Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിഹാറിൽ മഹാസഖ്യത്തിന് മുൻതൂക്കം പ്രവചിച്ച് എക്സിറ്റ് പോളുകൾ; എൻഡിഎക്ക് തിരിച്ചടി; എബിപി സർവേയിൽ മഹാസഖ്യത്തിന് 131 സീറ്റുകൾ രെ; 128 സീറ്റുകളുമായി എൻഡിഎ തൊട്ടു പിറകിൽ; ടൈംസ് നൗവിന്റെയും സീഫോറിന്റെയും സർവേകളിൽ മഹാസഖ്യത്തിന് 120 സീറ്റ്; 122 എന്ന കേവല ഭൂരിപക്ഷത്തിന് മറ്റുള്ളവരുടെ പിന്തുണ നിർണ്ണായകം; ബിഹാറിൽ നിതീഷിന് നെഞ്ചിടിപ്പ്

ബിഹാറിൽ മഹാസഖ്യത്തിന് മുൻതൂക്കം പ്രവചിച്ച് എക്സിറ്റ് പോളുകൾ; എൻഡിഎക്ക് തിരിച്ചടി; എബിപി സർവേയിൽ മഹാസഖ്യത്തിന് 131 സീറ്റുകൾ രെ; 128 സീറ്റുകളുമായി എൻഡിഎ തൊട്ടു പിറകിൽ;  ടൈംസ് നൗവിന്റെയും സീഫോറിന്റെയും സർവേകളിൽ  മഹാസഖ്യത്തിന് 120 സീറ്റ്; 122 എന്ന കേവല ഭൂരിപക്ഷത്തിന് മറ്റുള്ളവരുടെ പിന്തുണ നിർണ്ണായകം; ബിഹാറിൽ നിതീഷിന് നെഞ്ചിടിപ്പ്

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: ബിഹാറിൽ ശക്തമായ ഭരണവിരുദ്ധവികാരത്തിൽ എൻഡിഎ നയിക്കുന്ന നിതീഷ് കുമാർ സർക്കാർ നിലംപതിക്കുമോ. അവസാനഘട്ട വോട്ടെടുപ്പിന് ശേഷം ഉണ്ടായ എക്സിറ്റ് പോളുകൾ നൽകുന്ന സൂചന അങ്ങനെയാണ്. എബിപിയുടെ സർവേയിൽ എൻഡിഎക്ക് 104 മുതൽ 128 സീറ്റ് വരെയും മഹാസഖ്യത്തിന് 108 മുതൽ 131 വരെ സീറ്റ് ലഭിക്കാമെന്നാണ് പ്രവചനം. എൽജെപിക്ക് ഒന്ന് മുതൽ മൂന്ന് സീറ്റ് വരെ ലഭിക്കാം. ഇടതുപാർട്ടികൾക്ക് 6മുതൽ 13 സീറ്റുകൾവെ ഈ സർവേ പ്രവചിക്കുന്നു. ബിജെപി ടൈസ് നൗ നടത്തിയ സർവേയിലും മഹാസഖ്യത്തിനാണ് മുൻതൂക്കം പ്രവചിക്കുന്നത്.

ടൈംസ് നൗ - സീ വോട്ടർ സർവേ പ്രകാരം, എൻഡിഎ 116 സീറ്റുകളും, മഹാസഖ്യത്തിന് 120 സീറ്റുകളും, എൽജെപി ഒരു സീറ്റും പ്രവചിക്കുന്നു.സീ ഫോർ സർവേയിൽ മഹാസഖ്യം മുന്നിലാണ്. ബിജെപി - ജെഡിയു സഖ്യം 116 സീറ്റും മഹാസഖ്യം 120 സീറ്റും നേടുമെന്നാണ് പ്രവചനം.ആകെ 243 സീറ്റുകളാണ് ബിഹാറിലുള്ളത്. 122 സീറ്റുകൾ നേടുന്നവർ ഭരണത്തിലേറും. ആർക്കും വ്യക്തമായ ഭൂരിപക്ഷ ഇല്ലാത്ത സമയത്ത് സ്വതന്ത്രരുടെയും മറ്റും നിലപാടുകൾ നിർണ്ണായകമാവും.

ബിഹാർ തെരഞ്ഞെടുപ്പിൽ നിതീഷ് കുമാർ പക്ഷം വീണ്ടും വിജയിക്കുമോ അല്ല തേജസ്വി യാദവിന്റെ നേതൃത്വത്തിൽ മഹാസഖ്യം അധികാരം പിടിക്കുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. മഹാസഖ്യവും എൻഡിഎയും ഏറ്റുമുട്ടുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടിംഗും പൂർത്തിയായി. മൂന്ന് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ 55.25 ശതമാനം വോട്ടുകൾ രേഖപ്പെടുത്തിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥമിക കണക്ക്. അന്തിമകണക്ക് വരുമ്പോൾ ചിത്രം മാറാൻ സാധ്യതയുണ്ട്. മഹാദളിതുകളടക്കമുള്ള പിന്നാക്ക വിഭാഗങ്ങളും ന്യൂനപക്ഷങ്ങളും നിർണ്ണായക വോട്ട് ബാങ്കുകളാകുന്ന സീമാഞ്ചൽ, മിഥിാലഞ്ചൽ അടക്കം 78 മണ്ഡലങ്ങളാണ് ഈ ഘട്ടത്തിൽ വിധിയെഴുതിയത്. പത്തിനാണ് വോട്ടെണ്ണൽ. ആദ്യഘട്ടം 55.69 ശതമാനവും രണ്ടാംഘട്ടം 55.70 ശതമാനം പോളിംഗും രേഖപ്പെടുത്തിയിരുന്നു. ആറര മുതൽ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്ന് തുടങ്ങും.

പല മണ്ഡലങ്ങളിലും വൈകിയാണ് ഇന്ന് വോട്ടെടുപ്പ് തുടങ്ങിയത്. വോട്ടിങ് യന്ത്രത്തിലെ തകരാറാർ മൂലം പുരുണിയ മണ്ഡലത്തിലെ ഏഴ് ബൂത്തുകളിൽ ഒന്നരമണിക്കൂറോളം വോട്ടിങ് തടസപ്പെട്ടു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ പ്രിസൈഡിങ് ഓഫീസർ കുഴഞ്ഞ് വീണു മരിച്ച മുസഫർപൂർ കത്രയിലെ ബൂത്തിലും അരമണിക്കൂറോളം പോളിങ് നടപടികൾ സ്തംഭിച്ചു. എൽജെഡി അധ്യക്ഷൻ ശരത് യാദവിന്റെ മകളും ബിഹാറിഗഞ്ചിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുമായ സുഭാഷിണി യാദവ്, നിതീഷ് കുമാറിന്റെ വിശ്വസ്തനും മന്ത്രിയുമായ സുരേഷ് ശർമ്മ തുടങ്ങിയവർ രാവിലെ തന്നെ വോട്ട് ചെയ്തു. സിറ്റിഗ് എംപി മരിച്ചതിനെ തുടർന്ന് വാത്മീകി നഗര് ലോക്സസഭ മണ്ഡലത്തിലെ ഉപതെരഞ്ഞടുപ്പും നടക്കുന്നുണ്ട്.

എല്ലാവരും വോട്ട് ചെയ്യണമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ അഭ്യർത്ഥിച്ചപ്പേൾ ബിഹാർ ഭരിക്കാൻ ഇനി നിതീഷ് കുമാറിനാരോഗ്യമില്ലെന്ന് മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വിയാദവ് പരിഹസിച്ചു. നവംബർ പത്തിനാണ് ബിഹാറിലെ വോട്ടെണ്ണൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP