എവിടെപ്പോയി നമ്മുടെ നീതിബോധമുള്ള ചാനൽ സിംഹങ്ങൾ? ഈ വിധവയുടെ കണ്ണീർ ഇവരുടെ പാപക്കറ കഴുകി കളയുമോ? പ്രബുദ്ധ കേരളത്തിനു കരിക്കിനേത്തുകൊലപാതകം പകരുന്ന പാഠം
എഡിറ്റോറിയൽ
കഴിഞ്ഞ മൂന്നു നാലു ദിവസമായി കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച ഒരു സംഭവം മറുനാടൻ മലയാളിയിലൂടെ പുറംലോകം അറിഞ്ഞു കൊണ്ടിരിക്കുകയാണ്. കേരളത്തിലെ മുഖ്യധാരാ പത്രങ്ങളുടെ ചരമപേജിൽ ഒരു കോളത്തിൽ വന്ന ദുരൂഹസാഹചര്യത്തിൽ മരിച്ചു എന്ന വാർത്ത ഒരു അരും കൊലയായിരുന്നെ്നും ആ കൊലയ്ക്ക് പ്രചോദനം ആയത് അതിസമ്പന്നനായ തൊഴിൽ ഉടമയുടെ കുടിലതന്ത്രങ്ങൾ ആയിരുന്നെ്നും വ്യക്തമാക്കി ഞങ്ങൾ റിപ്പോർട്ട് പ്രസിദ്ധീകരിക്കും വരെ പുറംലോകം അറിഞ്ഞിരുന്നില്ല. പത്തനംതിട്ടയിലെ പ്രസിദ്ധമായ കരിക്കിനേത്ത് ടെക്സ്റ്റൈൽസിലെ കാഷ്യർ ബിജുവിനെയാണ് ഉടമയുടെ സാന്നിധ്യത്തിൽ ദയനീയമായി തല്ലിക്കൊന്നത്. തല്ലിക്കൊല്ലാൻ നേതൃത്വം നൽകിയത് ഉടമ തന്നെയാണ് എന്ന വാദം നിലവിലുണ്ട്.
സംഭവം നടന്ന് രണ്ടോ മൂന്നോ ദിവസം കഴിഞ്ഞാണ് ഇതു ഞങ്ങളുടെ ശ്രദ്ധയിൽപ്പെടുന്നതും ഞങ്ങൾ ഇത് വാർത്തയാക്കുന്നതും. നഗരത്തിലെ ഒരു തൊഴിൽ സ്ഥാപനത്തിൽ ഒരു തൊഴിലാളി കൊല്ലപ്പെട്ടിട്ടും അതിനെതിരെ കേസ് കൊടുക്കാനോ പ്രതികളെ അറസ്റ്റ് ചെയ്യാനോ പൊലീസ് തയ്യാറായിട്ടില്ല എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. മരണം അടികൊണ്ടാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി പറഞ്ഞിരിക്കവേ എങ്ങനെ മരണം സംഭവിച്ചു എന്ന് കണ്ടെത്തേണ്ട പൊലീസ് യാതൊരു ശ്രമവും നടത്തിയിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് കുറച്ച് പേരെ പിറ്റേന്ന് കസ്റ്റഡിയിൽ എടുത്തെങ്കിലും അവരെയെല്ലാം പിന്നീട് വിട്ടയക്കുകയായിരുന്നു. കടയുടമയും സഹോദരനും ഗൂഢാലോചനാക്കേസിൽ മാത്രമാണ് ഇപ്പോൾ പ്രതിചേർക്കപ്പെട്ടിരിക്കുന്നത്. ഈ അനീതിക്കെതിരെ മരിച്ച യുവാവിന്റെ ഭാര്യയും കുടുംബാംഗങ്ങളും ഇപ്പോൾ പ്രതിഷേധത്തിലാണ്. കൊലയാളികളെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ ഇന്നലെ കളക്ടറേറ്റിന് മുമ്പിൽ മാർച്ച് നടത്തിയിരുന്നു.
ഏതൊരു ക്രിമിനൽ കുറ്റത്തിനോടും നമ്മുടെ പൊലീസിന്റെ സമീപനം ഇങ്ങനെതന്നെ ആണ് എന്നതുകൊണ്ട് പൊലീസിന്റെ നിഷ്ക്രിയത്വത്തിൽ അത്ഭുതപ്പെടേണ്ടതില്ല. എന്നാൽ ശരിക്കും മൂക്കത്ത് വിരൽവയ്ക്കേണ്ട രണ്ടു കൂട്ടർ ഉണ്ട്. സത്യത്തിന്റെ കവചം ധരിച്ചു നടക്കുന്ന നമ്മുടെ മാധ്യമങ്ങളും സന്ധിയില്ലാ സമരം ചെയ്യുന്ന നമ്മുടെ നേതാക്കളും. ഇവർ രണ്ട് കൂട്ടരും എന്തുകൊണ്ടാണ് ഈ വിധവയുടെ കണ്ണീരിനോട് മുഖം തിരിഞ്ഞ് നിൽക്കുന്നത് എന്നത് ഇരുത്തിച്ചിന്തിക്കേണ്ടതാണ്. ഒരൊറ്റ നേതാവും മരിച്ച യുവാവിന്റെ വീട് സന്ദർശിക്കുകയോ വിധവയെ ആശ്വസിപ്പിക്കുകയോ ചെയ്തില്ല. ഒരൊറ്റ നേതാവും അവരുടെ കളക്ടറേറ്റ് മാർച്ചിന്, മുമ്പിലോ പിറകിലോ നിന്നില്ല. ഒരൊറ്റ മാധ്യമങ്ങളും ആ യുവാവിന്റെ ദാരുണമായ മരണം സത്യസന്ധമായ രീതിയിൽ റിപ്പോർട്ട് ചെയ്തില്ല. തിരുവല്ലയിൽ നിന്നിറങ്ങുന്ന കേരളഭൂഷണം ഇത് റിപ്പോർട്ട് ചെയ്തത് വിസ്മരിച്ചുകൊണ്ടല്ല ഈ അഭിപ്രായം പറയുന്നത്.
മാധ്യമങ്ങളും കക്ഷിഭേദമനേ്യ രാഷ്ട്രീയ നേതാക്കളും ഇങ്ങനെ അവഗണിക്കപ്പെടാൻ ഈ മരണം ഒട്ടും പ്രധാനപ്പെട്ടതല്ലേ? ഏതുകൊലപാതകവും കേരളത്തിലെ മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ കൊടുക്കുമെന്ന് ആർക്കാണ് അറിയാത്തത്. പ്രത്യേകിച്ചു മരിച്ചതോ പ്രതിചേർക്കപ്പെട്ടതോ സമ്പന്നരാണെങ്കിൽ ഈ വാർത്തയുടെ പ്രാധാന്യം ശ്രദ്ധേയമാണ്. പോൾ മുത്തൂറ്റിന്റെ മരണം ആഘോഷമാക്കിയതും ചെങ്ങന്നൂരിലെ കാരണവരുടെ കൊലപാതകം ആഘോഷമാക്കപ്പെട്ടതും ഉദാഹരണമായി എടുക്കാം. ഇവിടെ കൊലചെയ്യപ്പെട്ടത് ഒരു സാധാരണക്കാരനാണെങ്കിലും പ്രതിസ്ഥാനത്തു നിൽക്കുന്നത് അതിസമ്പന്നരായ രണ്ടു പേരാണ് എന്ന കാര്യം മറക്കരുത്.
കരിക്കിനേത്ത് കടയുടമ കൊന്നു എന്നതിന് തെളിവൊന്നുമില്ല എന്നു പറയുന്നവരെ ഞങ്ങൾ നിരാശരാക്കുന്നില്ല. എങ്കിലും ഈ കൊലപാതകത്തിന്റെ പ്രചോദനത്തെക്കുറിച്ച് ആലോചിക്കുമ്പോൾ കരിക്കിനേത്ത് ഉടമ പ്രതിചേർക്കപ്പെടുക എന്നത് സാമാന്യ നീതി മാത്രമാണ്. കരിക്കിനേത്തിന്റെ കൗണ്ടറിൽ ലഭിച്ച പണത്തെക്കുറിച്ചുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നു റിപ്പോർട്ടുണ്ട്. പണത്തിന്റെ പ്രശ്നം എന്തായാലും കടയുടമയുടേതാണ്. മരണം സംഭവിച്ചപ്പോൾ കടയുമടമയും ഉണ്ടായിരുന്നു താനും. ഇക്കാരണത്താൽ തന്നെ ഈ കൊലപാതക കേസിൽ ഒന്നാം പ്രതി ചേർക്കേണ്ടത് കടയുടമയെ ആണെന്ന കാര്യത്തിൽ ആർക്കെങ്കിലും സംശയം ഉണ്ടാകുമോ?
കേസെടുക്കാനുള്ള പൊലീസിന്റെ നിഷ്ക്രിയത്വത്തെക്കാൾ ഭീകരവും നിരാശാജനകവും ആയിരിക്കുന്നത് ഈ വാർത്തയോടുള്ള മാധ്യമങ്ങളുടെ അനിഷ്ടം മാത്രമാണ്. വഴിയെ പോകുന്ന എന്തും ദിവസങ്ങൾ നീണ്ട് നിൽക്കുന്ന വിവാദമാക്കി മാറ്റുന്ന മാധ്യമ കേസരികൾ ഈ വിധവയുടെ കണ്ണീർ കണ്ടില്ലെന്ന് നടിക്കുകയാണ്. ഈ കുടുംബത്തിന്റെ വേദനയ്ക്ക് മേൽ മുഖം തിരിഞ്ഞ് നിൽക്കുകയാണ്. സരിതയും ഫായിസും ഒക്കെ പോട്ടെ, ശ്വേതാമേനോൻ വിവാദം എന്തിന് വേണ്ടിയായിരുന്നു. അത് പ്രസിദ്ധീകരിച്ചതും ആഘോഷമാക്കിയതും തെറ്റാണ് എന്ന പക്ഷം ഞങ്ങൾക്കില്ല. എന്നാൽ അത്രയും പ്രാധാന്യം നൽകിയില്ലെങ്കിൽ കൂടി അരമിനിട്ട് നീണ്ട് നിൽക്കുന്ന ഒരു വാർത്തയായി ഇതുകൊടുക്കാൻ മാധ്യമങ്ങൾ മടിച്ചത് എന്തുകൊണ്ടാണ്. പ്രതിസ്ഥാനത്ത് വന്നത് കേരളത്തിലെ മാധ്യമങ്ങൾക്ക് വാരിക്കോരി പരസ്യം കൊടുക്കുന്ന ഒരു സ്ഥാപനം ആയിരുന്നു എന്നതാണ് ഇതിന്റെ പ്രധാന കാരണം. കരിക്കിനേത്തിന്റെ പരസ്യത്തോടുള്ള കൂറാണ് ഒരു കൊലക്കേസ് മറച്ച് വയ്ക്കാൻ പത്രമാധ്യമങ്ങളെ ഉത്സുകരാക്കിയത്. ഇത് സ്ഥിരമായി കേരളത്തിലെ മാധ്യമങ്ങൾ ചെയ്യുന്നതാണ്. വേമ്പനാട്ട് കായലിലെ മുത്തൂറ്റ് റിസോർട്ട് പൊളിച്ച് മാറ്റാനുള്ള വാർത്ത മുതൽ സ്വർണ്ണക്കടത്തിൽ ഉൾപ്പെട്ട സ്വർണ്ണക്കടയുടെ പേര് വരെ ഇങ്ങനെ മനഃപൂർവ്വം മറച്ച് വയ്ക്കുന്നു. ബിജുവിന്റെ മരണം കൊലപാതകം ആയിട്ടുകൂടി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ എന്ന ഒറ്റക്കോളം വാർത്തയിൽ ഒതുക്കാനുള്ള ധാർമ്മികതയേ പത്രങ്ങൾ കാണിച്ചുള്ളൂ.
ഇതിനർത്ഥം പത്രമാധ്യമങ്ങളിൽ സ്ഥിരം പരസ്യക്കാരായാൽ നിങ്ങൾക്കും ആരെയും കൊല്ലാമെന്നും ഏത് തെമ്മാടിത്തരവും കാട്ടാമെന്നുമല്ലേ? പത്രങ്ങൾ അവഗണിച്ചാൽ രാഷ്ട്രീയക്കാരോ പൊലീസോ തിരിഞ്ഞ് നോക്കില്ല എന്ന് ബിജുവിന്റെ മരണം തെളിയിക്കുന്നു. ബിജുവിന്റെ വിധവയ്ക്ക് നീതി കിട്ടാനുള്ള പോരാട്ടത്തിനൊപ്പം ഞങ്ങൾ നിൽക്കുന്നത് ഫലം ലഭിക്കുമെന്ന് പ്രതീക്ഷിച്ചല്ല. ഇത്തരം വൃത്തികെട്ട കൂട്ടിക്കൊടുപ്പ് പണിയായി പത്രപ്രവർത്തനം മാറുമ്പോൾ ആ പണിയുടെ ഭാഗമായി നിൽക്കിന്ന ഞങ്ങൾക്ക് ആ രക്തക്കറയിൽ പങ്കില്ലെന്ന് തെളിയിക്കാനുള്ള ശ്രമം മാത്രമാണ്. കാമറയ്ക്ക് മുമ്പിൽ ഉറഞ്ഞു തുള്ളുന്ന കപടനീതിബോധത്തിന്റെ ഉടമകളെ എന്നെങ്കിലും ജനം തിരിച്ചറിയുമെന്നു ഞങ്ങൾ വിശ്വസിക്കുന്നു. നവമാധ്യമങ്ങളുടെ പ്രാധാന്യം പ്രസക്തമാക്കുന്നതും ഇത്തരം സാഹചര്യങ്ങളിലാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍