ഇലക്ട്രിക് സ്കൂട്ടർ ഓടിക്കുന്നതിനിടെ തെന്നിവീഴാൻ പോയെങ്കിലും ബാലൻസ് തിരിച്ചുപിടിക്കുന്ന ദീദിയുടെ വീഡിയോ വൈറലായത് അടുത്തിടെ; മെയ് രണ്ടിന് ബംഗാളിൽ വോട്ടെണ്ണുമ്പോൾ മമത വാഴുമോ വീഴുമോ? ബാലൻസ് തെറ്റുമെന്ന് ഉറപ്പിച്ച് അമിത് ഷായുടെ ഓപ്പറേഷൻ ലോട്ടസ്; ബംഗാൾ യുദ്ധം ക്ലൈമാക്സിലേക്ക്
മറുനാടൻ മലയാളി ബ്യൂറോ
കൊൽക്കത്ത: നബന്നയിലെ സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് കാളിഘട്ടിലേക്ക് ഒരു ഇലക്ട്രിക് സ്കൂട്ടർ യാത്ര. ഓടിച്ചത് സാക്ഷാൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇന്ധന വിലവർദ്ധനവിനെതിരെയായിരുന്നു യാത്ര. ഇലക്ട്രിക് സ്കൂട്ടർ ഓടിക്കുന്നതിനിടെ, ബാലൻസ് തെറ്റി വീഴാൻ പോയി മമത. എന്നാൽ, ബാലൻസ് തിരിച്ചു പിടിച്ച മമത ഒപ്പമുള്ളവരുടെ സഹായത്തോടെ സ്കൂട്ടർ മുന്നോട്ടു ഓടിച്ചു പോകുകയായിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ വൈറലായി വീഡിയോ. അതെ മമത ദീദി അങ്ങനെയാണ്. ഒരിഞ്ചുവിട്ടുകൊടുക്കില്ല. തൃണമൂലിൽ നിന്ന് മന്ത്രിമാരടക്കം കൊഴിഞ്ഞുപോയാലും വസന്തം തനിക്കൊപ്പം എന്നു ബംഗാളികളോട് ഉറപ്പിച്ചുപറയുന്ന മമത. എന്നാൽ, എന്തുവിലകൊടുത്തും മമതയെ അടിയറവ് പറയിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് തന്ത്രങ്ങളുടെ ആശാനായ അമിത് ഷാ. ഇപ്പോഴല്ലെങ്കിൽ പിന്നീട് എപ്പോൾ എന്ന സന്ദേശമാണ് പാർട്ടി അനുയായികൾക്ക് അദ്ദേഹം നൽകിയിരിക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പേ ലാസ്റ്റ് നമ്പർ
നിയമസഭാ തിരഞ്ഞെടുപ്പ് തിയതി ഇലക്ഷൻ കമ്മീഷൻ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് ഒടുവിലത്തെ നമ്പർ ഇറക്കി ബംഗാൾ മുഖ്യമന്ത്രി. ദിവസവേതനക്കാരുടെ ശമ്പളം വർധിപ്പിച്ചു. അവിദഗ്ധ തൊഴിലാളികളുടെ വേതനം 144 രൂപയിൽ നിന്നും 202 രൂപയാക്കി ഉയർത്തി. അർധ വിദഗ്ധ തൊഴിലാളികളുടെ വേതനം 172 രൂപയിൽ നിന്ന് 303 രൂപയായി ഉയർത്തി. വിദഗ്ധ തൊഴിലാളികൾക്ക് 404 രൂപയായിരിക്കും ദിവസവേതനം.ലോക്ഡൗൺ കാലത്ത് ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിട്ട വിഭാഗമാണ് ദിവവേതനക്കാർ. വകുമാനം നിലച്ചതോടെ ആയിരങ്ങളുടെ ജീവിതമാണ് വഴിമുട്ടിയത്. പുതിയ തീരുമാനം ദിവസ വേതനക്കാർക്ക് വലിയ ആശ്വാസമാകും.
നേരത്തെ പാവപ്പെട്ടവർക്കു കുറഞ്ഞ ചെലവിൽ ഭക്ഷണം നൽകുന്ന 'മാ' പദ്ധതിക്കു തുടക്കമിട്ടിരുന്നു,. പ്ലേറ്റ് ഒന്നിന് 15 രൂപ സബ്സിഡി സംസ്ഥാന സർക്കാർ വഹിക്കും. ഒരു പ്ലേറ്റ് ചോറ്, പരിപ്പ്,പച്ചക്കറി വിഭവം, ഒരു മുട്ടക്കറി എന്നിവയാണ് അഞ്ചുരൂപയ്ക്ക് ലഭിക്കുക. സ്വാശ്രയ സംഘങ്ങൾക്കാണ് ഇതിന്റെ ചുമതല. ഉച്ചക്ക് ഒരുമണി മുതൽ മൂന്നു വരെ പ്രവർത്തിക്കുന്ന ഇത്തരം അടുക്കളകൾ സംസ്ഥാനത്തിന്റെ എല്ലാഭാഗത്തും സ്ഥാപിക്കാനാണ് സർക്കാർ തീരുമാനം.
സൗജന്യ റേഷൻ, സൗജന്യ ആരോഗ്യ പരിരക്ഷ, സൗജന്യ വിദ്യാഭ്യാസം എന്നിവ അനുവദിക്കുന്ന ഏക സംസ്ഥാനം ബംഗാളാണെന്നാണ് മമതയുടെ വാദം. സംസ്ഥാനത്തെ പത്തുകോടി ജനങ്ങൾ സ്വാസ്ഥ്യ സാഥി കാർഡിന്റെ ഗുണഭോക്താക്കളാണെന്നും മമത അഭിപ്രായപ്പെട്ടു. തൃണമൂൽ കോൺഗ്രസിന്റെ മുദ്രാവാക്യമായ മാ, മാതി, മനുഷ് (അമ്മ, മണ്ണ്, ജനം) എന്നതിൽ പദ്ധതിക്ക് 'മാ' എന്ന് പേര് നിർദ്ദേശിച്ചത്.
ഗോൾ കീപ്പർ താനെന്ന് ദീദി
ഹൂഗ്ലിയിൽ നടന്ന തൃണമൂൽ കോൺഗ്രസ് റാലിയിലാണ് ഏറ്റവുമൊടുവിൽ മമത മോദിയെ വിമർശിച്ചത്. കലാപകാരി, അസുരൻ എന്നിങ്ങനെയായിരുന്നു വിശേഷണങ്ങൾ. ടരാജ്യത്തെ ഏറ്റവും വലിയ കലാപകാരിയാണ് പ്രധാനമന്ത്രി. അമേരിക്കയിൽ ഡോണാൾഡ് ട്രംപിന് ഉണ്ടായതിനേക്കാൾ മോശമായ ദുർവിധിയാണ് നരേന്ദ്ര മേദിക്കു വരാനിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഞാനായിരിക്കും ഗോൾ കീപ്പർ. ബിജെപിക്ക് ഒരു ഗോൾ പോലും അടിക്കാൻ കഴിയില്ല. നിങ്ങൾക്ക് എന്നെ കൊല്ലാം, അടിക്കാം, പക്ഷേ എന്റെ മരുമകളെ അപമാനിക്കാൻ കഴിയുമോ? നിങ്ങൾ ഞങ്ങളുടെ അമ്മമാരെയും മക്കളെയും കൽക്കരി മോഷ്ടാക്കൾ എന്നു വിളിക്കുകയാണ്' മമത പറഞ്ഞു.
'അസരന്മാരാണ് രാജ്യം ഭരിക്കുന്നത്. അവർ നമ്മുടെ നട്ടെല്ല് തകർക്കാൻ ശ്രമിക്കും. ബംഗാൾ പിടിച്ചെടുക്കും. പക്ഷെ നിങ്ങൾ എന്താണ് ചെയ്യേണ്ടത്. ബിജെപി എന്തു ചെയ്താലും ബംഗാൾ ബംഗാളായി തുടരണം. ബംഗാളിനെ ഒരിക്കലും ഗുജറാത്ത് ഭരിക്കില്ല' മമത വ്യക്തമാക്കി.
എട്ടുഘട്ടം വോട്ടെടുപ്പ് ബിജെപിക്ക് വേണ്ടിയെന്ന്
പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് എട്ട് ഘട്ടമായി നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെയും മമത ആഞ്ഞടിച്ചു. ബിജെപിയുടെ സൗകര്യത്തിന് അനുസരിച്ചാണ് കമ്മീഷന്റെ തീരുമാനമെന്നാണ് വിമർശനം. ബിജെപിയുടെ കണ്ണിലൂടെയല്ല, പശ്ചിമ ബംഗാളിനെ സംസ്ഥാനമായി കണക്കാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യർത്ഥിക്കുകയാണെന്നും മമത പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അദ്ദേഹം രാജ്യത്തിനായി പ്രവർത്തിക്കുക. അദ്ദേഹത്തിന്റെ അധികാരം ഇവിടുത്തെ തെരഞ്ഞെടുപ്പിൽ ദുർവിനിയോഗം ചെയ്യരുതെന്നും മമത ആവശ്യപ്പെട്ടു.
അസമിൽ മൂന്നു ഘട്ടമായും തമിഴ്നാട്ടിൽ ഒറ്റഘട്ടമായും തെരഞ്ഞെടുപ്പ് നടത്തുന്നു. എന്തുകൊണ്ടാണ് ബംഗാളിൽ എട്ട് ഘട്ടം- മമത ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും ഉപദേശപ്രകാരമാണോയിത്? അവരുടെ തെരഞ്ഞെടുപ്പ് പ്രചരണം സുഗമമാക്കുന്നതിനാണോ? ആസാമിനും തമിഴ്നാടിനും ശേഷം ബംഗാളിലേക്ക് വരുന്നതിനാണോ? ഇത് ബിജെപിയെ സഹായിക്കില്ല. തങ്ങൾ അവരെ തകർക്കുമെന്നും മമത വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തെ മാനിക്കുന്നു. എന്തുകൊണ്ടാണ് ഒരു ജില്ലയിൽ തന്നെ പല ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തുന്നത്. സൗത്ത് 24 പർഗാന തൃണമൂൽ ശക്തികേന്ദ്രമാണ്. അവിടെ വോട്ടിങ് മൂന്ന് ഘട്ടങ്ങളിലായാണ്. മോദിയുടെയും ഷായുടെയും സൗകര്യമനുസരിച്ചാണോ ഇത് ചെയ്തതെന്നും ബംഗാൾ മുഖ്യമന്ത്രി ചോദിച്ചു.
ഓപ്പറേഷൻ ലോട്ടസ് തുടരുന്നു
ആവനാഴിയിലെ സകല ആയുധങ്ങളും എടുത്ത് പ്രയോഗിച്ചാണ് ബിജെപിയുടെ മുന്നേറ്റം. മമതയെ പുറത്താക്കാൻ നരേന്ദ്ര മോദിയും അമിത്ഷായും തുടർച്ചയായി റാലികൾ നടത്തി വരികയാണ്. സമയവും ഊർജ്ജവും പണവും ധാരാളം വിനിയോഗിച്ചുള്ള തേരോട്ടത്തിൽ ബിജെപി വലിയ അളവിൽ മുന്നേറിയിട്ടുമുണ്ട്. വിശ്വസ്തരെ അടർത്തി മാറ്റി മമതയെ ക്ഷീണിപ്പിക്കാൻ ആയി. എന്നാൽ, ബംഗാളിന്റെ ആത്മാവറിയാത്ത പാർട്ടിയാണ് ബിജെപിയെന്നും പുറംപാർട്ടിയെന്നും വിശേഷിപ്പിച്ച് തിരിച്ചടിക്കാനാണ് മമത ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
മമതയുടെ ജനകീയ പ്രഖ്യാപനങ്ങളെ അതേനാണയത്തിൽ നേരിടുന്നു അമിത് ഷാ. ബാഗാളിൽ തോറ്റാൽ ബിജെപി രാജ്യത്ത് നിന്നേ പുറത്താകുമെന്നൊക്കെ മമത പറയുന്നത് ഷാ കൂസുന്നില്ല. ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് 18,000 രൂപ എത്തുമെന്നാണ് അമിത് ഷായുടെ വാഗ്ദാനം. മമത ബാനർജിയുടെ സർക്കാർ പാവപ്പെട്ട കർഷകർക്ക് കേന്ദ്രം നൽകുന്ന സഹായം തടയുകയാണെന്നും അമിത് ഷാ ആരോപിച്ചിരുന്നു. ബംഗാളിൽ തിരഞ്ഞെടുപ്പ് അവസാനിക്കുന്നതിന് മുൻപ് മമത ബാനർജി ജയ്ശ്രീറാം വിളിക്കാൻ തുടങ്ങുമെന്ന് അദ്ദേഹം പ്രസംഗിച്ചു.
ആർഎസ്എസിന്റെയും ബിജെപിയുടെയും ചിട്ടയായ പ്രവർത്തനം
ബംഗാളിലെ 294 നിയമസഭാ മണ്ഡലങ്ങൾ അഞ്ച് മേഖലകളാക്കി തിരിച്ചാണ് ബിജെപി പ്രവർത്തനങ്ങൾ സജീവമാക്കിത്. ഓരോ മേഖലയുടെയും ചുമതല ഓരോ ദേശീയ നേതാക്കൾക്കാണു നൽകിയിരിക്കുന്നത്. ഈ നേതാക്കൾ ബംഗാളിലെ എംപിമാർ, എംഎൽഎമാർ, ജില്ലാ പ്രസിഡന്റുമാർ, ബൂത്ത് പ്രസിഡന്റുമാർ എന്നിവരുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കും. ദേശീയ സെക്രട്ടറി വിനോദ് ഷോൺകർ (റബാൻക), സുനിൽ ദിയോധർ (ഹൂബ്ലി മേദിനി), ജനറൽ സെക്രട്ടറി ദുഷ്യന്ത് ഗൗതം (കൊൽക്കത്ത), വിനോദ് താവ്ഡെ (നബദീപ്), ശിവപ്രകാശ് സിങ് (ഉത്തർ ബംഗ) എന്നിവർക്കാണു ചുമതല. ബംഗാൾ ടീമിനു പുറമേ ദേശീയ നേതൃത്വം ബൂത്ത് തലത്തിൽനിന്നു നേരിട്ടു വിവരങ്ങൾ ശേഖരിക്കുന്നു. ഓരോ പ്രദേശത്തേയും പുരോഹിതന്മാരുമായും, ആരാധനാലയങ്ങളുമായും മത നേതാക്കന്മാരുമായും സഹകരണ സംഘങ്ങളിലെ ചുമതലപ്പെട്ടവരുമായും സംസ്ഥാന നേതൃത്വം തുടർച്ചയായി ബന്ധപ്പെട്ടു കൊണ്ടിരിക്കും
പശ്ചിമബംഗാൾ ഫലത്തിനായി കാത്തിരിക്കുകയാണ് എല്ലാവരും. ബജെപിക്ക് കടന്നുകയറാൻ കഴിയാത്ത പല സംസ്ഥാനങ്ങളും ഉണ്ടായിരുന്നു. അതിലൊന്നായ പശ്ചിമ ബംഗാളിൽ നേടിയ 18 സീറ്റാണ് 2019ൽ ലോക്സഭയിൽ 303 കടക്കാൻ നരേന്ദ്ര മോദിയെ സഹായിച്ചത്. ബംഗാൾ പിടിക്കാൻ എല്ലാ അടവും ബിജെപി പുറത്തെടുക്കുന്നു. മമത ബാനർജിയെ അട്ടിമറിച്ച് ഭരണം പിടിച്ചാൽ അത് സംഘപരിവാറിന് നല്കുന്ന കരുത്ത് ചെറുതായിരിക്കില്ല.
കേരളത്തിലും തമിഴ്നാട്ടിലും ആന്ധ്രയിലും ഒഡീഷയിലുമൊക്കെ സമാനവളർച്ചയ്ക്കുള്ള ബിജെപി നീക്കത്തിന് അത് ഇരട്ട ഊർജ്ജം നല്കും. രാജ്യസഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലെത്താനും കഴിയും.അസമിലെയും ബംഗാളിലെയും ഫലം പൗരത്വനിയമമഭേദഗതിയുടെ ഭാവിയും തീരുമാനിക്കും. അസമിലെ ഭരണതുടർച്ച വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സാന്നിധ്യം നിലനിറുത്താൻ ബിജെപി സഹായിക്കും. ഈ രണ്ടു സംസ്ഥാനങ്ങളിലെയും തോൽവി എന്നാൽ നരേന്ദ്ര മോദിക്ക് വലിയ ക്ഷീണമാകും.
ദീദിയുടെ പതനം ആസന്നമോ?
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 42 സീറ്റിൽ 18 എണ്ണം സ്വന്തമാക്കിയ ബിജെപി 40% വോട്ടും നേടിയിരുന്നു. 294 അംഗ നിയമസഭ സീറ്റുകൾ നേടുകയെന്ന ലക്ഷ്യമാണു ബിജെപിക്കുള്ളത്. 'തിരഞ്ഞെടുപ്പുകൾ വരും പോകും. രാഷ്ട്രീയ കൊലപാതകങ്ങൾ കൊണ്ട് ആർക്കും വോട്ട് കിട്ടില്ല. ചുവരെഴുത്ത് വായിക്കാൻ തയാറാകണം' - ബിഹാർ വിജയത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കുകളാണിത്.
മാത്രമല്ല 2011 മുതൽ തുടർച്ചയായായി പത്തുവർഷം ഭരിച്ച മമതാ ബാനർജിക്കെതിരെ ബംഗാളിൽ ഭരണ വിരുദ്ധ വികാരവുമുണ്ട്. സിപിഎമ്മിന്റെ മൂന്ന് പതിറ്റാണ്ട് നീണ്ട ഭരണം ബംഗാളിലെ നൂറ്റാണ്ടുകൾ പിറകോട്ട കൊണ്ടുപോയി എന്ന് പറയുന്ന, ബംഗാളികളുടെ ദീദിക്ക് ആ നാടിന്റെ മുഖഛായ മാറ്റാൻ തക്ക ഒരു വികസനവും കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല.
ശാരദ ചിട്ടിഫണ്ട് തട്ടിപ്പ് തൊട്ട് നിരവധി അഴിമതികൾ തൃണമൂൽ നേതാക്കളുടെ പേരിൽ ഉയർന്നു. മമതയുടെ മരുമകൻ സഞ്ജയ് ഗാന്ധിക്ക് സമാനമായ ഫാസിസ്റ്റായി വളരുകയാണെന്നാണ് മറ്റൊരു ആരോപണം. കൊലയും കൊള്ളിവെപ്പും അക്രമവും ബംഗാളിൽ സർവ സാധാരണമായി. ഈ സാഹചര്യത്തിൽ ഭരണവിരുദ്ധ വികാരവും, ഒപ്പം മറ്റ് പാർട്ടിയിൽനിന്ന് കാലുമാറിയെത്തുന്ന നേതാക്കളും കൂടിയാവുന്നതോടെ നിഷ്പ്രായാസം ബംഗാൾ പിടിക്കാമെന്നാണ് ബിജെപി കരുതുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്