ്കിലും നേടാൻ കഴിഞ്ഞാൽ മാത്രമാണ് സെക്യൂരിറ്റി ഡിപ്പോസിറ്റ് തിരികെ ലഭിക്കുക. എന്നാൽ, കോൺഗ്രസ് സ്ഥാനാർത്ഥികൾ മിക്കവർക്കും അഞ്ച് ശതമാനത്തിൽ താഴെ വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
ഡൽഹി കോൺഗ്രസ് അധ്യക്ഷൻ സുഭാഷ് ചോപ്രയുടെ മകൾ ശിവാനി ചോപ്ര (കൽക്കാജി), ഡൽഹി മുൻ നിയമസഭാ സ്പീക്കർ യോഗാനന്ദ ശാസ്ത്രിയുടെ മകൾ പ്രിയങ്ക സിങ്, പാർട്ടി പ്രചാരണ സമിതി ചെയർമാൻ കീർത്തി ആദാസിന്റെ ഭാര്യ പൂനം ആസാദ് എന്നിവർ അടക്കമുള്ളവർക്കാണ് കെട്ടിവച്ച തുക നഷ്ടമായത്. 2604 വോട്ട് നേടിയ പൂനം ആസാദ് നാലാം സ്ഥാനത്താണ് എത്തിയത്.
അതേസമയം, ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ യഥാർത്ഥത്തിൽ ബിജെപിയാണ് തോറ്റതെന്ന് കോൺഗ്രസ് നേതാവ് സാധു സിങ് ധരംസോട്ട് പറഞ്ഞു. 2015 തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഒറ്റ സീറ്റ് പോലും ലഭിച്ചില്ല. ഇത്തവണയും അങ്ങനെ തന്നെ. അങ്ങനെ നോക്കിയാൽ യഥാർത്ഥത്തിൽ ബിജെപിയാണ് പരാജയപ്പെട്ടതെന്നും പഞ്ചാബിലെ ക്യാബിനറ്റ് മന്ത്രി കൂടിയായ സാധു സിങ് പറയുന്നു.
'നേരത്തെ ഞങ്ങൾക്ക് പൂജ്യമായിരുന്നു. ഇപ്പോഴും പൂജ്യമാണ്.അതുകൊണ്ട് ഇത് ഞങ്ങളുടെ തോൽവി അല്ല. ഇത് ബിജെപിയുടെ പരാജയമാണ്'- സാധു സിങ് മാധ്യമങ്ങളോട് പറഞ്ഞു. ഡൽഹി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സമ്പൂർണ പരാജയം ഏറ്റുവാങ്ങിയതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് ക്യാബിനറ്റ് മന്ത്രിയുടെ പ്രതികരണം.
Sandeep Dikshit, Congress: Congress' performance is not surprising...We were nowhere there. We tried to showcase the work done by Sheila ji but it was done really late because unfortunately Subhash Chopra ji was given the responsibility really late. #DelhiResults pic.twitter.com/PxXk4Oxibo
— ANI (@ANI) February 11, 2020
സിപിഐ സിപിഎമ്മിനേക്കാൾ മുന്നിൽ
തിരഞ്ഞെടുപ്പിൽ സജീവമായിരുന്നില്ലെങ്കിലും സിപിഐ 0.02 ശതമാനം വോട്ടുകളും സിപിഎം 0.01 ശതമാനം വോട്ടുകളും നേടി. എന്നാൽ നോട്ട 0.46 ശതമാനം വോട്ടുകൾ നേടിയിട്ടുണ്ട്. ബവാനയിൽ സിപിഐ സ്ഥാനാർത്ഥി അബിപ്സ ചൗഹാൻ 1104 വോട്ടുകളാണ് നേടിയത്. വാസിർപുർ മണ്ഡലത്തിൽ സിപിഎം സ്ഥാനാർത്ഥി നാഥു റാം 139 വോട്ടുകളും പാലം മണ്ഡലത്തിൽ സിപിഐയുടെ ദിലീപ് കുമാർ 404 വോട്ടുകളും. ബഥർപുർ മണ്ഡലത്തിൽ സിപിഎമ്മിന്റെ ജഗദീഷ് ചന്ദ്് 420 വോട്ടുകളും കാരവാൾ നഗറിൽ സിപിഎമ്മിന്റെ രഞ്ജിത്ത് തിവാരി 413 വോട്ടുകളും നേടി. ഈ അഞ്ചിൽ മൂന്നു മണ്ഡലങ്ങളിലും നോട്ടയ്ക്കും ബഹുദൂരം പിന്നിലാണ് ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥികൾ എന്നതും ശ്രദ്ധേയം.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്