പഠനശേഷം ജോലി കണ്ടെത്താനുള്ള സാധ്യത ഉയർന്നതിനാൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇഷ്ടം അമേരിക്കയും കാനഡയും ഓസ്ട്രേലിയയും; പിടിച്ച് നിൽക്കാൻ പോസ്റ്റ് സ്റ്റഡി വിസ പിരിയഡ് ഒരു വർഷമാക്കാൻ ആലോചിച്ച് ബ്രിട്ടനും; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വേണ്ടി മത്സരിച്ച് വിദേശ യൂണിവേഴ്സിറ്റികൾ
സ്വന്തം ലേഖകൻ
വിദേശത്തേക്ക് പഠിക്കാൻ പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ഏറ്റവും ആകർഷകമായ ഇടം അമേരിക്കയാണെന്ന് റിപ്പോർട്ട്. ഇക്കാര്യത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലാണ് കാനഡയും ഓസ്ട്രേലിയയും. പഠനശേഷം ജോലി കണ്ടെത്താനുള്ള സാധ്യത ഉയർന്നതിനാലാണ് ഈ മൂന്ന് രാജ്യങ്ങളും ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഏറെ ഇഷ്ടമായിരിക്കുന്നത്. ഇക്കാര്യത്തിൽ യുകെ കർക്കശമായ നയങ്ങൾ പിന്തുടർന്നതിനാൽ ഇന്ത്യൻ വിദ്യാർത്ഥികൾ പഠിക്കാനായി യുകെയിലേക്ക് പോകുന്നത് കുറയുകയുമാണ്. ഈ ഒരു സാഹചര്യത്തിൽ പിടിച്ച് നിൽക്കാൻ പോസ്റ്റ് സ്റ്റഡി വിസ പിരിയഡ് ഒരു വർഷമാക്കാൻ ആലോചിച്ച് ബ്രിട്ടൻ രംഗത്തെത്തിയിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വേണ്ടി മത്സരിച്ച് വിദേശയൂണിവേഴ്സിറ്റികൾ മുന്നോട്ട് പോവുകയാണ്.
വിദേശ വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ്-സ്റ്റഡി വർക്ക് റൈറ്റുകൾ ദീർഘിപ്പിക്കുന്നതിനായി യുകെ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്.കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കിടെ യുകെയിൽ പഠിക്കാനെത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം ഏതാണ്ട് ഇരട്ടിയായിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം പുതിയ നീക്കം ഏറെ പ്രതീക്ഷയേകുന്നതാണ്. 2019 മാർച്ച് വരെയുള്ള സമയത്തിനിടെ 21,000ത്തിൽ അധികം സ്റ്റുഡന്റ് വിസകളാണ് ഇന്ത്യക്കാർക്ക് നൽകിയിരിക്കുന്നത്. ഇന്ത്യൻ വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ബ്രിട്ടനെ പഠനത്തിനുള്ള ആകർഷകമായ ഒരു ഡെസ്റ്റിനേഷനായി മാറ്റുന്നതിന്റെ ഭാഗമായിട്ടാണ് വിദ്യാർത്ഥികൾക്ക് പഠനത്തിന് ശേഷം ഇവിടെ താമസിച്ച് ജോലി ചെയ്യുന്ന സമയ പരിധി നീട്ടുന്നതെന്നാണ് ഒഫീഷ്യലുകൾ വിശദീകരിക്കുന്നത്. ഇത് പ്രാവർത്തികമാക്കുന്നതിനായി ഒരു വൈറ്റ് പേപ്പർ പുറത്തിറക്കിയിട്ടുമുണ്ട്.
പഠനത്തിന് ശേഷം ജോലി ചെയ്യുന്നതിനുള്ള നിയമങ്ങളിലും മറ്റും വമ്പിച്ച ഇളവുള്ളതിനാണ് ഇന്ത്യക്കാരടക്കമുള്ള വിദേശവിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ഓസ്ട്രേലിയ,കാനഡ എന്നിവ കൂടുതലായി ആകർഷിക്കുന്ന സ്റ്റഡി ഡെസ്റ്റിനേഷനുകളായി മാറിയിരിക്കുന്നത്. ഇതിലൂടെ ഇക്കാര്യത്തിൽ അവ യുകെയെ മറികടക്കുകയും ചെയ്തിരുന്നു.എന്നാൽ പുതുതായി ചുമതലയേറ്റിരിക്കുന്ന ബോറിസ് ജോൺസൻ സർക്കാർ കൂടുതൽ വിദേശ വിദ്യാർത്ഥികളെ ആകർഷിക്കുന്നതിനും അതിലൂടെ ഇക്കാര്യത്തിൽ യുകെയ്ക്ക് കൈവിട്ട് പോയ നല്ല കാലത്തെ തിരിച്ച് പിടിക്കാനുമാണ് തിരക്കിട്ട പരിപാടികൾ ആസൂത്രണം ചെയ്യുന്നതെന്നാണ് പുതിയ റിപ്പോർട്ട്.
യുകെയിൽ പഠനത്തിനായി രജിസ്ട്രർ ചെയ്തിരിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം 40 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിസക്ക് അപേക്ഷിക്കുന്ന 96 ശതമാനം ഇന്ത്യൻ വിദ്യാർത്ഥികൾക്കും അത് ലഭിക്കുന്നുമുണ്ടെന്നാണ് ബ്രിട്ടീഷ് ഹൈകമ്മീഷണറായ ഡൊമിനിക് അസ്ക്യുത്ത് വെളിപ്പെടുത്തുന്നത്. വിദേശങ്ങളിൽ 7,52,725 ഇന്ത്യൻ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ടെന്നാണ് ദി മിനിസ്ട്രി ഓഫ് എക്സ്റ്റേണൽ അഫയേർസ് പാർലിമെന്റിൽ വ്യക്തമാക്കിയിരിക്കുന്നത്.ഇക്കാര്യത്തിൽ ഉന്നത വിദ്യാഭ്യാസത്തിനായി ഭൂരിഭാഗം ഇന്ത്യൻ വിദ്യാർത്ഥികളും ആദ്യംപരിഗണിക്കുന്നത് യുഎസിനെയാണ്. ഇക്കാര്യത്തിൽ കാനഡയും ഓസ്ട്രേലിയയും രണ്ടും മൂന്നും സ്ഥാനങ്ങളിലുമാണ്. യുഎസിൽ 2,11,703 ഇന്ത്യൻ വിദ്യാർത്ഥികളാണ് പഠിക്കുന്നത്.
2006ൽ കാനഡ പോസ്റ്റ്-ഗ്രാജ്വേഷൻ വർക്ക് പെർമിറ്റ് പ്രോഗ്രാം(പിജിഡബ്ല്യൂപിപി) ആവിഷ്കരിച്ചിരുന്നു. കനേഡിയൻ പിആറിന് അർഹരാക്കുന്നതിനായി വിദേശവിദ്യാർത്ഥികൾക്ക് ഇതിലൂടെ പഠനത്തിന് ശേഷം വർക്ക് എക്സ്പീരിയൻസ് നേടുന്നതിനാണ് അവസരം ലഭിച്ചിരുന്നത്. ഓസ്ട്രേലിയയുടെ പോയിന്റ് അധിഷ്ഠിത ഇമിഗ്രേഷൻ നയങ്ങളും വിദേശവിദ്യാർത്ഥികളെ ഓസ്ട്രേലിയയിൽ പിആർ നേടുന്നതിന് പ്രചോദിപ്പിക്കുന്നതാണ്. എന്നാൽ അതേ സമയം 2011ൽ യുകെ പോസ്റ്റ് സ്റ്റഡി വർക്ക് റൈറ്റുകൾ നിരോധിക്കുകയായിരുന്നു ചെയ്തിരുന്നത്. ഇതിനെ തുടർന്ന് 2011ൽ 38,677 ഇന്ത്യൻ വിദ്യാർത്ഥികൾ യുകെയിൽ പഠിച്ചിരുന്നുവെങ്കിൽ 2016ൽ അത് 16,655 പേരായി താഴുകയായിരുന്നു.
2017ലെ കണക്ക് പ്രകാരം വിദേശവിദ്യാർത്ഥികൾ യുകെയിലെ സമ്പദ് വ്യവസ്ഥയിലേക്ക് വർഷത്തിൽ 25 ബില്യൺ പൗണ്ടിന്റെ നേട്ടമാണുണ്ടാക്കിയിരുന്നത്. പ്രാദേശിക തൊഴിലുകളും പ്രാദേശിക ബിസിനസുകളും വർധിക്കുന്നതിനും ഇടയാക്കിയിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞതിനാലാണ് പോസ്റ്റ് സ്റ്റഡി വർക്കിനുള്ള സമയം വർധിപ്പിക്കാൻ ബ്രിട്ടീഷ് ഗവൺമെന്റ് ആലോചിക്കുന്നത്. നിലവിൽ ഇതിന് അനുവദിച്ചിരിക്കുന്ന നാല് മാസം 12 മാസമായി വർധിപ്പിക്കുന്നതിനുള്ള നിർദേശമാണ് ഉയർന്ന് വന്നിരിക്കുന്നതെന്നാണ് നോർത്ത് ഇന്ത്യ ബ്രിട്ടീഷ് കൗൺസിൽ ഡയറക്ടറായ ടോം ബെർട് വിസിൽ പറയുന്നത്.
ഗെറ്റ്റെഡിഫോർക്ലാസ് എന്ന പേരിലുള്ള ഒരു കാംപയിനും യുകെ ഗവൺമെന്റ് അടുത്ത മാസം മുതൽ ആരംഭിക്കുന്നുണ്ട്. അപ്ലിക്കേഷൻപ്രൊസസിൽ വിദേശവിദ്യാർത്ഥികളെ സഹായിക്കുന്നതിനും അപേക്ഷ നേരത്തെ സമർപ്പിക്കുന്നതിന് അവരെ പ്രേരിപ്പിക്കുന്നതിനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Stories you may Like
- അപ്രധാന കോഴ്സുകൾ തേടി കാനഡ-ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്ക് ഒഴുക്ക്!
- യുകെ യൂണിവേഴ്സിറ്റികൾ സമര മുഖമാക്കാൻ എസ്എഫ്ഐ തീരുമാനിക്കുമോ?
- കനത്ത ഫീസിന് പിന്നാലെ പായുന്ന യുകെ യൂണിവേഴ്സിറ്റികൾക്ക് മറ്റൊരു പാഠം
- വിദ്യാർത്ഥികൾ ഒഴുകിയത് കേരളത്തിന് ആത്യന്തികമായി നഷ്ടക്കച്ചവടമാകുമോ?
- വിസ കച്ചവടം ഗൗരവത്തോടെ എടുത്ത് ബ്രീട്ടഷ് സർക്കാർ
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍