ഏത് കുറ്റിച്ചൂലിനെ നിർത്തിയാലും ജയിക്കുമെന്ന രാഷ്ട്രീയക്കാരുടെ ധാർഷ്ട്യത്തിനേറ്റ അടി; നായർ, ഈഴവൻ എന്ന രീതിയിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിച്ച ജാതിക്കോമരങ്ങൾക്കും തിരിച്ചടി; മൽസരിക്കുന്നത് തട്ടമിടാത്ത മുസ്ലിം സ്ത്രീയാണെന്ന് പ്രചാരണം നടത്തിയ മതമൗലികവാദികൾ ഷാനിമോളിന്റെ വിജയത്തിൽ നാണിക്കണം; പൊതുജനം കഴുതയല്ലെന്ന് തെളിയിച്ച് ഈ ഫലം; ഈ തെരഞ്ഞെടുപ്പിൽ വോട്ടർമാരാണ് താരം; മറുനാടൻ എഡിറ്റോറിയൽ
എഡിറ്റോറിയൽ
'പൊളിറ്റിക്ക്സ് ഈസ് ദ ലാസ്റ്റ് റെഫ്യൂജ് ഓഫ് എ സ്കൗണ്ട്രൽ', അഥവാ ഒരു തെമ്മാടിയുടെ അവസാനത്തെ അഭയകേന്ദ്രമാണ് രാഷ്ട്രീയം എന്ന ഉദ്ധരണി, സമകാലീന കേരളീയ രാഷ്ട്രീയത്തിലെ ചില മുഖങ്ങൾ കാണുമ്പോൾ പലപ്പോഴും ഓർമ്മവരാറുണ്ടായിരുന്നു. രാഷ്ട്രത്തിന്റെ ഭാവിയോ, വികസനത്തെക്കുറിച്ചോ യാതൊരു ധാരണയും ഇല്ലാതെ, മാറുന്ന കാലത്തെയും സമൂഹത്തെയും അഭിസംബോധന ചെയ്യാൻ ആവാതെ, അഴിമതിയും അക്രമവും ജാതിരാഷ്ട്രീയുമായി കഴിഞ്ഞുകൂടുന്ന വെറും രാഷ്ട്രീയ ഭിക്ഷാംദേഹികൾ. 'പൊതുജനം കഴുതയാണ്.'- അടുത്തറിഞ്ഞുനോക്കൂ, കേരളത്തിലെ പല രാഷ്ട്രീയക്കാരും ഒളിഞ്ഞും തെളിഞ്ഞും പറയുന്ന കാര്യമാണിത്. ഓർമ്മകൾ കുറവായ, തങ്ങൾ എന്ത് അഴിമതി നടത്തിയാലും മറക്കുന്ന, കാശിറക്കിയാൽ, എങ്ങനെയും സ്വാധീനിക്കാൻ കഴിയുന്ന, ജാതിയും മതവും പറഞ്ഞാൽ കൊട്ടക്കണക്കിന് വോട്ട് വാരാൻ കഴിയുന്ന, ഒരു തരം കഴുതകളാണ് പൊതുജനമെന്ന് മുന്നണി ഭേദമില്ലാതെ കേരളത്തിലെ ചില രാഷ്ട്രീയക്കാർ കാലാകാലങ്ങളായി വിശ്വസിക്കുന്നതാണ്.
ബ്രിസ്റ്റോൾ സർവകലാശാലയുടെ പുതിയ പഠനം നോക്കുക. യൂറോപ്യൻ രാജ്യങ്ങളിലൊക്കെ പുതുതലമുറ രാഷ്ട്രീയക്കാരുടെ വരവാണ് ആ രാജ്യങ്ങളുടെ വികസനത്തിന്റെ ആദ്യ പത്തുകാരണങ്ങളിൽ ഒന്നെന്ന്. കാനഡയിലും സ്വീഡനിലുമൊക്കെ പയ്യന്മാർ എന്ന് നാം പറയുന്നവർ ഭരണനേതൃത്വത്തിലേക്കു വരുന്നു. എന്നാൽ നമ്മുടെ നാട്ടിലോ? നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്നറിയപ്പെടുന്ന അഞ്ചുസീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം, ഈ രീതിയിലുള്ള ആശാവഹമായ ചില ദിശാമാറ്റങ്ങളുടെ സൂചികയാണ്. ഏത് കുറ്റിച്ചൂലിനെ നിർത്തിയാലും ജയിക്കുമെന്നുള്ള രാഷ്ട്രീയക്കാരുടെ ധാർഷ്ട്യത്തിനേറ്റ അടികൂടിയാണ് ഈ ഫലം.
ഇവിടെ ചർച്ച ചെയ്ത പ്രധാനപ്പെട്ട ഒരു ഘടകം സ്ഥാനാർത്ഥിയുടെ മികവും വികസനവും തന്നെയായിരുന്നു. നെഗറ്റീവ് വോട്ടുകൾ മാത്രം വീഴുന്ന കേരളത്തിൽ പോസറ്റീവായി ചിന്തിക്കുന്ന ഒരു തലമുറ വളർന്നുവരുന്നുവെന്നത് ആശ്വാസമാണ്. വട്ടിയൂർക്കാവിൽ സിപിഎം സ്ഥാനാർത്ഥിയും മേയറുമായ വി കെ പ്രശാന്ത് ജയിച്ചതിൽ നിന്നൊക്കെ അത് പ്രകടമാണ്. കഴിവും കാഴ്ചപ്പാടും ഉള്ള, പച്ച മലയാളത്തിൽ പറഞ്ഞാൽ വിവരവും വിദ്യാഭ്യാസവും വെളിവുമുള്ള ചെറുപ്പക്കാർ ഉയർന്നുവരുന്നതിന്റെ കൃത്യമായ സൂചന.
കടൽക്കിഴവന്മാരെപ്പോലെ മണ്ഡലത്തിൽ കടിച്ചുതുങ്ങുന്നവരേക്കാൾ, ജനം കഴിവുതെളിയിച്ച യുവാക്കൾക്ക് അവസരം നൽകുന്നുവെന്ന് കോന്നിയിലെ ഇടതുസ്ഥാനാർത്ഥി ജിനേഷ് കുമാറിന്റെ വിജയത്തിൽനിന്നും വ്യക്തം. എല്ലായിടത്തും ഇത്തവണ സ്ഥാനാർത്ഥിയുടെ മെറിറ്റ് നിർണ്ണായകമായിരുന്നു. കൊടി സുനിയോ, കുഞ്ഞനന്തനോ പോലും ഒരു സിപിഎം കോട്ടയിൽ നിന്നാൽ ജയിച്ചുകയറുന്ന കാലം കഴിഞ്ഞുവെന്ന് അർഥം. സാഹചര്യങ്ങൾക്ക് അനുസരിച്ച് തിരിച്ചും മറിച്ചും വോട്ട് ചെയ്യാൻ കഴിയുന്നതാണ് യഥാർഥ ജനാധിപത്യം. അല്ലാതെ എല്ലാകാലത്തും ആടുമാടുകളെപ്പോലെ ഒരു പാർട്ടിക്ക് വോട്ടുചെയ്യുന്നത്...അത് ജനാധിപത്യമല്ല ഏകാധിപത്യമാണ്.
വോട്ടർമാർ നൽകിയ ഒന്നാന്തരം പണി നോക്കുക. യുഡിഎഫിന്റെ കുത്തകയായ വട്ടിയൂർക്കാവും, കോന്നിയും എൽഡിഎഫ് ജയിക്കുന്നു. എന്നാൽ എൽഡിഎഫിന്റെ കോട്ടയെന്ന് പറയാവുന്ന കഴിഞ്ഞ തവണ അവർ 38,000ത്തിൽ പരം വോട്ടിന് ജയിച്ച അരൂരിൽ അവർ തോൽക്കുകയും ചെയ്യുന്നു. കൊച്ചിയിലെ വെള്ളക്കെട്ട് ഉയരുന്നതിന് അനുസരിച്ച് നഗരസഭാ വൈസ് ചെയർമാൻ കൂടിയായ യുഡിഎഫ് സ്ഥാനാർത്ഥിയുടെയും വോട്ട് കുറയുന്നതും നോക്കുക. മാത്രമല്ല, എൻഎസ്എസും എസ്എൻഡിപിയും അടക്കമുള്ള സകല ജാതി സംഘടനകളും കണ്ടം വഴി ഓടുന്ന തെരഞ്ഞെടുപ്പായിരുന്നു ഇത്. നായർവോട്ട്, ഈഴവവോട്ട് എന്നു പറയുന്ന വൃത്തികെട്ട ജാതിക്കളി കളിച്ച എല്ലാ ജാതിക്കോമരങ്ങൾക്കുമുള്ള താക്കീതായിരുന്നു വട്ടിയൂർക്കാവിലെ വിജയം. ശരിദൂരം എന്ന വാക്കുതന്നെ ഇവിടെ ഒരു സാംസ്കാരിക അശ്ലീലമായി മാറിക്കഴിഞ്ഞു.
നായർ മണ്ഡലത്തിൽ ഒരു ഈഴവൻ മത്സരിക്കുന്നു എന്നൊക്കെ പരസ്യമായി പ്രചാരണം നടത്തിയവർ, ഇവിടെ ഹോമോസാപ്പിയൻസ് സാപ്പിയൻസ് എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഒരു യുവതലമുറ വളർന്നുവരുന്നുണ്ടെന്ന് മറന്നുപോയി. അതുപോലെ അരൂരിൽ ഷാനിമോൾ ഉസ്മാനെതിരെ രംഗത്തിറങ്ങിയ എസ്എൻഡിപിക്കും ഇപ്പോൾ കിളിപോയിരിക്കും. സുപ്രീം കോടതി വിധിയെ അംഗീകരിക്കാതെ രാഷ്ട്രീയ അടവിന്റെ അവസാന തന്ത്രമെന്ന നിലയിൽ ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രന് പിന്തുണ പ്രഖ്യപിച്ച ഓർത്തഡോക്സ് സഭയും ശരിക്കും ശശിയാവുകയാണ് ചെയ്യുന്നത്.
ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറി നടത്തിയത് അരൂരിൽ ഷാനിമോൾ ഉസ്മാൻ തന്നെയാണ്. മുസ്ലിം മതമൗലികവാദികളൂടെ കണ്ണിലെ കരടായിരുന്നു എക്കാലത്തും ഷാനിമോൾ. തട്ടമിടാത്ത സ്ത്രീയാണെന്ന് പറഞ്ഞ് വിദ്വേഷ പ്രചരണം നടത്തിയ ചില ഇസ്ലാമിക വർഗീയ ഗ്രൂപ്പുകളുടെ മുഖത്തേറ്റ കാറിത്തുപ്പാണ് ഈ ഫലം. ഒരു സ്ത്രീ സ്വന്തം കാലിൽ നിൽക്കുന്നത് എതിർക്കുന്നവർ ഇന്നും എത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. സിപിഎം പോലും തീർത്തും ഇരട്ടത്താപ്പാണ് ഈ വിഷയത്തിൽ നടത്തുന്നത്. ഇവിടുത്തെ ഫലം മതനിരപേക്ഷതക്കുള്ള അംഗീകാരം കൂടിയാണ്.
ആ അർഥത്തിൽ നോക്കിയാൽ വോട്ടർമാരാണ് ഈ തെരെഞ്ഞടുപ്പിലെ താരം. അവർ കണ്ടെത്തിയിരിക്കുന്നത് മികച്ച സ്ഥാനാർത്ഥികളെയാണ്. വാർധക്യം അട്ടിപ്പേറുന്ന കണ്ടുമടുത്ത മുഖങ്ങളേക്കാൾ, കാഴ്ചപ്പാടും കഴിവുമുള്ള യുവതയെ അവർ പുൽകുന്നു. തങ്ങൾ ഒരു പാർട്ടിയുടെയും ജാതി മത സംഘടനകളുടെയും മാനസിക അടിമകൾ അല്ലെന്നും, വ്യക്തിത്വമുള്ള ഉത്തമ ബോധ്യമുള്ള യഥാർഥ ശരിദൂരം തെരഞ്ഞെടുക്കാൻ കഴിയുന്നവരാണെന്ന് അവർ തെളിയിക്കുന്നു.അതേ, ഈ തെരഞ്ഞെടുപ്പിൽ വോട്ടർമാരാണ് താരം.
Stories you may Like
- കോൺഗ്രസിന് പ്രശാന്ത് കിഷോറിന്റെ മുന്നറിയിപ്പ്
- സുധാകരനെതിരെ ആരോപണമുന്നയിച്ച പ്രശാന്ത് ബാബുവിനെതിരെ പരാതിയുമായി വീട്ടമ്മ
- ജെഡിയു ബിജെപി സഖ്യം അധികകാലം നീളില്ലെന്ന് പ്രശാന്ത് കിഷോർ
- ബ്യൂട്ടീഷ്യൻ സുചിത്ര പിള്ള കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം കിട്ടുമ്പോൾ
- ബിജെപി പയറ്റിയത് വലിയ യുദ്ധം ജയിക്കാൻ ചെറിയ പോരിൽ തോറ്റുകൊടുക്കുന്ന തന്ത്രം
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍